റോമിയോയിലെ നായികമാരെ നിശ്ചയിച്ചത് സംവിധായകൻ; പ്രതികാരം തീർക്കാൻ പുതിയ സിനിമയ്ക്ക് ഡേറ്റ് നൽകി അഡ്വാൻസും വാങ്ങി; കോൺഫിഡന്റ് ഗ്രൂപ്പിന്റെ സിനിമയ്ക്ക് സ്വന്തം തിരക്കഥാകൃത്തുക്കളെ നിയോഗിച്ചത് എല്ലാം അട്ടിമറിക്കാൻ; ഞാൻ അലഞ്ഞിട്ടുണ്ട്; പലരുടേയും വായിൽ നിന്നും മുഴുത്ത തെറികൾ കേട്ടിട്ടുണ്ട്; അതൊന്നും കാര്യമാക്കിയില്ല; ഇപ്പോൾ എനിക്കൊരു നല്ല സമയം വന്നില്ലേ എന്ന് ചിരിച്ചു കൊണ്ട് കഴുത്തറത്ത് സംവിധായകനെ ഇല്ലായ്മ ചെയ്തു; ദിലീപിന്റെ പകയുടെ ഇരയായത് രാജസേനൻ; പല്ലിശേരിയുടെ പരമ്പര തുടരുന്നു
പല്ലിശേരി
എങ്ങനെ രാജസേനനെ ഇല്ലായ്മ ചെയ്തു-പല്ലിശേരിയുടെ പരമ്പര
നിരവധി ഹിറ്റ് സിനിമകൾ നൽകിയ സംവിധായകനാണ് രാജസേനൻ. രാജസേനനും ദിലീപും ഒരുമിച്ച് ചെയ്ത് വിജയം വരിച്ച ഒടുവിലത്തെ സിനിമയാണ് റോമിയോ. മൂന്ന് നായികമാരാണ് ഈ ചിത്രത്തിൽ. വിമലാരാമൻ, സംവൃതസുനിൽ, ശ്രുതി ലക്ഷ്മി. ഈ സിനിയിൽ കൈകടത്താനും തനിക്ക് ഇഷ്ടമുള്ളവരെ സഹകരിക്കാനും ദിലീപ് ശ്രമിച്ചെങ്കിലും അതൊന്നും സാധിച്ചില്ല. അതിന്റെ ഒരു നീരസം ദിലീപിന് ഉണ്ടായിരുന്നു.
ഷൂട്ടിങ് കഴിയുംവരെ പലകാര്യങ്ങളും കണ്ടില്ലെന്നാണ് രാജസേനൻ നടിച്ചത്. റോമിയോ ഷൂട്ടിങ് കഴിയാറായപ്പോൾ എപ്പോൾ വേണമെങ്കിലും പുതിയ സിനിമക്ക് ഡേറ്റ് തരാമെന്ന് ദിലീപ് സൂചിപ്പിച്ചു. അതനുസരിച്ച് റോമിയോക്ക് ശേഷം ദിലീപിന്റെ മറ്റൊരു സിനിമ പ്ളാൻ ചെയ്തു. ഇത്തവണ കോൺഫിഡന്റ് ഗ്രൂപ്പുമായി ചേർന്നാണ് രാജസേനൻ സിനിമക്ക് തുടക്കമിട്ടത്. ദിലീപിനെ കണ്ട പത്ത്ലക്ഷം രൂപ അഡ്വാൻസ് കൊടുത്തു. അഡ്വാസ് കൈപറ്റിയ ശേഷം ദിലീപ് പറഞ്ഞു. ഇനി എന്റെ തിരക്കഥാകൃത്തുക്കളായി ഉദയകൃഷ്ണനും സിബി കെ തോമസിനും അഡ്വാൻസ് കൊടുക്കണം. തൽക്കാലം ഒരു ലക്ഷം രൂപ മതി. രാജസേനൻ എല്ലാം സമ്മതിച്ചു. തിരക്കഥാകൃത്തുക്കളെ ചെന്ന് കണ്ട് ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകി. തുടർന്ന് സിനിമ തുടങ്ങുന്ന കാര്യം അവർ ദിലീപിനെ വിളിച്ച് ചോദിച്ചു. തൽക്കാലം അതേക്കുറിച്ച് ചിന്തിക്കേണ്ട. ഒരു വർഷം കഴിഞ്ഞിട്ട് ചിന്തിച്ചാൽ മതി. അയാൾ കുറേ നാൾ നടക്കട്ടെ. ഇതൊന്നും രാജസേനൻ അറിഞ്ഞില്ല. പെട്ടെന്ന് സിനിമയുടെ ഷൂട്ടിങ് തുടങ്ങി റിലീസ് ചെയ്യാമെന്ന് കോൺഫിഡന്റ് ഗ്രൂപ്പിനും വാക്ക് കൊടുത്തു.
