Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശിയ പത്രങ്ങളിലും വിദേശ പത്രങ്ങളിലും വൻ വാർത്തയായിട്ടും എന്തുകൊണ്ട് ഇക്കാര്യം കേരളത്തിൽ ആരും അറിഞ്ഞില്ല; പാലക്കാട് ഡോക്ടർ ദമ്പതികളുടെ കക്കൂസിന്റെ ബ്ലോക്ക് മാറ്റാൻ ചെന്ന പ്ലമ്പർ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവം എങ്ങനെ മലയാളികൾ അറിയാതെ പോയി? കൊല നടത്തിയ അമ്മയെ തേടി കേരളാ പൊലീസ്

ദേശിയ പത്രങ്ങളിലും വിദേശ പത്രങ്ങളിലും വൻ വാർത്തയായിട്ടും എന്തുകൊണ്ട് ഇക്കാര്യം കേരളത്തിൽ ആരും അറിഞ്ഞില്ല; പാലക്കാട് ഡോക്ടർ ദമ്പതികളുടെ കക്കൂസിന്റെ ബ്ലോക്ക് മാറ്റാൻ ചെന്ന പ്ലമ്പർ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവം എങ്ങനെ മലയാളികൾ അറിയാതെ പോയി? കൊല നടത്തിയ അമ്മയെ തേടി കേരളാ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ദേശിയ പത്രങ്ങളിലും വിദേശ പത്രങ്ങളിലും വരെ വാർത്തയായിട്ടും നമ്മൾ മലയാളികൾ ആരും അറിയാതെ പോയ ഒരു വാർത്തയുണ്ട്. കേരളത്തിലെ ഒരു മാധ്യമങ്ങളും പുറത്ത് വിടാത്ത വാർത്ത. പാലക്കാട് നടന്ന ഒരു കണ്ണില്ലാത്ത ക്രൂരതയുടെ വാർത്തയാണ് കേരളത്തിലെ പത്ര ദൃശ്യ മാധ്യമങ്ങൾ അവഗണിച്ചു കളഞ്ഞത്. പ്രസവിച്ച് രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കക്കൂസിൽ ഇട്ട് വെള്ളമൊഴിച്ചെന്ന ഞെട്ടിക്കുന്ന വാർത്തയാണ് വിദേശ മാധ്യമങ്ങളിൽ വരെ വൻ വാർത്തയായിട്ടും കേരളത്തിലെ മാധ്യമങ്ങൾ അറിയാതെ പോയത്. സംഭവം നടന്ന് നാലു ദിവസം പിന്നിട്ടിട്ടും ഇതുവരെ കേരളത്തിലെ ഒരു മാധ്യമത്തിലും ഈ വാർത്ത വന്നിട്ടില്ല.

ഈ വാർത്ത ബ്രിട്ടനിലെ പത്രമായ ഡെയ്‌ലി മെയിൽ, അമേരിക്കൻ പത്രമായ വാഷിങ് ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, ദേശീയ പത്രമായ എൻഡി ടിവി,അടക്കം വൻ പ്രാധാന്യത്തോടെയാണ് നൽകിയിരിക്കുന്നത്. ക്ലിനിക്കിൽ നിന്നുള്ള വീഡിയോ അടക്കം ഇവർ പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ കേരളത്തിലെ ഒരു വാർത്താ ചാനലിലോ പത്രങ്ങളിലോ ഈ വാർത്ത വന്നിട്ടില്ല.

വെള്ളിയാഴ്ച രാവിലെയാണ് പാലക്കാടിനെ ഞെട്ടിച്ച ഈ വാർത്ത പുറം ലോകത്ത് എത്തുന്നത്. പാലക്കാട്ടെ ഡോക്ടർ ദമ്പതികളുടെ ക്ലിനിക്കിൽ ആണ് സംഭവം നടക്കുന്നത്. ക്ലിനിക്കിലെ കക്കൂസിൽ ബ്ലോക്ക് ഉണ്ടായതിനെ തുടർന്ന് ബ്ലോക്ക് മാറ്റാൻ വന്ന പ്ലംബറാണ് ടോയ്‌ലറ്റിൽ കിടക്കുന്ന നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഡോക്ടറെ കാണാൻ എത്തിയ കുട്ടികളുടെ രക്ഷിതാക്കൾ തന്നെ കുഞ്ഞിനെ കക്കൂസിൽ ഇട്ട ശേഷം ഫ്‌ളഷ് ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം.

കക്കൂസിൽ ബ്ലോക് ഉണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ പ്ലംബർ എത്തി പരിശോധിക്കുമ്പോഴാണ് രണ്ട് ദിവസം മാത്രമായ കുഞ്ഞിന്റെ വിറങ്ങലിച്ച ശരീരം കണ്ടെത്തുന്നത്. ബ്ലോക്കിന് കാരണമായത് കുഞ്ഞിന്റെ തലയാണെന്ന് കണ്ട പ്ലംബറും ഞെട്ടി വിറച്ചു. പെട്ടെന്ന് തന്നെ കുഞ്ഞിന്റെ ശരീരം പുറത്തെടുത്തെങ്കിലും മണിക്കൂറുകൾക്ക് മുന്നേ തന്നെ കുഞ്ഞ് മരിച്ചിരുന്നു. മരിച്ചത് ഒരു പെൺകുഞ്ഞായിരുന്നു. എന്നാൽ ജനിച്ചു വീണ കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ഈ കുഞ്ഞിന്റെ അമ്മയെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഡോക്ടർ അബ്ദുൾ റഹ്മാൻ തന്റെ വീടിനോട് ചേർന്ന് നടത്തിയ ക്ലീനിക്കിലാണ് സംഭവം നടന്നത്. ബ്ലോക്ക് നീക്കാൻ ശ്രമിച്ച പ്ലംബർ ആദ്യം ബോൾ പോലെ എന്തോ ഒന്ന് കക്കൂസിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് കണ്ടത്. ഇത് പുറത്തേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊങ്ങി വരുന്നത് കുഞ്ഞിന്റെ തലയാണെന്ന് കണ്ടത്. പിന്നീടുള്ള ശ്രമത്തിലാണ് കക്കൂസിൽ കുടുങ്ങി കിടക്കുന്നത് ഒരു പെൺകുഞ്ഞിന്റെ മൃതശരീരമാണ് എന്ന് കണ്ടെത്തിയത്. പ്രസവിച്ച് മറുപിള്ള പോലും ശരീരത്തിൽ നിന്നും വിട്ടു പോകാത്ത ചോര കുഞ്ഞായിരുന്നു അത്.

കുഞ്ഞിന്റെ മൃതദേഹം ഉടൻ തന്നെ പുറത്തെടുത്തു. ചെക്ക് അപ്പിനു വേണ്ടി ഡോക്ടറെ കാണാൻ എത്തിയ ആരോ കുഞ്ഞിന് ടോയ്‌ലറ്റിൽ വെച്ച് ജന്മം നൽകുകയും ഫ്‌ളഷ് ചെയ്ത് കളയുകയുമായതാവാമെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം കുഞ്ഞിന്റെ രക്ഷിതാക്കൾ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ക്ലിനിക്കിൽ പരിശോധനയ്ക്ക് എത്തിയ രോഗികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP