പരേതർക്ക് താങ്ങും തണലുമാകുന്നത് ഒരു അഷ്റഫ് താമരശേരി മാത്രമല്ല; മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ അറിയപ്പെടാത്ത മുഖങ്ങളെയും അറിയണം; ശ്രീദേവിയുടെ ആകസ്മിക അന്ത്യത്തിൽ ബന്ധുക്കൾ അന്തിച്ചുനിന്നപ്പോൾ ഊണും ഉറക്കവുമില്ലാതെ ഓടി നടന്നത് നന്തി നാസറിനെയും നസീർ വാടാനപ്പള്ളിയെയും പോലുള്ളവർ; പരേതർക്കൊരാൾ മാത്രമല്ല അനേകരെന്ന് തെളിയുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ഡസ്ക്
ദുബായ്: ദുബായിൽ വച്ച് അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുണ്ടായ കാലതാമസം ഏറെ ചർച്ചയായിരുന്നു. നടപടിക്രമങ്ങളിലെ സൂക്ഷ്മതയും ജാഗ്രതയും കാക്കാൻ വേണ്ടിയായായിരുന്നു ഈ കാലതാമസമെന്ന ്പിന്നീട് വ്യക്തമായി.സെലിബ്രിറ്റിയായതുകൊണ്ടുതന്നെ കൃത്യമായ വിവരങ്ങൾ സഹായസഹകരണങ്ങൾക്കായി എത്തിയ സാമൂഹിക പ്രവർത്തകർക്കും കി്ട്ടുന്നുണ്ടായിരുന്നില്ല.എന്നിരുന്നാലും എല്ലാ സഹായവുമെത്തിക്കാൻ സദാസന്നദ്ധമായി നിരവധി മലയാളി സാമൂഹിക പ്രവർത്തകർ അവിടെയുണ്ടായിരുന്നു. എംബാമിങ് സെന്ററിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ അഷ്റഫ് താമരശേരിയുടെ കഥമാത്രമാണ് മാധ്യമങ്ങൾ കൊട്ടിഘോഷിച്ചത്. എന്നാൽ അ്ഷ്റഫ് മാത്രമായിരുന്നും ഈ സേവനങ്ങൾക്ക് ഉണ്ടായിരുന്നത് എന്നാരും ധരിക്കരുത്.
ശ്രീദേവി മരിച്ചപ്പോൾ വിവരമറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയത് സാമൂഹിക പ്രവർത്തകനായ നന്തി നാസറായിരുന്നു. റാഷിദ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെങ്കിലും കൃത്യമായ വിവരം ആർക്കുമുണ്ടായിരുന്നില്ല.കോൺസുലേറ്റ് പിർഒയ്ക്കൊപ്പം ഡെത്ത് സർട്ടിഫിക്കറ്റും മറ്റും കിട്ടുന്നതിന് ഏറെ പ്രയത്നിച്ചത് നാസറാണ്.കോൺസുലേറ്റിനാണ് ഇക്കാര്യങ്ങളിൽ ആധികാരിക ചുമതല എന്നതുകൊണ്ട് സാമൂഹിക പ്രവർത്തകർക്ക് സഹായകരുടെ റോളാണ് ഉള്ളത്. അതേസമയം, മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വിവരം ആദ്യം അറിഞ്ഞതും കാര്യങ്ങൾ നീക്കിയതും നസീർ വാടാനപ്പള്ളി എന്ന സാമൂഹിക പ്രവർത്തകനാണ്. സർട്ടിഫിക്കറ്റുകളും മറ്റും ഏറ്റുവാങ്ങാൻ കോൺസുലേറ്റ് പിആർഒയ്ക്കാണ് ചുമതല. എന്നാൽ, ഡെത്ത് സർട്ടിഫിക്കറ്റ് വേഗത്തിൽ കിട്ടാനും, മൃതദേഹം വിട്ടുകിട്ടാനും, എംബാം ചെയ്ത് കിട്ടാനുമൊക്കെ നാസറും ,നസീർ വാടാനപ്പള്ളിയുമായിരുന്നു.
