'എന്നെക്കൊണ്ട് ഭർത്താവിന് ഒരു ഉപകാരമില്ലെന്നും മറിയുമ്മയെ കൊണ്ട് പല ഉപകാരങ്ങൾ ഉണ്ടെന്നും പരിഹസിച്ച് വീട്ടിലേക്ക് ആട്ടിവിട്ടു' : 27വയസ്സുകാരിയായ തന്നെയും രണ്ടുമക്കളേയും ഉപേക്ഷിച്ച് 38 വയസ്സുകാരനായ മുസ്തഫ താമസിക്കുന്നത് 55 വയസ്സുകാരിക്കൊപ്പമെന്ന് ഭാര്യ; ഭർത്താവിനും 55കാരിക്കുമെതിരെ കോടതിയിലെത്തി മലപ്പുറം സ്വദേശിയായ യുവതി; ഭാര്യക്കും മക്കൾക്കും ചെലവിന് നൽകാൻ കോടതിയുടെ ഇടക്കാല ഉത്തരവ്
ജംഷാദ് മലപ്പുറം
മലപ്പുറം: സ്വന്തം ഭർത്താവ് തന്നെയും മക്കളേയും ഉപേക്ഷിച്ച് ഇപ്പോൾ താമസിക്കുന്നത് 55വയസ്സുകാരിയായ മറിയുമ്മ എന്ന സ്ത്രീക്കൊപ്പമാണ്. ഇവർക്കുരണ്ടുപേർക്കും നേരത്തെ തന്നെ രഹസ്യമായ പല ഇടപാടുകളും ഉണ്ടായിരുന്നു. ഇക്കാര്യം താൻ ഭർത്താവ് മുസ്തഫ(38)യോടും മറിയുമ്മയോടും ചോദിച്ചപ്പോൾ ഞങ്ങൾക്ക് അങ്ങിനെ പല ഇടപാടുകൾ ഉണ്ടാകുമെന്നും അതൊന്നും തന്നോട് പറയേണ്ട കാര്യമില്ലെന്നും പറഞ്ഞ് അവഹേളിച്ചെന്നും 27വയസ്സുകാരിയായ മുസ്തഫയുടെ ഭാര്യയുമായ പരാതിക്കാരി സജ്ന പറയുന്നു.
മലപ്പുറം പുൽപ്പറ്റയിലെ കിടങ്ങഴി പാലേക്കോടൻ സജ്നയും, മലപ്പുറം ഹാജിയാർപള്ളി കല്ലിങ്ങൽ മുഹമ്മദ് മുസ്തഫയും തമ്മിലുള്ള വിവാഹം നടന്നത് 12 വർഷം മുമ്പാണ്. ഇവർക്കു പത്തും നാലും വയസ്സുള്ള ഒരു പെൺകുട്ടിയും, ആൺകുട്ടിയും ഉണ്ട്. നേരത്തെ മുതലെ കുടുംബ പ്രശ്നങ്ങൾ പലതും ഉണ്ടായിരുന്നെങ്കിലും അടുത്തിടെയാണ് ഭർത്താവിന്റെ രഹസ്യഇടപാടുകൾ മനസ്സിലായതെന്നും ഇത് ചോദ്യം ചെയ്തതോടെയാണ് തന്നെ ഉപേക്ഷിച്ച് 55വയസ്സുകാരിയായ മറിയുമ്മ എന്ന സ്ത്രീക്കൊപ്പം താമസമാക്കിയയെന്നും സജ്ന പറയുന്നു. മറിയുമ്മയോടൊപ്പം ഭർത്താവിന് കഞ്ചാവ് ബിസിനസ്സും നടക്കുന്നുണ്ടെന്നും ഇത് ഏറെ വൈകിയാണ് താൻ അറിഞ്ഞതെന്നും സജ്ന പറയുന്നു,
എന്നെകൊണ്ട് ഭർത്താവിന് ഒരു ഉപകാരമില്ലെന്നും മറിയുമ്മയെ കൊണ്ട് പല ഉപകാരങ്ങൾ ഉണ്ടെന്നും എന്നോട് വീട്ടിൽപോകാൻ പറയുകയായിരുന്നുവെന്നും സജ്ന പറയുന്നു. തോടെയാണ് സജ്ന ബാർഎക്സിക്യൂട്ടീവ് അംഗംകൂടിയായ അഡ്വ. കെ.വി.യാസർ മുഖേന സജ്ന മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സജ്നയുടെ വാദംകേട്ട ജഡ്ജി ആന്മേരി കുര്യാക്കോസ് മാന്വൽ സജ്നക്കും മക്കൾക്കും ചെലവിന് നൽകാൻ ഭർത്താവ് മുസ്തഫയോട് ആവശ്യപ്പെട്ടത്. ഭര്യക്കും മക്കൾക്കുമായി മാസം അയ്യായിരം രൂപ ചെലവിന് നൽകാനും, ഇവർക്കു പ്രയാസകരമാകുന്ന ഒന്നും മുസ്തഫയിൽനിന്നും മറിയുമ്മയിൽനിന്നും ഉണ്ടാകരുതെന്നും കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു.
