എ പി സുന്നികൾ അയയുമ്പോൾ ഇ കെ സുന്നികൾ മുറുകും; പള്ളിയുടെ അധികാരം പൂർണ്ണമായും തങ്ങൾക്ക് വേണമെന്ന് ഇ കെ വിഭാഗം: 100 വർഷം പഴക്കമുള്ള കക്കോവ് ജുമാ മസ്ജിദ് ഒടുവിൽ അടച്ചുപൂട്ടി
എം പി റാഫി
മലപ്പുറം: നൂറ് വർഷത്തിലധികം പഴക്കമുള്ള കൊണ്ടോട്ടി കക്കോവ് ജുമാമസ്ജിദിലെ അധികാര പ്രശ്നത്തിന് തീർപ്പു കൽപ്പിക്കാൻ സാധിക്കാതെ വന്നതോടെ റവന്യൂ പൊലീസ് ഉദ്യോഗസ്ഥർ എത്തി ഒടുവിൽ പള്ളിഅടച്ചു പൂട്ടി. തീർപ്പുകൽപ്പിക്കുന്നതിനായി ഉദ്യോഗസ്ഥർ പല തവണ യോഗം വിളിച്ചു കൂട്ടിയെങ്കിലും ഇ.കെ സുന്നികൾ സമവായത്തിന് തയ്യാറായിരുന്നില്ല. പള്ളിയും പള്ളിയുടെ അധികാരവും പൂർണമായും തങ്ങൾക്ക് വേണമെന്ന് ഇ.കെ സുന്നികൾ വാശിപിടിച്ചതോടെ ഒത്തുതീർപ്പു ചർച്ചകളെല്ലാം അലസി പിരിഞ്ഞു. ഇതോടെ അധികാര തർക്കത്തെ ചൊല്ലി എ.പി, ഇ.കെ സുന്നികൾ തമ്മിൽ നടന്ന സംഘട്ടനം പള്ളി അടച്ചു പൂട്ടലിലേക്ക് എത്തുകയായിരുന്നു. ഇന്നലെ രാവില 10.30ന് ആർ.ഡി.ഒയുടെ ഉത്തരവു പ്രാകാരം എത്തിയ തഹസിൽദാർ വി പി അബ്ദുൽ റഷീദ്, ഡെപ്യൂട്ടി തഹസിൽദാർ റഹീം, കൊണ്ടോട്ടി സി.ഐ സന്തോഷ്, എസ്.ഐ ദയാശീലൻ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് പള്ളി പൂട്ടി സീൽചെയ്തത്.
എട്ട് ഏക്കർ പരിതിയിൽപ്പെടുന്ന പള്ളി, ഖബർസ്ഥാൻ, ഇരു വിഭാഗത്തിന്റെയും മദ്രസ എന്നിവയും പൂട്ടി സീൽ ചെയ്തിട്ടുണ്ട്. പള്ളിയുടെ അധികാര പ്രശ്നം ചൊല്ലിയുള്ള തർക്കം നിലവിൽ വഖഫ് ട്രിബ്യൂണലിലാണുള്ളത്. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ആര് പള്ളിയുടെ മേൽനോട്ട ചുമതല വഹിക്കണമെന്ന തർക്കം സംഘർഷത്തിലും പള്ളി പൂട്ടലിലേക്കും എത്തുകയായിരുന്നു. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്തായിരുന്നു പള്ളിപൂട്ടൽ നടപടി. മെയ് 27ന് വെള്ളിയാഴ്ച പള്ളിയിൽ വച്ച് ഇരുവിഭാഗങ്ങൾ സംഘട്ടനത്തിൽ ഏർപ്പെടുകയും തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്തതോടെ പൊലീസ് ആർ.ഡി.ഒ മുമ്പാകെ ഈ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. പൊലീസ് റിപ്പോർട്ടിന്മേൽ ക്രമസമാധാനം മുൻനിർത്തിയായിരുന്നു ആർ.ഡി.ഒ പള്ളി പൂട്ടാൻ രേഖാമൂലം ഉത്തരവിറക്കിയത്. പള്ളിപൂട്ടൽ നടപടിക്കു ശേഷം ഇരുവിഭാഗത്തെയും ഇന്ന് സബ് കളക്ടർ ഡോ.അദീല അബ്ദുള്ളയുടെ സാന്നിധ്യത്തിലേക്കു വിളിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ മജിസ്ട്രേറ്റ് തീരുമാനം നിർണായകമായിരിക്കും.
തികച്ചും ഏകപക്ഷീയമായ പിടിവാശിയും വാദഗതികളുമായിരുന്നു കക്കോവ് ജുമാമസ്ജിദ് പൂട്ടുന്നതിലേക്ക് എത്തിച്ചത്. 1989ൽ സമസ്ത എന്ന സുന്നി സംഘടന പിളരുകയും പിന്നിട് എ.പി, ഇ.കെ സുന്നികളാവുകയും ചെയ്തു. എന്നാൽ കക്കോവ് മസ്ജിദുൽ ഹിദായയിൽ സമാധാനപരമായി തന്നെ ഭരണം മുന്നോട്ടു പോയി. സുന്നികൾ ഒന്നായിരുന്നപ്പോൾ 1982 ൽ ആയിരുന്നു സൊസൈറ്റി ആക്റ്റ് പ്രകാരം മസ്ജിദ് ആദ്യമായി സമസ്തക്കു കീഴിൽ രജ്സ്റ്റർ ചെയ്തത്. തുടർന്നുള്ള നാലു വർഷവും ഈ രജിസ്ട്രേഷൻ പുതുക്കി കമ്മിറ്റി മുന്നോട്ടു പോയി. എന്നാൽ പിന്നീട് രജിസ്ട്രേഷൻ പുതുക്കുകയോ ഇതിൽ ശ്രദ്ധചെലുത്തുകയോ ചെയ്തിരുന്നില്ല. തുടർന്ന് സമസ്തയുടെ പിളർപ്പിനു ശേഷം പള്ളിയുടെ ഭരണം ഇരു വിഭാഗത്തിൽ നിന്നുള്ള ആളുകൾ അടങ്ങുന്ന ഹിദായത്തുൽ മുസ്ലിമാൻ സംഘത്തിനു കീഴിലായിരുന്നു. എന്നാൽ പള്ളി ഒഴികെയുള്ള മഹല്ലിനു കീഴിലെ സ്വത്തു വഹകളെല്ലാം എ.പി, ഇ.കെ സുന്നികൾക്ക് തുല്യമായി വീതിക്കുകയും മദ്രസാ കെട്ടിടത്തിന്റെ ഒരു ഭാഗം എ.പി സുന്നികൾക്കും മറ്റൊരു ഭാഗം ഇ.കെ സുന്നികൾക്കും വീതിച്ചു നൽകി.
2001 മുതൽ 2004 വരെയുള്ള കാലയളവിൽ മഹല്ലിലെ വിഭാഗീയ പ്രശ്നങ്ങൾ രൂക്ഷമായി. ഇരു വിഭാഗത്തെയും ഒരുമിച്ചിരുത്തി മധ്യസ്ഥ ചർച്ച നടക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ തീരുമാനങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു. ഇ.കെ വിഭാഗത്തിൽ നിന്നുള്ള മധ്യസ്ഥരായി ലീഗിന്റെ മുൻ എംഎൽഎ മുഹമ്മദുണ്ണി ഹാജി, ടിവി ഇബ്രാഹിം എ.പി വിഭാഗത്തിന്റെ മധ്യസ്ഥരായി അബ്ദുൽ ഖാദർ ഹാജി, വണ്ടൂർ അബ്ദുറഹിമാൻ ഫൈസി എന്നിവരായിരുന്നു ചർച്ചനടത്തി പുതിയ തീരുമാനത്തിൽ രജിസ്റ്റർ ചെയ്ത് ഒപ്പുവച്ചത്. രണ്ടു വർഷം മുദരിസ് ( പള്ളിയിലെ ദർസ് അദ്ധ്യാപകൻ) ഒരു വിഭാഗത്തിനാണെങ്കിൽ മറു വിഭാഗത്തിന് പള്ളിയുടെ മുക്രിയാകാം, പള്ളി കമ്മിറ്റിയുടെ പ്രസിഡന്റ് ഒരു വിഭാഗത്തിനാണെങ്കിൽ മറു വിഭാഗത്തിന് സെക്രട്ടറി സ്ഥാനവുമായിരുന്നു. പ്രസിഡന്റായി നിൽക്കുന്ന വിഭാഗത്തിൽപ്പെട്ട എട്ടു പേരും സെക്രട്ടിറിയുടെ വിഭാഗത്തിൽപ്പെട്ട എഴു പേരും അടക്കം 15 അംഗങ്ങളെ കമ്മിറ്റിയിൽ ഉൾപ്പെടുത്താം നിയമാവലിയിൽ പറഞ്ഞതു പ്രകാരം തുടങ്ങിയ നിബന്ധനകൾ പാലിച്ചു കൊണ്ടു തന്നെ കമ്മിറ്റികൾ മുന്നോട്ടു പോയിരുന്നു.
