കുടുംബ മേളയിൽ അംഗങ്ങൾക്ക് സമ്മാനമായി നൽകാനുള്ള ഐപാഡ് മുക്കി; ജേണലിസ്റ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പേരിൽ വൻ പിരിവു നടന്നെങ്കിലും തുക കണക്കിൽ കാണുന്നില്ല; കശ്മീർ ടൂറിനായി സർക്കാരിൽ നിന്ന് ലഭിച്ച തുകയും മുക്കി; കെ.പി.യോഹന്നാനെ നവോത്ഥാന നായകനാക്കി സുവനീർ ഇറക്കിയത് വൻ തുക വാങ്ങി; അഴിമതിയുടെ പലവക വേലകളുമായി കൊച്ചിയിലെ മാധ്യമ വേന്ദ്രന്മാർ; അഴിമതിയുടെ കൂത്തരങ്ങായ പ്രസ്ക്ലബുകൾ; മറുനാടൻ പരമ്പര മൂന്നാം ഭാഗം
മറുനാടൻ മലയാളി ടീം
കൊച്ചി: പ്രസ് ക്ലബുകളിൽ എങ്ങനെയെല്ലാം അഴിമതി നടത്താമെന്നു മനസിലാക്കണമെങ്കിൽ എറണാകുളം പ്രസ് ക്ലബ് അഴിമതി അന്വേഷണ റിപ്പോർട്ട് വായിക്കണം. അഴിമതിയുടെ വ്യാപ്തി കണ്ട് അന്വേഷണ സമിതി തന്നെ സുല്ലിട്ടു പോയി. സമഗ്ര അന്വേഷണത്തിനു പൊലീസിനെയോ വിജിലൻസിനെ സമീപിക്കണമെന്നായിരുന്നു അന്വേഷണ സമിതി റിപ്പോർട്ടിലെ ശുപാർശ. ജനറൽ ബോഡി യോഗത്തിൽ റിപ്പോർട്ട് അംഗീകരിച്ചെങ്കിലും പൊലീസ്, വിജിലൻസ് അന്വേഷണത്തിനായി പരാതി സമർപ്പിക്കാൻ ഭാരവാഹികൾ തയാറായില്ല. അഴിമതി നടത്തിയ ഭാരവാഹികളെ അനുകൂലിക്കുന്നവരാണു തുടർന്നു വന്ന ഭരണസമിതിയിലും എന്നതിനാൽ റിപ്പോർട്ട് ശുപാർശ നടപ്പാക്കുന്ന ലക്ഷണമില്ല.
പ്രസ് ക്ലബ് പ്രസിഡന്റ് രവികുമാറും സെക്രട്ടറി ഉണ്ണിക്കൃഷ്ണനും നേതൃത്വം നൽകിയ ഭരണ സമിതി 2017 ഓഗസ്റ്റ് 29നു അവതരിപ്പിച്ച വരവു ചെലവു കണക്കുകൾ ജനറൽ ബോഡി അംഗീകരിച്ചില്ല. കണക്കുകൾ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പി.എൻ.വേണുഗോപാൽ, എൻ.ശ്രീനാഥ്, അബ്ദുല്ല മട്ടാഞ്ചേരി എന്നിവരായിരുന്നു അന്വേഷണ സമിതി അംഗങ്ങൾ.
അന്വേഷണ സമിതി റിപ്പോർട്ടിൽ അക്കമിട്ടു നിരത്തിയ അഴിമതികൾ:
1. നിബ് അവാർഡ് തട്ടിപ്പ്: മാധ്യമ പ്രവർത്തകരല്ലാത്തവർക്ക് നിബ് അവാർഡുകൾ സമ്മാനിച്ചു ഭാരവാഹികൾ വൻ തുകകൾ കോഴയായി കൈപ്പറ്റി. വ്യവസായികളായ സി.കെ.മേനോൻ, ബോബി ചെമ്മണ്ണൂർ, ഇറോം ഗ്രൂപ്പ് എംഡി, തൃശൂരിലെ സാലി, മതപ്രഭാഷകൻ കെ.പി.യോഹന്നാൻ എന്നിവരാണ് അവാർഡ് കോഴയ്ക്ക് ഇരകളായത്.
