3000 രൂപ പാട്ടത്തിന് പൂഞ്ഞാർ രാജാവിനോട് മൺറോ സായിപ്പ് പാട്ടത്തിനെടുത്ത 1,36,000 ഏക്കർ ഭൂമി എങ്ങനെ ഒരു നഗരം അടക്കം ടാറ്റയുടെ കൈയിൽ എത്തി? നേതാക്കൾക്ക് ബംഗ്ലാവുകളും അവരുടെ മക്കൾക്ക് ജോലിയും നൽകി ടാറ്റ നാടു മുടിക്കുന്നത് ഭയാനകമായി: മൂന്നാറിന് വേണ്ടി വിലപിക്കുന്നവർ കൊള്ളക്കാരാവുന്ന കഥയുടെ രണ്ടാം ഭാഗം
ജിജോ കുര്യൻ
1800ന് അപ്പുറം ആനയും കടുവയും വരയാടും മാത്രം യഥേഷ്ടം ചരിച്ചിരുന്ന മൂന്നാറിന്റെ മലമടക്കുകളിലും നിത്യഹരിത വനത്തിലും പുറംവാസിയായ മനുഷ്യൻ എത്തിപ്പെടുന്നത് ബ്രിട്ടീഷ് സർവ്വേ ഉദ്യോഗസ്ഥരായ ബഞ്ചമിൻ വാർഡും കോണറും 1817ൽ കണ്ണൻദേവൻ മലകളിൽ എത്തുന്നതോടെയാണ്. 1870 കളിൽ അന്നത്തെ തിരുവതാംകൂർ, മദ്രാസ് നാട്ടു രാജ്യങ്ങളുടെ അതിർത്തിത്തർക്കം നിശ്ചയിക്കുന്നതിന്റെ ഭാഗമായി ഈ മലമ്പ്രദേശത്ത് എത്തുന്ന ജോൺ ഡാനിയേൽ മൺറോ സായിപ്പ് ഈ വനമേഖലയുടെ സൗന്ദര്യത്തിലും തോട്ടവികസന സാധ്യതയിലും ആകൃഷ്ടനായി.
അന്ന് പൂഞ്ഞാർ രാജകുടുംബത്തിന് തിരുവിതാംകൂർ രാജാവ് ഏൽപ്പിച്ചു കൊടുത്തിരുന്ന ഈ 'ജന്മം ദേശം' മൺറോ സായിപ്പിന് തോട്ടനിർമ്മാണത്തിന് വേണ്ടി 1877 ജൂലൈ 11 ന് പാട്ടവ്യവസ്ഥയിൽ കൈമാറുകയായിരുന്നു. അങ്ങനെ 3000രൂപ പാട്ടത്തിനും 5,000 രൂപ സുരക്ഷാ നിക്ഷേപത്തിനും പുറത്ത് മൺറോ സായിപ്പിന് സിദ്ധിച്ച ഭൂമി 13,600 ഏക്കർ കണ്ണൻദേവൻ മലമടക്കുകളാണ്.
1879ൽ ഒരു പ്ലാന്റേഷൻ സൊസൈറ്റി രൂപീകരിച്ച് കണ്ണൻദേവൻ കുന്നുകളിലെ നിത്യഹരിത വനങ്ങളെ വെട്ടിത്തെളിച്ച് മൺറോ സായിപ്പ് തന്റെ കൃഷി പരീക്ഷണം ആരംഭിക്കുന്നിടത്താണ് ഈ വനമേഖലയുടെ നാശവും ആരംഭിക്കുന്നത്. 1895 ൽ ഫിൻലെ കമ്പനി രൂപീകരിച്ച് തോട്ടം മേഖലയുടെ പ്രവർത്തനം ഏകീകരിച്ചു.
1924ലെ പെരുമഴക്കാലം സമ്മാനിച്ച വ്യാപകമായ മണ്ണിടിച്ചിലും മൂന്നാറിലെ വെള്ളപ്പൊക്കവും സ്വത്തിന്റേയും ജീവന്റേയും നഷ്ടവുമാണ് ഈ പ്രകൃതി നശീകരണത്തിന്റെ പാരിസ്ഥിതിക മറുപടിയായി വന്നത്. എന്നാൽ വീണ്ടും പുനർകൃഷിയിലൂടെ മൂന്നാർതോട്ടം മേഖല വീണ്ടും പുനർജീവിക്കുകയായിരുന്നു. 1964ൽ ഫിൻലെ കമ്പനിയുമായുള്ള സഹകരണത്തിലേക്ക് ടാറ്റ ഗ്രൂപ്പുകൂടി പ്രവേശിച്ചു. 1976ൽ ആണ് ടാറ്റായ്ക്ക് മാത്രമായി തോട്ടം സിദ്ധിച്ചു. സ്വതന്ത്ര ഇന്ത്യയിൽ നിയമ സാധുതയില്ലാത്ത ആധാരങ്ങളുടെയും രേഖകളുടെയും മറവിലാണ് ഈ കൈമാറ്റം നടന്നത്.
