തൊഴിൽ അന്വേഷകനായി ഡൽഹിയിൽ എത്തിയ 29കാരനായ കോഴിക്കോടുകാരന് ഒന്നാംതരം തൊഴിൽ നൽകി കെജ്രിവാൾ; കേരളത്തിലെ പാർട്ടിയെ നയിക്കാൻ ആംആദ്മി പുതുതായി ചുമതല ഏൽപ്പിച്ചത് മാധ്യമ പ്രവർത്തകനായ ഈ യുവാവിനെ; സാറാ ജോസഫിനും സി ആർ നീലകണ്ഠനും പരീക്ഷിച്ച് വിജയിക്കാതെ പോയത് പിടി തുഫൈലിന് സാധിക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആംആദ്മി പാർട്ടിയുടെ കേരള ഘടകത്തിന്റെ നേതൃത്വം ഇനി ഇരുപത്തിയൊമ്പതുകാരനിൽ. ദേശീയ തലത്തിൽ ശ്രദ്ധേയനായ മലയാളി മാധ്യമ പ്രവർത്തകൻ തുഫൈൽ പി.ടി.യെയാണ് കേരള ഘടകത്തെ നയിക്കാൻ നിയോഗിച്ചത്. എഎപി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് ആംആദ്മി സംസ്ഥാന സെക്രട്ടറിയായി തുഫൈലിനെ പ്രഖ്യാപിച്ചത്.
കോഴിക്കോട് സ്വദേശിയായ തുഫൈൽ ചെന്നൈ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തെഹൽക്കയിലുടെ മാധ്യമരംഗത്ത് രംഗപ്രവേശം ചെയ്ത തുഫൈൽ ദേശീയ മാസികയായ ഔട്ട്ലുക്കിൽ സീനിയർ എഡിറ്ററായി പ്രവർത്തിച്ചു വരികയാണ്. ജയരാജിന്റെ ഒറ്റാൽ എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് തുഫൈൽ വ്യക്തമാക്കി. ജോലി തേടിയാണ് തുഫൈൽ ഡൽഹിയിൽ എത്തുന്നത്. ഇതിനിടെയാണ് ആംആദ്മിയുമായി ബന്ധം തുടങ്ങുന്നത്. ഈ അടുപ്പമാണ് കേരളത്തിലെ പാർട്ടിയുടെ ചുമതലക്കാരനായി തുഫൈലിനെ മാറ്റുന്നതും.
മാധ്യമ രംഗത്തെ പരിചയസമ്പത്തും രാഷ്ട്രീയ ബന്ധങ്ങളും കണക്കിലെടുക്കുമ്പോൾ കേരളത്തിന്റെ ചുമതല തുഫൈലിന് നൽകുന്നതാണ് ഉചിതമെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. നേരത്തെ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് തുഫൈൽ. കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണയുടെ സംഗീത കച്ചേരി ഉൾപ്പടെയുള്ള പരിപാടികൾ ഡൽഹിയിൽ സംഘടിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ചത് തുഫൈൽ ആയിരുന്നു. തീവ്രവലതുപക്ഷ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് കൃഷ്ണയുടെ പരിപാടി സംഘാടകരായ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ വേണ്ടെന്ന് വച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, അദ്ദേഹത്തിന് പാടാൻ അവസരമൊരുക്കി ഡൽഹി സർക്കാർ മുന്നോട്ടുവന്നത്.
''ആം ആദ്മി പാർട്ടിക്ക് വളരാൻ സാധിക്കുന്ന സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്ന് കേന്ദ്ര നേതൃത്വം വിശ്വസിക്കുന്നു. പാർട്ടി നേതൃത്വം ഏൽപ്പിച്ചിരിക്കുന്ന ദൗത്യം സഹപ്രവർത്തകർക്കൊപ്പം ഭംഗിയായി നിറവേറ്റും. സംസ്ഥാനത്തെ ജനങ്ങൾക്കായി ബദൽ രാഷ്ട്രീയം ഒരുക്കും'' തുഫൈൽ പറഞ്ഞു. 2015ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ടോമി എല്ലിശ്ശേരി ചേർത്തല സൗത്ത് ഗ്രാമ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017ൽ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം സിവെഎസ്എസ് മലപ്പുറം അരീക്കോട് കോളജിൽ എസ്എഫ്ഐയെയും പരാജയപ്പെടുത്തിയിരുന്നു. ഇതിന് അപ്പുറത്തേക്കൊരു ചരിത്രം രചിക്കാനാണ് കേരളത്തിൽ ആംആദ്മി ശ്രമിക്കുന്നത്. ഇതിന് വേണ്ടിയാണ് തുഫൈലിനെ നിയോഗിക്കുന്നത്. യുവാക്കളിലേക്ക് പടർന്നിറങ്ങി പാർട്ടിയെ വളർത്തുകയെന്നതാണഅ ലക്ഷ്യം.
