കൂടെ വന്ന കാവ്യയ്ക്ക് വേണ്ടി ഒരു ചിത്രം; മോളേ നീ നായികയാകും എന്ന് ഉറപ്പുനൽകി ജീവിത നായകൻ; ഞാൻ ജീവനോടെ ഇരിക്കുമ്പോൾ നീ പേടിക്കണ്ട മോളേ.. നീ നായികയാകും എന്ന് പ്രാണനായകന്റെ ഉറപ്പ്; എന്റെ സിനിമകളിൽ ആരുടെയും ഔദാര്യം നിനക്ക് വേണ്ട.. നിനക്കും എനിക്കും ഇപ്പോഴും പ്രേക്ഷകർ ഉണ്ട് എന്നും വാഗ്ദാനം; ഗണേശ്കുമാർ സംശയം പറഞ്ഞെങ്കിലും ആ രാ്ത്രിയിൽ സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞ് പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു
പല്ലിശ്ശേരി
ദിലീപിന്റെ ജയിൽ ജിവിതം ഒരു ഫ്ളാഷ് ബാക്ക് - 15
കാവ്യക്കു വേണ്ടി എല്ലാം നേരിട്ട് ദിലീപിന്റെ സിനിമ
ദിലീപ് ഒന്നും വിട്ടു പറഞ്ഞില്ല. ഗണേശ് കുമാറും ഇടവേള ബാബുവും പരസ്പരം നോക്കി. രണ്ടു പേരും ദിലീപിന്റെ നല്ല സുഹൃത്തുക്കളാണ്. ഗണേശുമായി ദിലീപിനുണ്ടായിരുന്നത് ഒരു അനിയൻ-ചേട്ടൻ ബന്ധമാണ്. അതു കൊണ്ടു തന്നെയാണ് ദിലീപ് തന്റെ രാഷ്ട്രീയ അഭിപ്രായങ്ങൾ പോലും മാറ്റിവച്ച് ഗണേശ് തെരഞ്ഞെടുപ്പിനു മത്സരിച്ചപ്പോഴൊക്കെ പ്രസംഗിക്കാനും വോട്ടു പിടിക്കാനും ചെന്നത്. ആ നന്ദി ഗണേശ് ഒരിക്കലും മറന്നിട്ടില്ല. അതേ സമയം തെറ്റിനു കൂട്ടു നിൽക്കാൻ ഗണേശിനു കഴിയില്ല. അത് സുഹൃത്തായാലും എത്ര വേണ്ടപ്പെട്ടവരായാലും. അതുകൊണ്ടാണ് കാവ്യ എല്ലാം ഉപേക്ഷിച്ചു വരികയാണെന്നു ദിലീപ് പറഞ്ഞപ്പോൾ സംശയിച്ചത്.
സംശയം തീർക്കാനായി ഗണേശ് ചോദിച്ചു. ദിലീപേ ഒരു സംശയം.. കാവ്യ എല്ലാം ഉപേക്ഷിച്ചു വരികയാണെന്നു പറഞ്ഞാൽ?
ഇനി അവനെ അവൾക്ക് വേണ്ട. ദിലീപിന്റെ മറുപടി. അതെങ്ങനെ ശരിയാകും? കാവ്യക്കൊരു ജീവിതം വേണ്ടേ? ഗണേശിനു സംശയം.
എന്റെ പേരും പറഞ്ഞാണ് കാവ്യയെ നിശാലും കുടുംബവും പീഡിപ്പിച്ചത്. ജീവിത കാലം മുഴുവൻ അവൾ ഇത്തരം ആരോപണങ്ങൾ കേൾക്കേണ്ടി വരില്ലേ. അതിലും ഭേദമല്ലേ വിവാഹ മോചനത്തെക്കുറിച്ചു ചിന്തിക്കുന്നത്. എന്നോടവൾ അഭിപ്രായം ചോദിച്ചു. ഞാനവൾക്ക് പച്ചക്കൊടി കാണിച്ചു.