1976ൽ ടാറ്റായ്ക്ക് വിറ്റത് മൂന്നാർ പട്ടണമുൾപ്പെടെ 96,783 ഏക്കർ ഭൂമിയാണ്. 1957ൽ രൂപീകൃതമായ ലാൻഡ് ബോർഡ് കമ്പനിക്ക് കൊടുത്തിരുന്നതാകട്ടെ 59,000 ഏക്കർ ഭൂമിയും. 2005 ൽ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനി രൂപീകരിച്ച് ഉടമസ്ഥത അവരിലേക്ക് കൈമാറി.
ഇപ്പോൾ ടാറ്റ തേയില കമ്പനിയുടെ ഓഹരികൾ തൊഴിലാളികളുടെ കൈകളിലാണെങ്കിലും 95% വരുന്ന സാധാരണ തൊഴിലാളികളുടെ ഓഹരി വെറും 20%വും ബാക്കി ടാറ്റായുടെ തന്നെ താത്പരകക്ഷികളായ മാനേജ്മെന്റ് ഉദ്യോഗസ്ഥരുടെ കൈകളിലുമാണ്.
2012ൽ തങ്ങളുടെ എസ്റ്റേറ്റുകളിലെ 24 ബംഗ്ലാവുകൾ വിനോദ സഞ്ചാര ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടാറ്റാ തൊഴിലാളിക്കമ്പനി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഈ ഹർജിയോടൊപ്പം തങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന പട്ടയം ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും ഇന്നോളം അവർക്ക് കഴിഞ്ഞിട്ടില്ല.
2014ൽ ഭൂമിയുടെ മേലുള്ള തങ്ങളുടെ കൈവശ അവകാശത്തിന് ഭംഗം വരുത്തരുതെന്ന് ആവശ്യപ്പെട്ടു കോടതിയിൽ സമർപ്പിച്ച കേസിലും കമ്പനിക്ക് ഇന്നോളം ആധാരം സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. വീണ്ടും 2015ൽ മൂന്നാറിലെയും ദേവികുളത്തെയും സബ്ഇൻസ്പെക്ടർമാർ ഉടമസ്ഥാവകാശത്തിന്റെ അസ്സൽ രേഖകൾ ഹാജരാക്കാൻ കമ്പനിയോട് ആവശ്യപ്പട്ടതിനെതിരെ കമ്പനി വീണ്ടും കോടതിയെ സമീപിച്ചു. ഉടമസ്ഥാവകാശ രേഖകൾ ഒന്നുമില്ലാതെ കമ്പനി എങ്ങനെ ഭൂമി കൈവശം വയ്ക്കുന്നു എന്നതാണ് നിയമ ലംഘനത്തിലെ ഞെട്ടിപ്പിക്കുന്ന ചോദ്യം.
അതായത് കണ്ണൻദേവൻ മലകളുടെ ഏതാണ്ട് സിംഹഭാഗവും കൈവശം വച്ചിരിക്കുന്ന കമ്പനിക്ക് ആ ഭൂമിയിൽ യാതൊരു ഉടമസ്ഥാവകാശവുമില്ലെന്ന വാദമാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. അത് തെറ്റാണെന്ന് തെളിയിക്കാൻ സംശയരഹിതമായ അസ്സൽ പട്ടയം ഇതുവരെ ഹാജരാക്കാൻ കമ്പനിക്കും കഴിഞ്ഞിട്ടില്ല.
കമ്പനിയുടെ മൂന്നാർ ഭൂമിയിലെ അനധികൃത ഇടപെടൽ
1. തങ്ങൾ കൈവശം വച്ചിരിക്കുന്ന ഭൂമി നിയമാനുസൃതമെന്ന് തെളിയിക്കാൻ വേണ്ട അസ്സൽ രേഖകളൊന്നും കമ്പനിയുടെ കൈവശമില്ല, അഥവാ കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
2. ലാൻഡ് ബോർഡ് അനുവദിച്ച് കൊടുത്തതിൽ കൂടുതൽ ഭൂമി ടാറ്റായ്ക്ക് കൈമാറ്റം ചെയ്ത് കിട്ടിയിട്ടുണ്ട്. അതെവിടെ നിന്ന് വന്നു എന്നതിന് ഉത്തരമില്ല.