അഴിമതിക്കും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുമെതിരെ ചൂലെടുത്ത് പോരാടിയാണ് കെജ്രിവാൾ ഡൽഹിയിൽ ഭരണത്തിലേറിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യമൊട്ടാകെ മത്സരിച്ച് കരുത്ത് കാട്ടാൻ ശ്രമിച്ചെങ്കിലും പ്രതീക്ഷകൾ അസ്ഥാനത്തായി. ഹരിയാനയിലും പഞ്ചാബിലും പോരാട്ടം കാഴ്ചവച്ചെങ്കിലും മറ്റിടങ്ങളിൽ ചലനം പോലും ഉണ്ടാക്കാൻ സാധിച്ചില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ സ്ഥിതി മാറണം. പുരോഗമന ആശയങ്ങളുടെ കേന്ദ്രമായ കേരളവും ഇതുവരെ ആം ആദ്മിയുടെ തത്വ ശാസ്ത്രങ്ങൾ ഏറ്റെടുത്തില്ല. സാറാ ജോസഫ്, സിആർ നീലകണ്ഠൻ, എം എൻ കാരശ്ശേരി തുടങ്ങി എഴുത്തുകാരും പരിസ്ഥിതി പ്രവർത്തകരുമൊക്കെ അണിനിരന്നിട്ടും മുഖ്യധാരയിൽ ചർച്ചയാകുന്ന നിലയിലേക്ക് പ്രവർത്തനങ്ങൾ എത്തിക്കാൻ ആം ആദ്മിക്ക് സാധിച്ചില്ല.
ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനും കേരളത്തിലും ശക്തിപ്രാപിക്കാനുമായി സംസ്ഥാന ഘടകത്തൽ വമ്പൻ മാറ്റങ്ങൾക്കാണ് ആപ്പ് തയ്യാറായിരിക്കുന്നത്. യുവത്വത്തിന്റെ പ്രസരിപ്പുള്ള നേതൃത്വത്തിലേക്ക് എഎപി കേരളത്തിൽ മാറുകയാണ്. കേവലം 29 വയസ് മാത്രമുള്ള ഒരു വ്യക്തി സംസ്ഥാനത്ത് ഏതെങ്കിലും ഒരു പാർട്ടിയുടെ തലപ്പത്ത് എത്തുന്നത് ഇതാദ്യമായാണ്. കെജ്രിവാളിന്റെ സ്നേഹ പൂർവ്വമായ സമ്മർദ്ദമാണ് ഉത്തരവാദിത്തം ഏറ്റെടുക്കാൻ തുഫൈലിനെ പ്രേരിപ്പിക്കുന്നത്. കേരളത്തിലെ സാഹചര്യങ്ങൾ മനസ്സിലാക്കിയുള്ള ഇടപെടൽ ആംആദ്മി നടത്തും. ലോക്സഭയിൽ പരമാവധി വോട്ട് പിടിക്കുക. അതിന് ശേഷം തദ്ദേശ തെരഞ്ഞെടുപ്പിൽ തരംഗമായി മാറുകയാണ് ആംആദ്മിയുടെ ലക്ഷ്യം.
സിആർ നീലകണ്ഠൻ, സാറാ ജോസഫ്, എം എൻ കാരശ്ശേരി തുടങ്ങിയ പ്രധാന എഴുത്തുകാരും ബുദ്ധിജീവികളും പിന്തുണച്ചിട്ടും കേരളത്തിൽ പച്ചപിടിക്കാൻ ബുദ്ധിമുട്ടുന്ന പാർട്ടിയാണ് ആം ആദ്മി പാർട്ടി (എഎപി). ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് എഎപിയുടെ ഈ നീക്കം. തുഫൈലിന്റേത് പക്ഷേ ഭാരിച്ച ഉത്തരവാദിത്വമാണ്. ഡൽഹിക്ക് പുറമേയുള്ള ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും പോലെ, ബഹുജന പാർട്ടികളായ സിപിഎം, കോൺഗ്രസ്, ബിജെപി എന്നിവരെപ്പോലെ എഎപിക്ക് കേരളത്തിൽ വേരുപിടിക്കാനായിട്ടില്ല. കേരളത്തിലെ എഎപിയിലെ ചേരിതിരിഞ്ഞുള്ള അടിയും മുമ്പ് പാർട്ടിക്ക് ക്ഷീണം വരുത്തിയിരുന്നു.