്
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഇമെയിൽ വന്നതിന് ശേഷമാണ് ശ്രീദേവിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ ദുബായ് പൊലീസ് തീരുമാനിച്ചതെന്നാണ് സൂചന. ഈ സമയം വരെ മോർച്ചറിക്ക് മുന്നിൽ കാത്തിരിക്കുകയായിരുന്നു അഷ്റഫ് താമരശ്ശേരിയും നാസർ വാടാനപ്പള്ളിയും നാസർ നന്തിയും. ഇവിടെ നിന്ന് മൃതദേഹം എംബാം സെന്റിറിലേക്ക് കൊണ്ടു പോയി. മോർച്ചറിയിൽ വച്ചു തന്നെ രേഖകളെല്ലാം കിട്ടിയതു കൊണ്ട് ഇന്ത്യൻ എംബസിലെ ഉദ്യോഗസ്ഥർ അതുമായി വിമാനത്താവളത്തിലേക്ക് പോയി. ശ്രീദേവിയുടെ ബന്ധുക്കളും എംബാം സെന്ററിലേക്ക് പോയില്ല. എന്നാൽ അഷ്റഫും നാസർ വാടാനപ്പള്ളിയും നാസർ നന്തിയും എംബാം സെന്ററിൽ എത്തി. ഇവിടെ നിന്ന് ആരുടേയെങ്കിലും പേരിൽ മാത്രമേ മൃതദേഹം വിട്ടു നൽകൂ. ഈ സമയം ഇതിനുള്ള അപേക്ഷയിൽ അഷ്റഫ് തന്റെ പേര് എഴുതാൻ പറഞ്ഞുകൊടുക്കുകയായിരുന്നു. അങ്ങനെയാണ് മൃതദേഹം ഏറ്റുവാങ്ങിയത് അഷ്റഫ് ആകുന്നത്. എംബാം ചെയ്ത് പെട്ടിയിലടച്ച മൃതദേഹം നേരെ വിമാനത്താവളത്തിലേക്കും പോയി.
എംബാമിങ് സെന്ററിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയങ്കിലും മലയാളി സാമൂഹിക പ്രവർത്തകർക്ക് അവരുടെ ഭൗതികശരീരം കാണാനായില്ലെന്നാണ് സൂചന.അതുകൊണ്ട് തന്നെ ശ്രീദേവിയുടെ തലയിൽ മുറിവുകൾ ഒന്നും കണ്ടില്ല എന്നും മറ്റുമുള്ള ചിലരുടെ അവകാശവാദം ശരിയല്ല.ശ്രീദേവിയുടെ മൃതദേഹവുമായി ബന്ധപ്പെട്ട് അതീവ രഹസ്യമായാണ് കാര്യങ്ങൾ നീക്കിയത്. അരേയും ഒന്നിലും സഹകരിപ്പിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് യുഎഇയിലെ അധികാരികൾക്ക് ഇമെയിൽ സന്ദേശം പോലും എത്തിയിരുന്നു. ശ്രീദേവിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങളോ മറ്റ് വിശദാംശങ്ങളോ പുറത്തു പോകരുതെന്ന നിർബന്ധ ബുദ്ധിയും ഉണ്ടായിരുന്നു.
ശ്രീദേവിയുടെ മൃതദേഹവുമായി ബന്ധപ്പെട്ട് അതീവ രഹസ്യമായാണ് കാര്യങ്ങൾ നീക്കിയത്. അരേയും ഒന്നിലും സഹകരിപ്പിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് യുഎഇയിലെ അധികാരികൾക്ക് ഇമെയിൽ സന്ദേശം പോലും എത്തിയിരുന്നു. ശ്രീദേവിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങളോ മറ്റ് വിശദാംശങ്ങളോ പുറത്തു പോകരുതെന്ന നിർബന്ധ ബുദ്ധിയും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ശ്രീദേവിയുടെ തലയിൽ മുറിവൊന്നും കണ്ടില്ലെന്ന അഷ്റഫ് താരശ്ശേരിയുടെ വാക്കുകളെ സംശയത്തോടെ കാണുകയാണ് ദുബായിലെ മറ്റ് മലയാളികൾ ഇപ്പോൾ. അഷ്റഫ് താമരശ്ശേരിയ്ക്കൊപ്പം നാസർ വാടാനപ്പള്ളി, നാസർ നന്തി എന്നിവരും ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികളുമായി സഹകരിച്ചിരുന്നു. എന്നാൽ ഇവരെയൊന്നും ഒരിടത്തും അടുപ്പിച്ചില്ല.
യു.എ.ഇ.യിൽനിന്ന് ഒട്ടേറെ മൃതദേഹങ്ങൾ കയറ്റിഅയക്കാൻ മുന്നിലുള്ള പൊതുപ്രവർത്തകനാണ് അഷ്റഫ് താമരശ്ശേരി. ദുബായ് സർക്കാരിന്റെ ദുബായ് ഹെൽത്ത് അഥോറിറ്റിയുടെ സർട്ടിഫിക്കറ്റിലും ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് അജ്മാനിലെ അഷ്റഫാണെന്ന് രേഖപ്പെടുത്തിയിരുന്നു. ശ്രീദേവിയുടെ ഭർത്താവ് ബോണികപൂറിന്റെ ബന്ധു സൗരഭ് മൽഹോത്രയാണ് ബന്ധുവായി എല്ലായിടത്തും എത്തിയിരുന്നത്. എന്നാൽ, യു.എ.ഇ.യിലെ നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നില്ല. ഇതുകാരണം ദുബായിലെ പൊതുപ്രവർത്തകർ തന്നെയായിരുന്നു എംബാമിങ് സെന്ററിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്നായിരുന്നു റിപ്പോർട്ട. എന്നാൽ, കാര്യങ്ങൾ വേഗത്തിലാക്കുക എന്ന ധർമമാണ് സാമൂഹിക പ്രവർത്തകർ നിറവേറ്റിയത് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
എംബാമിങ് പ്രവർത്തനത്തിന് ചുക്കാൻ പിടിച്ച അഷ്റഫ് താമരശ്ശേരിയെയാണ് മൃതദേഹം അധികൃതർ രേഖാമൂലം ഏൽപ്പിച്ചതെന്നും ഈ രേഖയുമായാണ് കോൺസുലേറ്റ് അധികൃതരും സൗരഭ് മൽഹോത്രയും മൃതദേഹവുമായി വിമാനത്താവളത്തിലേക്ക് പോയതെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇത് പൂർണമായി ശരിയല്ലെന്നും നന്തി നാസർ വിശദീകരിക്കുന്നു.
