സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 24 പേർക്ക്; കാസർകോട് 12 പേർക്ക് രോഗബാധ; എറണാകുളത്ത് മൂന്ന് പേർക്കും തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് വീതം പേർക്കും രോഗബാധ; ഒരാൾ പാലക്കാട്ടുകാരൻ; രോഗബാധിതരിൽ ഒമ്പത്‌പേർ വിദേശത്തു നിന്നും എത്തിയവരും മറ്റുള്ളവർ സമ്പർക്കം പുലർത്തിയവരും; കോവിഡ് ബാധിതരുടെ എണ്ണം 265 ആയി ഉയർന്നു; ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 123 പേരെ; കാസർകോട്ട് നാല് ദിവസത്തിനുള്ള കോവിഡ് ആശുപത്രി സജ്ജമാകുമെന്ന് മുഖ്യമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 24 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ 12 പേർ കാസർകോട് ജില്ലക്കാരാണ്. എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും തിരുവനന്തപുരത്ത്, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് വീതം പേർക്കും വൈറസ് ബാധയുണ്ടായി. പാലക്കാട് ജില്ലയിൽ ഒരാൾക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 265 ആയി ഉയർന്നു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പതുപേർ വിദേശത്തുനിന്നു വന്നവരാണ്. മറ്റുള്ളവർക്ക് രോഗബാധയുണ്ടായത് സമ്പർക്കം മൂലമാണ്. സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 265 ആയി. ഇതിൽ 237 പേർ ഇപ്പോൾ ചികിത്സയിലാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഒരോരുത്തർക്ക് രോഗം ഭേദമായിട്ടുണ്ട്. 1,64,130 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1,63,508പർ വീടുകളിലും 622 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. ബുധനാഴ്ച മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7,965 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 7252 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതുവരെ രോഗബാധയുണ്ടായവരിൽ 191 പേർ വിദേശത്ത് നിന്നം എത്തിയവരാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസർകോട് മെഡിക്കൽ കോളേജ് നാല് ദിവസത്തിനുള്ളിൽ കൊവിഡ് ആശുപത്രിയാക്കും. മറ്റ് പ്രധാന ചികിത്സകൾ മുടങ്ങരുത്. ആർസിസിയിൽ സാധാരണ പരിശോധന നടക്കുന്നില്ല. അത് കൃത്യമായി നടക്കാൻ നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ഇടപെടലിന് ജർമ്മനിയിൽ ഗുണം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണിൽപെട്ട 265 പൗരന്മാർ അവിടെയെത്തി. 13 ജില്ലകളിലുണ്ടായിരുന്നവരെ തിരുവനന്തപുരത്ത് എത്തിച്ച് യാത്രയാക്കി. ജർമ്മൻ എംബസിയുടെ ആവശ്യത്തിന് സർക്കാർ പൂർണ്ണ പിന്തുണ നൽകി. തിരിച്ചെത്തിയവർ സന്തുഷ്ടരാണെന്ന് അവർ വ്യക്തമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് സൗജന്യ റേഷൻ വിതരണം ആരംഭിച്ചിട്ടുണ്ട്. മെച്ചപ്പെട്ട നിലയിലാണ് ഇന്നത് നടന്നത്. ചിലയിടത്ത് തിരക്ക് അനുഭവപ്പെട്ടു. മിക്ക സ്ഥലങ്ങളിലും വരുന്നവർക്ക് കസേരയും വെള്ളവും ഉണ്ടായിരുന്നു. ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും ക്രിയാത്മക ഇടപെടൽ നടത്തി. 14.50 ലക്ഷം പേർക്ക് റേഷൻ വിതരണം ചെയ്തു. ഈ മാസം 20 വരെ സൗജന്യ റേഷൻ വിതരണം തുടരും. അരിയുടെ അളവിൽ കുറവുണ്ടെന്ന് ഒറ്റപ്പെട്ട പരാതികൾ ഉയർന്നു. അത് റേഷൻ വ്യാപാരികൾ ശ്രദ്ധിക്കണം. കർശന നടപടിയുണ്ടാകും.
