രാത്രി 12 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് എത്തുന്നവർ വീണ്ടും രാവിലെ ആറിന് ഹാജരാകണം; ദിവസം ഫുൾ ഡ്യൂട്ടി എടുത്താലും വിശ്രമമമില്ല; ഉത്സവവും നിയമസഭയും പാർട്ടിപരിപാടിയുമായി വിശ്രമമില്ലാത്ത ഡ്യൂട്ടി ഷെഡ്യൂൾ; ഭരണസ്വാധീനമുള്ള അസോസിയേഷൻ നേതാക്കൾ പണിയെടുക്കാതെ ചുറ്റുമ്പോൾ പണിയെടുത്ത് നടുവൊടിഞ്ഞ് മറുകൂട്ടർ; ഷിഫ്റ്റിലെ വിവേചനം കാരണം കടുത്ത ഡ്യൂട്ടി പീഡനമെന്ന് തലസ്ഥാനത്തെ പൊലീസുകാർ; പരാതിക്കാർ ആദ്യം തന്നെ വന്നു കാണട്ടെ എന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ
എം മനോജ് കുമാർ
തിരുവനന്തപുരം: വിശ്രമമില്ലാത്ത ഡ്യൂട്ടിയുടെ പേരിൽ പൊലീസുകാർ പീഡിപ്പിക്കപ്പെടുന്നതായി പരാതി. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും രാഷ്ട്രീയ പാർട്ടി പരിപാടികളും, നിയമസഭയുമൊക്കെയായി കടുത്ത ഭാരമാണ് പൊലീസുകാർക്ക് വഹിക്കേണ്ടി വരുന്നത് എന്നാണ് ആക്ഷേപം. ക്യാമ്പുകളിൽ പൊലീസുകാർ ഡ്യൂട്ടിക്ക് ഉണ്ടെങ്കിലും ഷിഫ്റ്റിൽ അതിനനുസരിച്ചുള്ള പരിഷ്ക്കരണം വരാത്തതിനാൽ ഒരേ ആൾക്കാർക്ക് തന്നെയാണ് വീണ്ടും ഡ്യൂട്ടി കിട്ടുന്നത്. ഇതാണ് പൊലീസുകാർക്കിടയിൽ മുറുമുറുപ്പായി രൂപപ്പെടുന്നത്.
പൊലീസ് യൂണിയനുകളുമായി ബന്ധപ്പെട്ടവർ കടുത്ത ഡ്യൂട്ടിയില്ലാതെ രക്ഷപ്പെട്ടുനിൽക്കുമ്പോൾ എതിർപക്ഷത്ത് നിൽക്കുന്നവർക്ക് പകപോക്കൽ ഡ്യൂട്ടിയും നൽകുന്നു എന്നും ആക്ഷേപമുണ്ട്. രാത്രി പന്ത്രണ്ടു മണിക്ക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തുന്നവർക്ക് വീണ്ടും രാവിലെ ആറിന് ഡ്യൂട്ടി പോയിന്റിൽ എത്തേണ്ട അവസ്ഥയുണ്ട്. മതിയായ വിശ്രമം ലഭിക്കാത്ത വിധത്തിലാണ് പലർക്കും നിലവിൽ ഡ്യൂട്ടി ലഭിക്കുന്നത്. ഒരു ദിവസം ഫുൾ ഡ്യൂട്ടി എടുത്താൽ അടുത്ത ദിവസം പൊലീസുകാർക്ക് വിശ്രമം ലഭിക്കും. പക്ഷെ ഇപ്പോൾ അത് ലഭിക്കുന്നില്ല. ഒരു ഡ്യൂട്ടി കഴിയുമ്പോൾ തന്നെ അടുത്ത ഡ്യൂട്ടി തീരുമാനിക്കപ്പെടുകയാണ്. ഇതിനെ കുറിച്ച് ക്യാമ്പിൽ അന്വേഷിച്ചാൽ ഡിസിപിയുടെ ഓർഡർ ആണ് എന്നാണ് പറയുന്നത്. ഇത് ഡ്യൂട്ടിയല്ല ഡ്യൂട്ടിയുടെ പേരിലുള്ള പീഡനം എന്ന രീതിയിലാണ് പൊലീസുകാർ കാണുന്നത്.
അടുത്ത സ്ഥലത്ത് അല്ല ഡ്യൂട്ടി എന്നതിനാൽ പലർക്കും രാത്രി വീടുകളിൽ എത്താൻ കഴിയാത്ത അവസ്ഥയും നേരിടുന്നുണ്ട്. ബൂട്ട്, യൂണിഫോം എന്നിവ വീട്ടിലായതിനാൽ തൊട്ടടുത്ത് വരുന്ന അപ്രതീക്ഷിത ഡ്യൂട്ടിയിൽ പല പൊലീസുകാരും വലയുന്ന അവസ്ഥയുമുണ്ട്. ഡ്യൂട്ടിക്ക് ആവശ്യത്തിനു പൊലീസുകാർ ക്യാമ്പിലും പരിസരത്തും ഉണ്ടായിരിക്കെ തന്നെയാണ് ഡ്യൂട്ടി എടുക്കുന്നവർക്ക് തന്നെ അധിക ഡ്യൂട്ടി വരുന്നത്. ഷിഫ്റ്റ് ഒന്ന് പരിഷ്ക്കരിച്ചാൽ നിലവിലെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാവുന്നതേയുള്ളൂ എന്നാണു ചൂണ്ടിക്കാട്ടപ്പെടുന്നത്. പക്ഷെ കടുത്ത ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർ രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. ഇടത് ഭരണമായതിനാൽ ഇവരെ തൊടാൻ മേലധികാരികൾക്കും മടിയുണ്ട്. പത്തമ്പതോളം പേര് നന്ദാവനം ക്യാമ്പിൽ വലിയ ജോലിയില്ലാതെ നിൽക്കുന്നു എന്നാണ് മറുനാടന്‍ അറിയാൻ കഴിഞ്ഞത്.
