കാളവണ്ടിക്കാരുടെ നാടെന്ന് സായിപ്പന്മാർ വിളിച്ചിരുന്ന ഇന്ത്യയെ ലോകത്തിന് മുന്നിൽ ഉയർത്തി പിടിച്ച മഹാനായ ശാസ്ത്രജ്ഞൻ; രോഹിണിയും അണ്വായുധവും മുതൽ മംഗൾയാൻ വരെയുള്ള ഇന്ത്യൻ ശാസ്ത്ര നേട്ടങ്ങളുടെ ചാലക ശക്തി
മറുനാടൻ മലയാളി ബ്യൂറോ
സ്വാതന്ത്ര്യവും വികസനവും നെഞ്ചുറപ്പുമുള്ള ഇന്ത്യയെ വാർത്തെടുക്കാൻ രാപകൽ കഷ്ടപ്പെട്ട ശാസ്ത്രജ്ഞനായിരുന്നു രാമേശ്വരത്ത് ജനിച്ച വീണ എപിജെ അബ്ദുൾ കലാം. സ്വാതന്ത്ര്യത്തിന് വേണ്ടത് സമാധാനമാണ്. അതിന് ആളുകളുടെ കഷ്ട നഷ്ടങ്ങൾ മാറണം. ആയുധങ്ങൾ യുദ്ധം ചെയ്യാനുള്ളതല്ല. മറിച്ച് ആരും ആക്രമിക്കില്ലെന്ന് ഉറപ്പിക്കാനുള്ളതാണ്. ഇന്ത്യയുടെ ആണവപദ്ധതിയിക്ക് ചുക്കാൻ പിടിക്കുമ്പോഴും അയൽ രാജ്യങ്ങളെ നശിപ്പിക്കണമെന്ന് ചിന്തിക്കാൻ പോലും കലാമെന്ന ശാസ്ത്രജ്ഞന് കഴിയുമായിരുന്നില്ല. ആണവോർജ്ജത്തിന്റെ സാധ്യതകൾ നന്നായി മനസ്സിലാക്കി തന്നെയാണ് അദ്ദേഹം തന്റെ ശാസ്ത്ര പദ്ധതികൾ ആവിഷകരിച്ചത്. അതിന്റെ കൂടെ നേർചിത്രമാണ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ.
ആണവോർജ്ജം നേടിയ ഇന്ത്യയെ മറ്റ് രാജ്യങ്ങൾ ബഹുമാനത്തോടെ കാണാൻ തുടങ്ങി. ചന്ദ്രയാനും മംഗൾയാനുമെല്ലാം യാഥാർത്ഥ്യമാക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷകർക്ക് പ്രചോദനമായതും കലാമെന്ന വ്യക്തിയുടെ സ്വാധീനം തന്നെയാണ്. തന്റെ അടുത്ത തലമുറ ശാസ്ത്രജ്ഞർക്ക് വ്യക്തമായ ദിശാ ബോധം കലാം നൽകി. മിസൈൽ മാനെ രാഷ്ട്രപതിയാക്കി രാജ്യം ആദരിച്ചതും ശാസ്ത്ര ലോകത്തിന് ആവേശമായി. രാജ്യത്തിനായി പണിയെടുത്താൽ ആദരവ് കിട്ടുമെന്ന സന്ദേശമായിരുന്നു അതിലൂടെ സംഭവിച്ചത്. കലാമിന്റെ പിൻഗാമികളും അവേശത്തിലായി. അങ്ങനെ ഇന്ത്യ ചന്ദ്രനിലെത്തി. ചൊവ്വയുടെ പടം പിടിച്ചു. ചന്ദ്രനിലെ വെള്ളത്തിന്റെ അംശം പുറം ലോകത്തെ അറിയിച്ചു. ആധുനിക ശാസ്ത്ര ലോകത്തിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങൾക്ക് പുതു പാതയൊരുക്കിയ മഹനായിരുന്നു കലാം. ജീവിതം പോലും ഗവേഷണത്തിന് മാറ്റി വച്ച് പിറന്നു വീണ നാടിന്റെ തലയെടുപ്പ് കൂട്ടിയ അസാമാന്യ പ്രതിഭ.
മിസൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈൽ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിങ് വെഹിക്കിളിന്റേയും അടിസ്ഥാനമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അബ്ദുൾകലാം നൽകിയ സംഭാവനകൾ നിസ്തുലമാണ്. പൊഖ്റാൻ ആണവ പരീക്ഷണത്തിനു പിന്നിലും സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. ഈ ശാസ്ത്ര നേട്ടങ്ങളുടെ കരുത്തുമായി രാഷ്ട്രപതി പദത്തിലെത്തിയപ്പോഴും സ്ഥാനമൊഴിഞ്ഞ ശേഷവും ഇന്ത്യൻ ശാസ്ത്ര ലോകത്തിന് ദിശാബോധം നൽകാൻ മുന്നിൽ നിന്നു. വിവാദങ്ങളോട് പ്രതികരിക്കുക പോലും ചെയ്യാത്തെ പ്രവർത്തിയിലൂടെ മനസ്സ് ലോകത്തെ അറിയിച്ച മഹാനായിരുന്നു കലാം.
യാഥാസ്ഥിതിക മതചിന്തകളിൽപ്പെട്ട് ജീവിതം മറ്റൊരു വഴിക്കാകേണ്ട സാധാരണ കുട്ടിക്കാലമാണ് കലാമിന്റേത്. നിന്റെ വഴി ശാസ്ത്രത്തിലൂടെയാകണമെന്നും ആരും കൊച്ചു കലാമിനെ പഠിപ്പിച്ചില്ല. എന്നാലും താൻ സഞ്ചരിക്കേണ്ട വഴി യഥാസമയം തിരിച്ചറിഞ്ഞ് മുന്നേറി. അതിലൂടെയാണ് രാമേശ്വരത്തെ കൊച്ചുപയ്യൻ ലോകമറിയുന്ന ശാസ്ത്രകാരനായത്. മിസൈൽ വിദഗ്ദ്ധനായി ഔദ്യോഗിക ജീവിതമാരംഭിച്ച ഡോ.എ.പി.ജെ അബ്ദുൾ കലാം പിറന്നത് രാമേശ്വരം ദ്വീപിലെ മോസ്ക് സ്ട്രീറ്റിലാണെന്ന് വിശ്വസിക്കുക പോലും അസാധ്യമാണിന്ന്. അത്രയേറെ നേട്ടങ്ങൾ കലാമിന്റെ ശാസ്ത്ര ജീവിതത്തിലുണ്ട്. അച്ഛൻ ജൈനുലബ്ദീൻ. അമ്മ ആയിഷാമ്മ. ഔദ്യോഗിക വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കളുടെ മകനായി, സാധാരണക്കാരിൽ സാധാരണക്കാരുടെ ഇടയിൽ, ഇല്ലായ്മകളുടെ നടുവിൽ ജീവിച്ച അദ്ദേഹത്തിന്റേത് നിശ്ചയദാർഢ്യത്തോടെ പ്രതിബന്ധങ്ങളെ ഒന്നൊന്നായി അതിജീവിച്ച അസാധാരണമായ വിജയകഥയാണ്. ഭക്തിസാന്ദ്രമായ അന്തരീക്ഷമുള്ള രാമേശ്വരത്തെ തെരുവുകളിൽ അതിരാവിലെ പത്രം വിതരണം ചെയ്തു നടന്നിട്ടുണ്ട്, എട്ടുവയസ്സുകാരനായ അബ്ദുൾ കലാം.