രാജസേനൻ സിബി കെ തോമസിനേയും ഉദയകൃഷ്ണയേയും വിളിച്ചു. അവർ തിരക്കിലാണെന്ന് പറഞ്ഞു. പലപ്രാവശ്യം വിളിച്ചെങ്കിലും ഫോണെടുക്കുക പോലും ചെയ്തില്ല. അക്കാര്യം പറയാൻ ദിലീപിനെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. അഡ്വാൻസ് കൈമാറുന്നതിന് മുൻപുള്ള ദിലീപിന്റെ പെരുമാറ്റമല്ല അതിന് ശേഷം ഉണ്ടായതെന്ന് രാജസേനന് മനസിലായി. താൻ ചതിക്കപ്പെടുകയാണോ എന്ന സംശയം രാജസേനനിൽ വളർന്ന് വന്നു. മറ്റൊരു ദിവസം ദിലീപിന്റെ ലൊക്കേഷനിൽ ചെന്ന് സംസാരിച്ചു. ദിലീപിന്റെ അന്നത്തെ പെരുമാറ്റം രാജസേനനെ അത്ഭുതപ്പെടുത്തി. രാജസേനനെ കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് ദിലീപ് പറഞ്ഞു. ചേട്ടന് ഞാൻ എപ്പോൾ വേണമെങ്കിലും ഡേറ്റ് തരാൻ തയ്യാറാണ്. അടുത്തമാസം ഷൂട്ടിങ് തുടങ്ങണം. പത്ത് ദിവസം ഞാൻ മാറ്റിവെക്കാം. രണ്ട് ഷെഡ്യൂളുകളിലായി പടംതീർക്കാം. ക്രിസ്തുമസിന് റിലീസ് ചെയ്യാം. രാജസേനന് സന്തോഷമായി. ദിലീപിനെ വെറുതേ തെറ്റിദ്ധരിച്ചല്ലോ എന്ന് സ്വയം പറഞ്ഞു. ദിലീപിന്റെ നിർദ്ദേശപ്രകാരം ഷൂട്ടിങ് തുടങ്ങാനുള്ള നടപടികളുമായി രാജസേനൻ മുന്നോട്ട് പോയി. മറ്റൊരു ദിവസം ദിലീപ് രാജസേനനെ വിളിച്ചു. ചേട്ടാ തിരക്കഥ റെഡിയായെങ്കിൽ വായിക്കാമായിരുന്നു. തന്നേക്കാൾ താൽപര്യം ദിലീപിനുണ്ടെന്ന് മനസിലാക്കിയ രാജസേനൻ തിരക്കഥാകൃത്തുക്കളെ ചെന്ന് കണ്ടുയ എന്നാൽ കഥയെക്കുറിച്ചുപോലും സൂചന നൽകാൻ അവർക്ക് കഴിഞ്ഞില്ല
ദിലീപ് തിരക്കഥ വായിക്കാൻ തയ്യാറായി നിൽക്കുകയാണ്. നിങ്ങളുടെ കുറ്റം കൊണ്ട് ഷൂട്ടിങ് മുടങ്ങരുത്. അപ്പോൾ തിരക്കഥാകൃത്തുക്കൾ പറഞ്ഞു. ദിലീപ് പറയാതെ ഞങ്ങൾ കഥയുണ്ടാക്കില്ല. തൽക്കാലം ഈ പ്രോജക്ടിനെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടുമില്ല. അങ്ങനെ അല്ലല്ലോ ദിലീപ് പറഞ്ഞതെന്ന് രാജസേനൻ സംശയത്തോടെ അറിയിച്ചു. ഞങ്ങൾ ഇപ്പോൾ മൂന്ന് തിരക്കഥകളുടെ രചനയിലാണ്. അതുകഴിയാതെ ദിലീപിന്റെ പ്രോജക്ടിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. ദിലീപ് നേരിട്ടു പറഞ്ഞാലോ. രാജസേനൻ തിരിച്ചുചോദിച്ചു. നേരിൽ പറയട്ടെ അപ്പോൾ ആലോചിക്കാം. എവിടോ ചതി മണക്കുന്നതായി രാജസേനന് തോന്നി. രണ്ട് കൂട്ടരും തട്ടിക്കളിക്കുകയാണോ മറ്റൊരു നടനിൽ നിന്നും ഇത്രയും മോശമായ ഒരു അവഗണന ലഭിച്ചിട്ടില്ലെന്നും രാജസേനൻ ഓർത്തു. എന്തായാലും തിരക്കഥാകൃത്തുക്കൾ പറഞ്ഞകാര്യം ദിലീപിനോട് പറയാം. ഇനി ഇയാൾ തീരുമാനിക്കട്ടെ. പത്ത് ലക്ഷം വാങ്ങി കൈയിൽ വെച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ഈ രീതിയിൽ എത്രയോ പേരിൽ നിന്നും ദിലീപ് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടാകും. പലരും പണം പലിശക്ക് എടുത്താണ് അഡ്വാൻസ് കൊടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ് കാര്യങ്ങൾ പോകുന്നത്
രാജസേനൻ വ്യക്തമായ ഒരു തീരുമാനമെടുത്തു. ദിലീപിനെ നേരിൽകണ്ട് രണ്ടിലൊന്ന് അറിയണം. സിനിമ ചെയ്യാൻ താൽപര്യമില്ലെങ്കിൽ പത്ത് ലക്ഷം രൂപ തിരികെ വാങ്ങണം. ഇങ്ങനെ തീരുമാനിച്ചുകൊണ്ടാണ് ദിലീപിനെ കാണാൻ പോയത്. അതിനിടയിൽ മറ്റ് നടന്മാരും നടികളും ടെക്നീഷ്യന്മാരും സിനിമ തുടങ്ങുന്ന കാര്യം വിളിച്ചുചോദിച്ചു. പലർക്കും മറ്റ് സിനിമകൾ ഉണ്ടായിരുന്നു. രാജസേനൻ കൃത്യസമയത്ത് തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങുന്ന സംവിധായകനാണ്. എന്നാൽ മുൻചിത്രങ്ങളിൽ നിന്നും തീരുമാനം മാറിക്കൊണ്ടിരിക്കുന്നത് പലരിലും സംശയം ഉളവാക്കി. ചിത്രം നീണ്ടുപോവുകയാണെങ്കിൽ മറ്റൊരു ചിത്രത്തിൽ അഭിനയിക്കട്ടെ എന്ന് ചോദിച്ചവരു കുറവല്ല. അതിനിടയിൽ നായിക നടിയെ വിളിച്ച രാജസേനന്റെ സിനിമ നടക്കാൻ സാധ്യതയില്ലെന്നും മറ്റാർക്കെങ്കിലും ആ ഡേറ്റ് കൊടുക്കണമെന്നും ദിലീപ് പറഞ്ഞതായി ഒരു വാർത്ത പരന്നു. എല്ലാം ദിലീപ് നിഷേധിച്ചു. രാജസേനന്റെ സിനിമയിലെ നായികമാർ ആരാണെന്ന് തനിക്ക് അറിയില്ലെന്നും ഇത്തരമൊരു സാഹചര്യത്തിൽ തനിക്കിങ്ങനെ ചെയ്യാൻ കഴിയില്ലെന്നും ദിലിപ് സത്യം ചെയ്തു.