ഏതു രീതിയിൽ...എന്നെ വിശ്വസിച്ചാണ് കാവ്യ വരുന്നത്. വിശ്വസിച്ചവരെ ചതിക്കുന്ന സ്വഭാവം എനിക്കില്ല.- ിലീപ് തന്റെ നിലപാട് വ്യക്തമാക്കി.
വിവാഹം കഴിക്കാനാണോ ദിലീപിന്റെ ആഗ്രഹം? തൽക്കാലം അവൾക്ക് ആശ്വാസം നൽകണം. സിനിമയിൽ ഒരു തിരിച്ചു വരവ് വേണം. ഒരു നല്ല സുഹൃത്ത് എന്ന നിലയിൽ എനിക്കിതൊക്കെ ചെയ്യേണ്ടിവരും.
ഗണേശ് കുമാറിനു കാര്യം മനസ്സിലായി. എന്നാൽ ആ രീതിയിൽ ഒരു നീക്കത്തിനു ഗണേശ് അനുകൂലിച്ചില്ല. ഇക്കാര്യം മഞ്ജു അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ. അതു ശരിയല്ലെന്നു ഗണേശ് തുറന്നു പറഞ്ഞു.
ഞാനവൾക്കു വാക്കു കൊടുത്ത ശേഷമാണ് ഭർത്താവിനെ ഉപേക്ഷിച്ചു പോന്നത്. ദിലീപ് പകുതി ചിരിയോടെ പറഞ്ഞു. ദിലീപ് കളിക്കുന്നത് ജീവൻ പണയം വച്ചിട്ടാണ്. മഞ്ജു ഇതിനു സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ? മഞ്ജു തന്നെയായിരിക്കും എന്റെ ഒന്നാം ഭാര്യ കാവ്യക്കു രണ്ടാം ഭാര്യയായിരിക്കാൻ സമ്മതമാണ്.
അങ്ങിനെ ചെയ്യരുത് ദിലീപ്. മഞ്ജുവിനും മകൾക്കും നിന്നെ അത്രമാത്രം ഇഷ്ടമാണ്. നിനക്കു വേണ്ടിയാണ് മഞ്ജു അഭിനയം വേണ്ടന്ന വച്ചതും ചിലങ്കകൾ അഴിച്ചു വച്ചതും. ഗണേശ് തന്റെ നിലപാട് തുറന്നു പറഞ്ഞു. എന്തായാലും അവൾ എന്നോടൊപ്പം ജീവിതാവസാനം വരെ ഉണ്ടാകും. അവളെ ഞാൻ കൈവിടില്ല. എങ്കിൽ ഞങ്ങൾ ഇതിനൊന്നും കൂടടു നിൽക്കില്ല. ഗണേശിന്റെ ശബ്ദം സ്നേഹമുർച്ചയുള്ള ശാസനയിൽ നിറഞ്ഞു നിന്നു.
ആരു സഹിച്ചാലും വിശ്വാസമില്ല. ഇല്ലെങ്കിലും ഞാനവൾക്കു വാക്കു കൊടുക്കേണ്ടതാണ്. ഇനി എനിക്കു പിന്മാറാൻ പറ്റില്ല. തീ കൊള്ളി കൊണ്ടാണ് ദിലീപ് തല ചൊറിയുന്നത്. സ്വന്തം ഭാര്യയേയും മകളേയും മറന്നുള്ള ഈ കളി നിനക്ക് ദോഷം ചെയ്യും?
ഗണേശേട്ടാ... എനിക്കു വേറെ വഴിയില്ല. എങ്കിൽ ഞാനിറങ്ങുന്നു. ഞാൻ എന്തായാലും ഇതിനു സമ്മതിക്കില്ല, സഹകരിക്കില്ല, എന്നു പറഞ്ഞ് തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു.
