നമ്മുടെ കൊച്ചി മെട്രോ പോലെ സിമ്പിൾ അല്ല എമിറേറ്റിലെ യാത്ര; വൃത്തിയും പെരുമാറ്റവും നിരീക്ഷിക്കാൻ ഡ്രൈവറില്ലാ മെട്രോയിൽ സദാ നിരീക്ഷണ ക്യാമറ; അഞ്ച് മിനിറ്റ് കഴിയുമ്പോൾ അടുത്ത വണ്ടി വരുമെന്നതിനാൽ കുത്തിനിറച്ചു പോകാനും അനുമതിയില്ല; നിയമങ്ങൾ തെറ്റിച്ചാൽ പിഴ 100 മുതൽ 2000 ദിർഹം വരെ; ദുബായ് മെട്രോയിൽ കയറുമ്പോൾ ഈ പത്ത് കാര്യങ്ങൾ ശ്രദ്ധിക്കുക
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: നമ്മുടെ നാട്ടിലെ ഗതാഗത സംവിധാനം പലയിടത്തും ഇപ്പോഴും അശാസ്ത്രീയവും വർഷങ്ങൾപലത് പിന്നിലുമായ അവസ്ഥയിൽ നിൽക്കുമ്പോൾ മഹാ നഗരമായ ദുബായ് ഗതാഗത മേഖലയെ ബഹുദൂരം മുന്നിലെത്തിച്ചത് അന്നാട്ടിലെ മെഗാ മെട്രോയാണ്. മെട്രോയിൽ കയറുമ്പോൾ യാത്രക്കാർക്കു ശ്രദ്ധിക്കാൻ പത്തുകാര്യങ്ങൾ. തിരക്കിനിടയിലെ അശ്രദ്ധകൾ യാത്ര മുടക്കുമെന്നു മാത്രമല്ല, കീശ കാലിയാക്കുകയും ചെയ്യും. വൃത്തിയിലും പെരുമാറ്റത്തിലുമടക്കം മാന്യതപാലിച്ചാൽ മാത്രമെ മെട്രോയിൽ കയറാൻ സാധിക്കുകയുള്ളു. ഇനി പിടി വീണാൽ നല്ല പിഴയും ഒടുക്കേണ്ടി വരും. ചട്ടങ്ങൾ ലംഘിച്ചാൽ 100 മുതൽ 2000 ദിർഹം വരെയാണു പിഴ.
വനിതാ കംപാർട്മെന്റിൽ പുരുഷന്മാർ കയറുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. മറ്റു കാർഡുകൾ ഉപയോഗിച്ച് ഗോൾഡ് ക്ലാസിൽ യാത്രചെയ്യുന്നതും നിയമ ലംഘനമാണ്. പരിശോധനാ ഉദ്യോഗസ്ഥർ വരുമ്പോൾ കാർഡുകൾ കാണിക്കണം. കാർഡ് കാണിച്ചില്ലെങ്കിൽ 100 ദിർഹമാണു പിഴ. ട്രെയിനിലും പ്ലാറ്റ്ഫോമിലും ഭക്ഷണം കഴിക്കാനോ പാനീയങ്ങൾ കുടിക്കാനോ പാടില്ല. സാൻഡ്വിച്ചോ മറ്റോ കയ്യിലുണ്ടെങ്കിൽ ഗേറ്റ് കടക്കുംമുൻപോ യാത്ര പൂർത്തിയാക്കി പുറത്തിറങ്ങിയശേഷമോ കഴിക്കുക. ച്യുയിംഗവും അനുവദിക്കില്ല. നിയമം ലംഘിച്ചാൽ പിഴ 100 ദിർഹം. വെള്ളം കുടിക്കുന്നതിനും മറ്റും ഇടയ്ക്ക് ചില ഇളവുകൾ അനുവദിച്ചിരുന്നെങ്കിലും പലരും സീറ്റുകളും മറ്റും വൃത്തികേടാക്കിയതിനെ തുടർന്ന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
ട്രെയിനിൽ ലഗേജ് വയ്ക്കാനുള്ള സ്ഥലങ്ങൾ യാത്രക്കാർ കയ്യേറുന്നത് നിയമവിരുദ്ധമാണ്. തിരക്കുള്ള സമയങ്ങളിൽ ഇതുപലപ്പോഴും തർക്കങ്ങൾക്ക് ഇടയാകുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ലഗേജ് വയ്ക്കാനുള്ള സ്ഥലങ്ങൾ ഒഴിച്ചിടുക. സുഗമയാത്രയ്ക്ക് ഇതാവശ്യമാണ്. നിയമം ലംഘിച്ചാൽ 100 ദിർഹം പിഴ ചുമത്തും.യാത്രയ്ക്കിടയിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. ദേഹത്തു തട്ടുകയോ ചവിട്ടുകയോ ചെയ്യുക, ഇതരയാത്രക്കാർക്ക് തടസമുണ്ടാക്കുംവിധം സാധനങ്ങൾ വയ്ക്കുക തുടങ്ങിയവ ശിക്ഷാർഹമാണ്. ട്രെയിനുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ശ്രദ്ധ പുലർത്തണം. ഓരോ 5 മിനിറ്റ് കൂടുമ്പോഴും ട്രെയിൻ ഉള്ളതിനാൽ തിരക്കു കൂട്ടേണ്ടതില്ല. നിയമലംഘകർക്ക് 100 ദിർഹമാണു പിഴ.
സ്റ്റേഷനുകളിലും ട്രെയിനുകളിലും അനുവദനീയമായ സ്ഥലങ്ങളിൽ മാത്രം ഇരിക്കുക. നിലത്തും എസ്കലേറ്ററുകളുടെ വശങ്ങളിലും ഇരിക്കരുത്. ട്രെയിനുകളുടെ 2 കംപാർട്മെന്റുകൾക്ക് ഇടയിലുള്ള ഭാഗത്ത് വഴിമുടക്കാതിരിക്കാനും ശ്രദ്ധിക്കുക. ചട്ടം ലംഘിച്ചാൽ പിഴ 100 ദിർഹം.യാത്രയ്ക്കുള്ള നോൽകാർഡുകൾ കൈമാറ്റം ചെയ്യരുത്. ഒരാളുടെ പേരിലുള്ള ബ്ലൂ കാർഡ് വേറൊരാൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 200 ദിർഹം പിഴ ചുമത്തും.ട്രെയിനുകളിലും സ്റ്റേഷനുകളിലും കച്ചവടം നടത്തരുത്. ഏതെങ്കിലും ഉൽപന്നത്തിന്റെ വിൽപന പ്രോൽസാഹിപ്പിക്കാൻ ശ്രമിക്കുന്നതും നിയമലംഘനമാണ്. അനാരോഗ്യകരമായ ഇത്തരം പ്രവണതകളിൽ നിന്നു യാത്രക്കാർ വിട്ടുനിൽക്കണം. പിഴ 200 ദിർഹം.
മെട്രോ സ്റ്റേഷനുകളിലെ വിശ്രമകേന്ദ്രങ്ങളിൽ ഉറങ്ങുന്നത് അനുവദനീയമല്ല. അടുത്തിരിക്കുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകും വിധം യാത്ര ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 300 ദിർഹം പിഴ.സ്റ്റേഷനുകളിലെയോ ട്രെയിനുകളിലെയോ ഏതെങ്കിലും ഉപകരണങ്ങൾക്കു കേടുപാടുകൾ വരുത്തിയാൽ 500 ദിർഹമാണു പിഴ. ട്രെയിനുകളിലെ ഉപകരണങ്ങൾ കേടുവരുത്തുന്നത് ട്രെയിനുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നു തിരിച്ചറിയണം
യാത്രയ്ക്കിടെ ട്രെയിനിലെ ഇന്റർകോമിലും മറ്റും അറിയാതെയാണെങ്കിലും അമർത്തുന്നത് ശിക്ഷാർഹമാണ്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട സംവിധാനങ്ങളാണിത്. തിരക്കുള്ള സമയങ്ങളിൽ യാത്രചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണം. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് ശിക്ഷാർഹമാണ്. പിഴ 2000 ദിർഹം.ട്രെയിനുകളുടെ പൂർണസുരക്ഷ ഉറപ്പാക്കുന്ന േകന്ദ്രീകൃത നിരീക്ഷണ-നിയന്ത്രണ സംവിധാനങ്ങളാണ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ (ഒസിസി) ഉള്ളത്. ട്രെയിനുകൾ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള കൂറ്റൻ സ്ക്രീനിനു പുറമേ റെഡ് ലൈൻ, ഗ്രീൻ ലൈൻ ട്രെയിനുകൾക്കായി പ്രത്യേകം സ്ക്രീനുകളുണ്ട്. ഡ്രൈവറില്ലാ മെട്രോയുടെ നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി ദിവസവും 24 മണിക്കൂറും ജാഗരൂകരായി ജീവനക്കാരുണ്ടാകും. സിസി ടിവി ക്യാമറകൾ, ട്രാക്കുകൾ, സ്റ്റേഷനുകളിലെ വിവിധ ഓഫിസുകൾ, വെളിച്ച-അഗ്നിശമന സംവിധാനങ്ങൾ തുടങ്ങിയവ നിരീക്ഷിക്കുന്നു.
ഓരോ സ്റ്റേഷനിലെയും താപനില പോലും അറിയാനാകും. ഒസിസിയിലെ കൂറ്റൻ സ്ക്രീൻ വിഷ്വൽ കൺട്രോൾ പാനൽ (വിസിപി) എന്നാണറിയപ്പെടുന്നത്. ഒരു ഭിത്തി മുഴുവൻ സ്ക്രീനാണ്. ഇതിന്റെ ഒരുഭാഗം റെഡ്ലൈനിനും മറ്റേ ഭാഗം ഗ്രീൻലൈനിനും ഉള്ളതാണ്. ഓരോ ട്രെയിന്റെയും നമ്പർ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ഇതിൽ നിന്നറിയാനാകും. റാഷിദിയ ഒസിസി വിവിധ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്ന കൺട്രോളർമാരുടെ ആസ്ഥാനമാണ്. ട്രെയിൻ കൺട്രോളർമാർ, സെക്യൂരിറ്റി കൺട്രോളർമാർ, ഇൻഫർമേഷൻ കൺട്രോളർമാർ, എൻജിനീയറിങ് കൺട്രോളർമാർ എന്നിവരാണിവർ.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- മലയാളികൾക്ക് ഓർമയിൽ കുറിക്കാവുന്ന ഒരുദിവസം
- ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ വൻ വിജയം
- വെള്ളത്തിന് അടിയിലൂടെ ഉള്ള രാജ്യത്തെ ആദ്യ മെട്രോ റെയിൽ ടണൽ തുറന്നു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