അറബികൾ വിശപ്പടക്കുന്നത് ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് പെൺകുട്ടികളെ വിലയ്ക്കു വാങ്ങി; 25,000 കൊടുത്താൽ പെൺകുട്ടികളെ ഇന്ത്യൻ മാർക്കറ്റിൽ നിന്നു വാങ്ങാം; ഐസിസ് ഭീകരർക്കു പോലും പെൺകുട്ടികളെ വിൽക്കുന്നു: 15 ലക്ഷത്തോളം ഇന്ത്യൻ സ്ത്രീകൾ ലൈംഗിക കച്ചവടത്തിന്റെ ഇരകൾ
മറുനാടൻ മലയാളി ബ്യൂറോ
ഇന്ത്യൻ പെൺകുട്ടികളെ ലൈംഗിക ഉപഭോഗ വസ്തുക്കളായി ലോകമാംസവിപണിയിൽ വിൽക്കുന്നതിന് കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. ഓരോവർഷവും അറബ് രാജ്യങ്ങളിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അടിമച്ചന്തകളിലേക്കും ഐഎസ് തീവ്രവാദ ക്യാമ്പുകളിലേക്കും റിക്രൂട്ട് ചെയ്യപ്പെടുന്ന ലൈംഗികത്തൊഴിലാളികളിൽ മുൻപന്തിയിൽ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് രാജ്യക്കാർ.
ദാരിദ്ര്യത്താൽ കഷ്ടപ്പെടുന്ന കുടുംബങ്ങളിലെ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് ലൈംഗികത്തൊഴിലാളികളാക്കി മാറ്റിയാണ് ഏജന്റുമാർ ആയിരക്കണക്കിന് പെൺകുട്ടികളെ വിദേശത്തേക്ക് കടത്തുന്നത്. രാജ്യാന്തര അതിർത്തികളായ ഇവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്.
ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കൊൽക്കത്ത വഴി, ഡൽഹിയിലോ, മുംബൈയിലോ എത്തി വിമാനമാർഗം അറബ് രാഷ്ട്രങ്ങളിലേക്ക് കടക്കുകയാണ് പതിവ്. അവിടെ നിന്നും ഏജന്റുമാർ സിറിയയിലെ ഐഎസ് ക്യാമ്പുകളിലേക്ക് ഇവരെ വിൽക്കും. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലെ എയർലൈൻ ജീവനക്കാരും എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നിഗമനം. 25000 മുതൽ 50000 രൂപ വരെ വീട്ടുകാർക്ക് അടിച്ചേൽപിച്ചാണ് പെൺകുട്ടികളെ ഏജന്റുമാർ സ്വന്തമാക്കുന്നത്. ഒരിക്കൽ വീട് വിട്ടിറങ്ങുന്ന പെൺകുട്ടികൾ ആരും തന്നെ തിരിച്ച് വീട്ടിലെത്താറില്ല എന്നതാണ് സത്യം. കടത്തുന്ന പെൺകുട്ടികൡ 79 ശതമാനം പേരും ലൈംഗിക അടിമകളായി മാറുന്നുവെന്ന് റിപ്പോർട്ട്.
മാസങ്ങൾക്കു മുമ്പ് ന്യൂഡെൽഹിയിലെ സൗദി അറേബ്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി മജിദ് അഷൂറും അദ്ദേഹത്തിന്റെ സൗദി സുഹൃത്തുക്കളും ചേർന്ന് ഗുഡ്ഗാവിലെ ഔദ്യോഗിക വസതിയിൽ വച്ച് രണ്ട് നേപ്പാളി പെൺകുട്ടികളെ കൂട്ടബലാൽസംഗം ചെയ്തത് വൻവിവാദമായ പശ്ചാത്തലത്തിലാണ് അറബ് രാജ്യങ്ങളിലേക്കും ഐഎസ് ക്യാമ്പുകളിലേക്കും പെൺകുട്ടികളെ വൻതോതിൽ ഏജന്റുമാർ റിക്രൂട്ട് ചെയ്യുന്നത്. 24 വയസുള്ള നേപ്പാളി പെൺകുട്ടികളെ അവളുടെ മാതാപിതാക്കൾ തന്നെയാണ് ഏജന്റിന് വിറ്റത്. രാജ്യാന്തര ലൈംഗിക വിപണിയിൽ എത്തിപ്പെട്ട ഇവളോടൊപ്പം ഏഴു പേരും ഉണ്ടായിരുന്നു. ഒരാഴ്ച ഡൽഹിയിലെ പലർക്കും കാഴ്ച വച്ച ഇവരെ പിന്നീട് യു.എ.ഇയിലെ മറ്റൊരു ഏജന്റിന് മറിച്ചു വിറ്റു. ജൂലൈ 27ന് ഇവർ ദുബായിലേക്ക് കടക്കാൻ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇവർ പിടിക്കപ്പെട്ടത് .
സെക്സ് ഏജന്റുമാർ വൻതോതിൽ പെൺകുട്ടികളെ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ എയർപോർട്ടുകളിലെ എമിഗ്രേഷൻ വിഭാഗത്തിന് കർശന നിർദേശങ്ങൾ നൽകിയിരുന്നു. ഒറ്റയ്ക്കും ഗ്രൂപ്പായും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന സ്ത്രീകളുടെ യാത്രാരേഖകളും മറ്റുവിവരങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്തശേഷം അനുമതി നൽകിയാൽ മതിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. സെക്സ് ഏജന്റുമാർ എത്തിക്കുന്ന സ്ത്രീകളെ ആദ്യം ശ്രീലങ്ക, തായ്ലന്റ്, മൊറോക്ക, ബാങ്കോക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കടത്തിയശേഷം അവിടെ നിന്നാണ് അറബ് രാജ്യങ്ങളിലേക്ക് ഇവരെ കടത്തുന്നത്. യു.എ.ഇ, കുവൈറ്റ്, സൗദി അറേബ്യ, സിറിയ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കടത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള പെൺകുട്ടികളെ ആഫ്രിക്കൻ രാജ്യങ്ങളിലെ അടിമച്ചന്തകളിലേക്കും കടത്താൻ തുടങ്ങിയിട്ടുണ്ട്. ടാൻസാനിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ സെക്സ് ഏജന്റുമാരാണ് പുതിയതായി രംഗപ്രവേശനം ചെയ്തിട്ടുള്ളത്.