ഒരു ദിവസം ക്ഷമകെട്ട് രാജസേനൻ ചോദിച്ചു. ദിലീപേ എന്റെ സിനിമയിൽ അഭിനയിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ തുറന്ന് പറഞ്ഞോളൂ. എനിക്ക് തൽക്കാലത്തേക്ക് മാത്രമേ വിഷമമുണ്ടാകൂ. എന്നെ വിശ്വസിച്ച് പണമിറക്കുന്ന ഒരാളുണ്ട്. ഇങ്ങനെയായാൽ അയാളുമായി എനിക്ക് അകലേണ്ടിവരും. സിനിമ ഇങ്ങനെയൊക്കെതന്നെയാണെന്ന് ചേട്ടന് അറിയാമല്ലോ. നമുക്കിത് ചെയ്യാം. സ്ക്രിപ്റ്റ് ഇല്ലാതെ ഷൂട്ട് ചെയ്യാൻ പറ്റുമോ . മാത്രമല്ല തിരക്കഥ പൂർത്തിയാക്കിയ ശേഷം നമുക്ക് ഒരുമിച്ച് വായിക്കണം. തിരുത്തേണ്ടത് തിരുത്തണം. അപ്പോൾ രാജസേനൻ പറഞ്ഞു. ദിലീപ് പറഞ്ഞാൽ മാത്രമേ അവർ തിരക്കഥക്ക് തുടക്കമിടുകയുള്ളൂ. പക്ഷേ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് അവരുടെ മറുപടി.
ഞാനല്ലല്ലോ അവരോട് പറയേണ്ടത്. ഒരു ലക്ഷം രൂപ അഡ്വാൻസ് കൊടുത്തത് ഞാനല്ലല്ലോ. പണം വാങ്ങിക്കഴിഞ്ഞാൽ ഉത്തരവാദിത്തം കൂടും. അവർക്ക് തിരക്കാണ്. അതാണ് എന്റെ പേര് പറഞ്ഞ് രക്ഷപെടുന്നത് ഞാൻ ഏറെ സിനിമകൾ ഉണ്ടാക്കിയ സംവിധായകനാണ് ദിലീപേ, ആരുടേയും പിന്നാലെ ഞാനിങ്ങനെ നടന്നിട്ടില്ല. അപ്പോൾ ദിലീപ് പറഞ്ഞു അതുകൊണ്ടാണ് ചേട്ടന് സിനിമയിലെ ബുദ്ധിമുട്ട് മനസിലാകാത്തത്. അതേസമയം ഞാൻ അലഞ്ഞിട്ടുണ്ട്. പലരുടേയും വായിൽ നിന്നും മുഴുത്ത തെറികൾ കേട്ടിട്ടുണ്ട്. ഞാൻ അതൊന്നും കാര്യമാക്കിയില്ല. ഇപ്പോൾ എനിക്കൊരു നല്ല സമയം വന്നില്ലേ. ഒരു കാര്യം ഞാൻ ഉറപ്പ് തരാം. എത്ര വൈകിയാലും നമ്മുടെ പ്രൊജക്ട് നടക്കുമെന്നായിരുന്നു മറുപടി. ത് എന്നാണെന്ന് ദിലീപിന് കൃത്യമായി പറയാൻ കഴിയുമോ -രാജസേനൻ തിരിച്ചു ചോദിച്ചു.