കാവ്യയ്ക്ക് പോസിറ്റീവ് എനർജി നൽകി ദിലീപ്
അന്ന് ദിലീപും കാവ്യയും വീട്ടിലിരുന്നു ഭാവി പരിപാടികൾ പ്ലാൻ ചെയ്തു. ദിലീപിന്റെ സാമിപ്യവും ഉറച്ച തീരുമാനങ്ങളും കാവ്യക്കു പോസിറ്റീവ് എനർജി നൽകി.
കാവ്യക്കു ജീവിതം കൊടുക്കാൻ തീരുമാനിച്ചെങ്കിലും അതുവരെ സിനിമയിൽ സജീവമായി ഉണ്ടായിരിക്കണമെന്നു തീരുമാനിച്ചു. ഇനി പഴയതു പോലെ നായികയായി തിരിച്ചു വരാൻ എനിക്കു കഴിയുമോ?
കാവ്യയുടെ സംശയം കേട്ട് ദിലീപ് പൊട്ടിച്ചിരിച്ചു. ഞാൻ ജീവനോടെ ഇരിക്കുമ്പോൾ നീ പേടിക്കണ്ട മോളേ, നീ നായികയാകും. എന്റെ സിനിമകളിൽ ആരുടെയു ഔദാര്യം നിനക്ക് വേണ്ട. നിനക്കും എനിക്കും ഇപ്പോഴും പ്രേക്ഷകർ ഉണ്ട്. അതുകൊണ്ട് നിനക്കു വേണ്ടി ഞാനൊരു സിനിമ നിർമ്മിക്കും.
ഓർക്കാപ്പുറത്ത് ദിലീപിന്റെ വാക്കുകൾ. കാവ്യ സന്തോഷം കൊണ്ട് ദിലീപിനെ കെട്ടിപ്പിടിച്ചു. അന്നവർ വീണ്ടും സന്തോഷം പങ്കിട്ടു. അതെല്ലാം കാവ്യയുടെ അമ്മക്കും സഹോദരനും മനസ്സാലായി. ദിലീപ് പോയപ്പോൾ സഹോദരൻ ഇക്കാര്യം സൂചിപ്പിച്ചു.
അപ്പോൾ മറ്റൊരു മുഖവും ഉറച്ച ശബ്ദമാണ് കാവ്യയിൽ നിന്നുണ്ടായത്. നിന്റെ ചെലവിൽ ഞാൻ ജീവിക്കുമ്പോൾ നീ എന്നെ നിയന്ത്രിച്ചാൽ മതി. ഞങ്ങളുടെ പേഴ്സണൽ കാര്യങ്ങളിൽ ആരും ഇടപെടരുത്.
ഇക്കാര്യം കാവ്യയുടെ കൂട്ടുകാരിയോടു സൂചിപ്പിച്ച സഹോദരൻ തന്റെ അമർഷം പ്രകടിപ്പിച്ചു. കാവ്യ മറ്റുള്ളവരുടെ അഭിപ്രായം കേട്ടില്ല. എല്ലാം ശരിയാക്കാൻ ദിലീപ് കൂടെ നിൽക്കുമ്പോൾ മറ്റൊരഭിപ്രായത്തിനു പ്രസക്തിയില്ലല്ലോ. അമ്മ പല പ്രാവശ്യം കാവ്യയോടു ദിലീപുമായുള്ള ബന്ധത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. അമ്മ പേടിക്കണ്ട ദിലീപേട്ടൻ എന്നെ ചതിക്കില്ല. വൈകിയെങ്കിൽ വിവാഹം കഴിച്ചിരിക്കും.