നേപ്പാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മജിദിനെ ചോദ്യം ചെയ്തപ്പോഴാണ് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന നെറ്റ് വർക്കിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൽ ലഭിച്ചത്. ഡൽഹിയിൽ എയർലൈൻ ജീവനക്കാരായ മനീഷ് ഗുപത്, കപിൽ കുമാർ എന്നിവരുടെ പങ്കിനെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഏജന്റുമാർ മുഖേനെ ദുബായിലേക്ക് കടത്താൻ ശ്രമിച്ച 76 നേപ്പാളി പെൺകുട്ടികളെ കഴിഞ്ഞ ഫെബ്രുവരിയിൽ സിഐഎസ്.എഫും ഡൽഹി പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. ഉയർന്ന ജോലിയും മെച്ചപ്പെട്ട സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് ദാരിദ്ര്യത്തിൽ കഴിയുന്ന കുടംുബങ്ങളിലെ പെൺകുട്ടികളെ ഏജന്റുമാർ വലവീശി പിടിക്കുന്നത്. ബംഗ്ലാദേശി പെൺകുട്ടികളെ ഡൽഹി വിമാനത്താവളം വഴി അറബ് രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഏജൻസിയായ റോ ഈ മാസം ആദ്യം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഏജന്റ് ബംഗ്ലാദേശിലെത്തി കരാർ ഉറപ്പിക്കുന്നതിന്റെ വിവരങ്ങളും റോ പുറത്ത് വിട്ടിരുന്നു.
ഭീകരരുടെ ലൈംഗിക ആവശ്യങ്ങൾക്കടക്കം ഇന്ത്യയിൽ നിന്ന് പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഏജൻകൾ വിദേശകാര്യമന്ത്രാലയം വഴി അയൽരാജ്യങ്ങളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നേപ്പാളിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികളുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ നേപ്പാളിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ വിവരങ്ങളും കൈമാറി. ഐഎസ് ഭീകരർക്കു വേണ്ടി ഇന്ത്യ വഴി പെൺകുട്ടികളെ കടത്തുന്നുവെന്ന വിവരം നേപ്പാൾ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കൈമാറിയത് ഇക്കഴിഞ്ഞ മെയിലാണ് .
മജിദിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു ഏജന്റുമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിഷ്ണു താമങ്, ദയാ റാം എന്നിവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 20 നും 35 വയസിനും ഇടയിലുള്ള 21 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഒരു പെൺകുട്ടിക്ക് 5000 രൂപയാണ് കമ്മീഷനായി ഏജന്റുമാർ വാങ്ങിയിരുന്നത്. 2012ൽ 185 പേരെയും 2013ൽ 160 പേരെയും കഴിഞ്ഞ വർഷം 235 പേരെയും ഏജന്റമാരിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. ഈ വർഷം ഡൽഹിയിൽ നിന്നു മാത്രം 31 സ്ത്രീകളടക്കം 199 പേരെ മനുഷ്യക്കടത്തിന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രാജ്യത്തെ വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് ആരോപണം ഉയരുമ്പോൾ വ്യക്തമായ യാത്രാരേഖകളും വിസയുമായി എത്തുന്ന യാത്രക്കാരെ എങ്ങനെ തടഞ്ഞു വയ്ക്കാൻ കഴിയുമെന്ന ചോദ്യമാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ ചോദിക്കുന്നത്.
നേപ്പാളിലെ മെൽക്കി ഗ്രാമത്തിലെ പെൺകുട്ടികളെയാണ് ഏജന്റുമാർ നോട്ടമിടുന്നത്. ശരീരഭംഗിയും നല്ല നിറവും ഉള്ളതിനാൽ ഈ ഗ്രാമത്തിലെ പെൺകുട്ടികൾക്ക് അറബ് രാജ്യങ്ങളിൽ ആവശ്യക്കാർ ഏറെയാണ്. കാഠ്മണ്ഡുവിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് മെൽക്കി ഗ്രാമം. തവാങ് ഗുരുങ് ഗോത്രത്തിലുള്ളവരാണ് ഇവിടുത്തെ ജനങ്ങൾ. ഝാർഖണ്ഡിലെ ഗുംല, ലോഹാർദാഹ, ഖുന്ത, സിംദേഗ എന്നീ സ്ഥലങ്ങളാണ് മനുഷ്യക്കടത്തിന്റെ ഹബ്ബുകൾ. ഡൽഹിയിൽ മാത്രം 462 പ്ലെസ്മെന്റ് ഏജൻസികൾ രജിസ്ററർ ചെയ്തിട്ടുണ്ട്. ആയിരത്തിലേറെ ഏജൻസികളാണ് അനധികൃതമായി ഡൽഹിയിലുള്ളത്. രാജു, രാധ എന്ന കോമൺ പേരിൽ അറിയപ്പെടുന്ന ഏജന്റുമാർ അധികം വൈകാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും നീങ്ങുമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്.
Graphic Courtesy: Indian Express
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്