വടകരയിലെ സ്വതന്ത്രൻ ആംആദ്മിയുടെ പിന്തുണയുണ്ടെന്ന് കള്ള വാർത്ത നൽകിയ വ്യക്തിയെന്ന് കൺവീനർ; കെജ്രിവാളിന് വേണ്ടി ഡൽഹിയിലും പഞ്ചാബിലും വോട്ട് ചോദിച്ച നടന്ന നസീറിനെ അറിയില്ലേ എന്ന് ചോദിച്ച് പ്രവർത്തകർ; വെട്ടേറ്റ് ചികിൽസയിലുള്ള 'സഖാവിനെ' അപമാനിച്ച നേതാവ് കോഴിക്കോട്ടെ യോഗത്തിൽ നിന്ന് രക്ഷപ്പെട്ടത് പൊലീസ് സംരക്ഷണയിൽ; പ്രതിഷേധിച്ചരെ പുറത്താക്കി പ്രതികാരവും; കേരളത്തിലെ ആംആദ്മിയിൽ തമ്മിൽ തല്ല് തീരുന്നില്ല; കെജ്രിവാൾ കെട്ടിയിറക്കിയ തുഫൈലിനെതിരെ ആപ്പിൽ കലാപം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ആം ആദ്മി പാർട്ടി കേരളാ ഘടകത്തിൽ വീണ്ടും പൊട്ടിത്തെറി. വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീറുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങളുടെ തുടക്കം. സി ഒ ടി നസീറിന് എതിരായ പ്രസ്താവന ആം ആദ്മി പാർട്ടി മീറ്റിംഗിൽ നിന്ന് കൺവീനർ തുഫൈലിനെ പ്രവർത്തകർ പുറത്താക്കി. പ്രതികാരമെന്നോണം വിഷയം ചർച്ചയാക്കിയവരെ പാർട്ടിയിൽ നിന്ന് തുഫൈലും സസ്പെന്റ് ചെയ്തു. ഇതോടെ ആംആദ്മി കേരള ഘടകത്തിൽ കലാപം മൂക്കുകായണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആംആദ്മിക്ക് രാജ്യത്തൊരിടത്തും ജയിക്കാനാവില്ലെന്ന വാർത്തകൾ സജീവമാകുന്നതിനിടെയാണ് കേരളത്തിലേയും പാർട്ടിയിലെ തമ്മിലടി. ഇതോടെ ആംആദ്മിയുടെ കൺവീനർ സ്ഥാനത്ത് നിന്ന് സി ആർ നീലകണ്ഠനെ മാറ്റിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നടപടിയും പ്രതിഷേധത്തിന് പുതിയ തലം നൽകുകയാണ്.
വടകര സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീറിനെതിരായ അക്രമം ഉണ്ടായപ്പോൾ നസീറിനെ കള്ളനാക്കുന്നതലത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുകയാണ് ആം ആദ്മി കൺവീനർ ചെയ്തത്. എന്നാൽ കോഴിക്കോട്ടേയും വടകരയിലേയും പാർട്ടി പ്രവർത്തകരുടെ ആവശ്യ പ്രകാരമായിരുന്നു നസീർ മത്സരിക്കാനെത്തിയത്. എന്നാൽ വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി നസീർ തനിക്ക് ആംആദ്മി പാർട്ടിയുടെ പിന്തുണയുണ്ടെന്ന് കള്ള വാർത്ത നൽകിയ വ്യക്തിയാണെന്നായിരുന്നു കൺവീനറുടെ പോസ്റ്റ്. ഇത്തരം കള്ള വാർത്തകൾ നൽകുന്നതിലൂടെ എന്ത് രാഷ്ട്രീയമാണ് ഈ തിരിഞ്ഞെടുപ്പിൽ അദ്ദേഹം ഉയർത്താൻ ഉദ്ദേശിച്ചിരുന്നത് എന്ന് അറിയില്ല. തീർച്ചയായും അദ്ദേഹത്തിന്റെ മേലുള്ള ആക്രമണത്തെ മുഖം നോക്കാതെ അപലപിക്കുന്നു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കേണ്ടതാണ് എന്നായിരുന്നു തുഫൈലിന്റെ പോസ്റ്റ്.