അതിഥി തൊഴിലാളികളിൽ ചിലർ ചില ഫാക്ടറികളിൽ ജോലി ചെയ്ത് അവിടെ താമസിച്ച് അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ചില തൊഴിലുടമകൾ ഈ തൊഴിലാളികളോട് ഭക്ഷണ സമയത്ത് സർക്കാർ ക്യാംപിലേക്ക് പോയി ഭക്ഷണം കഴിക്കാൻ പറയുന്നുണ്ട്. അത് ശരിയായ നടപടിയല്ല. ഇതേവരെ ഉണ്ടായ സൗകര്യം അവർക്ക് തൊഴിലുടമകൾ തുടർന്നും അനുവദിക്കണം. കൊവിഡ് കഴിഞ്ഞാൽ നാളെയും തൊഴിലാളികൾ അവർക്ക് ആവശ്യമുള്ളതാണെന്നം മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മിച്ചം വരുന്ന പാൽ, സംസ്ഥാനത്ത് അങ്കൺവാടി മുഖേന വിതരണം ചെയ്യാനും അതിഥി തൊഴിലാളികൾക്ക് ക്യാംപുകളിൽ നൽകാനും നടപടി സ്വീകരിക്കും. അത്തരത്തിൽ ക്ഷീര കർഷകരെ സംരക്ഷിക്കും. മിൽമ പ്രതിസന്ധിയിൽ 1.80 ലിറ്റർ പാൽ മിച്ചമായി വന്നു. തമിഴ്‌നാടിനോട് പാൽപ്പൊടിയാക്കാനുള്ള സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. അതിൽ ഇടപെടൽ ഉണ്ടായി. ഈറോഡുള്ള പാൽപ്പൊടി ഫാക്ടറിയിലേക്ക് അത് സ്വീകരിക്കാമെന്ന് അവിടെ നിന്ന് അറിയിച്ചു. കൂടുതൽ പാൽ ഉപയോഗിക്കാമെന്ന് അവർ അറിയിച്ചു. ഇങ്ങിനെ വന്നാലും മിൽമയുടെ പക്കൽ പാൽ സ്റ്റോക്ക് ഉണ്ടാവും. അതിനാൽ നാളെ മുതൽ മിൽമയുടെ പാൽ സംഭരണം വർധിക്കും. ഇതിന്റെ ഭാഗമായി പാൽ കൂടുതലായി ജനങ്ങൾ വാങ്ങാൻ ശ്രമിച്ചാൽ ക്ഷീര കർഷകർക്ക് അത് ആശ്വാസമാകും. പാലും മറ്റ് ഉൽപ്പന്നങ്ങളും കൺസ്യൂമർഫെഡ് വഴി വിതരണം ചെയ്യുമെന്നം മുഖ്യമന്ത്രി വ്യക്തമാക്കി.
ഒറ്റനോട്ടത്തിൽ
തിരുവനന്തപുരം 2
കാസർകോട് 12
എററാണകുളം 3
മലപ്പുറം 2
തൃശൂർ 2
കണ്ണൂർ 2
പാലക്കാട് 1
സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 265 ആയി
9 പേർ വിദേശത്ത് നിന്ന് വന്നവർ
ബാക്കിയുള്ള വർക്ക് സമ്പർക്കം മൂലം
രോഗം ബാധിച്ചു.
റേഷൻ വിതരണം നന്നായി നടന്നു. റേഷൻ വാങ്ങാൻ വന്നവർക്ക് പലയിടങ്ങളിലും ക്രിയാത്മക കരുതൽ ഒരുക്കി.വെള്ളവും കസേരയും നൽകി.
എൻഡോസൾഫാൻ ദുരിതർക്ക് റേഷൻ വീട്ടിലെത്തിക്കും.
പ്രതിദിനം അമ്പതിനായിരം ലിറ്റർ പാൽ സേലത്ത് പാൽപൊടി നിർമ്മാണത്തിന് ശേഖരിച്ചു തുടങ്ങും. ഇനിയും അധികമുള്ള പാൽ മിൽമ ശേഖരിക്കും. മിൽമ ഉത്പന്നങ്ങൾ കൺസ്യൂമർ ഫെഡ് വഴി വിറ്റഴിക്കും. അധികമുള്ള പാൽ അംഗൻവാടികളിലും അതിഥി തൊഴിലാളി ക്യാമ്പുകളിലും നൽകും. ക്ഷീര കർഷകർക്കും ആശ്വാസമാകും.
