നിനക്കുള്ള വഴി ഞാൻ കാണിച്ചു തരുമെന്ന അശരീരിയും കൽപനയും കേട്ടതോടെ ബാബ വീട്ടിന് പുറത്ത് പന്തലൊരുക്കി കിടന്നുറങ്ങാൻ തുടങ്ങി; അകത്തുകിടന്നാലും ആരോ പന്തലിൽ കൊണ്ടുകിടത്തുമെന്ന് ബാവ ; ദൈവത്തെ വിളിക്കാൻ ആവശ്യപ്പെട്ടതോടെ ശീൽക്കാരംമുഴക്കി ബാവ ബാധയേറ്റതുപോലെ വിറച്ചു: സോഷ്യൽമീഡിയയിൽ ദിവ്യത്വം കൽപിക്കപ്പെട്ട കരീംബാവ സത്യത്തിൽ സ്വയം ദൈവവിളി ഉണ്ടെന്ന് വിശ്വസിച്ച് മായിക ലോകത്ത് കഴിയുന്നൊരു പാവം ഗ്രാമീണൻ
രഞ്ജിത് ബാബു
കാസർഗോഡ്: വീട്ടുവളപ്പിൽ രാജകീയ പരിവേഷത്തോടെ നിൽക്കുന്ന കരിംബാവ എന്ന സിദ്ധന്റെ ബോർഡും അദ്ദേഹം പച്ചവെള്ളംകൊണ്ട് നൽകുന്ന ചികിത്സകളും സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് മറുനാടൻ ഇദ്ദേഹത്തെ പറ്റി അന്വേഷണം നടത്തുന്നത്. സ്വന്തം നാട്ടിൽ പോലും ആർക്കും ഇത്തരമൊരു സിദ്ധനെ പറ്റി അറിവോ വിശ്വാസമോ ഇല്ല. കാസർകോട്ട് മധൂർ പഞ്ചായത്തിലെ പട്ളയിലെ സിദ്ധനെ അന്വേഷിച്ചുചെന്നപ്പോൾ പച്ചവെള്ളം കൊണ്ട് 'കാൻസർ ഭേദമാക്കുന്ന' കാസർകോട്ടെ ദിവ്യന്റെ വീട്ടിൽ മറുനാടൻ ലേഖകൻ കണ്ട കാഴ്ച്ചകളുടെ രണ്ടാം ഭാഗം വായിക്കാം:
കരിം ബാവയുടെ വീട്ടുമുറ്റത്ത് വടക്കു ഭാഗത്തായി രോഗികൾക്ക് വെള്ളം ജപിച്ചു നൽകാൻ ഒരു പന്തൽ കെട്ടിയിട്ടുണ്ട്. മജ്ലിസ് എന്നാണ് അദ്ദേഹം അതിന് കൽപ്പിച്ചു നൽകിയ പേര്. താമസിക്കുന്നതും നിസ്കരിക്കുന്നതും ഈ പന്തലിൽ വെച്ചു തന്നെ വേണമെന്നാണ് നബീസത്തുൽ മിസ്രയുടെ അശരീരി.
ആര് പറയുന്നതും നീ കേൾക്കേണ്ടതില്ല. നിനക്കുള്ള വഴി ഞാൻ കാണിച്ചു തരും. ഒന്നിനേയും നീ ഭയക്കേണ്ടതുമില്ല. ദൈവം അങ്ങിനെ അരുളിചെയ്തെന്നാണ് കരിം ബാവ പറയുന്നത്. വീടിനകത്ത് കിടന്ന് ഉറങ്ങരുതെന്നാണ് നിർദ്ദേശം. അഥവാ കിടന്നാലും തനിയെ ഞാൻ പന്തലിലെത്തും. എന്നെ ആരോ എടുത്തു കൊണ്ടു വരുന്നതാണ്. ഒരു മുറി കണക്കേ തുണികൊണ്ട് മനോഹരമായി കെട്ടിയുണ്ടാക്കിയതാണ് മജ്ലിസ്. കട്ടിലും മെത്തയുമെല്ലാം ഇതിലുണ്ട്. മെത്തയിലിരുന്നാണ് രോഗികളുമായി കരിം ബാവ സംവദിക്കുന്നത്.
