സ്വന്തം വീട്ടിൽതന്നെ ഡോക്ടർ ഉണ്ടെങ്കിലും രോഗം വന്നാൽ കഴിക്കുക തേനും കരിഞ്ചീരകവും മാത്രം; സ്ത്രീകൾ പഠിക്കരുത് ജോലിക്കുപോകരുത്; അവർ പ്രസവിക്കാനുള്ള ഉപകരണങ്ങൾ മാത്രം; പഴമയെ പ്രേമിക്കുന്നവർ മൊബൈലടക്കം എല്ലാ ആധുനിക സൗകര്യങ്ങളും ഉപയോഗിക്കുന്നു; ആറാം നൂറ്റാണ്ടിലേപോലെ ഒട്ടകപ്പുറത്തല്ല കാറിലാണ് യാത്ര; പ്രവാചകചര്യ ശഠിക്കുന്നത് സ്ത്രീവിരുദ്ധതയിലും ശാസ്ത്ര നിരാകരണത്തിലും മാത്രം; തബ്ലീഗിന്റെ കാണാപ്പുറങ്ങൾ ഞെട്ടിപ്പിക്കുന്നത്; മറുനാടൻ പരമ്പര രണ്ടാംഭാഗം
ജാസിം മൊയ്തീൻ
കോഴിക്കോട്: നിങ്ങളുടെ വീട്ടിലെ ഗൃഹനാഥൻ ഒരു സുപ്രഭാതത്തിൽ ഇറങ്ങിപ്പോകുന്നു. എങ്ങോട്ടാണെന്ന് അറിയില്ല. ഒരു കാര്യവും പറയുന്നില്ല. പിന്നെ മൂന്നോ നാലോ മാസങ്ങൾ കഴിഞ്ഞാണ് തിരിച്ചുവരുന്നത്. തബ്ലീഗ് കുടുംബത്തിലെ പതിവ് അവസ്ഥയാണിത്. സമകാലീന ലോകത്തുന്നിന്ന് വിട്ടുനിന്ന് ആറാം നൂറ്റാണ്ടിലെ ജീവിത ശൈലി സ്വീകരിക്കാനുള്ള തബ്ലീഗുകാരുടെ പ്രവണതകൾ കൊണ്ട് ഏറ്റവും കൂടുതൽ ദുരിതത്തിലാവുന്നത് വീട്ടിലുള്ള സ്ത്രീകളും കുട്ടികളുടെ തന്നെയാണ്. അതുപോലെ വീട്ടിൽ ഒരു ഡോക്ടർ ഉണ്ടെങ്കിൽപോലും അസുഖം വന്നാൽ അവർ കഴിക്കുക തേനും കരിഞ്ചീരകവും മാത്രമാണ്.\
പക്ഷേ ഇവിടെയും തബ്ലീഗുകാരുടെ ഇരട്ടത്താപ്പ് പ്രകടമാണ്. ആറാം നൂറ്റാണ്ടിലെ പ്രവാചകചര്യ അതേപോലെ പിൻതുടരുന്നവരാണ് അവർ എങ്കിൽ കാറിനുപകരം ്ഒട്ടകുപ്പുറത്താണ് സഞ്ചരിക്കേണ്ടത്. മൊബൈൽ അടക്കമുള്ള ആധുനികമായ ഒരു സൗകര്യവും ഉപയോഗിക്കരുത്. പക്ഷേ അവർ അതെല്ലാം ഉപയോഗിക്കുന്നു. ശാസ്ത്രവിരുദ്ധവും സ്ത്രീവിരുദ്ധവുമായ വിഷയങ്ങൾ വരുമ്പോഴാണ് പൊതുവെ തബ്ലീഗുകാർ പ്രവാചചകചര്യ എന്ന ശാഠ്യം പിടിക്കാറുള്ളത്.
സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ
തബ്ലീഗ് കുടുംബങ്ങളിൽ ഏറ്റവും അധികം പീഡനമനുഭവിക്കുന്ന വിഭാഗമാണ് സ്്ത്രീകളും പെൺകുട്ടികളും. യാതൊരു തരത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യങ്ങളും തബ്ലീഗ് കുടുംബങ്ങളിലെ സ്ത്രീകൾക്കുണ്ടാകാറില്ല. ഒരു സിനിമയിൽ മോഹൻലാൽ പറയുന്ന ഡയലോഗിന് സമാനമാണ് തബ്ലീഗ് കുടുംബങ്ങളിലെ സ്ത്രീകളുടെ ജീവിതം.
തങ്ങളുടെ കുഞ്ഞുങ്ങളെ പ്രസവിക്കാനും തന്നെയും കുടുംബത്തെയും ജീവിതകാലം മുഴുവൻ സേവിക്കാനുമുള്ള ഒരു ഉപകരണം മാത്രം. പരസ്പര ജീവിതത്തെ ബാധിക്കുന്ന ഒരു കാര്യത്തിലും ഇത്തരം കുടുംബങ്ങളിലെ സ്ത്രീകളുടെ അഭിപ്രായത്തിന് യാതൊരു വിലയും ഇവർ കൽപിക്കാറില്ല. പലപ്പോഴും ഇവർ ജമാഅത്തിന് പോകുമ്പോൾ എങ്ങോട്ടാണ് പോകുന്നതെന്നു പോലും വീട്ടിലെ സ്ത്രീകളോട് പറയാറില്ല. കുറെ കാലം കഴിഞ്ഞ് വന്നാലും തങ്ങൾ എവിടെയായിരുന്നു എന്നുപോലും പറയാറില്ല. തബ്ലീഗുകാരുടെ വീട്ടിലെ സ്ത്രീകളെ ആരും പുറത്തെങ്ങും കണ്ടിട്ടുണ്ടാകില്ല. ഭർത്താവിനോടൊപ്പമോ, പിതാവിനോടൊപ്പമോ, സഹോദരനോടൊപ്പമോ ഇവർ പുറത്തേക്ക് പോകുന്നെങ്കിൽ ശരീരരത്തിൽ കണ്ണ്മാത്രം കാണുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചായിരിക്കും പുറത്തേക്ക് പോകുക.
ഉന്നതവിദ്യാഭ്യാസം നേടി തബ്ലീഗ് കുടുംബങ്ങളിലേക്ക് വിവാഹം കഴിച്ചെത്തുന്ന സ്ത്രീകളുടെയും അവസ്ഥ മറിച്ചല്ല. സർട്ടിഫിക്കറ്റുകളെല്ലാം അലമാരയിൽ ഭദ്രമാക്കിവെച്ച് വീട്ടുജോലിചെയ്ത് കഴിയാനായിരുക്കും അവരുടെ ഗതി. ഇവരുടെ വിശ്വാസ പ്രകാരം സ്ത്രീകൾ ജോലിക്ക് പോകുന്നതും അനിസ്ലാമികമാണ്. ഏതെങ്കിലും തരത്തിൽ നിർബന്ധത്തിന് വഴങ്ങി സ്ത്രീ ജോലിക്ക് പോകണമെന്ന് കരുതിയാൽ തന്നെ പ്രസവം കഴിഞ്ഞ് അതിനൊട്ട് സമയവും കാണില്ല.
പെൺകുട്ടികളുടെ വിദ്യാഭ്യാസം അനിസ്ലാമികം
പെൺകുട്ടികൾ ഭൗതിക വിദ്യാഭ്യാസം നേടുന്നത് അനിസ്ലാമികമായി കാണുന്നവരാണ് തബ്ലീഗുകാർ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടേണ്ടതില്ല എന്നാണ് ഇവരുടെ വിശ്വാസം. അല്ലായെങ്കിൽ അവരെ മതപഠനത്തിനയക്കും. കേരളത്തിൽ മലപ്പുറം ജില്ലയിലെ മാടത്തുംപൊയിലിലാണ് ഇത്തരത്തിൽ പെൺ കുട്ടികൾക്ക് മത വിദ്യാഭ്യാസം നൽകുന്ന പ്രധാന കേന്ദ്രം. അവിടേക്കെത്തുന്നതാകട്ടെ വളരെ കുറഞ്ഞ പെൺകുട്ടികളാണ്.
മറ്റുള്ളവരെല്ലാം എക്കാലത്തും വീടിന്റെ അകത്തളങ്ങളിൽ കെട്ടിയിടപ്പെട്ടു കഴിയുന്നു. ചെറിയ പ്രായത്തിൽ ആർക്കെങ്കിലും വിവാഹം കഴിപ്പിച്ചുകൊടുക്കും. അതു പലപ്പോഴും ഇത്തരം തബ്ലീഗ് കുടുംബങ്ങളിലേക്കു തന്നെയാകും. അപ്പോൾ വീണ്ടും അതേ ചക്രം തന്നെ ആവർത്തിക്കുന്നു. മതിയായ കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കാതെ ആ പെൺകുട്ടിയും പരമാവധി കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ നിർബന്ധിതയാകുന്നു. ഏതെങ്കിലും തരത്തിൽ നിർബന്ധം പിടിച്ച് ഒരു പെൺകുട്ടി ഉന്നത വിദ്യാഭ്യാസത്തിന് ഒരുങ്ങിയാൽ അവൾക്ക് നൂറായിരും നിബന്ധനകളുടെ അകമ്പടിയുമുണ്ടാകും.
വിമൺസ് കോളേജിൽ മാത്രമായിരിക്കും ഇത്തരം കുട്ടികളെ അയക്കുക. അവരാകട്ടെ ശരീരമാസകലം മൂടുന്ന, കണ്ണുപോലും പുറത്ത് കാണാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചായിരിക്കും സ്ഥാപനങ്ങളിലെത്തുക.
ആധുനിക വൈദ്യശാസ്ത്രം പാടില്ല
തബ്ലീഗുകാർ രോഗം വന്നാൽ മോഡേൺ മെഡിസിനെ സമീപിക്കില്ല. കാരണം അവരെ സംബന്ധിച്ച് അത്് അനിസ്ലാമികമാണ്. പ്രവചാകൻ പോലും പറഞ്ഞത് രോഗം വന്നാൽ ചികിത്സിക്കണമെന്നാണ്. സ്വന്തം കൂട്ടത്തിൽ തന്നെ നിരവധി എംബിബിഎസ് ഡോക്ടർമാരുണ്ടെങ്കിലും അവർ പോലും മരുന്നായി കണുന്നത് കരിഞ്ചീരകവും തേനുമാണ്. എല്ലാ അസുഖത്തിനും അവർ പ്രതിവിധിയായി കാണുന്നത് കരിഞ്ചീരകത്തെും തേനിനെയുമാണ്. ഇത് രണ്ടും കഴിച്ചാൽ ഏത് അസുഖവും മാറുമെന്നാണ് ഇവരുടെ ബ്രെയിൻവാഷിങ്ങിന് വിധേയരായ എംബിബിഎസ് ഡോക്ടർമാർ പോലും വിശ്വസിക്കുന്നത്.
എന്നാൽ ചിലരൊക്കെ ഹോമിയോ, അക്യൂപങ്ചർ, ഹിജാമ ചികിത്സകളെയും ആശ്രയിക്കുന്നുണ്ട്. എന്നാൽ അതൊക്കെ ഏറ്റവും അവസാനം ആണെന്ന് മാത്രം. പരമാവധി അസുഖങ്ങൾക്ക് കരിഞ്ചീരകവും തേനും മാത്രം മരുന്നായി കഴിക്കുന്നവരാണ് ഇവർ. കാൻസർ പോലുള്ള രോഗങ്ങൾക്കുപോലും കാലങ്ങളോളം കരിഞ്ചീരകം കഴിച്ച് അവസാനം ആശുപത്രികൾക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലെത്തി മരിച്ച രോഗികളുമുണ്ട് തബ്ലീഗ് കുടുംബങ്ങളിൽ. ഏറ്റവും വലിയ വിരോധാഭാസമെന്നത് ഇവരുടെ കൂട്ടത്തിൽ തന്നെ ആധുനിക വൈദ്യശാസ്ത്രം വർഷങ്ങളോളം പ്രാക്ടീസ് ചെയതർ ഉണ്ട്. അവർ പോലും ഇനി മുതൽ കരിഞ്ചീരകം മാത്രം മതിയെന്ന് പറയുന്ന കൂട്ടരായി മാറിയെന്നതാണ്. പ്രവാചകന്റെ ചികിത്സാ രീതികൾ ഇതായിരുന്നു എന്നാണിവർ ഇതിന് കാരണമായി പറയുന്നത്.
ഇത്തരത്തിൽ പ്രവാചക ചര്യയനുസരിച്ച് മാത്രമെ ജീവിക്കൂ എന്ന് വാശിപിടിക്കുന്ന തബ്ലീഗുകാർ കുടുംബങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. എന്നാൽ എല്ലാ കാര്യങ്ങളിലും അവർ പ്രവാചകന്റെ ചര്യയല്ല പിൻപറ്റുന്നത് എന്നതാണ് വാസ്തവം. നിരവധി തബ്ലീഗുകാരുണ്ട് ആധുനിക വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ. അവരാരും പ്രവാചകൻ ഉപയോഗിച്ച യാത്രാ മാർഗങ്ങളല്ല ഉപയോഗിക്കുന്നത്. നിരവധി തബ്ലീഗുകാർ വിവിധ ബിസിനസുകൾ നടത്തുന്നവരുണ്ട്. അവരാരും പ്രവാചക ചര്യ പിൻപറ്റി ആടിനെ മെയ്ക്കാൻ പോകുന്നുമില്ല. മറിച്ച് സ്ത്രീവിരുദ്ധതയുടെയും ശാസ്ത്രവിരുദ്ധതയുടെയും മാത്രം കാര്യത്തിലാണ് ഇവർ പ്രവാചകന്റെ ചര്യ പിന്തുടരുന്നത്.
പ്രവാചകൻ പല്ലുതേക്കാനുപയോഗിച്ച അറാക്ക് മാത്രമേ ഉപയോഗിക്കൂ, പ്രവാചകൻ ഉപയോഗിച്ച മരുന്ന് മാത്രമേ ഉപയോഗിക്കൂ എന്നൊക്കെ വാശിപിടിക്കുന്നവരാണിവർ. പ്രത്യക്ഷത്തിൽ സാത്വികരും പാവം മതപണ്ഡിതരുമായ ഇവർ ഇവരുടെ ഇടുങ്ങിയ ചിന്താഗതിക്കനുസരിച്ച് കുടുംബങ്ങളിലൂടെ സമൂഹത്തിനുണ്ടാക്കുന്ന ദ്രോഹങ്ങൾ ചെറുതല്ലാത്തതാണ്.
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