അനാവശ്യമായി പുറത്തിറങ്ങരുത്, കേസുകൾ കാൽ ലക്ഷത്തോട് അടുക്കുന്നു. ഇനിയും പഠിച്ചില്ലേൽ എപ്പിഡമിക്ക് ആക്ട് പ്രകാരം കേസ് എടുക്കും.
കർണ്ണാടകത്തിലെ റോഡ് പ്രശ്‌നം നില നിൽക്കുന്നു. അതിർത്തിയsയ്ക്കൽ മരണം ഏഴായി.
പൈനാപ്പിൾ ,വാഴ, കശുവണ്ടി, ഏലം വിളവെടുപ്പും കീടനാശിനി പ്രയോഗവും മറക്കരുത്.
മത്സ്യത്തിന്റെ ആൾക്കൂട്ടം വരുന്ന ലേല നടപടി പാടില്ല. വിൽപന വില നിശ്ചയിക്കർ ഹാർബർ സൊസൈറ്റികൾ. മത്സ്യം വേണ്ടവർ സൈാസൈറ്റികളെ ബന്ധപ്പെട്ട് അകലം പാലിച്ച് തിരക്കില്ലാതെ വാങ്ങി പോകാം.
നിരീക്ഷണത്തിൽ ഉള്ളവരുടെ പെൻഷൻ ബാങ്കിൽ സൂക്ഷിക്കും
പൊതു ഇടം അണു വിമുക്തമാക്കാൻ ഫയർ റെസ്‌ക്യു സർവ്വീസിന്റ സേവനം സ്തുത്യർഹം.
മരുന്ന് എത്തിക്കാൻ പൊലീസും ഫയർ സർവ്വീസും ഒരുമിച്ച് സഹകരിക്കും
പൂഴ്‌ത്തിവച്ച 91 സ്ഥാപനങ്ങൾക്കെതിരെ നടപടി
വ്യാജ മദ്യ ഉത്പാദനം കർക്കശമായി തടയും. മദ്യാസക്തി ഉള്ളവരെ വിമുക്തി കേന്ദ്രത്തിലെത്തിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്.
മാനസിക സമ്മർദ്ദ പ്രശ്‌നങ്ങൾ ലഘൂകരിക്കാൻ 907കൺസിലർമാർ തയ്യാർ.
കോറോണ സ്റ്റിഗ്മ പാടില്ല. അജ്ഞത കൊണ്ടാണ് ഇതു സംഭവിക്കുന്നത്. തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം പാടില്ല. തടയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രവാസികൾ മരണപ്പെടുമ്പോൾ നാട്ടിലെത്തിക്കാൻ കഴിയില്ല. അത്തരം മൃതദേഹങ്ങൾ ചരക്കു വിമാനങ്ങൾ വഴി എത്തിക്കാൻ കേന്ദ്ര സഹായം തേടും.
ക്വാറന്റയിനിൽ കഴിയേണ്ടി വരുന്ന പ്രവാസികൾക്ക് എംബസി ഇടമൊരുക്കണം.കേന്ദ്രത്തിന്റെ ശ്രദ്ധ ക്ഷണിക്കും.
പ്രവാസി നേഴ്‌സുമാർക്ക് ആശങ്കയുണ്ട്. ഇവർക്ക് സുരക്ഷയൊരുക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും.
പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, റേഷൻ വ്യാപാരികൾ എന്നിവർ സമ്പർക്ക റിസ്‌കിലാണ്. അവർക്കും പൊലീസിനും, പാചക വാതക വിതരണക്കാർക്കും ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടതാണന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.
ക്രിമിനൽ പശ്ചാത്തലമുള്ളവർ സന്നദ്ധരാകണ്ട ഇപ്പോൾ. വേതനം കാംക്ഷിച്ചു സന്നദ്ധ പ്രവർത്തനത്തിനു വരേണ്ട.