എന്നാൽ 2015ൽ പള്ളി കമ്മിറ്റിയിൽപ്പെട്ടവരും മഹല്ലിലെ ഏതാനും ചിലർ ചേർന്ന് സമസ്ത ഇകെ വിഭാഗത്തിനു കീഴിൽ സൊസൈറ്റി ആക്റ്റ് പ്രകം പള്ളിരജിസ്റ്റർ ചെയ്യുകയുണ്ടായി. ഇതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ തലപൊക്കിയത്. അതീവ രഹസ്യമായിട്ടായിരുന്നു ഈ രജിസ്ട്രേഷൻ ഇ.കെ സുന്നികൾ നടത്തിയത്. മിരിച്ചു പോയവരും നാട്ടിലില്ലാത്തവരുടെയുമെല്ലാം പേരും ഒപ്പോടുകൂടിയായിരുന്നു രജിസ്ട്രേഷൻ നടന്നത്. എന്നാൽ മഹല്ലിലെ പകുതി വരുന്ന എ.പി വിഭാഗം ഇതറിഞ്ഞതോടെ പ്രകോപിതരാവുകയായിരുന്നു. വിഷയം വഖഫ് ട്രിബ്യൂണലിലും കോടതിയിലുമെല്ലാം എത്തി. ഒരു വിഭാഗത്തിന് പ്രത്യേകമായി നൽകേണ്ടതില്ലെന്നായിരുന്നു എ.പി വിഭാഗത്തിന്റെ വാദം. ഇതുവരെ നടന്നതു പ്രകാരം മുന്നോട്ടു പോകാമെന്നായരുന്നു ഇവരുടെ നിലപാട്. എന്നാൽ മറു വിഭാഗം അതിനെ എതിർത്തു. 2016 മാർച്ച് 31 ഇ.കെ വിഭാഗത്തിന്റെ രജിസ്ട്രേഷൻ കാലാവധി പൂർത്തിയായി. കോടതിൽ കേസ് നടക്കുന്നതിനാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്ത അവസ്ഥയും വന്നു.
നിലവിൽ കമ്മിറ്റിയില്ലാത്ത സാഹചര്യത്തിൽ 2004ലെ എഗ്രിമെന്റെ പ്രകാരം പോകാമെന്നാവശ്യപ്പെട്ട് എ.പി വിഭാഗം പരസ്യമായി രംഗത്തിറങ്ങി. എന്നാൽ ഇതു മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായി വീണ്ടും മുമ്പോട്ടു പോയി. തുടർന്ന് മെയ് 20ന് വെള്ളിയാഴ്ച പള്ളിയുടെ മുൻനിര ഇ.കെ വിഭാഗക്കാർ നേരത്തെ പിടിച്ചടക്കിയിരുന്നു.എന്നാൽ ആര് ഖുതുബ നിർവഹിക്കണം എന്ന് ആദ്യം തീരുമാനിക്കണമെന്നാവശ്യപ്പെട്ട് എ.പി വിഭാഗവും പള്ളിയിൽ എത്തി. ഇതോടെ സിവിൽ ഡ്രസ്സിലുണ്ടായിരുന്ന അഞ്ചു പൊലീസുകാർ എ.പി വിഭാഗത്തെ പള്ളിയിൽ നിന്നും പുറത്തിറക്കി. പൊലീസ് ഏക പക്ഷീയമായി പെരുമാറിയെന്നു കാണിച്ച് എ.പി സുന്നികൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. പിന്നീട് 27ന് വെള്ളിയാഴ്ച രാവിലെ 8.30ന് ഇരുവിഭാഗത്തെയും സി.ഐ മധ്യസ്ഥ ചർച്ചക്കു വിളിക്കുകയും മാസത്തിൽ രണ്ടാഴ്ച വീതം ഒരോ വിഭാഗങ്ങളോടും പള്ളിയുടെ ചുമതല നൽകിയെങ്കിലും ഇത് അംഗീകരിക്കാൻ ഇ.കെ വിഭാഗം തയ്യാറായില്ല. ഇതോടെ ക്ഷുഭിതരായ പൊലീസ് ഉദ്യോഗസ്ഥരും കയ്യൊഴി്ഞ്ഞു. എന്നാൽ പ്രശ്നമുണ്ടായാൽ ഇടപെടുമെന്ന മുന്നറിയിപ്പും പൊലീസ് നൽകി. ഇതേ ദിവസം നേരത്തെ ഇരുവിഭാഗവും പള്ളിയിൽ എത്തിയിരുന്നു. എ.പി വിഭാഗം ഖുതുബ നിർവഹിക്കാനായി തുനിഞ്ഞതോടെ പിന്നീട് പള്ളിയിൽ അരങ്ങേറിയത് കൂട്ടതല്ലായിരുന്നു. നേരത്തെ കരുതിയ മുളകു പൊടിയും ആയുധങ്ങളും പുറത്തെടുത്ത് പൊരിഞ്ഞ സംഘട്ടനം. സംഘർഷത്തിൽ 11 എ.പി സുന്നികൾ മെഡിക്കൽ കോളേജിലും 6 ഇകെ സുന്നികൾ കോ ഓപ്പറേറ്റീവ് ആശുപത്രിയിലും ചികിത്സ തേടി.
