വിവാദങ്ങൾക്കൊടുവിൽ മന്ത്രിസ്ഥാനം കിട്ടിയപ്പോൾ മഞ്ഞളാംകുഴി അലി അണികളെ മറന്നോ? ഒരു വർഷം ജോലി ചെയ്തിട്ടും കൂലി കിട്ടാതെ 902 ന്യൂനപക്ഷ പ്രമോട്ടർമാർ; ഓഫീസുകൾ കയറിയിറങ്ങിയിട്ടും സമരം ചെയ്തിട്ടും കണ്ടില്ലെന്ന് നടിച്ച് മന്ത്രിയും ഉദ്യോഗസ്ഥരും
എം പി റാഫി
മലപ്പുറം: വിവാദങ്ങൾക്കും വിഴുപ്പലക്കലുകൾക്കുമൊടുവിൽ അഞ്ചാം മന്ത്രി സ്ഥാനം മുസ്ലിം ലീഗിനെ തേടിയെത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മന്ത്രി മഞ്ഞാളാംകുഴി അലിക്കും അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്കും ഇനിയും തലവേദന ഒഴിഞ്ഞു മാറിയിട്ടില്ല. ഒന്നര വർഷമായി ന്യൂനപക്ഷ പ്രമോട്ടർമാർക്ക് നൽകേണ്ടിയിരുന്ന ഓണറേറിയം വിതരണം ചെയ്യാത്തതാണ് ഒടുവിൽ വിവാദമായിരിക്കുന്നത്. ഒന്നര വർഷമായി ലഭിക്കാതിരുന്ന ഓണറേറിയത്തിനു വേണ്ടിയുള്ള സമരത്തിലാണ് സംസ്ഥാനത്തെ 902 ന്യൂന പക്ഷ പ്രമോട്ടർമാർ. സംസ്ഥാനത്ത് കേരള സ്റ്റേറ്റ് മൈനോറിറ്റി പ്രമോട്ടേഴ്സ് യൂണിയൻ എന്ന പേരിൽ ഇവർ സംഘടിച്ചിട്ടുമുണ്ട്. വിവിധ ജില്ലാ പ്രമോട്ടേഴ്സ് യൂണിയനുകൾ ഇതിനോടകം തന്നെ കളക്ട്രേറ്റ് മാർച്ചും വിവിധ സമര പരിപാടികളും നടത്തികൊണ്ടിരിക്കുകയാണ്. ജോലി കഴിഞ്ഞ് കൂലിയില്ലെന്ന അവസ്ഥയാണ് സംസ്ഥാനത്തെ പ്രമോട്ടർമാരുടേത്.
ന്യൂനപക്ഷങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 2013 ഏപ്രിൽ മുതൽ 2014 മാർച്ച് വരെ കരാറടിസ്ഥാനത്തിലായിരുന്നു ന്യൂനപക്ഷ പ്രമോട്ടർമാരുടെ നിയമനം. മന്ത്രി സഭയുടെയും ന്യൂനപക്ഷ വകുപ്പിന്റെയും അംഗീകാരത്തോടെ നടപ്പിൽ വരുത്തിയ പദ്ധതി ഏറെ കുറെ വിജയം കാണുകയും ചെയ്തിരുന്നു. ന്യൂനപക്ഷങ്ങളുടെ കൈകളിലേക്ക് അർഹമായ പദ്ധതികൾ എത്തുന്നതിനുവേണ്ടി ഈ തസ്തിക ഏറെ ഉപകരിക്കുകയും ചെയ്തു. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്കായി കേന്ദ്ര സർക്കാറിൽ നിന്നുള്ള ക്ഷേമ പദ്ധതികളും വിവിധങ്ങളായ പദ്ധതികളും യഥാസമയം അർഹരുടെ കൈകളിലേക്ക് എത്തിച്ചതിന്റെ പേരിൽ സംസ്ഥാന ന്യൂനപക്ഷ ഡയറക്ടർക്ക് പ്രത്യേക അഭിനന്ദനവും പുരസ്കാരവുമൊക്കെ കേന്ദ്രത്തിൽ നിന്നും ലഭിക്കുകയും ചെയ്തു. എന്നാൽ മന്ത്രിസഭയിലെയും വകുപ്പിൽ തന്നെയുമുള്ള ചില മന്ത്രിമാരും ഉദ്യോഗസ്ഥന്മാരുമാണ് തങ്ങൾക്ക് ലഭിക്കേണ്ട ഓണറേറിയത്തിന് തടസം നിൽക്കുന്നതെന്ന് പ്രമോട്ടേഴ്സ് യൂണിയൻ സംസ്ഥാന ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 1000 പ്രമോട്ടർമാരെ നിയമിക്കാൻ ഉത്തരവുണ്ടായിരുന്നെങ്കിലും 902 പേരെയാണ് പ്രമോട്ടർ തസ്ഥികയിലേക്ക് നിയമിച്ചിരുന്നത്. ഇതിൽ 117 പേർ മലപ്പുറം ജില്ലയിൽ നിന്നുഉള്ളവരാണ്. മാസ ശമ്പളമായി പ്രമോട്ടർമാർക്ക് പ്രഖ്യാപിച്ചിരുന്ന 4000 രൂപ പൂർണ്ണമായും നൽകുക, ഈ വർഷം