Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയുടെ വീരപുത്രനെ സ്വീകരിക്കാൻ പിതാവ് സിങ്കക്കുട്ടിയും മാതാവ് ശോഭയും വാഗയിലേക്ക്; ഇന്ത്യൻ സമ്മർദ്ദം ശക്തമായതോടെ 48 മണിക്കൂറിനുള്ളിൽ തന്നെ അഭിനന്ദനെ ഇന്ത്യക്ക് തിരികെ നൽകാൻ പാക്കിസ്ഥാൻ; പാക് വിമാനം വെടിവച്ചിട്ട ഇന്ത്യയുടെ യോദ്ധാവിനെ കാത്തിരിക്കുന്നത് 136 കോടി ജനങ്ങളും അവരുടെ പ്രാർത്ഥനയും; സമാധാനപ്രാവ് ചമഞ്ഞ് ഇന്ത്യയോട് വിലപേശലിനെത്തിയ നീക്കം പൊളിഞ്ഞതോടെ മുട്ടുമടക്കി ഇന്ത്യൻ സൈനികനെ തിരിച്ചേൽപിക്കാൻ ഇമ്രാനും പാക്കിസ്ഥാനും

ഇന്ത്യയുടെ വീരപുത്രനെ സ്വീകരിക്കാൻ പിതാവ് സിങ്കക്കുട്ടിയും മാതാവ് ശോഭയും വാഗയിലേക്ക്; ഇന്ത്യൻ സമ്മർദ്ദം ശക്തമായതോടെ 48 മണിക്കൂറിനുള്ളിൽ തന്നെ അഭിനന്ദനെ ഇന്ത്യക്ക് തിരികെ നൽകാൻ പാക്കിസ്ഥാൻ; പാക് വിമാനം വെടിവച്ചിട്ട ഇന്ത്യയുടെ യോദ്ധാവിനെ കാത്തിരിക്കുന്നത് 136 കോടി ജനങ്ങളും അവരുടെ പ്രാർത്ഥനയും; സമാധാനപ്രാവ് ചമഞ്ഞ് ഇന്ത്യയോട് വിലപേശലിനെത്തിയ നീക്കം പൊളിഞ്ഞതോടെ മുട്ടുമടക്കി ഇന്ത്യൻ സൈനികനെ തിരിച്ചേൽപിക്കാൻ ഇമ്രാനും പാക്കിസ്ഥാനും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി:എയർമാർഷൽ സിംഹക്കുട്ടി വർധമാനൊപ്പം രാജ്യവും കാത്തിരിക്കുകയാണ് അവന്റെ വരവിനായി. മകൻ വിങ് കമാൻഡർ അഭിനന്ദൻ തിരിച്ചെത്തുന്ന നിമിഷത്തിനായി മാതാപിതാക്കൾക്കൊപ്പം കാത്തിരിക്കുന്നത് ഇന്ത്യയിലെ 130 കോടി ജനങ്ങളും അവരുടെ പ്രാർത്ഥനകളുമാണ്. 48 മണിക്കൂറിലേറെയായി പാക്കിസ്ഥാന്റെ പിടിയിൽ അകപ്പെട്ട ഇന്ത്യയുടെ അഭിമാനമായ കമാൻഡർ അഭിനന്ദൻ വർധമാൻ നാളെ ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്ന് സ്ഥിരീകരണം വന്നതിന് പിന്നാലെ. രാജ്യത്തിന് അഭിമാനമായ മകനെ സ്വീകരിക്കാൻ അഭിനന്ദന്റെ മാതാപിതാക്കൾ വാഗയിലേക്ക് പോകും. അവിടെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം മകനെ സ്വീകരിക്കും.

മാതാപിതാക്കളെ ആശ്വാസിപ്പിക്കാനായി അഭിനന്ദിന്റെ വീട്ടിലെത്തിയ മുൻ യൂണിയൻ മന്ത്രി ടിആർ ബാലുവിനോട് പിതാവ് സിംഹകുട്ടി വർധമാനും മാതാവ് ശോഭയും ഒരേ സ്വരത്തിൽ പറഞ്ഞത് നിങ്ങൾ പേടിക്കാതിരിക്കു അവൻ തിരിച്ചെത്തുമെന്ന് ഞങ്ങൾ ഉറപ്പുണ്ടെന്നായിരുന്നു.അതേസമയം മാതാപിതാക്കളെ സന്ദർശിച്ച ഡിഎംകെ ട്രഷറർ പ്രേമലത പറഞ്ഞത് അവർ മകന്റെ കാര്യത്തിൽ വിഷമത്തിലായിരുന്നെങ്കിലും രാജ്യവും ജനങ്ങളും വ്യത്യാസങ്ങൾ മറന്ന് അവനു വേണ്ടി പ്രാർത്ഥിക്കുന്നത് സന്തോഷം നൽകുന്നുവെന്നും അവർ പറഞ്ഞു. അഭിനന്ദന്റെ അമ്മ റോട്ടറി ക്ലബിന്റെ മെമ്പറും സാമൂഹ്യ പ്രവർത്തകയുമാണ്. അഭിനന്ദന്റെ ഭാര്യയും രണ്ടുമക്കളും ശ്രീനഗറിലാണ് താമസിക്കുന്നത്.