അബ്ദുൾ കലാമിന് ആറുവയസ്സുള്ളപ്പോൾ ബാപ്പ ഒരു ബോട്ടുണ്ടാക്കുന്നത് കാണാൻ ഇടവന്നു. സേതുക്കര എന്നും അറിയപ്പെടുന്ന ധനുഷ്കോടിയിലേക്ക് തീർത്ഥാടകരെ കൊണ്ടുപൊകാനുള്ള ബോട്ടായിരുന്നു ബാപ്പ നിർമ്മിച്ചത്. ഒരു ബന്ധുവായിരുന്ന അഹമ്മദ് ജല്ലാലുദ്ദീനായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ സഹായി. പിന്നീട് ജല്ലാലുദ്ദീന് കലാമിന്റെ സഹോദരിയായ സുഹ്റയെ നിക്കാഹ് കഴിച്ചു കൊടുത്തു, ബാപ്പ. തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ആ ബോട്ടു നിർമ്മാണം അബ്ദുൾ കലാമിനെ ആവേശം കൊള്ളിച്ചു. ബോട്ട് സർവ്വീസ് ലാഭകരമായി നടന്നുകൊണ്ടിരിക്കെ ധനുഷ്കോടിയിലും രാമേശ്വരത്തും ആഞ്ഞടിച്ച കൊടുങ്കാറ്റ് എല്ലാം തകർത്തു കളഞ്ഞു. നിറയെ യാത്രക്കാരുമായി പാമ്പൻ പാലത്തിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന ട്രെയിൽ പാലം തകർന്ന് കടലിൽ വീണു. സംഹാരരുദ്രയായ കടൽ ധനുഷ്കോടിയെ വിഴുങ്ങി. പ്രളയത്തിലും കൊടുങ്കാറ്റിലും പെട്ട് തകർന്നടിഞ്ഞവയിൽ ബാപ്പയുടെ ബോട്ടും ഉൾപ്പെടും.
ബോട്ടു നഷ്ടപ്പെട്ടെങ്കിലും അബ്ദുൾ കലാമിന് ഉത്തമനായ ഒരു സുഹൃത്തിനെ ലഭിച്ചു. അബ്ദുൾ കലാമിന്റെ ജീവിതത്തിന്റെ ദിശ മാറ്റിമറിച്ചവരിൽ പ്രധാനി അദ്ദേഹമായിരുന്നു. പിന്നെ, ബാപ്പയും. രണ്ടാൾക്കും സ്കൂൾ വിദ്യാഭ്യാസമേ ഉണ്ടായിരുന്നില്ല. ജല്ലാലുദ്ദീൻ എപ്പോഴും വിദ്യാസമ്പന്നരായ മഹാത്മാക്കളെക്കുറിച്ചു, ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും അബ്ദുൾ കലാമിനോട് ആവേശപൂർവ്വം സംസാരിച്ചു കൊണ്ടിരുന്നു. അക്കാലത്ത് ഇംഗ്ലീഷ് എഴുതാൻ കഴിയുന്ന ദ്വീപിലെ ഏക വ്യക്തി അദ്ദേഹമായിരുന്നു. രാമേശ്വരത്തിന് പുറത്തുള്ള നൂതന ലോകത്തെക്കുറിച്ച് അബ്ദുൾ കലാമിന് പുതിയ പുതിയ അറിവുകൾ പകർന്നു നൽകി, അദ്ദേഹം. വിദ്യാഭ്യാസത്തിൽ തിളങ്ങാൻ അദ്ദേഹം അബ്ദുൾ കലാമിനെ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഏതു പ്രതിസന്ധിയേയും തരണം ചെയ്യാൻ ശുഭ ചിന്തകൾക്കാവുമെന്ന് അദ്ദേഹം കലാമിനെ പഠിപ്പിച്ചു. അങ്ങനെ കലാം സ്വപ്നം കാണാൻ തുടങ്ങി. സ്വാതന്ത്ര്യം പോലും ഉറപ്പില്ലാത്ത കാലത്ത് മനസ്സിൽ മനക്കോട്ടകൾ കെട്ടി. ഒന്നും വെറുതെയായില്ല. അതായിരുന്നു നിശ്ചയദാർഡ്യം. പ്രാരാബ്ദങ്ങൾക്കിടയിലും ആകാശത്ത് പറക്കാനുള്ള വിദ്യാഭ്യാസം ഈ മനുഷ്യൻ സ്വന്തമാക്കി. ബാക്കിയെല്ലും ചരിത്രവും
1960 ൽ ബിരുദം നേടിയ ശേഷം, ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡിവലപ്പ്മെന്റ് ആൻഡ് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി കലാം ജോലിക്കു ചേർന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതായിരുന്നു ഈ സ്ഥാപനം. പ്രതിരോധ മേഖലയ്ക്കായി സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു ഇത്. ഇന്ത്യൻ സൈന്യത്തിനു വേണ്ടി ഒരു സൂപ്പർസോണിക്ക് ടാർജറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കലാമിന്റെ ആദ്യ ദൗത്യം. തന്റെ സ്വപ്നം അതായിരുന്നില്ലെന്ന് കലാം തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ ആ ജോലിയിൽ സംതൃപ്തനുമായിരുന്നില്ല. എന്നാൽ കലാമെന്ന യുവാവിന്റെ മനസ്സ് തിരിച്ചറിയാൻ ഒരാളെത്തി. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന് അടിത്തറ പാകിയ സാക്ഷാൽ ഡോക്ടർ വിക്രം സാരാഭായി. തന്റെ ഗുരുവിനെ കലാം തിരിച്ചറിഞ്ഞു. അഥവാ കണ്ടെത്തി എന്ന് പറയുന്നതാണ് ശരി.