തബ്ലീഗ് വിഷയത്തിൽ ആശങ്ക വേണ്ട . ഈ വിഷയത്തിൽ പ്രത്യേക ചർച്ച നടക്കുന്നുണ്ട്. അറിയിപ്പ് വരും മുമ്പ് എല്ലായിടത്തും ഇത്തരം ആൾക്കൂട്ടങ്ങൾ ഉണ്ടായിരുന്നു. വർഗ്ഗീയ വിളവെടുപ്പ് നടത്തരുത്. കൊറോണ വൈറസിന് മതമില്ലന്ന് ഓർമ്മ വേണം.
കുട്ടികൾക്കുള്ള വാക്‌സിനേഷനുള്ള ക്രമീകരണം ആരോഗ്യ വകുപ്പ് ഏർപ്പെടുത്തും.
അടച്ചിട്ട കടമുറി വാടക ഒരു മാസം ഒഴിവാക്കും.
മുഖ്യമന്ത്രിയുടെ പൊതു ജന പ്രശ്‌ന പരിഹാര സെല്ലിന് ഐ. എ സ്. ഓ അംഗീകാരം.
പായിപ്പാട് ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യാതിരുന്ന 24 ചാനലിനെതിരെ നടന്ന സൈബർ ആക്രമണങ്ങൾ സർക്കാർ അന്വേഷിക്കും. തങ്ങളുടെ വരുതിക്ക് വരുത്താൻ വാശി പിടിച്ച് സംഘടിത ആക്രമണം നടത്തരുത്.
കരുതൽ മാത്രമല്ല വർഗ്ഗീയതയുടെ വിഷം ചീറ്റുന്ന ഒറ്റ തിരിഞ്ഞുള്ള ആക്രമണത്തിനെതിരെ യുടെ പ്രതിരോധം കൂടി യായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ് മീറ്റിന്റെ ഹൈലൈറ്റ്‌സ്.
കൊറോണ കാലത്ത് വർഗ്ഗീയ വൈറസ് വേണ്ട : മുഖ്യമന്ത്രി
നിസ്സാമാബാദിലെ തബ്ലീഗ് സമ്മേളനം ഉയർത്തി വർഗ്ഗീയത വിതരണം ചെയ്യേണ്ട . അതേ കാലത്ത് മറ്റു പലയിടങ്ങളിൽ പലരും കൂട്ടം കൂടിയിരുന്നു എന്ന് ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രി വർഗ്ഗീയ വിഷം ചീറ്റി തുടങ്ങിയ ചില കേന്ദ്രങ്ങളെ ചൂണ്ടിക്കാട്ടിയത്. ''കൊറോണ കാലത്ത് വർഗ്ഗീയ വിളവെടുപ്പ് നടത്തരുത് ''.
വിതരണ നീതി ഉറപ്പാക്കാൻ തയ്യാറാകുന്ന സർക്കാരിന് മുന്നിൽ പ്രശ്‌നങ്ങൾ സ്വയം വഴിമാറും എന്നതാണ് ചരിത്രം. ഇവിടെ അധിക പാൽ ശേഖരിക്കാൻ കഴിയാത്ത മൂലം പാൽ ഒഴുക്കി ക്ഷീരകർഷകർ പ്രതിഷേധിച്ചു. പരിഹാരമെത്തി 24 മണിക്കൂറിനകം . തമിഴ്‌നാട് ഈ റോഡിൽ പാൽപൊടി നിർമ്മിക്കാൻ പാതി. ബാക്കി പാതിയിൽ ഒരു ഭാഗം അതിഥി തൊഴിലാളികൾക്കും അംഗൻവാടികൾക്കും.
വിഭവങ്ങളുടെ വിതരണത്തിലെ നീതിബോധമാണ് പ്രശ്‌ന പരിഹാരങ്ങളുടെ കരുത്ത്.
ഇത്തരം ഘട്ടങ്ങളിൽ മുതലാളിത്ത രാഷ്ട്രങ്ങൾ പകച്ചു നിൽക്കുന്നതും ക്ഷേമരാഷ്ട്ര സങ്കൽപ്പം കൂളായി നടന്നു പോകുന്നതും കാണാം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