വീട്ടുവളപ്പിൽ രാജകീയ പരിവേഷത്തോടെ നിൽക്കുന്ന കരിംബാവയുടെ ബോർഡ്; വെള്ളമില്ലാത്ത തോട്ടിൻകരയിലെ വീടിന്റെ പേര് തോട്ടുംകര ഹൗസ്; സ്വപ്നത്തിൽ എത്തിയ 'നബീസത്തുൾ മിസ്രിയ'യാണ് വെള്ളം കൊണ്ട് രോഗശമനം നൽകുന്ന വിദ്യ പഠിപ്പിച്ചതെന്ന് കരിം ബാവ; സ്വപ്നദർശനത്തിലെ ചികിത്സ സ്വയം പരീക്ഷിച്ചപ്പോൾ പ്രമേഹവും പോയെന്നും ബാവ: പച്ചവെള്ളം കൊണ്ട് 'കാൻസർ ഭേദമാക്കുന്ന' കാസർകോട്ടെ ദിവ്യന്റെ വീട്ടിൽ മറുനാടൻ ലേഖകൻ കണ്ട കാഴ്ച്ചകൾ
രഞ്ജിത് ബാബു
കാസർഗോഡ്: കാസർഗോഡ് ബസ്സിറങ്ങി കരിംബാവയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അങ്ങിനെ ഒരാളെ ആരും കേട്ടിട്ടേയില്ല. മന്ത്രവാദികളും സിദ്ധന്മാരും വാഴുന്ന ജില്ലയാണ് കാസർഗോഡെങ്കിലും കരിം ബാവയെക്കുറിച്ച് അറിയാത്തതെന്തെന്ന ചോദ്യവും മനസ്സിലുദിച്ചു. മധൂർ പഞ്ചായത്തിലെ പട്ല എന്ന സ്ഥലത്താണ് സിദ്ധൻ എന്നു കൂടി വ്യക്തമാക്കിയപ്പോൾ അവിടേക്ക് ഒമ്പത് കിലോമീറ്റർ ദൂരം വരുമെന്ന് ഓട്ടോക്കാരൻ പറഞ്ഞു. അതിൽ കയറി യാത്ര തുടർന്നു. യാത്ര മദ്ധ്യേ താൻ തദ്ദേശിയനല്ലെന്ന് മനസ്സിലാക്കിയ ഒട്ടോക്കാരൻ പട്ലയിൽ എവിടേക്കെന്ന ചോദ്യം.
കരിം ബാവയുടെ വീട്ടിലേക്കെന്ന് മറുപടിയും നൽകി. എന്നാൽ അയാൾക്ക് അത്തരമൊരു ആളെക്കുറിച്ച് കേട്ടു കേൾവി പോലുമില്ല. ഏതായാലും പട്ല വരെ പോകാൻ തീരുമാനിച്ചു. ച്യുരിയും മീപുഗിരിയും ഉളിയത്തടുക്കയും കഴിഞ്ഞ് ഓട്ടോ മധൂരിലേക്കെത്തുകയാണ്. മധൂരിലിറങ്ങി അന്വേഷിച്ചാൽ അറിയാൻ കഴിയുമെന്ന നിർദ്ദേശവും അയാൾ തന്നു. പക്ഷെ എനിക്ക് വേഗത്തിൽ തന്നെ തിരിച്ചു പോകേണ്ടതുണ്ടെന്ന് താഴ്മയോടെ അയാൾ പറഞ്ഞു.
മധൂർ സിദ്ധി വിനായക ക്ഷേത്രത്തിന് മുന്നിലാണ് ഞാനിറങ്ങിയത്. കേരളത്തിലേയും കർണ്ണാടകത്തിലേയും ഹൈന്ദവരുടെ പ്രധാന തീർത്ഥാടക കേന്ദ്രമാണ് മധൂർ ക്ഷേത്രം. ഇരു സംസ്ഥാനങ്ങളുടേയും തീർത്ഥാടക വാസസ്ഥലങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്. അവിടെ ചിലരോട് കരിം ബാവയെക്കുറിച്ച് അന്വേഷിച്ചു. പലരും കൈമലർത്തി. മുസ്ലിം വേഷധാരികളായ രണ്ട് മധ്യവയസ്കരെ കണ്ടു മുട്ടി.
അവരോട് കാര്യങ്ങൾ ചോദിച്ചു. അത്ര പന്തിയല്ലാത്ത രീതിയിലായിരുന്നു അവരുടെ മറുപടി. ഇവിടുന്ന് ഓട്ടോ പിടിച്ചാൽ ഒന്നര കിലോ മീററർ വരും. പിന്നീട് എന്തിനാണ് പോകുന്നതെന്ന് ചോദിച്ചു. രോഗ ചികിത്സക്കെന്ന് മറുപടി. എന്നാൽ പരമ പരിഹാസമായിരുന്നു അവരുടെ പ്രതികരണം. അധികം സംസാരിക്കാൻ നിൽക്കാതെ അവിടെ നിന്നും മാറി ഓട്ടോ കിട്ടുന്ന സ്ഥലത്തെത്തി. ഇരുപത് മിനുട്ടോളം കഴിഞ്ഞാണ് ഒരു ഓട്ടോ കിട്ടിയത്.
അയാളോട് കരിം ബാവയുടെ വീടെന്ന് പറഞ്ഞപ്പോൾ പരമപുച്ഛത്തോടെയുള്ള നോട്ടം. പട്ലയിലേക്കുള്ള കവല കഴിഞ്ഞപ്പോൾ ഞാൻ ഡ്രൈവറോട് പേരു ചോദിച്ചു. അഷ്റഫ് എന്ന് മറുപടിയും. പിന്നീട് അയാൾ എന്തിനാണ് അവിടേക്ക് പോകുന്നത് എന്ന ചോദ്യമെറിഞ്ഞു. മരുന്നിനാണെന്ന് മറുപടി. തുടർന്ന് അയാൾ എന്നോട് സംസാരിക്കാൻ പോലും തത്പരനായിരുന്നില്ല. തീർത്തും ഒരു എക്സിക്യുട്ടീവ് ഓട്ടോയായിരുന്നു അത്.
സുഖകരവും മനോഹരവുമായി സീറ്റ് ഒരുക്കിയിരുന്നു. ഡ്രൈവർ അഷ്റഫിനും എക്സിക്യുട്ടീവ് ലുക്ക് തന്നെ. വിശാലമായ പട്ല ഗ്രാമത്തിലേക്ക് യാത്രയാവുകയാണ്. റോഡിനിരുവശവും തെങ്ങും കവുങ്ങും നെല്ലും കൃഷിചെയ്യുന്ന കാർഷിക ഗ്രാമം. ഹരിത ശോഭയിൽ അക്ഷരാർത്ഥത്തിൽ മുങ്ങി നിൽക്കുകയാണ് ഈ ഗ്രാമം. പട്ല പാലവും മുസ്ലിം പള്ളിയും കഴിഞ്ഞ് വലത്തോട്ട് വണ്ടി തിരിഞ്ഞു. ഏതാണ്ട് ഒരു ഫർലോങ് കഴിഞ്ഞപ്പോൾ അഷ്റഫ് വണ്ടി നിർത്തി. വലതു വശത്തെ ഇടവഴി ചൂണ്ടിക്കാട്ടി അതാണ് വഴിയെന്നു പറഞ്ഞു. ഓട്ടോ കൂലി കൊടുത്ത് ഇറങ്ങുമ്പോഴും അഷ്റഫിന്റെ പുച്ഛത്തോടെയുള്ള നോട്ടം.
അയാളിൽ നിന്ന് രക്ഷപ്പെട്ട് വഴിയിലേക്കിറങ്ങി. അവിടെ ഒരു ഷെഡ്ഡിൽ കുറേ പേർ പത്രം വായിക്കുന്നു. പൂർണ്ണമായും മുസ്ലീങ്ങൾ പാർക്കുന്ന പ്രദേശം. മൂന്നടി മാത്രം വീതിയുള്ള വഴി അവിടെ നിന്ന് ആരംഭിക്കുന്നു. വഴിയിലൂടെ നടന്നു. ഇടതും വലതുമായി വഴി പിരിയുന്നു. അവിടെയൊന്നും കരിം ബാവയുടെ പ്രചരണ സാമഗ്രികളൊന്നുമില്ല. ഇടതു വശത്തെ വീട്ടിൽ പുറത്ത് കണ്ട സ്ത്രിയോട് ചോദിച്ചു. അലക്ഷ്യമായി അവർ കരിംബാവയുടെ വീട്ടിലേക്കുള്ള വഴി കാട്ടിത്തന്നു. വീണ്ടും മുന്നോട്ട് നടന്നു. അതാ വലിയ ഒരു ബോർഡ്.
