അതിർത്തി കാക്കാൻ അഭിനന്ദൻ ഉടൻ എയർഫോഴ്സിൽ തിരിച്ചെത്തും; ശത്രുരാജ്യങ്ങളുടെ പിടിയിലകപ്പെട്ടവർ തിരിച്ചെത്തുമ്പോളുള്ള നടപടിക്രമങ്ങളിലും തെളിയുന്നത് വൈമാനികന്റെ ധീരത തന്നെ; ഡീബ്രീഫിങ്ങിന്റെ ഭാഗമായി ഇനി റോയും ഐബിയും ചോദ്യം ചെയ്യും; ഈ വൈമാനികൻ രാജ്യത്തിന്റെ അഭിമാനം തന്നെ; യുവാക്കുളുടെ സൂപ്പർബ്രാൻഡായി മാറി അഭിനന്ദൻ മീശ; സിങ്കം ശ്രമിച്ചിട്ടും നടക്കാതെ പോയ നീണ്ടു വളർന്ന കൊമ്പൻ മീശ പുതിയ ചിഹ്നമായും മാറുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പാക് എഫ് 16 വിമാനം വെടിവച്ചിടുകയും പാക് സൈന്യത്തിന്റെ പിടിയിലും രാജ്യത്തിന് വേണ്ടി തലയുയർത്തി നിന്ന് അഭിമാനം കാക്കൂകയും ചെയ്ത അഭിനന്ദൻ വർത്തമൻ വീണ്ടും ഇന്ത്യൻ എയർഫോഴ്സിന്റെ ഭാഗമാകും. ശാരീരിക പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അഭിനന്ദനെ വേഗത്തിൽ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാനാണ് തീരുമാനം. അഭിനന്ദനെ വ്യോമസേന ഒഴിവാക്കും എന്ന തരത്തിൽ പാക് മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും നടക്കുന്ന പ്രചരണം തെറ്റാണെന്നാണ് സൂചന. ഡീബ്രീഫിങ്ങിന്റെ ഭാഗമായി അഭിനന്ദനെ ഇന്റലിജൻസ് ബ്യൂറോയും റോയും ഇനി ചോദ്യംചെയ്യും. അതിന് ശേഷം വായുസേനയുടെ ഭാഗമാക്കും. ഇന്നലെ നടന്ന ചോദ്യം ചെയ്യലുകളിൽ അഭിനന്ദന്റെ ധീരതയാണ് തെളിഞ്ഞത്. അതിനിടെ അഭിനന്ദന്റെ മീശ പുതിയ തരംഗമാവുകയാണ്. ഏറ്റവും പുതിയ ഫാഷനായി ഇത് മാറുന്നു. ധീരതയുടെ പുതിയ ചിഹ്നമാണ് ഇത്.
ശത്രുരാജ്യങ്ങളുടെ പിടിയിലകപ്പെട്ടവർ തിരിച്ചെത്തുമ്പോളുള്ള നടപടിക്രമങ്ങളുടെ ഭാഗമായുള്ള വിവരശേഖരണരീതിയാണ് ഡീബ്രീഫിങ്ങ്. അതിനിടെ പാക്കിസ്ഥാന്റെ പിടിയിലായിരിക്കെ അഭിനന്ദൻ അനുഭവിച്ചതു കടുത്ത മാനസിക പീഡനമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സേനയുടെ നീക്കങ്ങളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും സംബന്ധിച്ച് വിവരങ്ങൾ ആരായാൻ പാക് ശ്രമിച്ചെങ്കിലും അഭിനന്ദൻ വഴങ്ങാതിരുന്നതോടെ പാക് സേന നിരാശരായി. ഇതേ തുടർന്നായിരുന്നു മാനസിക പീഡനം. എന്നാൽ അഭിനന്ദനെ ശാരീരികമായി ഉപദ്രവിക്കാൻ ശത്രുപക്ഷം തയാറായില്ല. ഇക്കാര്യങ്ങളെല്ലാം വായുസേനയുടെ മുതിർന്ന ഉദ്യോഗസ്ഥരോട് അഭിനന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. കാർഗിൽ യുദ്ധകാലത്ത് പാക്കിസ്ഥാന്റെ പിടിയിലായ ഫ്ളൈറ്റ് ലഫ്റ്റനന്റ് നചികേതയും 1965 യുദ്ധകാലത്ത് പിടിക്കപ്പെട്ട ഫീൽഡ് മാർഷൽ കരിയപ്പയുടെ മകൻ സ്ക്വാഡ്രൺ ലീഡർ കെ.സി. നന്ദ കരിയപ്പയും ഇതേ രീതിയിലുള്ള ചോദ്യംചെയ്യലിനു വിധേയരായിട്ടുണ്ട്.