3. എങ്ങനെയെങ്കിലും തോട്ടം മേഖലയിൽ നിന്ന് ടൂറിസം മേഖലയിലേക്ക് ഭൂമി വകമാറ്റി ഉപയോഗിക്കാനുള്ള ശ്രമമാണ് കമ്പനിയുടെ ഭാഗത്തുനിന്നു നടക്കുന്നത് എന്ന് 24 ബംഗ്ലാവുകൾക്ക് ഗ്രാമപഞ്ചായത്തിൽ നിന്ന് ടൂറിസത്തിന് വേണ്ടി അനധികൃതമായി അനുമതി നേടിയതിൽ നിന്ന് വ്യക്തം.
4. 2007 നോടകം കമ്പനിയുടേതടക്കം എല്ലാ അനധികൃത കൈയേറ്റങ്ങളും കണ്ടെത്താൻ റിസർവ്വേകൾ നടത്താനുള്ള മൂന്ന് ഉത്തരവുകൾ ഉണ്ടായി. ഒന്നിന്റെയും സർവ്വേഫലം ഇന്നോളം വെളിച്ചം കണ്ടിട്ടില്ല. എന്തുകൊണ്ട്?
5. പ്രാദേശിക പാർട്ടി നേതാക്കൾക്ക് കമ്പനിയുടെ വക വില്ലേജുകളും ബംഗ്ലാവുകളും അനുവദിച്ച് കൊടുത്തിട്ടുണ്ട് എന്നത് മൂന്നാർ തൊഴിലാളി സമരകാലം മുതൽ ഉയർന്നുകേട്ട വാദമാണ്. എന്നാൽ പാർട്ടി നേതാക്കൾ ആർജ്ജിച്ച അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണങ്ങളൊന്നും നടന്നില്ല. അതേ സമയം തോട്ടംമേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ശോചനീയമായ ജീവിതനിലവാരത്തെക്കുറിച്ച് നിവേദിത പി. ഹരൻ റിപ്പോർട്ട് തന്നെ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഇവിടെ തൊഴിലാളി ജീവിതത്തിന്റെ അരക്ഷിതാവസ്ഥയെക്കുറിച്ച് ഏറെ ആകുലപ്പെടാത്ത നേതാക്കളെ ജനം കയ്യൊഴിയുകയും ആ നേതൃത്വവിടവിൽ തമിഴ്നാട് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. തൊഴിലാളി പ്രശ്നങ്ങൾ ഈ കമ്പനിയുടെ മുഖ്യഅജണ്ടയിൽ പെട്ടതല്ലെന്ന് തൊഴിലാളി സമരം തെളിയിച്ചു.
6. 1972ലെ സുപ്രീംകോടതി വിധി വിസ്മരിച്ചുകൊണ്ട് 2015 ജൂൺ 12ന് കമ്പനി ഹൈക്കോടതിയിൽ നൽകിയ മറുപടി ഹർജിയിൽ തങ്ങളാണ് തോട്ടത്തിന്റെ ഉടമസ്ഥർ (പാട്ടക്കാരല്ല) എന്ന് വാദിച്ചു. ഇതിൽ നിന്നും വ്യക്തമാകുന്നത് കൃഷിയല്ല കമ്പനിയുടെ പ്രധാനലക്ഷ്യം കണ്ണൻദേവൻ ഭൂമിയെ സ്വന്തമാക്കുകയാണെന്നതാണ്.
അപ്പോൾ കളക്ടർ, തഹസിൽദാർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതൃത്വത്തേയും കൂട്ടുപിടിച്ചുകൊണ്ട് കമ്പനി നടത്തുന്നത് കണ്ണൻദേവൻ കുന്നുകളിലെ അനധികൃതഭൂമി കൈവശപ്പെടുത്തലാണെന്ന് ന്യായമായും അംഗീകരിക്കേണ്ടി വരും. കമ്പനിക്ക് ഏൽപ്പിച്ചുകൊടുത്തിരിക്കുന്ന കാടുകളെ അവർ നന്നായി സംരക്ഷിക്കുന്നു എന്നും ഇനി കമ്പനിയിൽ നിന്ന് ഭൂമി തിരിച്ചുപിടിച്ച് അത് സർക്കാരിൽ വന്നുചേർന്നാൽ ഭൂമി തുണ്ടുവൽക്കരിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി ചില സത്ബുദ്ധികൾ പോലും കമ്പനിയുടെ നിയമലംഘനത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.