ഈ സാഹചര്യത്തിലായിരുന്നു സമാധാന ചർച്ചക്കായി സി.ഐ , തഹസിൽദാർ എന്നിവരുടെ നേതൃതത്വത്തിൽ ജൂൺ ഒന്നിന് ബുധനാഴ്ച സമാധാന യോഗം വിളിച്ചു ചേർത്തത്. ഇരുവിഭാഗം സുന്നികളും ഈ യോഗത്തിൽ എത്തിയിരുന്നെങ്കിലും പരസ്പരം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാൻ ആരും തയ്യാറായിരുന്നില്ല. ഇതോടെ ഉദ്യോഗസ്ഥർ പല ഫോർമുലകളും മുന്നോട്ടുവച്ചു. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ഓരോ ആഴ്ചകൾ ഇരു വിഭാഗവും മാറി മാറി ചുമതല നിർവഹിക്കുക, അല്ലെങ്കിൽ രണ്ട് ആഴ്ചകൾ വീതം എന്ന സമവായം മുന്നോട്ടു വച്ചെങ്കിലും ഇത് അംഗീകരിക്കാൻ ഇ.കെ വിഭാഗം സുന്നികൾ തയ്യാറായില്ല. പള്ളിയുടെ അധികാരം പൂർണമായും തങ്ങൾക്ക് വേണമെന്ന് പറഞ്ഞു ഇ.കെ വിഭാഗം ഉറച്ചു നിന്നു. അതേസമയം വിധി വരുന്നത് വരെ സമവായ ഫോർമുല അംഗീകരിക്കാമെന്ന് എ.പി വിഭാഗം അറിയിച്ചെങ്കിലും മറുവിഭാഗത്തിന്റെ സമ്മതമില്ലാതെ തീരുമാനമെടുക്കാൻ സാധിച്ചില്ല. ഇതോടെ യോഗം അലസി പിരിഞ്ഞു.
സമവായ ചർച്ച അലസിയതിനെ ചൊല്ലി കൊണ്ടോട്ടി സി.ഐ പറയുന്നതിങ്ങനെ: ക്രമസമാധാനം കണക്കിലെടുത്ത് ബുധനാഴ്ച ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു. അവരുടെ ഭാഗത്തു നിന്നു വന്ന നിർദേശങ്ങൾ ഞങ്ങൾ മുന്നോട്ടു വച്ചെങ്കിലും അവർക്ക് സമവായത്തിൽ എത്തിച്ചേരാൻ സാധിച്ചില്ല. വിധി വരുന്നത് വരെ ഒരാഴ്ചയോ രണ്ടാഴ്ചയോ ഇരുവിഭാഗങ്ങളും തുല്യമായി അധികാരം വഹിക്കുക എന്നായിരുന്നു മുന്നോട്ടു വച്ചത്. പക്ഷെ, ഇത് ഇ.കെ വിഭാഗം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ട് പിന്നീട് അടച്ചു പൂട്ടലിലേക്ക് എത്തിയത്. ആർഡിഒയുടെ ഉത്തരവ് പ്രകാരമാണ് പൂട്ടിയത്. സി.ഐ പറഞ്ഞു. വ്യാഴാഴ്ചയും ഉദ്യോഗസ്ഥർ യോഗം ചേർന്നെങ്കിലും ഇതേനിലയിലുള്ള പിടിവാശി തുടരുകയും യോഗത്തിൽ നിന്നും ഇ.കെ സുന്നികൾ ഇറങ്ങിപ്പോവുകയും ചെയ്തു. ഇതോടെ നൂറു വർഷം പഴക്കമുള്ള കക്കോവ് ജുമാമസ്ജിദ് ഇന്നലെ അടച്ചു പൂട്ടാൻ തീരുമാനിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്