''കേരളത്തിൽ നിലവിൽ സജീവമായി പ്രവർത്തിക്കുന്ന പതിനഞ്ചായിരത്തോളം പ്രവർത്തകർ എഎപിക്കുണ്ട്. നേരത്തെ പാർട്ടി വിട്ടുപോയവരും തിരികെവരാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം മാറേണ്ടതുണ്ട്. കൂടുതൽ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്ക് കടന്നുവരണം. പെൺകുട്ടികളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയും അവരിലൂടെ എഎപിയുടെ പ്രവർത്തന മേഖല ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. നിലവിലുള്ള ഇടത് വലത് രാഷ്ട്രീയ കക്ഷികളെ ഇല്ലായ്മ ചെയ്യും എന്നൊന്നും പറയുന്നില്ല. അതേസമയം മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള ഇടമാക്കി കേരളത്തെ മാറ്റിയെടുക്കുകയെന്നതാണ് ലക്ഷ്യം''- തുഫൈൽ പറയുന്നു.
സംസ്ഥാനത്ത് പ്രവർത്തനം വ്യാപിപ്പിക്കാൻ ആം ആദ്മി പാർട്ടിയുടെ സംസ്ഥാന മിഷൻ വിസ്താർ എന്ന പദ്ധതി അടക്കം ലക്ഷ്യം കണ്ടിരുന്നില്ല.മുൻ സംസ്ഥാന കൺവീനർ മനോജ് പത്മനാഭൻ, വക്താവ് കെ പി രതീഷ്, അനിത പ്രതാപ് എന്നിവരെ സമിതിയിൽ നിന്ന് ഒഴിവാക്കിയത് വിവാദങ്ങളുമുണ്ടാക്കി. മിഷൻ വിസ്താർ സംസ്ഥാന കൺവീനറായ് സാറാ ജോസഫിനെയും വക്താവായി പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഡനേയും ദേശീയ കമ്മിറ്റി തിരഞ്ഞെടുത്തു.എം എൻ കാരശ്ശേരി തിരുവനന്തപുരത്തെ ആം ആദ്മി സ്ഥാനാർത്ഥിയായിരുന്ന അജിത് ജോയ് തുടങ്ങിയവർ ഉൾപ്പെടുന്ന 20 അംഗ സംസ്ഥാന സമിതിയെയും തെരഞ്ഞെടുത്തിരുന്നു.
മുൻ സംസ്ഥാന കൺവീനറർ മനോജ് പത്മനാഭൻ, വക്താവ് കെ പി രതീഷ്. പ്രമുഖ മാധ്യമ പ്രവർത്തക അനിത പ്രതാപ് എന്നിവരെ സമിതിയിൽ നിന്നും ഒഴിവാക്കി. ഇത്തരം വിവാദങ്ങളെല്ലാം പാർട്ടിയെ തളർത്തി. ഈ സാഹചര്യത്തിലാണ് തീർത്തും പുതിയ മുഖം പാർട്ടിക്ക് നൽകാൻ തുഫൈലിനെ നിയോഗിക്കുന്നത്.
Stories you may Like
- മെഡിക്കൽ ലാബ് നടത്തുന്ന ബീനാ കുര്യനിലൂടെ കരിങ്കുന്നത് ആംആദ്മി വസന്തം
- കെജ്രിവാളിനും പ്രതീക്ഷ; ബീനാ കുര്യന്റെ വിജയം ചർച്ചകളിൽ
- അലങ്കോലമാക്കിയവർ ഇത്തവണ മത്സരത്തിന് പോലും മുതിർന്നില്ല; ഡൽഹിയിൽ ആപ്പ് ഭരണം തുടരും
- എഎപി എംഎൽഎമാർക്ക് 25 കോടി വീതം ബിജെപി വാഗ്ദാനം ചെയ്തെന്ന് കേജ്രിവാൾ
- കെജ്രിവാളിന്റെ അറസ്റ്റ് പ്രചാരണ വിഷയമാക്കി ആംആദ്മി പാർട്ടി
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