അഭിനന്ദിന്റെ രക്ഷപ്പെടലിന്റെ ക്രെഡിറ്റ് മോദിക്കോ ഇമ്രാനോ ട്രംപിനോ കൊടുക്കേണ്ട! അതെല്ലാം ധീരനായ ആ അച്ഛനും മനുഷ്യസ്നേഹിയായ ആ അമ്മയ്ക്കും മാത്രം അവകാശപ്പെട്ടതാണ്; ആഫ്രിക്കയിലെ യുദ്ധഭൂമികളിൽ മുറിവേറ്റവരെ ശുശ്രൂഷിച്ചും പ്രകൃതി ദുരന്തത്തിൽ തകർന്ന മൂന്നാം ലോകത്തെ പാവങ്ങളുടെ കണ്ണീരൊപ്പിയും ജീവിതം സമൂഹത്തിന് വേണ്ടി മാറ്റി വച്ച ഡോ. ശോഭയുടെ മകനെ രക്ഷിക്കാതിരിക്കാൻ എങ്ങനെ ദൈവത്തിന് കഴിയും?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സിങ്കകുട്ടിയാണ് അച്ഛൻ. കാർഗിലിൽ ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമുയർത്തിയ വൈമാനികൻ. അമ്മയും മനുഷ്യത്വത്തിന്റെ മുഖമാണ്. അച്ഛന്റെ ധീരതയും അമ്മയുടെ നിശ്ചയദാർഡ്യവും ഒരുമിക്കുമ്പോൾ വിങ് കമാൻഡർ അഭിനന്ദ് വർത്തവൻ പാക്കിസ്ഥാനെതിരെ പോരാട്ടത്തിന്റെ പുതിയ മുഖമായി. പാക് സൈന്യത്തിന് മുമ്പിൽ മുഖം കുനിക്കാത്ത അഭിനന്ദിന്റെ അച്ഛൻ രാജ്യമറിയുന്ന വ്യോമ സേനാ പൈലറ്റായിരുന്നു. രാജ്യം സല്യൂട്ട് ചെയ്യുന്ന പോരാളി. അഭിനന്ദിന്റെ അമ്മ വംശീയ കലാപത്തിന്റെ രൂക്ഷത പേറിയ രാജ്യങ്ങളിൽ സേവന സന്നദ്ധമായ മനുഷ്യത്വത്തിന്റെ മുഖവും. അതുകൊണ്ട് തന്നെ അഭിനന്ദിന്റെ മോചനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും അമേരിക്കൻ പ്രസിഡന്റ് ട്രംപും അവകാശം ഉന്നയിക്കുന്നു. എന്നാൽ അഭിനന്ദിന്റെ അമ്മയുടെ പ്രാർത്ഥനയാണ് അഭിനന്ദിന്റെ അതിവേഗ മോചനത്തിലേക്ക് കാര്യങ്ങളെത്തിയതെന്നാണ് സോഷ്യൽ മീഡിയയുടെ പൊതു വികാരം.