നിർത്തലാക്കിയ ന്യൂനപക്ഷ പ്രമോട്ടർ തസ്ഥികയിലേക്ക് പുനർ നിയമനം നടത്തുക തുടങ്ങിയ പ്രധാന രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി പ്രമോട്ടേസ് യൂണിയന്റെ നേതൃത്വത്തിൽ സെക്ക്രട്ടേറിയെറ്റ് മാർച്ച് ഉൾപ്പടെയുള്ള വിവിധ സമര പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഒന്നര വർഷത്തിനിടെ നിരവധി മന്ത്രിമാരുടെയും ന്യൂനപക്ഷ ഡയറക്ടർ അടയ്ക്കമുള്ള ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ വിഷയം സൂചിപ്പിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല. പ്രമോട്ടർമാർ നേരിടുന്ന അവഗണനയെ കുറിച്ച് കേരള പ്രമോട്ടേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അസീസ് മാടഞ്ചേരി മറുനാടൻ മലയാളിയോട് പറഞ്ഞതിങ്ങനെ:
2013 ഏപ്രിൽ മുതലായിരുന്നു ഞങ്ങൾ ന്യൂനപക്ഷ പ്രമോട്ടർ തസ്തികയിൽ ജോലി തുടങ്ങിയത്. 2014 മാർച്ച് മാസം വരെയാണ് കാലവധി ആദ്യമേ നിശ്ചയിച്ചിരുന്നത്. ഈ ഒരു വർഷത്തിനിടയിൽ ഓരോ മാസവും ഞങ്ങളെ ഏൽപ്പിച്ച ജോലി ചെയ്യുകയും എല്ലാ മാസം അഞ്ചിന് അതിന്റെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ആദ്യമാസങ്ങളിൽ പ്രതിഫലം കിട്ടാതിരുന്നത് ഞങ്ങൾ വലിയ കാര്യമായി എടുത്തില്ല, നാല് മാസം വരെ ന്യൂനപക്ഷ ഡയറക്ട്രേറ്റിൽ നിന്നും പറയുന്നത് ഞങ്ങൾ അതേപടി മാന്യമായി സ്വീകരിക്കുകയും ചെയ്തു. സർക്കാർ മേഖല ആയതുകൊണ്ടു തന്നെ അവരുടെ വാക്കുകളിൽ ഞങ്ങൾ ആശ്വാസം കൊണ്ടു. പക്ഷെ, നാല് മാസം കഴിഞ്ഞിട്ടും ഓണറേറിയത്തെ കുറിച്ച് യാതൊരു വിവരം ഇല്ലാതായപ്പോഴാണ് ഞങ്ങൾ ഓണറേറിയത്തെ കുറിച്ച് ആദ്യമായി ചിന്തിക്കാൻ തുടങ്ങിയത്. പിന്നീട് കളക്ട്രേറ്റിലും മറ്റുമൊക്കെ ഇതേകുറിച്ച് അന്വേഷിച്ചപ്പോൾ താൽകാലികം രക്ഷപ്പെടാനുള്ള മറുപടിയായിരുന്നു അവരുടെ ഭാഗത്തു നിന്നെല്ലാം ഉണ്ടായിരുന്നത്.
ഇതേ പരാതി സംസ്ഥാനത്തെ മറ്റു ജില്ലകളിലെ പ്രമോട്ടർമാർക്കും ഉണ്ടായിരുന്നു. ഇത് ഒറ്റപ്പെട്ട പരാതികൾക്കപ്പുറം ഞങ്ങളെല്ലാം ഏകീകരിക്കുകയും ഒരുമിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഞങ്ങൾ എല്ലാ ജില്ലകളിലും കമ്മറ്റികൾ രൂപീകരിക്കുകയും ഞങ്ങളുടെ ആവശ്യങ്ങളുമായി ശക്തമായി രംഗത്ത് വരികയും ചെയ്തത്. യൂണിയൻ രൂപീകരിച്ച ശേഷം ഞങ്ങൾ എട്ട് തവണ സെക്രട്ടേറിയേറ്റിൽ വിവിധ വകുപ്പുകളിൽ നിവേദനം നൽകിയിരുന്നു. അന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ മന്ത്രി മഞ്ഞളാംകുഴി അലി, രമേശ് ചെന്നിത്തല, കെ.എം മാണി തുടങ്ങിയവർക്കെല്ലാം നിവേദനം സമർപ്പിച്ചിരുന്നു. ന്യൂനപക്ഷ പ്രമോട്ടർമാരായി ജോലി ചെയ്തവരിൽ നിരവധി സ്ത്രീകളും വിധവകളും വികലാംഗരുമെല്ലാം ഉണ്ടായിരുന്നു. ഈ തുക പ്രതീക്ഷിച്ച് കടം വാങ്ങിയവരും ധാരാളമാണ്.