അഭിനന്ദനെ നാളെ വിട്ടയയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരത്തെ അറിയിച്ചിരുന്നു. ഉപാധികളില്ലാതെ അഭിനന്ദനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് പാക്ക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ ഇമ്രാൻഖാന്റെ പ്രഖ്യാപനം.വാഗാ അതിർത്തി വഴിയായിരിക്കും അഭിനന്ദനെ ഇന്ത്യക്ക് കൈമാറുന്നതെന്നാണ് സൂചന.സമാധാനശ്രമത്തിന്റെ ഭാഗമായി സൗഹാർദ്ദ അന്തരീക്ഷത്തിനുവേണ്ടിയാണ് പൈലറ്റിനെ മോചിപ്പിക്കുന്നതെന്ന് ഇമ്രാൻഖാൻ പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാൻ ഖാൻ അറിയിച്ചു.ഇസ്ലാമബാദ് അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ സമവായത്തിന് പാക്കിസ്ഥാൻ തയ്യാറെടുക്കുന്നതായുള്ള സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിതല ചർച്ചക്ക് തയ്യാറെന്ന് പാക് വിദേശകാര്യമന്ത്രി പറഞ്ഞു.

ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന് സംഘർഷം ഒഴിയുമെങ്കിൽ അഭിനന്ദനെ വിട്ടുനൽകാമെന്നായിരുന്നു ആദ്യ നിലപാട്. പുൽവാമ ഭീകരാക്രമണം സംബന്ധിച്ച തെളിവുകൾ പരിശോധിക്കുമെന്നും നിലപാടെടുത്തു.അഭിനന്ദനെ ഉപയോഗിച്ച് വിലപേശൽ വേണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചതെന്നും, പാക് സൈന്യത്തെയോ സാധാരണക്കാരെയോ ആക്രമിച്ചിട്ടില്ലെന്നും ഇന്ത്യ മറുപടി നൽകി.

ഇന്ത്യയുടെ ശക്തമായ നയതന്ത്ര നീക്കങ്ങളുടെ ശ്രമഫലമാണ് വിങ്ങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ മോചനമെന്നാണ് വിലയിരുത്തൽ. ലോകരാജ്യങ്ങളെയുപയോഗിച്ച് പാക്കിസ്ഥാന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നേരിട്ട് സംഘർഷാവസ്ഥയിൽ അയവ് വരുത്താനുള്ള ശ്രമങ്ങളിൽ ഇടപെട്ടെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ചൈനയും സൗദി അറേബ്യയും സൈനിക നടപടിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും സംയമനം പാലിക്കണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടതും പാക്കിസ്ഥാൻ വിങ്ങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ മോചനമെന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാൻ കാരണമായെന്നാണ് വിലയിരുത്തുന്നത്. ഇമ്രാൻ ഖാന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വിശദമാക്കിയ നയതന്ത്ര വിദഗ്ദ്ധർ സംശയത്തോടെ മാത്രമാണ് പാക്കിസ്ഥാന്റെ തീരുമാനത്തെ നിരീക്ഷിക്കുന്നത്.

എന്നാൽ സമാധാന സന്ദേശമായാണ് അഭിനന്ദിനെ വിട്ടയ്ക്കുന്നതെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവന മുഖവിലയ്ക്ക് എടുക്കാൻ സാധിക്കില്ലെന്നാണ് നയതന്ത്ര വിദഗ്ദ്ധർ വിലയിരുത്തുന്നത്. പാക് പ്രധാനമന്ത്രിയുടെ തീരുമാനമല്ല പലപ്പോഴും പാക്കിസ്ഥാനിൽ നടപ്പിലാവുക. അതുകൊണ്ട് തന്നെ കരുതലോടെയിരിക്കണമെന്നാണ് നയതന്ത്ര വിദഗ്ദ്ധർ വിശദമാക്കുന്നത്.

കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെയായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം അതിർത്തിയിൽ തകർന്നു വീണത്. അപകടത്തിൽ നിന്നും പൈലറ്റ് അഭിനന്ദ് വർധൻ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലാണ്. ഇദ്ദേഹത്തെ പ്രദേശവാസികളും പക് സൈനികരും പിടികൂടി പിന്നീട് സുരക്ഷാ ഏജൻസികൾക്ക് കൈമാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP