അവസാനിക്കുന്നില്ല പിണറായി സർക്കാരിന്റെ ധൂർത്തിന്റെ കഥകൾ! മുഖ്യമന്ത്രിയുടെ ഓഫീസ് വിപുലമാക്കാൻ 39 ലക്ഷം ഒഴുക്കുന്ന വാർത്തയെ നിഷ്പ്രഭമാക്കി സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ചെലവ് കണക്കുകൾ പുറത്ത്; ഫോൾഡറും പോസ്റ്ററും പുസ്തകവും അച്ചടിക്കാൻ ചെലവഴിക്കുന്നത് ഒന്നരക്കോടിയിലധികം രൂപ; അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിന് പോസ്റ്ററും പുസ്തകവും അച്ചടിച്ചതിന് സ്വകാര്യ പ്രസുകൾക്ക് തുക അനുവദിച്ച് ഉത്തരവിറങ്ങി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വിപുലമാക്കാൻ 39 ലക്ഷം രൂപ ചെലവഴിക്കുന്നതിന് പുറമേ, പിണറായി സർക്കാരിന്റെ ധൂർത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നെട്ടോട്ടമോടുമ്പോഴാണ് ഈ ചെലവുകൾ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി അച്ചടിച്ച ഫോൾഡർ, പോസ്റ്റർ, പുസ്തകം എന്നിവയ്ക്ക് വേണ്ടിയാണ് കോടികൾ ചെലവഴിച്ചത്. ഒന്നരക്കോടിയിലധികം രൂപയാണ് പ്രചാരണ പരിപാടികൾക്കായി ചെലവിട്ടത്.
'ഇനി നവകേരളത്തിലേക്ക്' എന്ന പേരിലുള്ള ഫോൾഡർ 75,00,000 കോപ്പിയും, ഒന്നാണ് നാം ഒന്നാമതാണ് കേരളം പോസ്റ്റർ 14,000 കോപ്പിയും, പുസ്തകങ്ങൾ( പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു ഇനി നവകേരള നിർമ്മാണം- 1,000 കോപ്പി), നവകേരളത്തിന്റെ നയരേഖകൾ(50 കോപ്പി), നവകേരളത്തിനായുള്ള നവോത്ഥാനം (100 കോപ്പി), അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിനുവേണ്ടി പോസ്റ്റർ- അതിജീവനം (3,000 കോപ്പി), പുസ്തകം-അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ് (2,000 കോപ്പി) എന്നിവയാണ് അച്ചടിച്ചത്. ഇവ അച്ചടിക്കാൻ എം പാനൽഡ് പ്രസുകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ച് അച്ചടി ജോലി നൽകിയിരുന്നു.
ആകെ ചെലവായ 1,34,67,784 രൂപയുടെ 50 ശതമാനമായ 67,33,892 രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 50% തുക നേരത്തെ അനുവദിച്ചിരുന്നു.അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റി്ന് വേണ്ടി പോസ്റ്റർ അച്ചടിച്ചതിന് സെന്റ് ജോസഫ് പ്രസിന് 19,550 രൂപയും, പുസ്തകം അച്ചടിച്ച ഇനത്തിൽ ഓറഞ്ച് പ്രിന്റേഴ്സിന് 1,39,700 രൂപയും അനുവദിച്ചുള്ള ഉത്തരവ് ഇറങ്ങി. ആകെ തുക ഒരുലക്ഷത്തി അമ്പത്തി ഒമ്പതിനായിരത്തി ഇരുനൂറ്റിയമ്പത് രൂപ. ഫോൾഡറിന്റെ അച്ചടിക്കൂലിയുടെ 50 ശതമാനമായ 67,33,892 രൂപയും പോസ്റ്ററിന്റെ കൂലിയായ 85,400രൂപയും, പുസ്തകങ്ങളുടെ അച്ചടിക്കൂലിയായ 3,31,950 രൂപയും പ്രസുകൾക്ക് അനുവദിച്ചു.
അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റുമായി ബന്ധപ്പെട്ട് അച്ചടിച്ച പോസ്റ്റർ, പുസ്തകം എന്നിവയുടെ അച്ചടിക്കൂലി നൽകിയിയിരുന്നില്ല. പോസ്റ്റർ അടിച്ച ഇനത്തിൽ 19,550 രൂപയും അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ് എന്നപേരിൽ പുസ്തകം അച്ചടിച്ചതിന് 1,39,700 രൂപയുടെയും ഇൻവോയിസുകൾ പ്രസുകൾ സമർപ്പിച്ചു.