2. കുടുംബമേള തട്ടിപ്പ്: കുടുംബ മേളയിൽ അംഗങ്ങൾക്ക് സമ്മാനമായി നൽകാൻ എംഡി നിഷ് എന്ന പിആർ സ്ഥാപനത്തിൽ നിന്ന് ലഭിച്ച ഐപാഡുകൾ ഭാരവാഹികൾ മുക്കി. ഭീമാ ജൂവലറിയിൽ നിന്നു വാങ്ങിയ സ്വർണ നാണയങ്ങൾ എല്ലാ അംഗങ്ങൾക്കും കിട്ടിയില്ല. നാണയം കൈപ്പറ്റിയവരുടെ പേരു വിവരമുണ്ടെങ്കിലും അവർക്കു കിട്ടിയിട്ടില്ല. വാങ്ങിയതായി ഒപ്പിട്ടു നൽകിയിട്ടുമില്ല.
കുടുംബമേളയ്ക്കായി സിഎംആർഎർ കർത്തയിൽ നിന്നു 10 ലക്ഷം രൂപ സംഭാവന വാങ്ങിയതിൽ മൂന്നു ലക്ഷം മാത്രമാണ് പ്രസ് ക്ലബിന്റെ അക്കൗണ്ടിലെത്തിയത്. തൃശൂർ മില്ലേനിയം ചിട്ടീസ് ഉടമയിൽ നിന്ന് പ്രസ് ക്ലബ് ഓണററി മെമ്പർഷിപ്പിനെന്ന പേരിൽ ഒരു ലക്ഷം രൂപ വാങ്ങി.
3. സ്പോർട്സ് തട്ടിപ്പ്: ജിസിഡിഎ സ്റ്റേഡിയം പ്രസ് ക്ലബ് അംഗങ്ങളുടെ കായിക പരിശീലനത്തിനായി നവീകരിക്കാനുള്ള തുക പ്രസ് ക്ലബ് ചെലവിട്ടുവെന്നാണ് കണക്ക്. പക്ഷേ ജിസിഡിഎയുടെ ബജറ്റിൽ കാണുന്നത് ചെലവു ജിസിഡിഎ വഹിച്ചുവെന്നാണ്. ജേണലിസ്റ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പേരിൽ വൻ പിരിവു നടന്നെങ്കിലും കണക്കിൽ കാണുന്നില്ല. സ്പോർട്സ് ഉപകരണങ്ങൾ വാങ്ങിയെന്ന പേരിൽ സമർപ്പിച്ച ബില്ലുകൾ പലതും വ്യാജമാണെന്നും കണ്ടെത്തി.
4. സുവനീർ തട്ടിപ്പ്: പ്രസ് ക്ലബ് സുവനീറിന്റെ പേരിൽ പിരിച്ച തുകയ്ക്കു കണക്കൊന്നുമില്ല. സുവനീറിൽ കെ.പി.യോഹന്നാനെ കേരളത്തിലെ നവോത്ഥാന നായകരിലൊരാളായി അവതരിപ്പിച്ചതിനു വൻ തുക വാങ്ങിയിട്ടുണ്ട്. സ്പോൺസർഷിപ്പു ലഭിച്ച തുകയുടെ കണക്ക് ഭാരവാഹികൾ വെളിപ്പെടുത്തിയുമില്ല.
5. ടൂർ ഫണ്ട് തട്ടിപ്പ്: പിആർഡി ധനസഹായത്തോടെ പ്രസ് ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച കശ്മീർ ടൂറിനായി സർക്കാരിൽ നിന്നു ലഭിച്ച തുക ഭാരവാഹികൾ മുക്കി. വിവേകാനന്ദ ട്രാവൽസിനു നൽകേണ്ടിയിരുന്ന തുക കൈമാറിയില്ലെന്ന് ഉടമ നരേന്ദ്രൻ അന്വേഷണ സമിതിക്കു മൊഴി നൽകി. തുക പ്രസ് ക്ലബ് ഭാരവാഹികൾക്കു കൈമാറിയ പിആർഡി ഡപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസനും കുടുങ്ങി. ടൂർ ബിൽ സർക്കാരിൽ സമർപ്പിക്കാത്തതിനാൽ ചന്ദ്രഹാസനിൽ നിന്ന് തുക ഈടാക്കാനാണു വകുപ്പ് തീരുമാനം.