അഭിനന്ദിന്റെ മോചനം ഏവരും പ്രതീക്ഷിച്ചതാണ്. എന്നാൽ അതിവേഗം അത് നടക്കുമെന്ന് ആരും കരുതിയില്ല. ദൈവത്തിന്റെ ഇടപെടൽ പോലെയായിരുന്നു പാക് പാർലമെന്റിൽ ഇമ്രാന്റെ പ്രഖ്യാപനമെത്തിയത്. അമേരിക്കയും ചൈനയും സൗദിയും യുഎഇയും റഷ്യയും എല്ലാം അഭിനന്ദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെയാണ് ക്രെഡിറ്റെടുക്കാൻ ഇമ്രാന്റെ പ്രഖ്യാപനമെത്തിയത്. എന്നാൽ എല്ലാം അമ്മയുടെ പ്രാർത്ഥനയുടെ ഫലമാണെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്. പാക് സൈന്യത്തിന്റെ പിടിയിലും ധൈര്യത്തോടെയാണ് അഭിനന്ദൻ പ്രതികരിച്ചത്. ഭാരത് മാതാ കി ജയ് എന്ന് പലവട്ടം വിളിക്കുകയും ചെയ്തു. അപ്പോഴും ആരും അഭിനന്ദിന്റെ ജീവനെടുത്തില്ല. ഇതിനെല്ലാം കാരണമായത് അമ്മയുടെ കണ്ണീരിന്റെ വിലയാണെന്നാണ്
വാഗാ അതിർത്തിയിലേക്കുള്ള യാത്രയിൽ വിമാനത്തിനുള്ളിൽ ഈ അച്ഛനും അമ്മയ്ക്കും കിട്ടിയ കൈയടി അർഹിക്കുന്നതാകുന്നത് ഇവരുടെ ജീവിതം കൂടി അറിയുമ്പോഴാണ്. അച്ഛൻ സിങ്കക്കുട്ടിയെ പോലെ ധീരതയുടെ കാഥയാണ് അമ്മ ഡോ. ശോഭാ വർത്തമനും പറയാനുള്ളത്. വംശീയ കലാപങ്ങളുടെ ഭൂമികയായ ആഫ്രിക്കയിലെ ലൈബീരിയ, ഐവറി കോസ്റ്റ, പാപുവാ ന്യൂഗിനിയ, ഹെയ്തി, ലാവോസ് എന്നീ രാജ്യങ്ങളിലും യുദ്ധങ്ങൾ തകർത്തെറിഞ്ഞ ഇറാഖിലും ഇറാനിലും മരണത്തെയൂം സ്ഫോടനങ്ങളെയും ചോരപ്പുഴയെയും നേരിട്ട ഡോക്ടർ. യുദ്ധമുഖത്തെ വേദനകളെ തുടച്ച ഡോക്ടർ. ഈ അമ്മയുടെ കണ്ണുനീർ ദൈവം കാണാതിരിക്കുമോ എന്ന ചോദ്യമാണ് അഭിനന്ദ് വാഗ അതിർത്തിയിലേക്ക് എത്തുമ്പോൾ സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. ജോലി സ്ഥലത്ത് കാരുണ്യവതിയായ തിരക്കുപിടിച്ച ഡോക്ടറായിരിന്നു ഡോ ശോഭ. ഇതിനൊപ്പം നല്ല അമ്മയുടേയും ഭാര്യയുടേയും റോളുകളും കൃത്യമായി ചെയ്തു. ഒരിക്കൽ യുഎന്നിന്റെ ഭാഗമായി ട്രിനിഡാഡ് ആൻഡ് ടുബാഗോയിലേക്ക് പോകാനുള്ള നിയോഗം അവർ തള്ളി. നയതന്ത്ര പ്രതിനിധിയായി ഉന്നത സൈനിക ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം ഫ്രാൻസിലേക്ക് പോകാനായിരുന്നു ശോഭ തയ്യാറായത്.
അങ്ങനെ ഇന്ത്യൻ സൈന്യത്തിന്റെ വികാരത്തിന് പ്രാമുഖ്യം നൽകിയ ഡോക്ടർ ശോഭ. അധിനിവേശ കാശ്മീരിലെ പാക് ഭീകര താവളങ്ങളിൽ അഗ്നി വർഷിക്കാൻ ചൊവ്വാഴ്ച പുലർച്ചെ ഇന്ത്യയുടെ പന്ത്രണ്ട് മിറാഷ് 2000 വിമാനങ്ങൾ പറന്നയുർന്ന ഗ്വാളിയർ വ്യോമസേനാ താവളത്തിൽ കാർഗിൽ യുദ്ധകാലത്ത് ചീഫ് ഓപ്പറേഷൻസ് ഓഫീസർ ആയിരുന്നു സിങ്കകുട്ടി വർത്തമൻ. ആകാശത്തേക്കു ചിറകുവിരിക്കാൻ അഭിനന്ദന്റ സ്വപ്നങ്ങൾക്കു പേശീബലം നൽകിയത് അച്ഛനായിരുന്നു. എങ്കിൽ അമ്മയുടെ താങ്ങും തണലും അഭിനന്ദിന് പുതിയ വീര്യം നൽകി. അച്ഛനായിരുന്നു എക്കാലവും അഭിനന്ദന്റെ ധീരപുരുഷൻ. വ്യോമസേനയിൽ 4000 മണിക്കൂറുകൾ യുദ്ധവിമാനം പറത്തിയ അച്ഛനു മുന്നിൽ മകന്റെ സ്നേഹവും ആദരവുമാണ് അഭിനന്ദനെന്ന ധീരനായ വൈമാനികനെ ഇന്ത്യയ്ക്ക് നൽകിയത്. ഇതിൽ അമ്മയുടെ പങ്കും വലുതാണ്. കാരണം അവരും ഒരു പോരാളിയായിരുന്നു.
മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദവും ഇംഗ്ളണ്ടിലെ റോയൽ കോളേജ് ഓഫ് സർജനിൽ നിന്നും അനസ്തീഷ്യോളജിയിൽ ബിരുദാനന്ദ ബിരുദം നേടുകയും ചെയ്ത ഡോ. ശോഭ മെഡിസിൻ സാൻസ് ഫ്രണ്ടയേഴ്സി (ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡർ) ന്റെ അംഗം എന്ന നിലയിലാണ് യുദ്ധ വേദികളിലേക്ക് എത്തുന്നത്. എംഎസ്എഫുമായി ചേർന്നുള്ള പ്രവർത്തനമാണ് അവരെ കലാപ കലുഷിത യുദ്ധ സമാന മേഖലകളിലെ കണ്ണീരൊപ്പാൻ എത്തിച്ചത്. എകെ 47 തോക്കുകളും വടിവാളുകളും നിറഞ്ഞ് സംഘർഷഭരിതമായിരുന്ന ഐവറി കോസ്റ്റിന്റെ വടക്കൻ പ്രവിശ്യകളിൽ 2005 ൽ ജോലി ചെയ്യാൻ എത്തിയ ശോഭ പിന്നീട് തന്റെ ജീവിതം അശരണരുടെ കണ്ണീരൊപ്പാനായി മാറ്റി വച്ചു. അടുത്ത നിയോഗം ആഭ്യന്തരകലാപം നടന്ന ലൈബീരിയയിൽ ആയിരുന്നു. ആഭ്യന്തര കലാപം രൂക്ഷമായിരുന്ന സമയത്തായിരുന്നു ഡോ. ശോഭയുടെ പ്രവർത്തനങ്ങൾ. പിന്നെ നൈജീരിയയുടെ വടക്കൻ ഭാഗങ്ങളിലേക്ക്. ഈ സ്ഥലത്ത് അത്യാഹിത ചികിത്സയ്ക്കായി ഒരു തീയറ്റർ, ഒരു രക്തബാങ്ക്, ഒരു അത്യാസന്ന വിഭാഗം എന്നിവ ഡോ. ശോഭ ഒരുക്കി. നിരവധിയാളുകളുടെ കണ്ണീരാണ് ഇവിടെ ശോഭ ഒപ്പിയെടുത്തത്.