കേസിൽ ഒന്നാം എതിർകക്ഷി ഹർജിക്കാരിയുടെ ഭർത്താവ് മുസ്തഫയും, രണ്ടാംഎതിർകക്ഷി ഭർതൃപിതാവും, മൂന്നാം എതിർകക്ഷി മാതാവും, നാലാം എതിർകക്ഷി മുസ്തഫയോടൊപ്പം താമസിക്കുന്ന രണ്ടാംഭാര്യ മറിയുമ്മയുമാണ്. മുസ്തഫയും സജ്നയും 2007 ഒക്ടോബർ 11നാണ് വിവാഹിതരായത്. തുടർന്ന് മുസ്തഫയുടെ തറവാട്ടുവീട്ടിലായിരുന്നു താമസം. ഇതിനിടയിലാണ് രണ്ടുമക്കളെ പ്രസവിച്ചത്. വിവാഹ സമയത്ത് 27പവൻ സ്വർണാഭരണമാണ് നൽകിയിരുന്നത്. ഇതിനുപുറമെ 75,000രൂപയും സ്ത്രീധനമായി നൽകി. തുടർന്ന് ഈപണമെല്ലാം പ്രതി മുസ്തഫ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. പിന്നീട് സ്വർണവും ഇതുപോലെ പല ആവശ്യങ്ങൾക്കായി എടുത്തു. മുസ്തഫയുടെ മാതാവാണ് സ്വർണം അഴിച്ചുവാങ്ങിച്ചതെന്നും സജ്ന പരാതിയിൽ പറയുന്നു. അഴിച്ചു വാങ്ങിയ ആഭരണങ്ങൾ പിന്നീട് തിരിച്ചുനൽകിയില്ല, പിന്നീട് വീട്ടുകാർ സ്ത്രീധനംകുറവാണെന്ന് പറഞ്ഞ് പലപ്പോഴും ദ്രോഹിക്കൽ പതിവാക്കി, ഇതെല്ലാം സഹിച്ചു താൻ ജീവിച്ചുവരുന്നതിനിടയിൽ ഭർതൃവീട്ടുകാർ പലപ്പോഴും ഉപദ്രവിച്ചിരുന്നു.
കൂടുതൽ സ്ത്രീധനം വീട്ടിൽനിന്നും കൊണ്ടുവന്നില്ലെങ്കിൽ അവൻ വേറെ പെണ്ണുകെട്ടിക്കോട്ടെയെന്നും ഭർതൃവീട്ടുകാർ പറഞ്ഞിരുന്നു, ഇത്തരത്തിൽ മാനസികമായും, ശാരീരികമായും പീഡനമേറ്റതായും സജ്ന പറയുന്നു. തുടർന്ന് പീഡനം സഹിക്കവയ്യാതെ താൻ സ്വന്തം വീട്ടിലേക്കുപോയിരുന്നു, എന്നാൽ ഭർതൃവീട്ടുകാരുടെപ്രശ്നമാകുമെന്ന് കരുതി വീട്മാറി താമസിക്കാൻ തന്റെ സഹോദരങ്ങളുടെ സഹായത്തോടെ മലപ്പുറം നഗരസഭയുടെ കീഴിലുള്ള വലിയങ്ങാടി കൈനോട് എന്ന സ്ഥലത്തെ ഫ്ളാറ്റുകളിൽ ഒരു ഫ്ളാറ്റ് സജ്നയുടെ സഹോദരന്മാർ 2.75,000രൂപ കൊടുത്ത് വാങ്ങിച്ചുനൽകി. ഇതിനായി ഉടമയുമായി കരാറിൽ ഒപ്പിടുകയും ചെയ്തു. പിന്നീട് ഒരു ദിവസം സജ്ന ഫ്ളാറ്റിൽ നോക്കിയപ്പോൾ ഒരുപൊതി കണ്ടും, അഴിച്ചു നോക്കിയപ്പോൾ സംശയം തോന്നിയ സജ്ന ഇതിന്റെ ഫോട്ടോയെടുത്ത് തന്റെ സ്വന്തം ഉമ്മാക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്തു. ഉമ്മ അത് അവരുടെ വീട്ടുകാർക്കെല്ലാം കാണിച്ചുകൊടുത്തപ്പോളാണ് ഇത് കഞ്ചാവ് ആണെന്ന് മനസ്സിലായത്. ഇത് ഭർത്താവിനോട് ചോദിച്ചപ്പോൾ താൻകൊണ്ടുവന്നുവെച്ചതാണെന്നും ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നുവരെ പറഞ്ഞു ഭീഷണിപ്പെടുത്തി.