ഇതിന് ശേഷമാണ് കോഴിക്കോട്ട് യോഗത്തിന് തുഫൈൽ എത്തിയത്. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി തലശ്ശേരിയിൽ വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. വടകര പാർലമെന്റ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച നസീർ മുൻ സി പി എം അംഗമായിരുന്നു. അതിന് ശേഷം നസീർ ആംആദ്മിയിൽ സജീവമായിരുന്നു. ഡൽഹിയിലും പഞ്ചാബിലും പോലും സ്വന്തം കാശ് മുടക്കി ആംആദ്മിയുടെ പ്രചരണത്തിൽ സജീവമായ വ്യക്തിയായിരുന്നു നസീർ. അത്തരത്തിലൊരു പാർട്ടിക്കാരനെയാണ് കൺവീനർ വിർശിച്ചത്. നേരത്തെ സി ഒ ടി നസീറിനെതിരെ ഉണ്ടായ ആക്രമണത്തിനെതിരായ പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത ആം ആദ്മി നേതാക്കളായ ഷൗക്കത് അലി എറോത്ത്, വിനോദ് മേക്കോത്ത് എന്നിവർക്കെതിരായി പാർട്ടി വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ തുഫൈൽ മെസ്സേജ് അയക്കുകയും ചെയ്തിരുന്നു.
ഇന്ന് കോഴിക്കോട് നടന്ന മീറ്റിംഗിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളും കൺവീനറുടെ ഈ നടപടിയെ അപലപിച്ച് പ്രതിഷേധം ഉയർത്തുക ഉണ്ടായി. പൊലീസിനെ വിളിച്ച് വരുത്തിയാണ് സംസ്ഥാന കൺവീനർ തുഫൈൽ പ്രവർത്തകരുടെ പ്രതിഷേധത്തിന് ഇടയിൽ നിന്ന് രക്ഷപ്പെട്ടത്. തുഫൈലിനെ ഒഴിവാക്കി പ്രർത്തകർ മീറ്റിങ് കൂടുകയും സി ഒ ടി നസീറിന് നേരേയുണ്ടായ ആക്രമത്തെ അപലപിക്കുകയും. സി ആർ നീലകണ്ഠനെ പുറത്താക്കിയ നടപടിക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഷൗക്കത് അലി എറോത്ത്, വിനോദ് മേക്കോത്ത് എന്നിവരെ സസ്പെന്റ് ചെയ്തതായി തുഫൈലും അറിയിച്ചത്. ഇരുവരും സംഘടനാ പ്രവർത്തനം സ്ഥിരമായി നടത്തുന്ന വ്യക്തികളാണെന്നും പറയുന്നു. മുമ്പ് സാറാ ജോസഫ് കൺവീനറായിരുന്നപ്പോഴും ഇവരെ പുറത്താക്കിയിരുന്നുവെന്നും തുഫൈൽ പറയുന്നു. ഈയിടെ മാത്രമാണ് തുഫൈൽ ആംആദ്മിയുടെ നേതൃത്വത്തിൽ എത്തിയത്. സിപിഎമ്മിനോട് ചേർന്ന് നിൽക്കാനാണ് തുഫൈലിന് താൽപ്പര്യം. എന്നാൽ കേരളത്തിലെ സാഹചര്യത്തിൽ പരിസ്ഥിതി വിരുദ്ധതയുടേയും അക്രമ രാഷ്ട്രീയത്തിന്റേയും പേരിൽ സിപിഎമ്മിനെ തള്ളി പറയണമെന്നാണ് മറു വിഭാഗത്തിന്റെ നിലപാട്. കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരായ നിലപാടാണ് സിആർ നീലകണ്ഠൻ എടുത്തത്. ഇതോടെയാണ് സി ആറിനെ ആംആദ്മിയുടെ പദവിയിൽ നിന്ന് കെജ്രിവാൾ നീക്കിയത്.
ആംആദ്മിയുടെ വിശ്വസ്തനെന്ന പരിവേഷവുമായാണ് തുഫൈൽ ആംആദ്മിയിൽ എത്തുന്നത്. ദേശീയ തലത്തിൽ ശ്രദ്ധേയനായ മലയാളി മാധ്യമ പ്രവർത്തകനായിരുന്നു. ആംആദ്മി സംസ്ഥാന സെക്രട്ടറിയായി നവംബറിലാണ് തുഫൈലിനെ പ്രഖ്യാപിച്ചത്. പിന്നീട് സി ആർ നീലകണ്ഠൻ പുറത്തായതോടെ കൺവീനറുമായി. കോഴിക്കോട് സ്വദേശിയായ തുഫൈൽ ചെന്നൈ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തെഹൽക്കയിലുടെ മാധ്യമരംഗത്ത് രംഗപ്രവേശം ചെയ്ത തുഫൈൽ ദേശീയ മാസികയായ ഔട്ട്ലുക്കിൽ സീനിയർ എഡിറ്ററായി പ്രവർത്തിച്ചു വരികയാണ്. ജയരാജിന്റെ ഒറ്റാൽ എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് തുഫൈൽ വ്യക്തമാക്കി. ജോലി തേടിയാണ് തുഫൈൽ ഡൽഹിയിൽ എത്തുന്നത്. ഇതിനിടെയാണ് ആംആദ്മിയുമായി ബന്ധം തുടങ്ങുന്നത്. ഈ അടുപ്പമാണ് കേരളത്തിലെ പാർട്ടിയുടെ ചുമതലക്കാരനായി തുഫൈലിനെ മാറ്റുന്നതും.