___________________________________
പരമ്പരയുടെ ആദ്യഭാഗം:
___________________________________
ഖുർ-ആൻ സൂക്തങ്ങളെഴുതിയ പച്ച ബാനറുകളും അത്യാവശ്യം ഇലക്ട്രോണിക്ക് സംവിധാനങ്ങളും ഭൗതിക സൗകര്യങ്ങളും മുറയിലൊരുക്കിയിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കിയതിനു ശേഷം അതു വരെ ലുങ്കി മാത്രം ഉടുത്ത കരിം ബാവയോട് സിദ്ധന്റെ വേഷമണിയാൻ ഞാൻ ആവശ്യപ്പെട്ടു. അയാൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അനുസരിക്കുകയായിരുന്നു.
അറബികളുടേതിന് സമാനമായി വസ്ത്രം ധരിച്ചു. പിന്നീട് തളങ്കര തൊപ്പി വച്ചു. കഴുത്തിൽ രണ്ട് ഷാളുകളും കയ്യിൽ ഒരു വലിയ വടിയും. ഒടുവിൽ മെതിയടിയും ധരിച്ചു. തനി ആത്മീയ വേഷത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തു.
പിന്നീട് ഞാൻ ദൈവത്തെ വിളിക്കാൻ ആശ്യപ്പെട്ടു. കരിം ബാവ കണ്ണുകൾ മുകളിലോട്ട് ചലിപ്പിച്ചു. നിമിഷങ്ങൾക്കകം പെട്ടെന്ന് ശീൽക്കാരത്തോടെയുള്ള വിറയൽ. ഞാൻ ഞെട്ടി വിറച്ചു പോയി. മൂന്ന് തവണ കരിം ബാവ ബാധയേറ്റതു പോലെ വിറച്ചു. ശരീരത്തിൽ ദൈവ സാന്നിധ്യമുണ്ടായതായി അയാൾ പറയുന്നു.
മജ്ലിസിൽ നബി വചനങ്ങൾ എഴുതിയ പച്ചക്കൊടിക്കൂറകൾ തൂക്കിയിട്ടുണ്ട്. എല്ലാം അറബിയിലാണ്. നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള കരിം ബാവക്ക് അറബി ഭാഷ വശമില്ലെന്നും അയാൾ പറഞ്ഞു. വീണ്ടും ഞങ്ങൾ മജ്ലിസിൽ നിന്നും വീട്ടു വരാന്തയിലെത്തി. അതോടെ രണ്ടാം ഭാര്യ കുഞ്ഞിനേയുമെടുത്ത് വരാന്തയിൽ വന്നു. അവർ എന്നോടായി പറഞ്ഞു. നിങ്ങളെ തടയാൻ കുറച്ച് പേർ റോഡിൽ നിൽക്കുന്നുണ്ട്. ശ്രദ്ധിക്കണം. എന്നു പറഞ്ഞ് അവർ വീടിനകത്തേക്ക് പോയി.
അതോടെ കരിം ബാവയുടെ മുഖത്ത് ആശങ്ക വളർന്നു. പിന്നീട് അയാൾക്ക് സംസാരിക്കാൻ വിഷമം നേരിടുന്നതും കണ്ടു. നിങ്ങൾക്ക് ഇനി മടങ്ങാം. എല്ലാം ഞാൻ ദൈവത്തോട് പറയുന്നുണ്ട്. ആരെങ്കിലും നിങ്ങളെ തടഞ്ഞാൽ അവർക്ക് ദൈവം കൊടുത്തോളും. എന്നാൽ കരിം ബാവയിൽ നിന്നും കുറച്ചു കൂടി വിവരങ്ങൾ എനിക്ക് ശേഖരിക്കേണ്ടതുണ്ടായിരുന്നു.
