കേരളാ പൊലീസിൽ 933 ക്രിമിനലുകൾ ജോലിയെടുക്കുന്നു; സസ്പെൻഡ് ചെയ്യപ്പെട്ടവർ 2018 പേർ; കൈക്കൂലിക്കേസിൽ പിടിയിലായത് 1016 പേരും; ക്രിമിനലുകളിൽ 16 പേർ ഡിവൈഎസ്പിമാർ; 76 സിഐമാരും 62 എസ്ഐമാരും ഒരു ഡിഐജിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനപൊലീസിൽ വിലസുന്ന ക്രിമിനലുകളുടെ എണ്ണം ആയിരത്തോളമെത്തിയെന്ന് റിപ്പോർട്ട്. കേരള പൊലീസിൽ വർധിച്ചുവരുന്ന ക്രിമിനലിസം തടയാൻ നടപടിയെടുക്കണമെന്നു 2012 ൽ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ലെന്നും പൊലീസ് ക്രിമിനലുകളുടെ എണ്ണം കൂടിവരുന്നതായുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപടിയുണ്ടായില്ലെങ്കിലും പുതിയ സർക്കാർ വന്നതോടെ ഇക്കാര്യത്തിൽ കർശന നടപടിയുണ്ടാകുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി രഹസ്യാന്വേഷണ വിഭാഗത്തിന് ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ നിർദ്ദേശം നൽകിയിരുന്നു.
സംസ്ഥാനത്തെ പൊലീസ് സേനയിൽ ക്രിമിനൽ കേസുകളിൽ പ്രതികളായ 933 ഉദ്യോഗസ്ഥർ ഉള്ളതായി രഹസ്യാന്വേഷണ വിഭാഗം എഡിജിപി തയ്യാറാക്കിയ റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുകയാണ്. ഇവർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോലിയിൽ തുടരുന്നതായാണ് റിപ്പോർട്ട്. ഡിഐജി മുതൽ സാധാരണ സിവിൽ പൊലീസ് ഓഫിസർമാർ വരെ ഈ പട്ടികയിലുണ്ട്.
ഭരണമാറ്റത്തെ തുടർന്ന് ആഭ്യന്തരവകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. 2010 മുതൽ 2015വരെയുള്ള കാലത്ത് ക്രിമിനൽ കേസിൽപ്പെട്ട പൊലീസുകാരുടെ എണ്ണം 700ൽ താഴെയായിരുന്നു. പിന്നീടുള്ളകാലത്ത് മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതിയാകുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്തതായി കണ്ടെത്തിയിട്ടുള്ളത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
ക്രിമിനൽ കേസുകളിൽപ്പെട്ട ഡിഐജിമാർ രണ്ടുപേരാണ്. 16 പേർ ഡിവൈഎസ്പിമാരാണ്. 76 സിഐമാരും 62 എസ്ഐമാരും 82 എഎസ്ഐമാരും ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇത്തരത്തിൽ മുതിർന്ന ഉദ്യോഗസ്ഥർവരെ ക്രിമിനലുകളായി മാറിയതോടെ പൊലീസ് സേനയ്ക്കുതന്നെ അപമാനമാകുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. സിവിൽ പൊലീസ് ഓഫിസർമാരായ 675 പേരാണ് കേസുകളിൽ വിചാരണ നേരിടുന്നത്.
ഇതിൽ 73 പേർ സദാചാര വിരുദ്ധപ്രവർത്തനം, 16 പേർ ലോക്കപ്പ് മർദ്ദനം, 22 പേർ കസ്റ്റഡി പീഡനം, കള്ളക്കേസിൽ കുടുക്കൽ എന്നിവയാണ് സിവിൽ പൊലീസ് ഓഫിസർമാർക്കെതിരേയുള്ള പ്രധാന പരാതികൾ. സദാചാര വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നടപടികൾ നേരിട്ട 176 പേർ ഇപ്പോൾ പൊലീസ് സേനയിലുണ്ട്.വിവിധ കുറ്റങ്ങളുടെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട 2018 പേർ സേനയിൽ ഇപ്പോഴും സേവനം തുടരുന്നതായി കണക്കുകൾ പറയുന്നു. കൈക്കൂലിക്ക് പിടിയിലായ 1,016 പൊലീസുകാരും സർവീസിൽ തുടരുന്നു.
മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരിക്കെ നിരവധി ആരോപണങ്ങൾ നേരിട്ട സലീംരാജുൾപ്പെടെയുള്ളവരുടെ പട്ടികയാണ് ഇപ്പോൾ അന്വേഷണസംഘം സമർപ്പിച്ചിരിക്കുന്നത്. കുറ്റവാളികളായ പൊലീസുകാരുടെ എണ്ണം വർധിക്കുന്നത് ക്രമസമാധാന പാലന രംഗത്ത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
മാഫിയകളുമായി സജീവബന്ധം പുലർത്തുന്ന ആയിരത്തിലേറെ പൊലീസുകാരുടെ പട്ടിക വിജിലൻസ് തയ്യാറാക്കിയിട്ടുണ്ട്. ക്രിമിനലുകളായ പൊലീസുകാരെ കണ്ടെത്താൻ ഇടത് മന്ത്രിസഭ അധികാരത്തിൽ വന്നതിനുശേഷം പ്രത്യേക സർവേ ആരംഭിച്ചതോടെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്. അതേസമയം മുൻ ഇടതു സർക്കാരുകളുടെ കാലത്തും ക്രിമിനൽ പശ്ചാത്തലമുള്ള നിരവധിപേർ സേനയിൽ കടന്നുകൂടിയിട്ടുമുണ്ട്.
ക്രിമിനൽ പശ്ചാത്തലമുള്ളവർ 1973 മുതലാണു സേനയിൽ പ്രവേശിക്കാൻ തുടങ്ങിയതെന്ന് ജയിൽ എഡിജിപിയായിരുന്ന കാലത്ത് അലക്സാണ്ടർ ജേക്കബ് വെളിപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇത്തരക്കാർ പൊലീസിനെത്തിയതിനുപിന്നിൽ മന്ത്രിമാർക്കും പങ്കുണ്ടെന്നും ഇവരുടെ ബന്ധുക്കളാണ് അനധികൃതമായി സേനയിൽ പ്രവേശിക്കപ്പെട്ടവരിൽ മിക്കവരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലയുണ്ടായിരുന്നപ്പോൾ രണ്ടു ക്രിമിനൽ കേസുകളിലും ഒരു വിജിലൻസ് കേസിലും പ്രതിയായയാളെ എടുക്കാൻ പറ്റില്ലെന്നു താൻ പറഞ്ഞെങ്കിലും കോടതി നിർദേശ പ്രകാരം സർവീസിലെത്തിയ ഇയാൾ സർക്കിൾ ഇൻസ്പെക്ടർവരെ ആയെന്നകാര്യവും അലക്സാണ്ടർ ജേക്കബ് വെളിപ്പെടുത്തിയിരുന്നു.
ക്രിമിനൽ കേസിലുൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലകളിൽനിന്നു മാറ്റിനിർത്തണമെന്ന ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം വരുംനാളുകളിൽ സേനയ്ക്കുള്ളിൽ നടപ്പാക്കാനാണ് പുതിയ സർക്കാരിന്റെ തീരുമാനമെന്നാണ് സൂചന. ഡിജിപി ലോക്നാഥ് ബെഹ്റതന്നെ ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്നാണ് സൂചനകൾ. എന്നാൽ, സേനയിൽ ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന വാദമുയർത്തിയാണ് പലപ്പോഴും ക്രിമിൽ പശ്ചാത്തലം വെളിപ്പെടുകയോ കേസിൽ പ്രതിയാകുകയോ ചെയ്താലും മിക്കവരേയും സേനയിൽ നിലനിർത്തുന്നതെന്നാണ് സൂചനകൾ. എൽഡിഎഫ് വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക പട്ടികയും തയ്യാറാക്കുന്നുണ്ടെന്നാണ് അറിയുന്നത്.
ഇവർക്കെതിരെ നടപടി സ്വീകരിച്ചേക്കില്ലെന്ന ചർച്ചകൾ ഇപ്പോൾത്തന്നെ സേനയിൽ തുടങ്ങിക്കഴിഞ്ഞു. യുഡിഎഫ് അനുകൂലികളായ ഉദ്യോഗസ്ഥരെ അപ്രധാന പദവികളിൽ നിയോഗിച്ചുകൊണ്ട് സേനയിൽ ഉടച്ചുവാർക്കലും ഉടൻ ഉണ്ടായേക്കും. ഏറ്റവും കൂടുതൽ ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥർ ഉള്ളതുകൊച്ചിയിലും തിരുവനന്തപുരത്തുമാണ്. ഏറ്റവും കുറവ് വയനാട്ടിലും പത്തനംതിട്ടയിലും. 2014ലെ കണക്കുകൾ പ്രകാരം ക്രിമിനൽ കേസുകളിൽ പെട്ട 125 പേർ തിരുവനന്തപുരത്ത് സേനയിൽ തുടരുന്നതായാണ് കണ്ടെത്തിയിരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