ഒടുവിൽ വിക്രം സാരാഭായി നേതൃത്വം നൽകിയിരുന്ന ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് എന്ന സ്ഥാപനത്തിൽ ചേരുവാനായി കലാമിന് ക്ഷണം ലഭിച്ചു. 1969ൽ കലാം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിയമിതനായി. ഇവിടെ വച്ച് കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം നിർമ്മിക്കുന്ന സംഘത്തിന്റെ തലവനായി തീർന്നു. 1980 ൽ ഈ സംഘം നിർമ്മിച്ച എസ്.എൽ.വി കകക എന്ന ഉപഗ്രഹവിക്ഷേപണ വാഹനം, രോഹിണി എന്ന ഉപഗ്രഹത്തെ ഭൂമിക്കു വളരെയടുത്തുള്ള ഒരു ഭ്രമണപഥത്തിൽ വിജയകരമായി വിക്ഷേപിച്ചു. കലാം പിന്നീട് പരിശീലനങ്ങൾക്കും മറ്റുമായി അമേരിക്ക ഉൾപ്പടെയുള്ള വിദേശരാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി. ടിപ്പു സുൽത്താൻ പീരങ്കി ഉപയോഗിച്ച് ബ്രിട്ടീഷ് സൈന്യത്തോട് യുദ്ധം ചെയ്യുന്ന ഒരു ചിത്രം നാസയിലെ ഒരു ഗവേഷണകേന്ദ്രത്തിൽ കണ്ടത് കലാം ഓർമ്മിക്കുന്നു.
ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു യോദ്ധാവിനെ മറ്റൊരു ഭൂഖണ്ഡത്തിന്റെ ഗവേഷണകേന്ദ്രത്തിൽ ആദരിക്കുന്നത് കലാം അതിശയത്തോടെ നോക്കി കാണുകയുണ്ടായി. ഇത് തനിക്കും സാധിക്കണമെന്ന് മനസ്സിൽ കുറിച്ചു. ഇക്കാലയളവിലും മറ്റും അദ്ദേഹം എസ്.എൽ.വി മൂന്നിന്റെ മെച്ചപ്പെടുത്തലിലും, പോളാർ സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിളിന്റെ നിർമ്മാണത്തിലും സജീവമായിരുന്നു. ഈ രണ്ടു പദ്ധതികളും തുടക്കത്തിൽ തടസ്സങ്ങൾ നേരിട്ടു എങ്കിലും വിജയകരമായി പര്യവസാനിക്കുകയാണുണ്ടായത്. 1600 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ, 620 കിലോമീറ്റർ അകലെയുള്ള ധ്രുവ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളവയായിരുന്നു ഈ പോളാർ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ. ഉപഗ്രഹവിക്ഷേപണവാഹനത്തിന്റെ വിജയം കലാമിനെ കൂടുതൽ ഉത്തരവാദിത്വമുള്ള ജോലിയിലേക്കു നയിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം ഇന്ത്യക്കു വേണ്ടി ഒരു ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുക എന്നതായിരുന്നു കലാമിനു ചെയ്യേണ്ടുന്നതായ പുതിയ ദൗത്യം.
ഈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയില്ലെങ്കിലും, ഇന്ദിരാഗാന്ധി തന്റെ ഭരണഘടനാനുസൃതമായ അധികാരം ഉപയോഗിച്ച് ഈ പദ്ധതിക്കുവേണ്ടി പണം അനുവദിക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി മിസൈലുകൾ ഘട്ടം ഘട്ടമായി വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് കലാം അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ആർ.വെങ്കട്ടരാമന്റെ മുന്നിൽ അവതരിപ്പിച്ചത്. 12 വർഷം ആയിരുന്നു പദ്ധതിയുടെ കാലയളവായി കലാം കണക്കാക്കിയിരുന്നത്. എന്നാൽ ഈ മാതൃകക്കു പകരം ഒരു സംയോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനും വെങ്കിട്ടരാമൻ കലാമിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി 388കോടി രൂപ വകയിരുത്തുകയും ചെയ്തു. ഈ പദ്ധതിയുടെ കീഴിൽ കലാമിന്റെ നേതൃത്വത്തിൽ ഒട്ടനവധി മിസൈലുകൾ നിർമ്മിക്കുകയുണ്ടായി. അഗ്നി എന്നു പേരിട്ട മധ്യദൂര ബാലിസ്റ്റിക് മിസൈൽ, പൃഥി എന്നു നാമകരണം ചെയ്ത സർഫസ്ടുസർഫസ് മിസൈൽ എന്നിവ ഈ പദ്ധതിയിലൂടെ പിറവിയെടുത്ത ചില ആയുധങ്ങളാണ്.
ഐ.ജി.ഡി.പി ഒരു വിജയമായിരുന്നു എങ്കിലും, ഭരണനിർവ്വഹണത്തിലുള്ള കാര്യശേഷിക്കുറവും, വമ്പിച്ച ചിലവും ഒരുപാട് വിമർശനങ്ങൾ വരുത്തിവച്ചു. ഏറ്റെടുത്ത ജോലികളിലെ വിജയവും അർപ്പണമനോഭാവവും നേതൃത്വപാടവവും എല്ലാം അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എന്ന പദവിയിൽ എത്തിച്ചു. കൂടാതെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ സെക്രട്ടറി എന്ന പദവിയിലും അദ്ദേഹം നിയമിതനായി. ഓപ്പറേഷൻ ശക്തി എന്നു വിളിക്കപ്പെട്ട ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണത്തിൽ കലാം ഒരു പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നു. ഈ പദ്ധതിയുടെ പരീക്ഷണസമയത്ത് കലാമിന് ചീഫ് പ്രൊജക്ട് കോഓർഡിനേറ്റർ എന്ന ചുമതല കൂടിയുണ്ടായിരുന്നു. ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണം നടന്നത് കലാമിന്റേയും അറ്റോമിക് എനർജി കമ്മീഷൻ പ്രസിഡന്റായിരുന്ന ഡോക്ടർ.ആർ.ചിദംബരത്തിന്റേയും മേൽനോട്ടത്തിലായിരുന്നു. ശാസ്ത്ര ലോകത്ത് ഇന്ത്യ ആദ്യമായി തലപൊക്കി പിടിച്ചു. വാജ്പേയ് സർക്കാരിന് വേണ്ടിയായിരുന്നു അതെന്ന വിമർശനങ്ങൾ സജീവമായി. അപ്പോഴും ഭാവിയുടെ സാധ്യതകൾ ആണവോർജ്ജത്തിലാണെന്ന് കലാം വിശ്വസിച്ചു.
അതുകൊണ്ട് തന്നെയാണ് കൂടംകുളത്തിനേയും കലാം അനുകൂലിച്ചത്. തന്റെ നാടായ രാമേശ്വരത്തെ പോലും തകർക്കാൻ പോന്ന പദ്ധതിയായി പരിസ്ഥിതി വാദികൾ കൂടംകുളത്തെ അവതരിപ്പിച്ചു. കാര്യകാരണങ്ങൾ സഹിതം അതിനെ ഖണ്ഡിക്കാൻ കലമെത്തിയതോടെ വിമർശകർ കുറഞ്ഞു. തമിഴ്നാടിന്റെ ഊർജ്ജ പ്രതിസന്ധിക്കും അതോടെ പരിഹാരമായി. ഇതു തന്നെയാണ് കലാം ലോകത്തിന് പകർന്ന് നൽകിയത്. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാകണം ശാസ്ത്രത്തെ പ്രയോഗിക്കേണ്ടത്. അതുമാത്രമാണ് ഈ അപൂർവ്വ വ്യക്തിത്വം ലോകത്തോട് വിളിച്ചു പറഞ്ഞ വലിയ സന്ദേശവും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്