ഡീബ്രീഫിങ്ങിന്റെ ഭാഗമായി അഭിനന്ദനെ ഇനി വായുസേനയുടെ ഇന്റലിജൻസ് വിഭാഗം ആദ്യം ചോദ്യംചെയ്യും. പിന്നീട് ആരോഗ്യ പരിശോധന നടക്കും. ശത്രുരാജ്യം ശരീരത്തിൽ എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഒളിപ്പിച്ചിട്ടുണ്ടോ എന്നതടക്കം അറിയുന്നതിനാണിത്. തുടർന്ന് മാനസിക പരിശോധനകളും. ശത്രുരാജ്യം വിവരങ്ങൾ ചോർത്തിയിട്ടുണ്ടോയെന്നത് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഈ നടപടി ക്രമങ്ങൾ പൂർത്തിയായാൽ അഭിനന്ദനെ സേനയുടെ ഭാഗമാക്കും. കഴിഞ്ഞ ബുധനാഴ്ച പാക് അധീന കശ്മീരിൽനിന്നാണ് പാക്സേന അഭിനന്ദനെ പിടികൂടിയത്. കണ്ണുകൾ മൂടിക്കെട്ടി കൈകൾ ബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇതിനിടെയിലും മാനസികമായി അഭിനന്ദൻ പതറിയില്ല. സ്റ്റൈലിഷ് മീശയുമായി പാക്കിസ്ഥാനികളെ നിരാശപ്പെട്ടുത്തി. അങ്ങനെ ഇന്ത്യയുടെ പുതിയ 'സെലിബ്രിറ്റി'യായി വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ മാറുന്നതോടെ ആ മീശയും തരംഗമാകുകയാണ്. അഭിനന്ദന്റെ അച്ഛൻ സിങ്കക്കുട്ടി മുൻ എയർമാർഷലാണ്. അച്ഛന് വ്യോമസേനയുടെ അഭിമാനമായിരുന്നു. അപ്പോഴും കൊമ്പൻ മീശവയ്ക്കാനായില്ല. അച്ഛന്റെ വഴിയേ സേനയിലെത്തിയ അഭിനന്ദൻ മീശ തന്റെ പേഴ്സണാലിറ്റിയുടെ ഭാഗമാക്കി. ഈ മീശയാണ് ഇപ്പോൾ അഭിമാനത്തിന്റെ പുതിയ ചിഹ്നമായി മാറുന്നത്.
അഭിനന്ദന്റെ ധൈര്യം യുവാക്കൾ ഏറ്റെടുത്തതിന്റെ പിന്നാലെ അദ്ദേഹത്തിന്റെ മീശയ്ക്കും ആരാധകർ ഏറെയാണ്. അഭിനന്ദന്റെ ധീരതയുടേയും ആത്മവിശ്വാസത്തിന്റെയും ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് നവമാധ്യമങ്ങൾ പറയുന്നത്. 18 - 19 നീറ്റാണ്ടുകളിൽ ഇംഗ്ലണ്ടിലെ തരംഗമായിരുന്ന മീശയാണ് അഭിനന്ദൻ ഉപയോഗിച്ചിരിക്കുന്നത്. വിടർന്ന പുഞ്ചിരിക്കും ജ്വലിക്കുന്ന കണ്ണിനും മാറ്റ് കൂട്ടുന്നതാണ് അഭിനന്ദന്റെ മീശ. തമിഴ് പൊലീസ് ചിത്രമായ സിങ്കത്തിൽ സൂര്യ ഉപയോഗിച്ചിരുന്ന മീശയെ അനുസ്മരിപ്പിക്കുന്നതാണ് അഭിനന്ദന്റെ മീശ എന്ന് തമിഴരും പറയുന്നു. രണ്ടാം ഫ്രെഡ്രിക്ക്ബർഗ്ഗ് യുദ്ധത്തിൽ അമേരിക്കയുടെ ധീരനായ പോരാളി എന്ന് ആദരിച്ച ജനറൽ അലക്സാണ്ടർ ഷാലർ സമാനമായ മീശ ഉപയോഗിച്ചിരുന്നുവെന്നും സോഷ്യൽ മീഡിയ കണ്ടെത്തിക്കഴിഞ്ഞു. ഇതോടെയാണ് മീശയ്ക്ക് ആരാധകരും കൂടുന്നത്. പിരിയൻ മീശയുമായി അഭിനന്ദൻ വീണ്ടും വ്യോമസേനയുടെ ഭാഗമാകുന്നത് അവേശമാക്കാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യക്കാരും. ഇത് തന്നെയാണ് സോഷ്യൽ മീഡിയാ സന്ദേശങ്ങളിലും നിറയുന്നത്.
