സി പി എം ഭരണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഗുണ്ടായിസമാണ് കേരളത്തിൽ; ഇതര പാർട്ടികളിലുള്ളവരുടെ പെണ്ണുകേസുകൾ ആഘോഷമാക്കി മാറ്റുന്നവർ സ്വന്തം പാർട്ടിക്കാരുടെ പെണ്ണുകേസുകൾക്ക് സംരക്ഷണം ഒരുക്കുന്നു; സ്ത്രീസുരക്ഷ പറഞ്ഞ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാനും കൂട്ടുനിൽക്കുന്നു; മകൾ നഷ്ടപ്പെട്ട ഒരു പിതാവിന്റെ തുറന്ന കത്ത് രാഷ്ട്രപതിക്കും, ഗവർണർക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൗമാര ചാപല്യങ്ങളാൽ പ്രണയക്കുരുക്കിൽ വീഴുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് സിപിഎം നേതാക്കൾ ഒത്താശ ചെയ്യുന്നതായി ആരോപിച്ച് ഒരു പിതാവിന്റെ തുറന്ന കത്ത്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ഗവർണർക്കും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും ഈ കത്ത് അയയ്ക്കുന്നത്. ആക്രമണം ഭയന്ന് വിലാസം വയ്ക്കാതെയാണ് കത്ത്.
കത്ത് ഇങ്ങനെ:
എതിരാളികളെ വെട്ടിക്കൊല്ലുന്നവർ സ്ത്രീസുരക്ഷ പറഞ്ഞ് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുവാനും കൂട്ടുനിൽക്കുന്നു ? മകൾ നഷ്ടപ്പെട്ട ഒരു പിതാവ് കേരള ഗവർണർക്കും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും രാഷ്ട്രപതിക്കും അയയ്ക്കുന്ന കത്ത്.
ബഹുമാന്യരെ,
കേരളത്തിൽ സി പി എമ്മിനെതിരെ ഇപ്പോൾ, അവരുടെ കൊലപാതകരാഷ്ട്രീയത്തിനെതിരെ ജനരോഷം ഉയർന്നിരിക്കുകയാണല്ലോ. കൊലപാതകം പോലെ തന്നെ നീചമായ പല പ്രവർത്തികൾക്കും ഇവർ കൂട്ടുനിൽക്കുന്നു. കൗമാരചാപല്യങ്ങൾ മൂലം പ്രണയക്കുരുക്കിൽ വീഴുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനും കേരളത്തിൽ സി പി എം നേതാക്കൾ കൂട്ടുനിൽക്കുന്നു. പ്രായപൂർത്തിയായ യുവാവിനും യുവതിക്കും ഒരുമിച്ച് താമസിക്കാൻ സുപ്രീം കോടതി ഉത്തരവുണ്ടെന്നാണ് ഇവർ പറയുന്നത്. ഇവരുടെ ഈ ചതി പ്രവർത്തനത്തിന് പൊലീസും കൂട്ടു നിൽക്കുന്നു. അവരും സുപ്രീം കോടതിയെ പഴി പറഞ്ഞാണ്, പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഒത്താശ ചെയ്യുന്നത്.
എന്റെ കഥ ഇങ്ങനെ:
ബിരുദാനന്തര ബിരുദവും ബി.എഡും കഴിഞ്ഞ് അദ്ധ്യാപികയായി പ്രവർത്തിക്കുന്ന എന്റെ 23 കാരിയായ മകളെ കാണാതാകുന്നു. രാവിലെ സ്കൂളിലെത്തിയ കുട്ടി, പിന്നീട് അപ്രത്യക്ഷയാവുകയായിരുന്നു. മകളെ കാണാതെ പരിഭ്രാന്തനായ എനിക്ക് രാത്രിയിൽ ഒരു ഫോൺ സന്ദേശം ലഭിക്കുന്നു. സമീപഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് കോളനിയിൽ, വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ താമസിക്കുന്ന ഡി വൈ എഫ് ഐ പ്രവർത്തകനായ യുവാവുമായി മകളുടെ വിവാഹം കഴിഞ്ഞു എന്നായിരുന്നു സന്ദേശം. ഡി വൈ എഫ് ഐ യുടെ ലോക്കൽ സെക്രട്ടറിയാണ് വിളിക്കുന്നതെന്നും പറഞ്ഞു. അദ്ധ്യാപികയായ മകൾ, ബി എഡ് പഠനകാലത്ത് കോളേജിന്റെ മുൻവശത്തുള്ള ഡി റ്റി പി സെന്ററിലെ ജോലിക്കാരനാണ് യുവാവ്. ഏഴു വർഷമായി ഈ യുവാവിനെ എനിക്ക് പരിചയമുണ്ടായിരുന്നു. മകളെ പഠിക്കാനയച്ചപ്പോൾ ഡി റ്റി പി ആവശ്യങ്ങൾക്കായി ഞാൻ തന്നെയാണ് മകളെ ഈ യുവാവിന് പരിചയപ്പെടുത്തി കൊടുത്തതെന്നതാണ് അതിലേറെ സങ്കടം. എന്നോട് വർഷങ്ങളായി വളരെ വിനയം കാണിച്ചിരുന്ന ഈ യുവാവിൽ നിന്നും ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ല.