നേരത്തെ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് തുഫൈൽ. കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണയുടെ സംഗീത കച്ചേരി ഉൾപ്പടെയുള്ള പരിപാടികൾ ഡൽഹിയിൽ സംഘടിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ചത് തുഫൈൽ ആയിരുന്നു. തീവ്രവലതുപക്ഷ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് കൃഷ്ണയുടെ പരിപാടി സംഘാടകരായ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ വേണ്ടെന്ന് വച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, അദ്ദേഹത്തിന് പാടാൻ അവസരമൊരുക്കി ഡൽഹി സർക്കാർ മുന്നോട്ടുവന്നത്. അഴിമതിക്കും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുമെതിരെ ചൂലെടുത്ത് പോരാടിയാണ് കെജ്രിവാൾ ഡൽഹിയിൽ ഭരണത്തിലേറിയത്. പുരോഗമന ആശയങ്ങളുടെ കേന്ദ്രമായ കേരളവും ഇതുവരെ ആം ആദ്മിയുടെ തത്വ ശാസ്ത്രങ്ങൾ ഏറ്റെടുത്തില്ല. സാറാ ജോസഫ്, സിആർ നീലകണ്ഠൻ, എം എൻ കാരശ്ശേരി തുടങ്ങി എഴുത്തുകാരും പരിസ്ഥിതി പ്രവർത്തകരുമൊക്കെ അണിനിരന്നിട്ടും മുഖ്യധാരയിൽ ചർച്ചയാകുന്ന നിലയിലേക്ക് പ്രവർത്തനങ്ങൾ എത്തിക്കാൻ ആം ആദ്മിക്ക് സാധിച്ചില്ല. തുഫൈലിന്റെ നേതൃത്വത്തിനും കാര്യമായൊന്നും ചെയ്യാനാകില്ലെന്നാണ് പുതിയ വിവാദം നൽകുന്ന സൂചന.
സംസ്ഥാനത്ത് പ്രവർത്തനം വ്യാപിപ്പിക്കാൻ ആം ആദ്മി പാർട്ടിയുടെ സംസ്ഥാന മിഷൻ വിസ്താർ എന്ന പദ്ധതി അടക്കം ലക്ഷ്യം കണ്ടിരുന്നില്ല. മുൻ സംസ്ഥാന കൺവീനർ മനോജ് പത്മനാഭൻ, വക്താവ് കെ പി രതീഷ്, അനിത പ്രതാപ് എന്നിവരെ സമിതിയിൽ നിന്ന് ഒഴിവാക്കിയത് വിവാദങ്ങളുമുണ്ടാക്കി. മിഷൻ വിസ്താർ സംസ്ഥാന കൺവീനറായ് സാറാ ജോസഫിനെയും വക്താവായി പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഡനേയും ദേശീയ കമ്മിറ്റി തിരഞ്ഞെടുത്തു. എം എൻ കാരശ്ശേരി തിരുവനന്തപുരത്തെ ആം ആദ്മി സ്ഥാനാർത്ഥിയായിരുന്ന അജിത് ജോയ് തുടങ്ങിയവർ ഉൾപ്പെടുന്ന 20 അംഗ സംസ്ഥാന സമിതിയെയും തെരഞ്ഞെടുത്തിരുന്നു.
പിന്നീട് മുൻ സംസ്ഥാന കൺവീനറർ മനോജ് പത്മനാഭൻ, വക്താവ് കെ പി രതീഷ്. പ്രമുഖ മാധ്യമ പ്രവർത്തക അനിത പ്രതാപ് എന്നിവരെ സമിതിയിൽ നിന്നും ഒഴിവാക്കി. ഇത്തരം വിവാദങ്ങളെല്ലാം പാർട്ടിയെ തളർത്തി. ഇതിന് പുതിയ തലം നൽകുന്നതാണ് ഇപ്പോഴത്തെ വിവാദം.
Stories you may Like
- മെഡിക്കൽ ലാബ് നടത്തുന്ന ബീനാ കുര്യനിലൂടെ കരിങ്കുന്നത് ആംആദ്മി വസന്തം
- കെജ്രിവാളിനും പ്രതീക്ഷ; ബീനാ കുര്യന്റെ വിജയം ചർച്ചകളിൽ
- അലങ്കോലമാക്കിയവർ ഇത്തവണ മത്സരത്തിന് പോലും മുതിർന്നില്ല; ഡൽഹിയിൽ ആപ്പ് ഭരണം തുടരും
- എഎപി എംഎൽഎമാർക്ക് 25 കോടി വീതം ബിജെപി വാഗ്ദാനം ചെയ്തെന്ന് കേജ്രിവാൾ
- കെജ്രിവാളിന്റെ അറസ്റ്റ് പ്രചാരണ വിഷയമാക്കി ആംആദ്മി പാർട്ടി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്