അഭിനന്ദന്റെ ധൈര്യം യുവാക്കൾ ഏറ്റെടുത്തതിന്റെ പിന്നാലെ അദ്ദേഹത്തിന്റെ മീശയ്ക്കും ആരാധകർ ഏറെയാണ്. അഭിനന്ദന്റെ ധീരതയുടേയും ആത്മവിശ്വാസത്തിന്റെയും ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് നവമാധ്യമങ്ങൾ പറയുന്നത്. 18 - 19 നീറ്റാണ്ടുകളിൽ ഇംഗ്ലണ്ടിലെ തരംഗമായിരുന്ന മീശയാണ് അഭിനന്ദൻ ഉപയോഗിച്ചിരിക്കുന്നത്. വിടർന്ന പുഞ്ചിരിക്കും ജ്വലിക്കുന്ന കണ്ണിനും മാറ്റ് കൂട്ടുന്നതാണ് അഭിനന്ദന്റെ മീശ. തമിഴ് പൊലീസ് ചിത്രമായ സിങ്കത്തിൽ സൂര്യ ഉപയോഗിച്ചിരുന്ന മീശയെ അനുസ്മരിപ്പിക്കുന്നതാണ് അഭിനന്ദന്റെ മീശ എന്ന് തമിഴരും പറയുന്നു. രണ്ടാം ഫ്രെഡ്രിക്ക്ബർഗ്ഗ് യുദ്ധത്തിൽ അമേരിക്കയുടെ ധീരനായ പോരാളി എന്ന് ആദരിച്ച ജനറൽ അലക്സാണ്ടർ ഷാലർ സമാനമായ മീശ ഉപയോഗിച്ചിരുന്നുവെന്നും സോഷ്യൽ മീഡിയ കണ്ടെത്തിക്കഴിഞ്ഞു. ഇതോടെയാണ് മീശയ്ക്ക് ആരാധകരും കൂടുന്നത്. പിരിയൻ മീശയുമായി അഭിനന്ദൻ വീണ്ടും വ്യോമസേനയുടെ ഭാഗമാകുന്നത് അവേശമാക്കാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യക്കാരും. ഇത് തന്നെയാണ് സോഷ്യൽ മീഡിയാ സന്ദേശങ്ങളിലും നിറയുന്നത്.
പാക്കിസ്ഥാൻ വിമാനം വെടിവച്ചിട്ട്, ശത്രുവിന്റെ പിടിയിലായിട്ടും അസാമാന്യ ധൈര്യത്തോടെ പതറാതെ നിന്ന് രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച പോരാളിയുടെ പര്യായമായി അഭിനന്ദൻ മാറിക്കഴിഞ്ഞു. ഇതോടെയാണ് ആ സ്റ്റൈലൻ മീശ ലോകം ഏറ്റെടുത്തത്. ആത്മാഭിമാനത്തിന്റെയും ധീരതയുടെയും ചിഹ്നം. 'അഭിനന്ദൻ മീശ' യുവാക്കളിലേക്ക് ആവേശമെത്തിക്കുകയാണ്. എനിക്കും വേണം അഭിനന്ദൻ മീശയെന്ന് പിഞ്ചുബാലന്മാർ വരെ പറയുന്നു. അഭിനന്ദൻ ഒരു 'സൂപ്പർബ്രാൻഡാ'യി അതിവേഗം മാറുമെന്നു ഫാഷൻ ലോകത്തെ വിദഗ്ദ്ധർ പ്രവചിക്കുന്നു. പഴമയുടെ പടയോട്ടങ്ങൾ നയിച്ചു പ്രതാപികളായ രാജാക്കന്മാരുടെ ഓർമയുണർത്തുന്ന മീശ. gunslinger moustache (ഗൺസ്ലിങ്ങർ മീശ) എന്ന ഓമനപ്പേരിൽ അത് ഇന്ത്യൻ വീരസങ്കൽപങ്ങളിലേക്ക് പറന്നിറങ്ങുകയാണ്.
നവജാതശിശുവിന് അഭിനന്ദന്റെ പേരിട്ട് രാജസ്ഥാനിലെ ഒരു കുടുംബവും വാർത്ത സൃഷ്ടിച്ചു. ആൾവറിലെ കിഷൻഗഡിൽ കഴിഞ്ഞ ദിവസം പിറന്ന കുഞ്ഞിനാണു വീട്ടുകാർ അഭിമാനത്തോടെ അഭിനന്ദ് പേരിട്ടത്. കുട്ടി വളരുമ്പോൾ അവനെ സൈനികനാക്കുമെന്ന് അമ്മ സ്വപ്ന ദേവി പറഞ്ഞു. ധൈര്യശാലിയായ പൈലറ്റാക്കാനാണ് ആഗ്രഹം. അൽവർ കൃഷ്ണഘട്ടിലാണ് കുടംബം താമസിക്കുന്നത്. വ്യോമസേന പൈലറ്റ് അഭിനന്ദനോടുള്ള ബഹുമാനാർഥമാണ് മരുമകൾ ജന്മം നൽകിയ കുഞ്ഞിന് ആ പേരിട്ടതെന്ന് മുത്തച്ഛൻ ജനേഷ് ഭുട്ടാനിയും പറഞ്ഞു. അഭിനന്ദനുമായി ബന്ധപ്പെട്ട വാർത്തകൾ കുടുംബം ടി.വിയിൽ കണ്ടിരുന്നു.