അടുത്തദിവസം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരിചയമുള്ള സി പി എം പ്രാദേശിക നേതാക്കളോട് സഹായവും ചോദിച്ചു. മകളും കാമുകനും കുറേയധികം ഡി വൈ എഫ് ഐ, സി പി എം നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെയാണ് സ്റ്റേഷനിലെത്തിയത്. മകളുമായി ഒറ്റയ്ക്ക് എനിക്ക് സംസാരിക്കാൻ ഇവർ അവസരം തന്നില്ല. തന്തയാണെങ്കിലും കാമുകനൊപ്പം വേണമെങ്കിൽ മകളോട് സംസാരിച്ചാൽ മതിയെന്നായിരുന്നു ഈ പാർട്ടിക്കാരുടെ നിലപാട്. പൊലീസ് ഇവർക്കു മുമ്പിൽ ഓച്ഛാനിച്ച് നിൽക്കുകയായിരുന്നു. ഒടുവിൽ മകൾ കാമുകനൊപ്പം പോകുവാൻ പൊലീസ് അനുവദിച്ചു. വിവാഹം രജിസ്റ്റർ ചെയ്തില്ലെങ്കിലും പ്രായപൂർത്തിയായ യുവാവിനും യുവതിക്കും ഒരുമിച്ച് താമസിക്കാമെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നായിരുന്നു പൊലീസ് വിശദീകരണം. പെൺകുട്ടിയെ വേണമെങ്കിൽ ഒന്നോ രണ്ടോ ദിവസം കൗൺസിലിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വിടുവാൻ അവസരം ഉണ്ടായിരുന്നു. പക്ഷെ, ഭരണകക്ഷിനേതാക്കളുടെ സമ്മർദ്ദത്തിൽ പൊലീസ് കൈയൊഴിഞ്ഞു. പിന്നീട് കുട്ടിയെപ്പറ്റി ഒരു വിവരവും ഉണ്ടായില്ല. ഫോണിൽ സംസാരിക്കുവാനും സമ്മതിച്ചില്ല. വിവാഹം രജിസ്റ്റർ ചെയ്യുവാനും നടപടി ഉണ്ടായില്ല.
മകളല്ലെ, തള്ളിപ്പറഞ്ഞെങ്കിലും ഒരു പിതാവ് എന്ന നിലയിൽ മകളെക്കുറിച്ചുള്ള ഒരറിവും ലഭിക്കാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. സാധാരണ ജനങ്ങൾക്കല്ലേ പൊലീസ് സംരക്ഷണം നൽകുന്നത്. കാമുകന്റെ വീട്ടിൽ നിന്നും പെൺകുട്ടിയെ കയറ്റിയ പൊലീസ് വാഹനത്തിന്റെ മുന്നിലും പിന്നിലും രണ്ട് വാഹനങ്ങളിൽ ഡി വൈ എഫ് ഐ, സി പി എം നേതാക്കളും പ്രവർത്തകരും പെൺകുട്ടിക്ക് സുരക്ഷ ഒരുക്കുകയായിരുന്നു. കോടതിയിലേയ്ക്കുള്ള യാത്രക്കിടയിൽ ജന്മം നൽകിയ മാതാവോ, പിതാവോ കുട്ടിയുമായി സംസാരിക്കാതിരിക്കാനായിരുന്നു പൊലീസ് ജീപ്പിന് ഇവർ സുരക്ഷയൊരുക്കിയത്. സി പി എംകാരെ ഭയക്കുന്ന നിയമപാലകർ തന്നെയാണ് ഈ നാടിന്റെ ശാപം.