നീതിയും പരിസ്ഥിതി സ്നേഹവും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ അവർ പരാജയപ്പെടുന്നു. ഒക്ടോബർ 2005ൽ 'ഔട്ട്ലുക്ക്' വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ കമ്പനിയുടെ തേയിലേതര മേഖലയിലെ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന ചാക്കോ തോമസ് തങ്ങളുടെ ഭാവി പദ്ധതികളായി സാഹസിക ടൂറിസം, കോർപറേറ്റ് ടൂറിസം, ഫ്ളോറി കൾച്ചർ, ജൈവകീടനാശിനി നിർമ്മാണം, മിനറൽ വാട്ടർ, ഔഷധത്തോട്ടം എന്നിവയുള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇപ്പോൾ തന്നെ പ്ലാന്റേഷൻ ടൂറിസത്തിനായി ഉപയോഗിക്കുന്ന തോട്ടം മേഖലയ്ക്ക് (5%) പുറമേയാണിവ. കണ്ണൻദേവൻ മലമുകളിൽ മിനറൽ വാട്ടർ കമ്പനിയുണ്ടായാൽ, ജൈവകീടനാശിനി ഫാക്ടറി ഉണ്ടായാൽ, കോർപ്പറേറ്റ് ടൂറിസം വികസിച്ചാൽ ഇവിടെ അനുദിനം വ്യാവസായിക ആവശ്യത്തിന് മാത്രമായി വന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും അവ ഉത്പാദിപ്പിക്കുന്ന ശബ്ദ-വായു-പ്രകൃതി മലിനീകരണവും ചിന്തിക്കാനാവുന്നതിനും അപ്പുറത്തായിരിക്കും. ചുരുക്കത്തിൽ കമ്പനിയുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം ഒന്നേയുള്ളു. ഒരു തോട്ടത്തെ എങ്ങനെ കോമേഴ്സ്യൽ മേഖലയാക്കി മാറ്റാം?
കമ്പനിയുടെ അനധികൃത കൈയേറ്റം വെളിവാക്കുന്ന പ്രധാന റിപ്പോർട്ടാണ് സനൽകുമാർ കമ്മിഷൻ റിപ്പോർട്ട് (2012). നടത്തപ്പെട്ട റീസർവ്വേ പ്രകാരം കമ്പനി 49,46 ഹെക്ടർ സ്ഥലം അനധികൃതമായി കൈയേറിയതായി പറയുന്നു. ഇനിയും റീസർവ്വേ പൂർണ്ണമല്ല. മൂന്നാറിൽ പൂർണ്ണമായ ഒരു സർവ്വേ നടത്തപ്പെടാതിരിക്കാൻ എല്ലാ കൈയേറ്റക്കാരും നന്നായി ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രാദേശിക ഭരണകൂടം എല്ലാത്തിനും കമ്പനിക്ക് വേണ്ടി ഒത്താശ ചെയ്യുന്നുമുണ്ട്.
ടാറ്റായ്ക്ക് അതിന്റെ ബംഗ്ലാവുകൾ ടൂറിസത്തിന് ഉപയോഗിക്കാൻ മൂന്നാർ, ദേവികുളം പഞ്ചായത്തുകൾ അനുമതി കൊടുത്തത് അതിന്റെ തെളിവാണ്. എന്നാൽ പ്രശ്നം കോടതിയിൽ എത്തുമ്പോഴാണ് സർക്കാർ നിർദ്ദേശപ്രകാരം ഈ അനുമതികൾ പഞ്ചായത്തുകൾക്ക് റദ്ദുചെയ്യേണ്ടി വന്നത്. അന്തിമ വിശകലനത്തിൽ മൂന്നാറിലെ ഏറ്റവും വലിയ അനധികൃത ഭൂമി കൈയേറ്റം കമ്പനിയുടേത് തന്നെയാണ്. തോട്ടത്തെ ടൂറിസം ആവശ്യത്തിനപ്പുറം ഒരു തോട്ടമായി നിലനിർത്താൻ അവർ ഉദ്ദേശിക്കുന്നുമില്ല. ആ നിലയ്ക്ക് ഈ തോട്ടത്തിന് ഇനി മുന്നോട്ടു പ്രവർത്തിക്കാൻ അനുമതി കൊടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഗവണ്മെന്റ് ആണ്.
നാളെ: മൂന്നാർ ഓപ്പറേഷന്റെ പരാജയം: കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റെ വിജയം
Stories you may Like
- കള്ളപ്പണത്തിലെ ഭൂതത്തെ തുറന്നുവിട്ട് മുഖ്യസാക്ഷിയെ പേടിക്കുന്നത് ആര്?
- 17 വർഷത്തിനിടെ വിൻഡീസിനോട് പരമ്പര തോൽക്കുന്ന നായകനായി ഹാർദ്ദിക് പാണ്ഡ്യ
- തൃശ്ശൂരിൽ റോഡ്ഷോയിൽ മോദിക്കും സുരേഷ് ഗോപിക്കുമൊപ്പം അഡ്വ. സി നിവേദിതയും
- ജസ്റ്റിസ് കുര്യൻ ജോസഫിന് വിലക്കേർപ്പെടുത്തി ധ്യാനകേന്ദ്രം
- കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സതീഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്