പാക് വ്യോമസേനയുടെ എഫ് 16 വിമാനങങളെ പ്രതിരോധിക്കുന്നതിനിടെ ഫെബ്രുവരി 27-നാണ് ഇന്ത്യയുടെ മിഗ്-21 ബൈസൺ വിമാനത്തിന്റെ പൈലറ്റായ വിങ് കമാൻഡർ അഭിനന്ദൻ പാക് അധീന കശ്മീരിലെ ഭിംബേർ ജില്ലയിലെ ഹൊറ ഗ്രാമത്തിൽ നാട്ടുകാരുടെ പിടിയിലായത്. പിന്നീട് പാക് സേന ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് റാവൽപിണ്ടിയിലേക്ക് കൊണ്ടുപോയി. ഇന്ത്യൻ സമ്മർദ്ദത്തെ തുടർന്ന് അതിവേഗം അഭിനന്ദനെ മോചിപ്പിച്ചു. വാഗാ അതിർത്തിയിൽ നിന്ന് വെള്ളിയാഴ്ച 9.21-ന് അടാരിയിലെ ഇന്ത്യൻ മണ്ണിൽ കാലുകുത്തിയ അഭിനന്ദനെ രാത്രി 11.45-ഓടെയാണ് പ്രത്യേക വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലെത്തിച്ചത്. വ്യോമസേനാ ആശുപത്രിയിലെത്തിയ ശേഷം പ്രാഥമിക ആരോഗ്യ പരിശോധനകൾ നടന്നു. തുടർന്ന് ശനിയാഴ്ച രാവിലെ ഉറങ്ങി എണീറ്റ ശേഷം അച്ഛനമ്മമാരായ മുൻ എയർമാർഷൽ സിങ്കക്കുട്ടി വർത്തമാനെയും ഡോ. ശോഭയെയും കാണാനനുവദിച്ചു. വ്യോമസേനയിലെ ഉയർന്ന ഉദ്യോഗസ്ഥരും സന്ദർശിച്ചു.
തുടർന്ന് സ്കാനിങ് ഉൾപ്പെടെയുള്ള വിശദമായ ആരോഗ്യപരിശോധനയ്ക്ക് വിധേയനാക്കി. 60 മണിക്കൂറോളം പാക്കിസ്ഥാൻ തടവിൽ കഴിയേണ്ടി വന്ന അദ്ദേഹത്തിന് കൗൺസലിങ്ങും നൽകി. ഇതിനിടെയാണ് പാക് തടവിൽ വലിയ തോതിൽ മാനസിക പീഡനം ഏൽക്കേണ്ടി വന്നതായി അഭിനന്ദൻ വെളിപ്പെടുത്തിയത്. അഭിനന്ദന്റെ ആരോഗ്യപരിശോധനയും ഡീബ്രീഫിങ്ങും ഞായറാഴ്ചയും തുടരും. കാർഗിൽ യുദ്ധകാലത്ത് പാക്കിസ്ഥാന്റെ പിടിയിലായ ഫ്ളൈറ്റ് ലഫ്റ്റനന്റ് നചികേതയും 1965 യുദ്ധകാലത്ത് പിടിക്കപ്പെട്ട ഫീൽഡ് മാർഷൽ കരിയപ്പയുടെ മകൻ സ്ക്വാഡ്രൺ ലീഡർ കെ.സി. നന്ദ കരിയപ്പയും ഇതേ രീതിയിലുള്ള ചോദ്യംചെയ്യലിനു വിധേയരായിട്ടുണ്ട്.
How proud we are to have you ! Bow down to your skills and even more your grit and courage
Stories you may Like
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- ഹമാസിന്റെയും ഹിസ്ബുല്ലയുടെയും കേന്ദ്രങ്ങൾ തകർക്കാനുറച്ച് ഇസ്രയേൽ
- സ്ത്രീകൾ അടക്കം 1200 പേർ വളഞ്ഞു; സൈന്യം പിടിച്ച 12 കലാപകാരികളെ വിട്ടയച്ചു
- റഷ്യൻ - യുക്രൈൻ യുദ്ധമുഖത്ത് സംഭവിക്കുന്നത്
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്