പിന്നീട് രണ്ടാമത്തെ കുട്ടിയെ വയറ്റിലുള്ളപ്പോൾ ആണ് 55കാരി മറിയുമ്മയുമായി അടുപ്പമുള്ളത് താൻ അറിഞ്ഞതെന്നും സജ്ന പറയുന്നു. മറിയുമ്മ തൊട്ടടുത്തുള്ള ഫ്ളാറ്റിലെ താമസക്കാരിയായിരുന്നു. പലപ്പോഴും ഭർത്താവ് തന്നെ ഉപദ്രവിക്കുമ്പോൾ ഇവളെ രണ്ടുപൊട്ടിച്ചാലെ ശരിയാകുകയുള്ളുവെന്ന് പറഞ്ഞ് ഭർത്താവിനെ മറിയുമ്മ പ്രകോപിപ്പിക്കാറുണ്ടായിരുന്നുവെന്നും സജ്ന പറയുന്നു. പീഡനം ഭയന്ന് പലപ്പോഴും സ്വന്തം ീട്ടിൽപോയി നിൽക്കാറാണ് ഇതിനിടയിൽ ചെയ്തിരുന്നത്. ഇതിനിടയിൽ മറിയുമ്മയെ മുസ്തഫ സ്വന്തം തറവാട്ടുവീട്ടിൽകൊണ്ടുപോയി താമസിപ്പിച്ചു. ഇത് വീട്ടിലെത്തി സജ്ന ചോദിച്ചപ്പോൾ നീ ഞങ്ങൾ പറഞ്ഞ സ്ത്രീധനം നൽകാത്തതിനാൽ ഇവളെ രണ്ടാംവിവാഹംചെയ്തുവെന്ന് ഭർതൃമാതാവ് പറഞ്ഞുവെന്നും സജ്ന പറയുന്നു. ഇനി നിന്നെ ആവശ്യമില്ലെന്നും ഇങ്ങോട്ട് കയറേണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
പിന്നീട് ഭർത്താവിന്റേയും, വീട്ടുകാരുടേയും പീഡനങ്ങൾ പലതും ഏറ്റുവാങ്ങിയെന്നും തുടർന്നാണ് കേസ് നൽകിയതെന്നും സജ്ന പറഞ്ഞു. പിന്നീട് പീഡനം സഹിക്കാനാകാതെ സ്വന്തംവീട്ടിൽപോയതോടെ മക്കൾക്കും തനിക്കും ചെലവിനുള്ള ഒരു പണംപോലും നൽകിയില്ല, ഭർത്താവ് മറിയുമ്മയോടൊപ്പം താമസമാക്കുകയും തന്നെ ഉപേക്ഷിക്കുകയുമായിരുന്നു. തങ്ങൾ താമസിച്ചിരുന്ന ഫ്ളാറ്റിൽ താമസിക്കാനും, ചെലവിന് പണം നൽകാനും ആവശപ്പെട്ട് സജ്ന കോടതിയെ സമീപിച്ചത്. സജ്നയുടെ വാദംകേട്ട കോടതി കഴിഞ്ഞ ദിവസമാണ് ഭർത്താവിനോട് ചെലവിനു കൊടുക്കാനും, അവർ ഫ്ളാറ്റിൽ വന്നു താമസിക്കുമ്പോൾ പ്രയാസങ്ങൾ സൃഷ്ടിക്കാരതിരിക്കാനും ഇടക്കാല ഉത്തരവിട്ടത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