ഫോൾഡറിന്റെ അച്ചടിക്കൂലിയിനത്തിൽ ബാക്കി നൽകാനുള്ള 50% തുകയും ഡോക്യുമെന്ററി ഫെസ്റ്റിന്റെ പോസ്റ്ററുകളും പുസ്തകങ്ങളും അച്ചടിച്ച തുകയും അനുവദിക്കണമെന്ന് പിആർഡി ശുപാർശ നൽകി. ഇതനുസരിച്ചാണ് ഫോൾഡറിന്റെ ബാക്കി നൽകാനുള്ള 67,33,892 രൂപ അധികമായി വകയിരുത്താനും, ഡോക്യുമെന്ററി ഫെസ്റ്റിന്റെ പോസ്റ്ററുകളും പുസ്തകങ്ങളും അച്ചടിച്ച തുക അനുവദിക്കാനും ഉത്തരവിറങ്ങിയത്.
മുഖ്യമന്ത്രിയുടെ ഓഫീസ് വിപുലീകരണത്തിന് ഒഴുക്കുക 39 ലക്ഷം രൂപ
സെക്രട്ടറിയേറ്റിലും അനക്സ് ഒന്നിലുമായിരുന്നു നേരത്തെ മന്ത്രിമാരുടെ ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്. അനക്സ് 2 വന്നതോടെ ആറു മന്ത്രിമാർ അങ്ങോട്ട് മാറി. അങ്ങനെ അനക്സ് ഒന്നിൽ ചില മുറികൾ ഒഴിവു വന്നു. ഇവിടേക്കാണ് നോർത്ത് ബ്ലോക്കിൽ നിന്ന് എസി മൊയ്ദീൻ മാറിയത്. സി രവീന്ദ്രനാഥ് മന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ച ഓഫീസ്. പക്ഷേ ഈ മന്ത്രി ഓഫീസിലേക്ക് മൊയ്ദീൻ മാറിയപ്പോൾ ഖജനാവിൽ നിന്ന് ചെലവാക്കിയത് പന്ത്രണ്ടര ലക്ഷം രൂപ. പണി പൂർത്തിയാതോടെ കഴിഞ്ഞ ദിവസം മൊയ്ദീൻ അനക്സ് 1ലെ അഞ്ചാം നിലയിൽ എത്തി. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ മന്ത്രിശല്യവും മാറി. മുഖ്യമന്ത്രിയുടെ നിലയിൽ മറ്റൊരു അധികാര കേന്ദ്രം വേണ്ടെന്ന ചിന്തയാണ് മൊയ്ദീനെ കുടിയൊഴുപ്പിക്കാൻ കാരണമായി ഉയർന്നു കേട്ടത്. അങ്ങനെ മൊയ്ദീൻ ഉപയോഗിച്ച സ്ഥലം വീണ്ടും ഉപയോഗിക്കാനാണ് 39 ലക്ഷം രൂപ ചെലവിട്ടത്. ഇതിനൊപ്പം ധൂർത്തിൽ നിയമസഭയും പിന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല. ടിവി ചാനലുകൾക്ക് പരിപാടി ഉണ്ടാക്കി നൽകി കാശ് കൊടുത്ത് സംപ്രേഷണം ചെയ്യാനാണ് നിയമസഭയുടെ ആലോചന. അങ്ങനെ ഖജനാവിൽ നിന്ന് പണം പല വഴിക്ക് ഒഴുകുകയാണ്.
പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നെട്ടോട്ടമോടുമ്പോഴാണ് ഈ ചെലവുകൾ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിൽ രണ്ട് ഓഫീസുകൾ ഉണ്ടായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടേയും. രണ്ടു പേരും പരസ്പര സഹകരണത്തോടെ പ്രവർത്തിച്ചു. എന്നാൽ ഉപദേശകർ കൂടിയതോടെ ആർക്കും പിണറായിയുടെ ഓഫീസിൽ ഇരിക്കാൻ പോലും സ്ഥലമില്ലാതെയായി. മാധ്യമ പ്രവർത്തകർ തന്നെ നിരവധി പേർ സംഘത്തിലുണ്ട്. ഇവർക്കെല്ലാം അർഹമായ സ്ഥാനവും ഇരിപ്പിടവും നൽകണം. ഇതിന് വേണ്ടിയാണ് മൊയ്ദീനെ ഒഴിപ്പിച്ചത്. ഇത് എല്ലാ സൗകര്യങ്ങളുമുള്ള മന്ത്രി മുറിയായിരുന്നു. എന്നിട്ടും ലക്ഷങ്ങൾ പൊടിച്ച് നവീകരണം. ഇതിന്റെ ഗുണമെല്ലാം കിട്ടുന്നത് ഊരാളുങ്കൽ സർവ്വീസ് സൊസൈറ്റിക്കും. സിപിഎമ്മിന് ബന്ധമുള്ള കണ്ണൂരിലെ സംഘത്തിന് വലിയ നേട്ടമാണ് ഓരോ നവീകരണവും.