6. സമ്മേളന ഫണ്ടു തട്ടിപ്പ്: എറണാകുളത്ത് 2016ൽ നടന്ന സംസ്ഥാന സമ്മേളനത്തിനു 25 ലക്ഷം രൂപ വരവും 20 ലക്ഷം രൂപ ചെലവുമാണു കണക്കിൽ. റസ്മാറ്റ്സ് ഇവന്റ് മാനേജ്മെനറ് സ്ഥാപനത്തിനു 3.35 ലക്ഷം രൂപ നൽകിയതായി കണക്കിലുണ്ടെങ്കിലും അവർ എന്തു സേവനമാണു ചെയ്തതെന്നു കണ്ടെത്താൻ സമിതിക്കുമായില്ല. സമ്മേളന പ്രതിനിധികൾക്കായി നാലര ലക്ഷം രൂപ ചെലവിൽ വാങ്ങിയ ബാഗുകളിൽ 300 എണ്ണം കാണാതായതായി രേഖപ്പെടുത്തി കണക്കൊപ്പിച്ചു.
പ്രസ് ക്ലബുകളിലെ തട്ടിപ്പുകൾ ഏതൊക്കെ തരത്തിലാണെന്നതിന്റെ സൂചനകളാണ് ഇതെല്ലാം. എറണാകുളത്തു മാത്രമല്ല കേരളത്തിലെ മിക്ക പ്രസ് ക്ലബുകളിലും ഇതൊക്കെ തന്നെയാണു നടക്കുന്നത്. അഴിമതി നടത്താനും അതു മറച്ചു വയ്ക്കാനുമൊക്കെ യൂണിയൻ ഭാരവാഹികൾ വൈദഗ്ധ്യം നേടിക്കഴിഞ്ഞു. തുടർച്ചയായി ഭാരവാഹിത്വം വഹിച്ച് അഴിമതി നടത്തും. എതിർപ്പുയരുമ്പോൾ വിശ്വസ്തരെ രംഗത്തിറക്കി യൂണിയനും പ്രസ് ക്ലബും പിടിക്കും. അഴിമതി കണ്ടു പിടിച്ചാലും പൊലീസിനെയോ വിജിലൻസിനെ അറിയിക്കാൻ തയാറാകുകയുമില്ല. പ്രസ് ക്ലബുകൾ നിയന്ത്രിക്കുന്ന കെയുഡബ്ല്യൂജെ സംസ്ഥാന ഭാരവാഹികളുടെ ഒത്താശയോടെയാണു ക്രമക്കേടുകളും അഴിമതികളും. ജില്ലാ ഭാരവാഹികളിൽ നിന്നു വിഹിതം വാങ്ങി സംസ്ഥാന ഭാരവാഹികൾ അഴിമതി മൂടിവയ്ക്കുന്നു.
ജില്ലാ പ്രസ് ക്ലബുകൾ വെറും തരികിട
കേരള പത്രപ്രവർത്തക യൂണിയന്റെ നിയന്ത്രണത്തിലുള്ള ജില്ലാ പ്രസ് ക്ലബുകൾ വെറും ഉഡായിപ്പു വേലയാണെന്നു നിയമപരമായി സ്ഥാപിച്ചത് കേരള ശബ്ദം കൽപറ്റ ലേഖകൻ കോയാമു കുന്നത്താണ്. തിരുവനന്തപുരം പ്രസ് ക്ലബ് ഒഴികെയുള്ള ജില്ലാ പ്രസ് ക്ലബുകളെല്ലാം കെയുഡബ്ല്യൂജെയുടെ അഡ്ജസ്റ്റ്മെന്റ് ഏർപ്പാടുകളാണ്. ജില്ലാ പ്രസ് ക്ലബുകൾക്ക് പ്രത്യേക രജിസ്റ്റ്രേഷൻ ഇല്ല. ട്രേഡ് യൂണിയനായ കെയുഡബ്ല്യൂജെയുടെ ജില്ലാ ഭാരവാഹികൾ ജില്ലാ പ്രസ് ക്ലബുകളുടെ ഭാരവാഹികളുമാകും. അംഗത്വം യൂണിയനിൽ മാത്രം. പ്രസ് ക്ലബിനു വേറിട്ട അംഗത്വമോ ബൈലോയോ ഭാരവാഹികളോ ഇല്ല (തിരുവനന്തപുരം ഒഴികെ). തിരുവനന്തപുരത്തു പ്രസ് ക്ലബ് ഇല്ലാത്തതിനാൽ കേസരി സ്മാരക ട്രസ്റ്റ് എന്ന പേരിലാണ് കാര്യങ്ങൾ.