ചേട്ടന് വിഷമം തോന്നരുത് എന്തായാലും ഒരു വർഷം കൂടി കഴിഞ്ഞിട്ടേ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ അത്രക്കും തിരക്കുണ്ട്.
ഒരുവർഷം കഴിഞ്ഞാലും നടക്കില്ലെങ്കിലോ....
എങ്കിൽ ചേട്ടന്റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാനാണ്. അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം
ദിലീപിന്റെ സിനിമക്ക് വേണ്ടി ഇറങ്ങിത്തിരിച്ച രാജസേനൻ മോശക്കാരനായി. സിനിമ നടക്കില്ലെന്ന് ദിലീപ് തന്നെ പലരോടും പറഞ്ഞുപരത്തിയെന്ന് രാജസേനൻ വിശ്വസിച്ചു. അവസാനമായി തിരക്കഥാകൃത്തുക്കളെ കണ്ടു. തിരക്കഥ എഴുതി തുടങ്ങിയോ ഇല്ല. തൽക്കാലം അതേക്കുറിച്ച് ചിന്തിക്കേണ്ട എന്നാണ് ദിലീപേട്ടൻ പറഞ്ഞത്. അപ്പോൾ നിർമ്മാതാവിനും സംവിധായകനും ഒരു വിലയുമില്ലേ. ഞങ്ങളെ സംബന്ധിച്ച് മറ്റാരേക്കാൾ വലുത് ദിലീപേട്ടനാണ്. അദ്ദേഹത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച് മാത്രമേ ഞങ്ങൾ എഴുതൂ. അല്ലെങ്കിൽ ഞങ്ങളുടെ അവസരങ്ങൾ ഇല്ലാതാകും. ഒരാഴ്ചക്കുള്ളിൽ തിരക്കഥയുടെ കാര്യം എന്നെ അറിയിക്കണം. നിങ്ങൾക്ക് പറ്റിയില്ലെങ്കിൽ മറ്റൊരു തിരക്കഥാകാരനെക്കൊണ്ട് എഴുതിക്കണം
ഞങ്ങളില്ലെങ്കിൽ ദിലീപേട്ടൻ അഭിനയിക്കില്ല.
വേണ്ട അഭിനയിക്കേണ്ട. ഇവിടെ വേറെ നടന്മാരും ഉണ്ടെന്നോർക്കണം. -പെട്ടെന്ന് നിയന്ത്രണം വിട്ട് രാജസേനൻ പറയുകയുണ്ടായി. ഇക്കാര്യം പൊടിപ്പും തൊങ്ങലും വെച്ച് ദിലീപിന്റെ അടുത്തെത്തിച്ചു. തന്റെ ഇഷ്ടത്തിന് നിൽക്കാത്ത ആരോടും ദിലീപിന് സ്നേഹമില്ല. ഇത് ഏറ്റവും അടുപ്പമുള്ളവരായാലും അങ്ങനെ തന്നെ. തിരക്കഥാ കൃത്തുക്കളെ സമ്മർദ്ദത്തിലാക്കുന്ന തന്ത്രമാണ് ദിലീപിന്റേത് . തന്റെ ഇഷ്ടത്തിന് അനുസരിച്ച് കഥയും തിരക്കഥയും മാറ്റുന്നത് ദിലീപിന്റെ ക്രൂരവിനോദമായിരുന്നുവെന്നാണ് ചതിയിൽ പെട്ട സിനിമാക്കാരുടെ അഭിപ്രായം. ടുവിൽ രാജസേനൻ സത്യം മനസിലാക്കി. അങ്ങനെ റോമിയോ സിനിമയിൽ തന്നെ ധിക്കരിച്ചതിനുള്ള പ്രതികാരം അതിമനോഹരമായി ചെയ്യാനും അതുവഴി ഒരു ഹിറ്റ് സംവിധായകനെ ഇല്ലാതാക്കാനും ദിലീപിന് കഴിഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്