കോടതിയിലെ കാര്യങ്ങൾ വേഗത്തിലാക്കാനാണ് ഹൈക്കോടതിയിൽ ലെയിസൺ ഓഫീസറായി വേലപ്പൻ നായരെ നിയമിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലാണ് മുറി ഒരുക്കിയത്. ഇത് വിവാദമായി. വേലപ്പൻനായർക്കും തിരുവനന്തപുരത്ത് ജോലി നോക്കാനാണ് ഇഷ്ടം. അതുകൊണ്ട് വേലപ്പൻനായർക്ക വേണ്ടിയാണ് മുറി തയ്യാറാക്കുന്നതെന്ന സൂചനയുണ്ട്. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ സംഘത്തിൽ ഈയിടെ എത്തിയ പഴയ ദേശാഭിമാനി ജീവനക്കാരൻ പിഎം മനോജിനും നല്ല ഇരിപ്പിടം കൊടുക്കണമെന്ന ചിന്ത പിണറായിക്കുണ്ട്. ഇതിന് വേണ്ടിയാണ് പുതിയ ധൂർത്തെന്നാണ് ഉയരുന്ന വാദം. മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശികളുടെയും ഫെലോമാരുടെയും നവമാധ്യമ സഹായികളുടെയും എണ്ണം പെരുകിയതോടെയാണ് സെക്രട്ടേറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ ഓഫീസിൽ നിന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീൻ പുറത്തായത് എന്നതും ശ്രദ്ധേയമാണ്. നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലെ വ്യവസായ മന്ത്രിയുടെ ഓഫീസ് ഒഴിപ്പിച്ച് അവിടെ ഉപദേശികളെയും ഫെലോമാരെയും കുടിയിരുത്തും.
ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലെ മർമ പ്രധാനമായ കെട്ടിടമാണ് നോർത്ത് ബ്ലോക്ക്. ഇവിടെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തൊട്ട് എതിരെ ഉള്ള റൂം ഓഫീസായി ലഭിക്കുന്നത് അഭിമാനമായാണ് മറ്റു മന്ത്രിമാർ കാണുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ മന്ത്രിക്കോ മുന്നണി സർക്കാരിൽ ഏറ്റവും പ്രബലനായ മന്ത്രിക്കോ ആകും ഈ ഓഫീസ് സാധാരണയായി ലഭിക്കുക. ഈ സർക്കാർ അധികാരം ഏറ്റപ്പോൾ മന്ത്രിസഭയിലെ രണ്ടാമൻ എന്നു കരുതപ്പെട്ടിരുന്ന ഇ.പി.ജയരാജനാണ് ഈ ഓഫീസ് കിട്ടിയത്. ബന്ധു നിയമന വിവാദത്തിൽ ജയരാജൻ രാജിവച്ചതിനെ തുടർന്ന് നടന്ന മന്ത്രിസഭാ പുനഃ സംഘടനയിലാണ് എ.സി.മൊയ്തീന് വ്യവസായ വകുപ്പ് ലഭിക്കുന്നത്. ഇതിനിടെ വീണ്ടും ജയരാജൻ വ്യവസായ മന്ത്രിയായി. മൊയ്ദീന് അതോടെയാണ് അദ്ദേഹം നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലേക്ക് വരുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപദേശികളായും മറ്റും കൂടുതൽ പേർ നിയമിതരാകുന്നത്.
ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആയപ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന വി എസ്.സെന്തിലിനെ വൻകിട പദ്ധതികളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ആക്കി. സെപ്റ്റംബർ 30നാണ് സെന്തിൽ വിരമിച്ചത്. ഓഗസ്റ്റ് 30ന് വിരമിച്ച നളിനി നെറ്റോക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ പുനർ നിയമനം ലഭിച്ചപ്പോൾ ആദ്യ നാളുകളിൽ ഇരിക്കാൻ ഓഫീസ് ഇല്ലായിരുന്നു. സെന്തിൽ വിരമിച്ചപ്പോൾ വ്യവസായ മന്ത്രിയുടെ സമീപത്തെ അദേഹത്തിന്റെ ഓഫീസിലേക്ക് നളിനി നെറ്റോ കുടിയേറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ നിയമനം ലഭിച്ച സെന്തിൽ ഇപ്പോൾ നാലാമത്തെ നിലയിലുമാണ്. ഈ നില ഇപ്പോൾ മുഖ്യമന്ത്രിമാരുടെ ഉപദേശികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉപദേശികൾക്ക് പുറമേ ഭരണത്തിൽ പ്രൊഫഷണലിസം കൊണ്ടുവരാൻ ഐടി ഫെലോമാരെക്കൂടി നിയമിച്ചപ്പോൾ ഇരുത്താൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇതാണ് മൊയ്തീന്റെ സ്ഥാനചലനത്തിന് വഴിവച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്