നിവേദനങ്ങളും പരാതികളും ഞങ്ങൾ നിരവധി നൽകിയെങ്കിലും യാതൊരു തീരുമാനവും ആരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. വകുപ്പ് മന്ത്രി ഈ വിഷയത്തിൽ ഞങ്ങൾക്കു വേണ്ടി ശ്രമിക്കുകയും നിയമസഭയിൽ സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും നിയമസഭക്കകത്തും മന്ത്രിസഭയിലും ഉദ്യോഗ തലങ്ങളിലും മുന്നണികൾക്കിടയിലുമെല്ലാം പ്രമോട്ടർമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. മതസംഘടനകൾക്കിടയിൽ പോലും ഈ ഭിന്നത നില നിൽക്കുന്നു എന്നതാണ് സത്യം. ഇതിന്റെ പേരിൽ നിരപരാധികളായ നിരവധി യുവതി യൂവാക്കൾക്കാണ് ബലിയാടുകളായിരിക്കുന്നത്. അതുമാത്രമല്ല അഞ്ചാം മന്ത്രി വിവാദമൊക്കെ ആയിട്ടും ഇത്തരത്തിൽ വിവാദമായ ഒരു മന്ത്രി ഇത്തരം പ്രവർത്തനങ്ങളിലൂടെ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ട് അതിനെ ആ രീതിയിൽ നോക്കി കാണുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ.
അതുകൊണ്ട് തന്നെ ഒരു മേഖലയിൽ നിന്നും ഞങ്ങൾക്ക് അനുകൂലയായ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ബന്ധപ്പെടുമ്പോഴെല്ലാം ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നും ഫണ്ട് ഇല്ല എന്ന മറുപടി മാത്രമാണ് ഇവർക്ക് പറയാനുള്ളത്. ഇവിടെ 418 ബാറുകൾ പൂട്ടിയിട്ട് അവിടത്തെ തൊഴിലാളികൾക്ക് 5000 രൂപ വീതം നൽകാൻ കേരള ഖജനാവിൽ ഇന്ന് ഫണ്ട് ഉണ്ട്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ്, അതായത് 92 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ മലബാർ സ്പെഷൽ പൊലീസിന്റെ വാർഷിക സമ്മേളനം പൊടിപൊടിക്കുന്നതിനും സർക്കാറിന് പണമുണ്ട്. ന്യൂനപക്ഷ പ്രമോട്ടർമാർക്ക് നൽകാൻ പണമില്ല. ഞങ്ങൾക്ക് കിട്ടേണ്ട പ്രതിഫലം കിട്ടിയില്ലെന്ന് മാത്രമല്ല, ഈ സമയത്ത് തന്നെയായിരുന്നു സംസ്ഥാനത്തെ എസ്.സി പ്രമോട്ടർമാരുടെ ഓണറേറിയം നാലായിരത്തിൽ നിന്നും ഏഴായിരമായി വർദ്ധിപ്പിച്ചത്. മാത്രമല്ല വർഷം തോറും ഈ തസ്തികയിലേക്ക് പുതുക്കി നിയമിക്കുന്നുമുണ്ട്.
പ്രതിഫലം നൽകുന്നതിന് സർക്കാർ പലതവണ തിയ്യതി നിശ്ചയിച്ചെങ്കിലും അപ്പോഴെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറി. ലോകസഭാ ഇലക്ഷനു മുമ്പായി ട്രഷറിയിൽ പണം വന്നിരുന്നെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുകൊണ്ട് പിന്നീട് അത് മടക്കി അയച്ചതാണെന്നും പറഞ്ഞിരുന്നു. പിന്നീട് ഓണത്തിന് മന്ത്രി മഞ്ഞളാംകുഴി അലി തരാമെന്ന് ഉറപ്പ് നൽകിയെങ്കിലും അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും ലഭിക്കില്ല എന്നായിരുന്നു മറുപടി. അവസാനമായി പെരുന്നാളിനു മുമ്പായി നൽകാമെന്ന് ന്യൂനപക്ഷ ഡയറക്ടറേറ്റിൽ നിന്നും ഞങ്ങൾക്ക് ഉറപ്പ് നൽകിയതായിരുന്നു, പക്ഷെ അതും പാലിക്കാൻ പറ്റിയിട്ടില്ല. ഞങ്ങൾക്ക് പരിമിതികളുണ്ടെങ്കിലും ന്യൂനപക്ഷ പ്രമോട്ടർമാർക്ക് അവകാശപ്പെട്ട പ്രതിഫലം നേടിയെടുക്കുന്നതിനു വേണ്ടി ഇനി ജില്ലാ തലങ്ങളിലും സംസ്ഥാന തലത്തിലുമെല്ലാം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവുക എന്നാണ് ഞങ്ങളുടെ തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്