നീയതു വിശ്വസിക്കരുത് മോളേ., ഒന്നാമത് നിങ്ങൾ തമ്മിൽ വളരെയധികം പ്രായവ്യത്യാസമുണ്ട്. രണ്ടാമത് ഇക്കാര്യം അറിഞ്ഞാൽ മഞ്ജു സമ്മതിച്ചാൽ തന്നെ അവന്റെ രണ്ടാം ഭാര്യയായി നിന്നെ പറഞ്ഞയക്കാൻ ഞങ്ങൾക്ക് താൽപ്പര്യമില്ല. എന്റെ കാര്യം എനിക്കു വിട്ടേക്ക്. എന്തു വേണമെന്നു ഞങ്ങൾ തമ്മിൽ തീരുമാനിച്ചു കഴിഞ്ഞു. കാവ്യയുടെ തീരുമാനങ്ങൾ അപകടക്കിലേക്കാണ് പോകുന്നതെന്നു മനസ്സിലാക്കിയ അമ്മ പിന്നീട ഉപദേശിക്കാൻ നിന്നില്ല. ബുദ്ധിപൂർവ്വം എന്തു ചെയ്യുമെന്നു ആലോചിക്കുകയായിരുന്നു.
ഇതിനിടയിൽ ദിലീപും കാവ്യയും ഒരുമിച്ചഭിനയിക്കാൻ പോകുന്ന വാർത്ത ഞാൻ കൊടുത്തു. ഇനി ഒരു തിരിച്ചു പോക്കു ഭർത്താവിന്റെ വീട്ടിലേക്കില്ലെന്ന ദ്വനിയും ഉണ്ടായിരുന്നു വാർത്ത വന്ന ശേഷം പലരും ഇക്കാര്യം രണ്ടു പേരോടും ചോദിച്ചെങ്കിലും അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിച്ചില്ല.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ നാട്ടിൽ വച്ചു ഇന്നസെന്റിനെ കണ്ടു. പഴയ സൗഹൃദം പുതുക്കി. ഇന്നസെന്റുമായി സംസാരിച്ചിരിക്കുമ്പോൾ ചില കാര്യങ്ങൾ വീണു കിട്ടുമായിരിന്നു. നേരെ ചൊവ്വേ ചോദിച്ചാൽ ഒന്നും പറയില്ല. അൽപം വളഞ്ഞ വഴിയിലൂടെ ചോദിക്കുമ്പോൾ നിഷകളങ്കനായി മറുപടി പറയുമായിരിന്നു.
കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ മാത്രം ഞാൻ ഒരു നമ്പറിറക്കി. ഇന്നസെന്റിന്റെ മോൻ ദിലീപ് ഇന്നസെന്റിനെ അപ്പച്ചാ എന്നാണ് വിളിച്ചരുന്നത്. കാവ്യയെ വിവാഹം കഴിക്കാൻ പോകുന്നെന്നും വിവാഹ മോചനത്തിനു ശേഷം ഒരുമിച്ചു ജീവിക്കുമെന്നും പറഞ്ഞു കേട്ടു.
അതൊന്നും വേണ്ട എന്ന് ഞാൻ അവനോട് പറഞ്ഞതാണ്. അനുസരിച്ചു അറിയാം. കല്ല്യാണത്തിന് ഞാൻ പങ്കെടുക്കില്ല.
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഇന്നസെന്റിന് വെളിപ്പാടുണ്ടായത്.
അല്ലാ പല്ലിശ്ശേരി. തന്നോടുള്ള അടുപ്പം കൊണ്ടാണ് ഞാനറിയാതെ ഇതൊക്കെ പറഞ്ഞത്. എന്റെ നാവിൽ നിന്നാണ് ഇതൊക്കെ വീണതെന്ന് അറിയിക്കരുത്. തന്നോടു എഴുതരുതെന്നു പറഞ്ഞിട്ടു കാര്യമില്ല. ദൈവം തമ്പുരാൻ വേണ്ടെന്നു പറഞ്ഞാലും താൻ എഴുതും അക്കൂട്ടത്തിൽ എന്നെ വെറുതെ വിടണേ... തീർച്ചയായും ഞാൻ എഴുതില്ല. വർഷങ്ങൾക്ക് മുമ്പ് വാർത്തകൾ തന്നിട്ടും ഞാൻ പേരു പറഞ്ഞിട്ടുണ്ടോ? അതിന്റെ സൂചനയെങ്കിലും നൽകിയിട്ടുണ്ടോ.