നന്ദാവനം ക്യാമ്പിലെ പൊലീസ് ലൈബ്രറിയിൽ എസ്ഐ ഉൾപ്പെടെ നാലുപേരാണ് ഡ്യൂട്ടിയിൽ ഉള്ളത്. അതിനുമാത്രം ജോലിയില്ലാത്ത ഇടമാണ് ലൈബ്രറി എന്നാണ് ലഭിക്കുന്ന വിവരം. റെക്കോഡ് റൂമിൽ ഒരു ഗ്രെഡ് എസ്ഐയുണ്ട്. ഇദ്ദേഹം യൂണിഫോം ഇട്ടിട്ടു തന്നെ കാലം കുറെയായി എന്നാണ് സൂചന. ഇതൊക്കെ കൊണ്ട് തന്നെയാണ് സ്ഥിരം ചെയ്യുന്നവർക്ക് തന്നെ വീണ്ടും ഡ്യൂട്ടി ലഭിക്കുന്നത്. പൊലീസ് അസോസിയേഷനുമായി ബന്ധപ്പെട്ടവർ ഡ്യൂട്ടി ചെയ്യണം എന്നാണ് മുഖ്യമന്ത്രി തന്നെ പറയുന്നത്. പക്ഷെ അതൊന്നും നടപ്പിൽ വരുന്നില്ല. കമാൻഡന്റ്മാർക്കോ അസിസ്റ്റന്റ് കമാൻഡന്റ്മാർക്കോ പലരെയും തൊടാൻ മടിയുണ്ട്. ട്രാൻസ്ഫർ ഭീഷണിയാണ് നേരിടേണ്ടി വരുക എന്നതാണ് ഇതിന്റെ പരിണതഫലം. അവശേഷിക്കുന്നവർക്ക് ഡ്യൂട്ടി വീതിച്ചുനൽകലാണ്. അതാണ് ഇപ്പോൾ മുറപോലെ നടക്കുന്നത്.
ചില സ്ഥലങ്ങളിൽ പത്ത് പേർ മതിയെങ്കിൽ അവിടെ അമ്പത് പേർക്ക് ഡ്യൂട്ടി നൽകും. അമ്പത് പേർ വേണ്ടി വരുന്ന സ്ഥലത്ത് പത്തുപേർക്കും. ഈ ഡ്യൂട്ടിയിൽ എത്തുന്നവർ അപ്പോഴും വലയും. ഡ്യൂട്ടി പരിഷ്ക്കരണം പരാതികൾക്ക് ഇടയാക്കാതെ നടപ്പിലാക്കണം എന്നാണ് ഇപ്പോൾ പൊലീസിൽ നിന്നും ആവശ്യം ഉയരുന്നത്. ഡ്യൂട്ടിയുടെ പേരിലുള്ള പ്രശ്നമായതിനാൽ പരാതിയുമായി മുന്നോട്ടു നീങ്ങാൻ പൊലീസുകാർക്കും തടസ്സങ്ങളുമുണ്ട്. പൊലീസിൽ നിന്നും ഉയരുന്ന ഡ്യൂട്ടി റൊട്ടേഷൻ ആവശ്യത്തിന് നേരെ പൊലീസ് അധികാരികൾ മുഖം തിരിഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്. ഈ ആരോപണങ്ങൾ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തള്ളി. പൊലീസുകാർക്ക് ഡ്യൂട്ടി റൊട്ടേഷന്റെ പേരിൽ പരാതിയുണ്ടെങ്കിൽ അവർ ആദ്യം എന്നെ വന്നു കാണട്ടെ എന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.
Stories you may Like
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ: ശോഭ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
- സിഐടിയു- ബസുടമ തർക്കം ഒത്തുതീർപ്പായി; ബസ് സർവീസ് നാളെ മുതൽ
- ശമ്പളം വേണ്ട... നിയമനം മാത്രമതിയെന്ന് ശബരിമലയിലെ താക്കോൽ സ്ഥാനക്കാരൻ!
- രാഹുൽ ഗാന്ധിയുടെ സുരക്ഷ: പൊലീസുകാരെ വലച്ച് 50 മണിക്കൂർ തുടർച്ചയായ ഡ്യൂട്ടി
- TODAY
- LAST WEEK
- LAST MONTH
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