വീട്ടു വളപ്പിൽ രാജകീയ പരിവേഷത്തോടെ നിൽക്കുന്ന കരിംബാവയുടെ ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. ചെറിയ തോടിന്റെ കരയിലാണ് ബാവയുടെ വീട്. ഇപ്പോൾ തോട്ടിൽ വെള്ളമില്ലെങ്കിലും തോട്ടുംകര ഹൗസ് എന്നാണ് വീടിന് പേര്. തോട്ടുംകരയിൽ നിന്നും സ്റ്റെപ്പ് കയറി വീട്ടിലേക്ക് നടന്നു. പുറത്ത് ആളനക്കമില്ല. അകത്ത് കുഞ്ഞിനെ ലാളിക്കുന്ന ഒരു സ്ത്രീ ശബ്ദം. കോളിങ് ബെൽ അടിച്ച് എന്റെ സാന്നിധ്യമറിയിച്ചു. വീണ്ടും കാത്തിരിപ്പ്. ഒടുവിൽ ലുങ്കി മാത്രം ധരിച്ച് ഒരു മധ്യവയസ്ക്കൻ പുറത്ത് വന്നു. ആരോഗ്യമുള്ള ശരീരം. ഇരിക്കാൻ ക്ഷണിച്ച് കസേരയിട്ടു തന്നു. കോട്ടും തൊപ്പിയുമില്ലാതെ കരിം ബാവയുടെ രൂപം സാധാരണ കർഷകന്റേതായിരുന്നു. കരിം ബാവയാണ് അതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കുക അസാധ്യം.
അയാളുമായി സംസാരത്തിൽ ഏർപ്പെട്ടപ്പോൾ തന്നെ പന്തികേട് പ്രത്യക്ഷമായിരുന്നു. ഇടക്ക് കണ്ണുകൾ മുകളിലോട്ട് ചലിപ്പിക്കും. അബ്ദുൾ കരിം എന്ന സ; കരിം ബാവ തന്നിൽ ദൈവ സാന്നിധ്യമുണ്ടന്ന വിഭ്രാന്തിയിലാണ്. ദൈവസാന്നിധ്യത്തിന്റെ കഥ അയാൾ വിവരിക്കുന്നത് ഇങ്ങിനെ:
അഞ്ച് വർഷം മുമ്പ് ഒരു നാൾ ഉറക്കത്തിൽ അബ്ദുൾ കരിം ഒരു സ്വപ്നം കണ്ടു. ശുഭ്രവസ്ത്ര ധാരിയായ ഒരു സ്ത്രീയാണ് ബാവക്ക് സ്വപ്ന ദർശനം നൽകിയത്. നബിയുടെ മകളായ 'നബീസത്തുൾ മിസ്രിയ' ആണ് താനെന്ന് അവർ പറഞ്ഞു. പിന്നീട് ഒരു ഗ്ലാസിൽ ഫാസിയ സൂറത്ത് ഓതി. രോഗികൾക്ക് രോഗ ശമനം വരുത്താൻ സഹായിയായി വരുന്നയാൾ ഒരു ഗ്ലാസിൽ വെള്ളമെടുക്കണം. അതിൽ ബാവ തകിടു മുക്കി രോഗിക്ക് നൽകണം. ഇതായിരുന്നു മിസ്രിയയുടെ വെളിപ്പെടുത്തൽ മൂന്ന് ദിവസം തുടർച്ചയായി മിസ്രിയ സ്വപ്നത്തിൽ ദർശനം നടത്തിയതായി കരിം ബാവ പറയുന്നു.
മിസ്രിയയുടെ സ്വപ്ന ദർശത്തിന് മാസങ്ങൾക്ക് മുമ്പാണ് കരിംബാവയുടെ ഭാര്യ മരണമടഞ്ഞത്. തുടർന്ന് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ റംസാൻ നോമ്പുകാലത്തും മിസ്രിയ സ്വപ്നത്തിൽ വന്നു. നിസ്ക്കാരം കഴിഞ്ഞ് കിടന്ന ഉടൻ ആയിരുന്നു അത്. താങ്കൾക്ക് അള്ളാഹുവിന്റെ ദിഖ്ബർ ഉണ്ടെന്നും വെള്ളം കൊടുത്ത് രോഗികളെ സുഖപ്പെടുത്താമെന്നുമായിരുന്നു അത്. അത് ലംഘിക്കാതെ ഞാൻ ചെയ്യുന്നു. കരിം ബാവ പറഞ്ഞു. കടുത്ത പ്രമേഹ രോഗിയായിരുന്നു താൻ. പുറത്ത് ഒരു കുരു വന്നു. തനിയെ പോകുമെന്നാണ് കരുതിയത്. അന്ന് മിസ്രിയയുടെ ദർശനമുണ്ടായി. രണ്ട് ദിവസം ആശുപത്രിയൽ കിടക്കണം. ശസ്ത്രക്രിയ ചെയ്ത് കുരു നീക്കി മൂന്നാം ദിവസം വീട്ടിലെത്തി. അപ്പോൾ മിസ്രിയ പറഞ്ഞു. സൂചിയും ഇൻസുലിനും ഒന്നും വേണ്ട. എല്ലാം വലിച്ചെറിയുക. അതു പോലെ താൻ ചെയ്തു. 550 ആയിരുന്ന ഷുഗർ ഇപ്പോൾ വെള്ളം കൊണ്ട് സാധാരണ നിലയിലായി.
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്