പ്രതിരോധം ഊട്ടിയുറപ്പിച്ച് ആത്മവിശ്വാസത്തോടെ മുൻപോട്ട് പോയ ഇന്ത്യയ്ക്ക് വിനയായത് നിസാമുദീൻ മത സമ്മേളനം; തമിഴ്നാട്ടിൽ ഇന്നലെ കണ്ടെത്തിയ 50 രോഗികളും നിസാമുദ്ദീനിൽ പോയവർ; 302 കോവിഡ് രോഗികളുമായി വൈറസ് ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്ര മുൻപിൽ; രോഗം ആദ്യം എത്തിച്ച കേരളത്തിൽ നിന്നും ഇന്നലെ കേട്ടത് ആശ്വാസത്തിന്റെ വാർത്ത; ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1420 ആയി: ഇന്നലെ മൂന്ന് പേർ കൂടി മരിച്ചതോടെ ആകെ മരണം 37
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഇന്നലെ പുതുതായി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1420 ആയി ഉയർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം രോഗികളുടെ എണ്ണം 1251 എന്ന് പറഞ്ഞപ്പോൾ വിവിധ സംസ്ഥാനങ്ങൾ സ്ഥിരീകരിച്ച കണക്കാണിത്. കോവിഡ് ബാധിച്ച് ഇന്നലെ 3 പേർ കൂടി മരിച്ചു. ഇതോടെ, രാജ്യത്തെ ആകെ മരണം 37 ആയി. കേരളത്തിൽ പോത്തൻകോട് സ്വദേശിക്ക് പുറമേ, പഞ്ചാബിൽ ഇന്നലെ 65 വയസ്സുകാരൻ മരിച്ചു. ബംഗാളിൽ നേരത്തേ മരിച്ച സ്ത്രീക്ക് (40 വയസ്സ്) കോവിഡ് സ്ഥിരീകരിച്ചു.
അതേസമയം വിവിധ സംസ്ഥാനങ്ങളിലായി ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമായിരുന്നു ഇന്നലെ. മുംബൈയിൽ മാത്രം ഇന്നലെ 59 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ 82 പേർക്കു കൂടി പുതുതായി കോവിഡ് കണ്ടെത്തി. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ പേർക്കു രോഗം കണ്ടെത്തിയതും ഇന്നലെ ആയിരുന്നു. 82 പേർക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം 302 ആയി. ഇതോടെ മുംബൈയിൽ സാമൂഹ്യ വ്യാപനം എന്ന ആശങ്കയും ശക്തമാണ്. എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് തന്നെയാണ് കണക്ക് കൂട്ടൽ.
സമൂഹ വ്യാപനം ഒഴിവാക്കാൻ മുംബൈ നഗരത്തിലെ വർളിയിൽ കോളിവാഡ മേഖല അടച്ചുപൂട്ടി.അതേസമയം മുംബൈിയിൽ 32 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.ചൊവ്വാഴ്ച ഒറ്റ ദിവസം കൊണ്ട് മുംബൈയിൽ മാത്രം 59 പുതിയ കോവിഡ് കേസുകൾ. മഹാരാഷ്ട്രയിലാകെ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത് 72 കോവിഡ് കേസുകൾ. കഴിഞ്ഞ മൂന്ന് ദിവസമായി മഹാരാഷ്ട്രയിലെ സ്വകാര്യ ലാബുകൾ നടത്തിയ കോവിഡ് പരിശോധനകളുടെ ഫലം പുറത്തുവന്നതോടെയാണു രോഗികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായത്. മഹാരാഷ്ട്രയിൽ ഇതുവരെ 302 പേർക്കാണു കോവിഡ് രോഗം ബാധിച്ചത്. 40 പേർക്കു രോഗം മാറിയപ്പോൾ 10 പേർ മരിച്ചു.
മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ പേർക്കു രോഗബാധ സ്ഥിരീകരിച്ചത് ചൊവ്വാഴ്ചയാണ്. മുംബൈയിൽ ഇതുവരെ 151 പേർക്കു രോഗബാധയുണ്ടായി. അഹമ്മദ് നഗറിൽ രണ്ടു പേർക്കു രോഗം ബാധിച്ചു. പുണെ, താനെ, വസായി, വിരാർ, കല്യാൺ, ദോംബിവാലി എന്നിവിടങ്ങളിൽ രണ്ടു വീതം കേസുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കേന്ദ്ര സർക്കാർ നിർദ്ദേശം അനുസരിച്ചു സ്വകാര്യ ലാബുകൾ പുറത്തുവിടുന്ന ആദ്യ പത്ത് പരിശോധനാ ഫലങ്ങൾ സർക്കാർ ലാബുകൾ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തും. ഇതിനു ശേഷമാണു അന്തിമ ഫലത്തിന്റെ കാര്യത്തിൽ തീരുമാനമാകുക. ഇക്കാരണത്താൽ മഹാരാഷ്ട്രയിൽ കഴിഞ്ഞ മൂന്നു ദിവസമായി പരിശോധന ഫലങ്ങൾ ശേഖരിച്ചുവരികയായിരുന്നു. ഈ ഫലങ്ങളെല്ലാം ചൊവ്വാഴ്ച പുറത്തുവിട്ടതാണു രോഗികളുടെ എണ്ണം ഒരു ദിവസംകൊണ്ടു വർധിച്ചുവെന്നു തോന്നിക്കാൻ കാരണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ഒരു ദിവസം 5,000നു മുകളിൽ സാംപിളുകൾ പരിശോധിക്കാനുള്ള ശേഷിയാണു മഹാരാഷ്ട്രയ്ക്കുള്ളതെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ് പറഞ്ഞു. ഇതിൽ 13 സർക്കാർ ലബോറട്ടറികളിൽ 2,300 സാംപിളുകൾ ഒരു ദിവസം പരിശോധിക്കാം. എട്ട് സ്വകാര്യ ലാബുകളിലായി 2,800 സാംപിളുകളും പരിശോധിക്കാൻ സാധിക്കും. പരിശോധനയ്ക്കുള്ള ശേഷി മഹാരാഷ്ട്ര പൂർണമായും വിനിയോഗിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
തമിഴ്നാട്ടിൽ ഇന്നലെ പുതുതായി 50 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 45 പേരും ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇന്നലത്തെ കണക്കുകൾ കൂടി പുറത്ത് വന്നതോടെ തമിഴ്നാട്ടിലെ ആകെ രോഗബാധിതരുടെ എണ്ണം 124 ആയി. അതേസമയം തമിഴ്നാട്ടിൽ ആറ് പേർക്ക് രോഗം ഭേദമായിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കും കേരളത്തിനും പിന്നിൽ രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നതും തമിഴ്നാടാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 227 പേർക്കു കോവിഡ് രോഗം സ്ഥിരീകരിച്ചു.
കർണാടകയിൽ ഇന്നലെ പുതുതായി 10 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 101 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ നിസാമുദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരും ഉൾപ്പെടുന്നു. അതേസമയം കർണാടകയിൽ അസുഖം ഭേദമായ എട്ട് പേർ ആശുപത്രി വിട്ട് വീട്ടിലേക്ക് പോയി. അതേസമയം വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരുടെ മേൽ കർണാടക നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇവർ വീട് വിട്ട് പുറത്തേക്കിറങ്ങുന്നുണ്ടോ എന്നതാണ് ശക്തമായി നിരീക്ഷിക്കുന്നത്. ഇതിനായി നിരീക്ഷണത്തിൽ കഴിയുന്നവർ്കക് ക്വാറന്റീൻ സെൽഫി ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടക സർക്കാർ. അതായത് വീടുകളിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ രാവിലെ 7 മുതൽ രാത്രി 10 വരെ ഓരോ മണിക്കൂർ ഇടവിട്ട് സെൽഫി അയച്ച് നൽകണം. വീഴ്ച വരുത്തുന്നവരെ സർക്കാർ വക നിരീക്ഷണ കേന്ദ്രങ്ങളിലാക്കും.
മഹാരാഷ്ട്രയ്ക്കം കേരളത്തിനും തമിഴ്നാടിനും പിന്നിലായി കോവിഡ് രോഗികളുടെ എണ്ണത്തിൽ ഡൽഹിയാണ് നാലാം സ്ഥാനത്ത്. 120 കോവിഡ് രോഗികളാണ് ഡൽഹിയിലുള്ളത്. ഇതിൽ ആറു പേർക്ക് അസുഖം ഭേദമായി. അഞ്ചാം സ്ഥാനത്തുള്ള ഉത്തർ പ്രദേശിൽ 104 കോവിഡ് രോഗികളുണ്ട്. ഇതിനും താഴെയായാണ് കർണാടക ഉള്ളത്. 101 കോവിഡ് രോകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്രയും സംസ്ഥാനങ്ങളിലാണ് നൂറിന് മുകളിൽ കോവിഡ് രോഗികളുള്ളത്. രാജസ്ഥാനിൽ 93ഉം തെലങ്കാനയിൽ 92ഉം കോവിഡ് രോഗികളുണ്ട്. ബാക്കി എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്. ഗുജറാത്തിൽ 74ഉം മധ്യപ്രദേശിൽ 66ഉം ജമ്മു കാശ്മീരിൽ 55ഉം കോവിഡ് രോഗികളുണ്ട്. ബാക്കി എള്ലാ സംസ്ഥാനങ്ങളിലും 50ൽ താഴെയാണ്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ് കോവിഡ് രോഗികളുള്ളത്. അസം, ഝാർഖണ്ഡ്, മണിപ്പൂർ, മിസോറാം, പുതുച്ചേരി എന്നിവിടങ്ങളിൽ ഒരു കോവിഡ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Stories you may Like
- നിരക്ക് കൂടുതലെങ്കിലും ചൂടപ്പം പോലെ വിറ്റഴിഞ്ഞു വന്ദേ ഭാരത് ടിക്കറ്റ്
- ഉത്തർപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്ന് മുസ്ലിം ലീഗ്
- പെറുവിലേക്കുള്ള യാത്രാചിത്രങ്ങൾ പങ്കുവെച്ച് പ്രീതി സിന്റ
- മലയാളികളടക്കമുള്ളവരുടെ നഴ്സിങ് കുടിയേറ്റ സാധ്യതകൾ ഏറുന്നു
- ബോൾട്ടണിൽ മലയാളം കുർബാനയ്ക്കിടെ പള്ളിക്ക് നേരെ ആക്രമണം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