മുറ്റത്ത് പ്രദർശിപ്പിക്കപ്പെട്ട വലിയ ബോർഡിൽ എഴുതി വച്ച കാര്യങ്ങൾ എന്റെ ശ്രദ്ധയിൽ വന്നു. 'ഫാത്തിന സൂറത്ത് ഓതി ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ കാൻസർ രോഗം സുഖപ്പെടുന്നു. ഒറ്റ മൂലി നൽകി പ്രമേഹരോഗം മാറ്റുന്നു. സൂചിയും മരുന്നുകളും വലിച്ചെറിഞ്ഞ് കരിം ബാവയെ നേരിൽ കാണുക.
മരുന്ന് കഴിക്കുമ്പോൾ മധുരം കഴിക്കാം. ബിരിയാണിയും കഴിക്കാം. മരുന്ന് നൽകാൻ ജാതി മത ഭേദമില്ലെന്നും ബാവ ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. പിന്നേയുമുണ്ട് കരിം ബാവയുടെ വിശേഷങ്ങൾ. കിണർ കുഴിക്കുന്നവർക്ക് വെള്ളത്തിന്റെ സാന്നിധ്യം കാട്ടികൊടുക്കുമെന്നും കരിംബാവ വാഗ്ദാനം ചെയ്യുന്നു. അതിന് സഹായിക്കാൻ കരിം ബാവക്ക് ഇസ്മായിൽ നബിയും കിളർ നബിയും അലി സലാമും തുണയുണ്ടെന്ന് അയാൾ വിശ്വസിക്കുന്നു. ജലസാന്നിധ്യമുള്ളിടത്ത് അവർ മൂന്ന് പരും തന്നെ കൂട്ടിക്കൊണ്ടു പോവുകയാണെന്ന് ബാവ പറയുന്നു.
സത്യത്തിൽ കരിം ബാവ അറിഞ്ഞുകൊണ്ട് ആളുകളെ വഞ്ചിക്കുന്ന വ്യക്തിയല്ല. സ്വയം ദൈവവിളിയുണ്ടെന്ന് വിശ്വസിച്ച് മായാലോകത്ത് കഴിയുന്ന ഒരു പാവം ഗ്രാമീണനാണ്. കൃഷിപ്പണിയെടുത്ത് മക്കളെ വളർത്തുകയും നല്ല വിദ്യാഭ്യാസം നൽകുകയും ചെയ്ത ഗൃഹനാഥനായിരുന്നു ഇയാൾ. ആദ്യ ഭാര്യയുടെ ആകസ്മിക മരണം അയാളെ വേറൊരു ലോകത്തേക്ക് കൊണ്ടു പോയി.
അതോടെയാണ് കരിംബാവക്ക് സ്വപ്ന ദർശനമുണ്ടായത്. ഇന്ന് രണ്ടാം ഭാര്യ മാത്രമാണ് കരിം ബാവയുടെ ഇപ്പോഴത്തെ സിദ്ധനെന്ന പദവിക്ക് പിൻതുണ നൽകുന്നത്. രണ്ടര മണിക്കൂറോളം കരിം ബാവയുടെ വീട്ടിൽ ഞാൻ ഉണ്ടായിട്ടും ഒരാൾ പോലും രോഗ ചികിത്സക്കെത്തിയിരുന്നില്ല. മുൻ ദിവസങ്ങളിലും ഇത് തന്നെയായിരുന്നു അനുഭവമെന്ന് അയാൾ പറഞ്ഞു. കരിം ബാവയുടെ മജ്ലിസിനകത്തെ ചെറിയ ഭണ്ഡാരത്തിൽ അടുത്ത കാലത്തൊന്നും ഒരു രൂപ പോലും വീണിട്ടില്ല. നേരിട്ട് കൈകൊണ്ട് പ്രതിഫലം വാങ്ങരുതെന്ന് ദൈവ നിർദ്ദേശവുമുണ്ട്.. അതെല്ലാം പാലിച്ചിട്ടും കരിംബാവയുടെ ഭണ്ഡാരം കാലിയാണ്. പ്രചരണം കൊഴുത്തിട്ടും കരിം ബാവയെ കാണാൻ ആരും വരുന്നില്ല.