കെയുഡബ്ല്യൂജെ ജില്ലാ കമ്മിറ്റി ഓഫിസുകളിൽ പ്രസ് ക്ലബ് എന്ന ബോർഡ് സ്ഥാപിക്കുന്നതിനു ചില ലക്ഷ്യങ്ങളുണ്ട്. ട്രേഡ് യൂണിയനു സർക്കാരിൽ നിന്നും നഗരസഭകളിൽ നിന്നും സ്ഥലവും ഫണ്ടുമൊക്കെ ലഭിക്കാൻ നിയമതടസമുണ്ട്. പ്രസ് ക്ലബ് എന്ന പേരിലാണെങ്കിൽ പ്രശ്നമില്ല. രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ പ്രസ് ക്ലബിനു രജിസ്റ്റ്രേഷനുണ്ടോ എന്നൊന്നും ആരും അന്വേഷിക്കുകയുമില്ല. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലിയെന്ന തരത്തിൽ പ്രസ് ക്ലബുകൾക്ക് സർക്കാർ പണമൊഴുകിക്കൊണ്ടിരിക്കുന്നു.
വയനാട് പ്രസ് ക്ലബ് മന്ദിര നിർമ്മാണത്തിനു 25 ലക്ഷം രൂപ ഫണ്ട് സമാഹരിച്ചത് എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ്. ഇതിനെ ചോദ്യം ചെയ്താണ് കോയാമു കുന്നത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു പരാതി നൽകിയത്. വയനാട് പ്രസ് ക്ലബ് വെറും കടലാസു സംഘടനയാണെന്നും കെയുഡബ്ല്യുജെ ജില്ലാ ഘടകമെന്ന ട്രേഡ് യൂണിയനാണ് പ്രസ് ക്ലബ് എന്ന പേരിൽ ഫണ്ടു കൈക്കലാക്കിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. സ്ഥലവും ഫണ്ടുമൊക്കെ പ്രസ് ക്ലബിന്റെ പേരിൽ കിട്ടിയാലും കേരളത്തിലെ എല്ലാ ജില്ലാ ഓഫിസുകളുടെയും ആസ്തികളുടെയും ഉടമസ്ഥാവകാശം കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറിക്കാണെന്നു കെയുഡബ്ല്യൂജെ ബൈലോയിൽ വ്യവസ്ഥ ചെയ്തിട്ടുമുണ്ട്.
കോയ കുഞ്ഞാമുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പുകളിലും വയനാട് പ്രസ് ക്ലബ് എന്നതു യൂണിയന്റെ മുഖം മൂടിയാണെന്നു വ്യക്തമായി. ട്രേഡ് യൂണിയനു എംപി ഫണ്ടിന് അർഹതയില്ലാത്തതിനാൽ അനുവദിച്ച 25 ലക്ഷം രൂപ പലിശ സഹിതം തിരിച്ചു പിടിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചു. ഇതനുസരിച്ചു സംസ്ഥാന ആസൂത്രണ വകുപ്പ് തുക തിരിച്ചു പിടിക്കാൻ ജില്ലാ കലക്ടർക്കു നിർദ്ദേശം നൽകി. വയനാട് കെയുഡബ്ല്യൂജെ ഘടകത്തിൽ നിന്നു തുക ഈടാക്കാൻ കലക്ടർ നഗരസഭാ അധികൃതരോട് ഉത്തരവിട്ടിട്ടുമുണ്ട്.
വയനാട്ടിലെ തരികിട വെളിപ്പെട്ടതു കേരളത്തിലെ ജില്ലാ പ്രസ് ക്ലബുകൾക്കെല്ലാം കുരിശായിട്ടുണ്ട്. പ്രസ് ക്ലബുകളുടെ മറവിൽ കെയുഡബ്ല്യൂജെ നേടിയിട്ടുള്ള സർക്കാർ ഫണ്ടുകളെല്ലാം പലിശ സഹിതം തിരിച്ചു പിടിക്കാനായി മുഖ്യമന്ത്രിക്കും പിആർഡി ഡയറക്ടർക്കും നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്. പിആർഡി ഡയറക്ടർ ഇക്കാര്യം പരിശോധിച്ചു വരുന്നതായാണു വിവരം.
(തുടരും: അടുത്തലക്കത്തിൽ- പൊന്മുട്ടയിടുന്ന താറാവ് അഥവാ തിരുവനന്തപുരം പ്രസ് ക്ലബ്)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്