എംബാമിങ് ്സെന്ററിൽ താനും നസീർ വാടാനപ്പള്ളിയും അഷ്റഫും ഉണ്ടായിരുന്നു. മൃതദേഹം ഏറ്റുവാങ്ങേണ്ട സമയത്ത് ബന്ധുക്കളാരെങ്കിലും വേണം എന്ന വ്യവസ്ഥ പ്രകാരം ആ ദൗത്യം അഷ്റഫ് താമരശ്ശേരി ഏറ്റെടുക്കുകയായിരുന്നു. ഫീസടയ്ക്കുക, ആംബുലൻസ് ഏർപ്പാടാക്കുക തുടങ്ങിയ കാര്യങ്ങൾക്കെല്ലാം താനും നസീറുമാണ് മുൻകൈയടുത്തതെന്ന് ഓർക്കുന്നു നന്തി നാസർ.
എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതെന്ന് യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി നവദീപ്സിങ് സൂരി ട്വിറ്ററിൽ അറിയിച്ചിരുന്നു. ശ്രീദേവിയുടേത് അബദ്ധത്തിൽ സംഭവിച്ച മുങ്ങിമരണമാണെന്നും ഇതുസംബന്ധിച്ച എല്ലാ അഭ്യൂഹങ്ങളും തള്ളിക്കളഞ്ഞെന്നും ദുബായ് പ്രോസിക്യൂഷൻ വക്താവും സ്ഥിരീകരിച്ച ശേഷമായിരുന്നു ഈ നടപടി ക്രമങ്ങൾ
യുഎഇയിലെ പ്രവാസികൾക്ക് വളരെ സുപരിചിതനാണ് അഷറഫ് താമരശ്ശേരി. സാമൂഹിക പ്രവർത്തനത്തിന് പ്രവാസി ഭാരതീയ സമ്മാൻ നേടിയ വ്യക്തിത്വം. പ്രവാസജീവിതത്തിനിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ ആളാണ് അഷറഫ് താമരശേരി. ഇതിനകം ജാതിമതദേശ വ്യത്യാസമില്ലാതെ യുഎഇയിലെ വിവിധ ആശുപത്രികളിലെ മോർച്ചറികൾ നിന്ന് വിവിധ രാജ്യക്കാരുടെ അയ്യായിരത്തോളം മൃതദേഹങ്ങൾ ഇദ്ദേഹം നടപടികൾ പൂർത്തിയാക്കി അയച്ചിട്ടുണ്ട്. 20 വർഷത്തോളമായി യുഎഇയിലെ അജ്മാനിൽ പ്രവാസ ജീവിതം നയിക്കുന്ന ആളാണ് അഷറഫ്. സ്വന്തമായി ബിസിനസ് നടത്തുന്ന ഇദ്ദേഹം അതെല്ലാം മറ്റുള്ളവരെ ഏൽപിച്ചാണ് പ്രതിഫലേച്ഛ യാതൊന്നും കൂടാതെ സേവനം നടത്തുന്നത്. അതേസമയം ഒരുപാട് അറിയപ്പെടാത്ത അഷ്റഫ് താമരശ്ശേരിമാർ മരിച്ചവരെ കാക്കാൻ പ്രതിഫലേച്ഛ കൂടാതെ ഗൾഫിൽ സേവനമനു്ഷ്ഠിക്കുന്നുണ്ട് എന്ന കാര്യമാണ് മലയാളികൾ തിരിച്ചറിയേണ്ടത്.
Stories you may Like
- അമ്പായത്തോട് അഷ്റഫിന് രക്തത്തിലൂടെ പകരുന്ന സാക്രമിക രോഗം
- സി.പി. എം വിമതനേതാവ് സി.ഒ.ടി നസീർ; കോൺഗ്രസ് വേദികളിൽ സജീവമാകുമ്പോൾ
- സി.ഒ.ടി നസീറിനെതിരെ പൊലിസ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തു
- മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു
- ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്ത കേസിൽ മഞ്ചേശ്വരം എംഎൽഎക്ക് തടവുശിക്ഷ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്