ഹൈക്കോടതിയിൽ ചെന്നപ്പോൾ സി പി എമ്മിന്റെ മറ്റൊരു മുഖവും കണ്ടു. സി പി എം അനുഭാവ അഭിഭാഷക യൂണിയന്റെയും ക്ലാർക്ക് യൂണിയന്റെയും ആളുകൾ അവിടെയും ഇവിടെയുമായി കാവൽ നിൽക്കുന്നു. പെൺമക്കൾ ഉള്ളവരാണ് ഇവരിൽ പലരെങ്കിലും പാർട്ടിക്കൂറ് കാണിക്കുവാൻ ഒരു പിതാവിന്റെ സ്വപ്നങ്ങൾ തകർക്കുവാൻ ഇവർ കാവൽ നിൽക്കുകയായിരുന്നു. വീട്ടിൽ നിന്നും പോയി ഒരു മാസം കഴിഞ്ഞെങ്കിലും ഇനിയും തിരികെ വന്നാൽ സ്വീകരിക്കാമെന്ന പിതാവിന്റെ മനസ്സ്, മനസ്സിലാക്കുവാൻ കഴിയാത്ത മകൾ കാമുകനൊപ്പം പോവുകയാണെന്ന് കോടതിയോട് പറഞ്ഞു. കാമുകനെ തള്ളിപ്പറഞ്ഞാൽ അയാളെ ജയിലിൽ അടയ്ക്കില്ലേ എന്നായിരുന്നു മകൾ എന്നോട് ചോദിച്ചത്. കൊലപാതകം, സമൂഹത്തിൽ ചേരില്ലാത്ത ബന്ധങ്ങൾ സൃഷ്ടിക്കുക ഇതൊക്കെയാണ് വിപ്ലവം എന്നാണ് ഇവർ വിചാരിച്ചിരിക്കുന്നത്. എന്നാൽ സി പി എം നേതാക്കളുടെ മക്കൾ ഇത്തരം ബന്ധങ്ങളിൽ പെട്ടാൽ ഒഴിവാക്കുന്നതിന് ഇവർ ഒരു മടിയും കാണിക്കാറില്ല.നാട്ടുകാരുടെ മക്കൾ വഴിയാധാരമാകുന്നതിൽ സുഖം കണ്ടെത്തുന്ന ഇത്തരം പാർട്ടികളാണ് ഈ നാടിന്റെ ശാപം.
രാജ്യത്തെ വൻകിട ഹോട്ടലുകളിൽ സെക്സ് ടൂറിസം നടത്തുന്നതിന് സംരക്ഷണം ലഭിക്കുവാൻ ഹോട്ടൽ ഉടമകൾ നൽകിയ കേസിലാണല്ലോ പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ഇഷ്ടാനുസരണം ഒരുമിച്ച് താമസിക്കാമെന്ന വിധി വന്നത്. ഈ വിധി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാമഭ്രാന്തന്മാർ ദുരുപയോഗം ചെയ്യുന്നത് സുപ്രീം കോടതി അറിയുന്നില്ലല്ലോ. നൊന്തു പ്രസവിച്ച്, കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കൾക്ക് പെൺമക്കളിൽ ഒരു അവകാശവും ഇല്ലായെന്ന നിയമം-ഈ രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിക്കുമെന്നാണോ കോടതി കരുതുന്നത്. സാമൂഹിക ജീവിതത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം വിധികൾ പുനഃപരിശോധിച്ച്, നശിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാതിരിക്കണമേ എന്ന് അപേക്ഷിക്കുന്നു. നല്ല കാര്യങ്ങൾക്ക് കോടതികളെ സമീപിക്കുവാൻ ആരും ഇല്ലാത്ത രാജ്യമായി മാറിയല്ലോ നമ്മൾ. സി പി എം, ഭരണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഗുണ്ടായിസമാണ് കേരളത്തിൽ നടത്തുന്നത്. ഇതര പാർട്ടികളിലുള്ളവരുടെ പെണ്ണുകേസുകൾ ആഘോഷമാക്കി മാറ്റുന്നവർ, സ്വന്തം പാർട്ടിക്കാരുടെ പെണ്ണുകേസുകൾക്ക് സംരക്ഷണം ഒരുക്കുന്നു. കേരളത്തെ ഭ്രാന്താലയമാക്കി മാറ്റുവാൻ നടക്കുന്ന സി പി എം കാരെ, അതിവിദൂരമല്ലാതെ ജനങ്ങൾ തിരിച്ചറിയും - ഒരു സംശയവും വേണ്ട.
എന്ന്,
മകൾ നഷ്ടപ്പെട്ട ഒരു പിതാവ്
കുറിപ്പ് : വിലാസം ചേർക്കുവാനും ഭയമാണ്. ഇനി ഇതിന്റെ പേരിലും ആക്രമണമുണ്ടായാലോ. ജനാധിപത്യ രാജ്യത്ത് ജനങ്ങൾക്ക് സമാധാനമായി ജീവിക്കാനാകാത്ത ദുരവസ്ഥ - അതിന് കുറേ നിയമങ്ങളും.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