കരിം ബാവയോട് വിട പറഞ്ഞ് പുറത്തിറങ്ങി. അപ്പോഴും നിങ്ങളെ തടയാൻ കുറച്ചു പേർ റോഡിൽ നിൽക്കുന്നുണ്ടെന്ന് അയാലുടെ ഭാര്യ മുന്നറിയിപ്പ് നൽകി. റോഡിൽ എത്തിയ ഉടൻ ഒരു കൂട്ടം യുവാക്കൾ എന്നോട് കാര്യങ്ങൾ ആരാഞ്ഞ് തടഞ്ഞു നിർത്തി. നിങ്ങൾ വീഡിയോ റിക്കാർഡ് ചെയ്തതും ഫോട്ടോ ഓടുത്തതും ആരോട് ചോദിച്ചിട്ടാണ് ? അവർക്ക് മാനസികമായി കുഴപ്പമുണ്ട്. ഞങ്ങൾ ചികിത്സിച്ചതാണ്. എന്നാൽ മരുന്ന് കഴിക്കില്ല. മൂന്ന് പേരും കൂടി പറഞ്ഞു.
നിങ്ങളെ അപകീർത്തിപ്പെടുത്താൻ വന്നതല്ലെന്നും നിജസ്ഥിതി മാത്രമേ നൽകുമെന്നും പറഞ്ഞെങ്കിലും അവർ തൃപ്തരായില്ല. അതിലൊരാൾ കരിം ബാവയുടെ മകൻ ബഷീർ ആയിരുന്നു. ബികോം ഫൈനലിയർ വിദ്യാർത്ഥി. മറ്റൊരാൾ കരിം ബാവയുടെ സഹോദര പുത്രൻ. എല്ലാവരും വിദ്യാസമ്പന്നർ.
അര മണിക്കൂറോളം അവരുമായി തർക്കിച്ചും സ്നേഹിച്ചും അവിടുന്ന് സ്ഥലം വിടുകയായിരുന്നു. എങ്കിലും മകൻ ബഷീറിന് തന്റെ ഉപ്പ ഇത്തരമൊരു പ്രവർത്തിക്ക് മുതിരുന്നത് അങ്ങേയറ്റം ദുഃഖമുണ്ട്. എന്നാൽ കരിം ബാവയെ കുറിച്ച് ഇല്ലാത്ത കഥകൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവർക്ക് മറ്റെന്തോ ഉദ്ദേശമുണ്ടെന്ന് ബഷീർ പറയുന്നു.
Stories you may Like
- 17 വർഷത്തിനിടെ വിൻഡീസിനോട് പരമ്പര തോൽക്കുന്ന നായകനായി ഹാർദ്ദിക് പാണ്ഡ്യ
- പ്രവാസിയുടെ രണ്ടുകോടിരൂപ തട്ടിയെടുത്ത് വ്യാജ സിദ്ധൻ
- ഇന്ത്യൻ മണ്ണിൽ ബാസ്ബോളിന്റെ കാറ്റൂരിവിട്ട് രോഹിതും സംഘവും
- ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയിൽ രണ്ടാം ഏകദിന പരമ്പര നൽകിയത് മലയാളി ബാറ്റിങ് കരുത്ത്
- വിൻഡീസിനെതിരേ ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ബാറ്റിങ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