അതെനിക്കറിയാം. ആ വിശ്വാസം ഉള്ളകൊണ്ടാണ് പറയുന്നത്. മനുഷ്യനല്ലെ... ചിലപ്പോൾ തന്റെ പേനക്ക് വാക്കു ലംഘിക്കണമെന്ന് തോന്നിയാലോ. ഇല്ല ഇന്നസെന്റ് ചേട്ടാ... നേരും നെറിയും ഉള്ളതാണ് എന്റെ പേന...
സ്വയം അങ്ങിനെ കൂടുതൽ പുകഴ്ത്തരുത്. ഒരു രഹസ്യം പറയുന്ന മട്ടിൽ പതുക്കെ ചോദിച്ചു. കാവ്യക്കു വേണ്ടി സിനിമ നിർമ്മിക്കുന്ന വിവരം അറിഞ്ഞില്ലെ? അറിഞ്ഞു. വിശദമായി ഒന്നും അറിയില്ല. എന്നാൽ സിനിമക്കു പേരിട്ടു പാപ്പി അപ്പച്ചാ ഞാനാണ് അപ്പച്ചൻ ദിലീപ് പാപ്പി, കാവ്യ നായിക ഞാനതിന്റെ കഥകേട്ടു ഒരു ഹിറ്റി സിനിമയായിരിക്കും. സംശയമില്ല. പിന്നേയ് നമ്മള തമ്മിൽ കണ്ടിട്ടില്ല സംസാരിച്ചിട്ടില്ല, എല്ലാം.
വിവാഹ മോചനക്കേസ് തുടരുകയാണെങ്കിലും ഭാര്യ ഭർത്താക്കന്മാരെ പോലെയായിരുന്നു ദിലീപിന്റെയും കാവ്യയുടെയും പെരുമാറ്റം. കാവ്യക്കു വേണ്ടി ദിലീപ് നിർമ്മിച്ച പാപ്പി അപ്പച്ചാ ചിത്രത്തിലെ ഷൂട്ടിങ് തൊടുപുഴയിലായിലാണ് പ്ലാൻ ചെയ്തത്. ശക്തമായ ഒരു കഥാപാത്രമാണ് കാവ്യക്ക്. ഹോട്ടലിൽ ഇരുവർക്കും ഒേോരാ മുറികൾ ഉണ്ടായിരുന്നെങ്കിലും താമസം ഒരു മുറിയാലാരുന്നു. അത് മറ്റുള്ളവർ അറിയുന്നതിൽ ഇരുവർക്കും യാതൊരു ഭയവും ഉണ്ടായിരുന്നില്ല. യൂണിറ്റിലുള്ളവരെല്ലാം ദിലീപിന്റെ ആളുകൾ. അപ്പോൾ പിന്നെ എതിർക്കാനും വാർത്തകൾ ചോർത്തികൊടുക്കാനും ആരും മെനക്കെടില്ലല്ലോ.
എന്നിട്ടും വാർത്തകൾ എനിക്കു കിട്ടികൊണ്ടിരുന്നു. ദിലീപിനു ഒരു കുടുംബമുള്ളതു കൊണ്ട് അപകടകരമായ വാർത്തകൾ ഒന്നും നൽകിയില്ല. അല്ലെങ്കിലും ആരുടെയും കുടുംബ തകർക്കുന്ന ഒരു വാർത്തയും എന്റെ ഭാഗത്തു നിന്നും കൊടുത്തിട്ടില്ല. എങ്കിലും മഞ്ജു വാര്യർ കാര്യങ്ങൾ അറിഞ്ഞെന്നു മനസ്സിലായി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്