രണ്ടാം ഗൾഫ് യുദ്ധകാലത്ത് ഇറാഖിലെ സുലേമാനിയയിൽ ആയിരുന്നു പ്രവർത്തനം. ചാവേറാക്രമണങ്ങളും ബോംബ് സ്ഫോടനകളും സധൈര്യം നേരിട്ട ശോഭ ഇറാനിൽ നിരവധി പേർക്ക് ജീവൻ തിരിച്ചു നൽകി. രോഗികളിൽ പ്രാണായാമം വരെ ശോഭ പരീക്ഷിച്ചിരുന്നു. 11 വർഷം നടന്ന ഇറാൻ ഇറാഖ് യുദ്ധത്തെ രണ്ടു രാജ്യങ്ങളിലെയും ജനത അതിജീവിച്ചതായിരുന്നു. മൈനകൾക്ക് ഇരയായി ജീവിതം തന്നെ നഷ്ടമായ അനേകം ഇറാനിയൻ യുവാക്കളുടെ ധൈര്യം നേരിട്ടനുഭിച്ച ഡോക്ടർ. ഗൾഫിൽ നിന്നും പാപുവാ ന്യൂ ഗിനിയയിലേക്ക് 2009 ൽ ചീഫ് മെഡിക്കൽ കോർഡിനേറ്ററായിട്ടായിരുന്നു ഡോ. ശോഭ എത്തിയത്. മിന്നലാക്രമണങ്ങൾ, ലൈംഗിക പീഡനങ്ങൾ, എയ്ഡ്സ് എന്നിവയായിരുന്നു അവിടെ നേരിടേണ്ടി വന്ന പ്രധാന വെല്ലുവിളികൾ. ബലാത്സംഗത്തിന് ഇരയായുന്നതും ചികിത്സ കിട്ടാത്തതുമായി യുവതികൾ, എയ്ഡ്സ് ബാധിതയായി ബുദ്ധിമുട്ടുന്നവർ എന്നിവർക്കെല്ലാം സാന്ത്വനമായി. ക്രൂരന്മാരായ ഗോത്രവർഗ്ഗക്കാർ നിറഞ്ഞ പ്രദേശങ്ങളിൽ പോലും പാപുവാ ന്യൂഗിനിയയിൽ സജീവമാണ്. ഇവിടെയെല്ലാം ധൈര്യസമേതം ശോഭ നടന്നു ചെന്നു. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി.
ലാവോസിലേക്കായിരുന്നു പിന്നീടുള്ള യാത്ര. ഏറ്റവും വലിയ വെല്ലുവിളികൾ ഡോ. ശോഭയ്ക്ക് നേരിടേണ്ടി വന്നത് ഹെയ്തിയിൽ ആയിരുന്നു. 2010 ൽ ഉണ്ടായ ഭൂകമ്പത്തിൽ മൂന്ന് ലക്ഷം പേരാണ് മരിച്ചത്. പരിക്കേറ്റവും ലക്ഷങ്ങൾ. അവിശിഷ്ടങ്ങൾക്കിടയിൽ നിന്ന് ശോഭ ഉൾപ്പെട്ട വൈദ്യസംഘം ശുശ്രൂഷയും നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു. പാക് പിടിയിലായ വിങ് കമാൻഡറുടെ മോചന വാർത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെ ചെന്നൈയിൽനിന്നു ഡൽഹിയിലേക്കു യാത്ര പുറപ്പെട്ട അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കു വിമാനത്തിൽ സഹയാത്രികരുടെ സ്നേഹോഷ്മളമായ ആദരവ് കിട്ടിയിരുന്നു. പരം വിശിഷ്ഠ് സേവാ മെഡൽ ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ച എസ്. വർത്തവനും അദ്ദേഹത്തിന്റെ പിതാവും വ്യോമസേനയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചവരാണ്. അഭിനന്ദന്റെ മുത്തച്ഛൻ രണ്ടാം ലോക യുദ്ധകാലത്ത് വ്യോമസേനാംഗമായിരുന്നു.
Stories you may Like
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- ഹമാസിന്റെയും ഹിസ്ബുല്ലയുടെയും കേന്ദ്രങ്ങൾ തകർക്കാനുറച്ച് ഇസ്രയേൽ
- ഗസ്സ യുദ്ധം ഒരു സെമി വേൾഡ് വാർ ആവുമോ?
- പശ്ചിമേഷ്യയിൽ ഭാഗിക സമാധാനം കൊണ്ടുവന്ന യുദ്ധത്തിന്റെ കഥ
- ഹൂതികൾക്കും, ഹിസ്ബുല്ലക്കും, ഹമാസിനുമെതിരെ ഒരുപോലെ പോരടിച്ച് ഇസ്രയേൽ സേന
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്