സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ പ്രഹസനം; വിചിത്ര നിയമങ്ങളുമായി നിർവഹണ ഏജൻസി; കാർഡ് പുതുക്കുന്നത് കുടുംബത്തിൽ ഒരാൾക്ക് മാത്രം; ഗുരുതര രോഗം ബാധിച്ചു കിടപ്പിലാകുന്നവരും കാർഡ് പുതുക്കാൻ നേരിട്ടെത്തണം; പുതുക്കിയില്ലെങ്കിൽ ചികിൽസാ സഹായമില്ല; റിലയൻസിനെ സഹായിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കമെന്നും ആരോപണം
തിരുവനന്തപുരം: മോദി സർക്കാരിന്റെ ഏറ്റവും ജനകീയമായ ആരോഗ്യ പദ്ധതിയായിരുന്നു ആയുഷ്മാൻ ഭാരത്. ദാരിദ്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിന് പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ ചികിൽസാ സൗജന്യം നൽകുന്ന പദ്ധതി നടപ്പാക്കാൻ മടി കാണിച്ച സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ നിന്നത് കേരളമായിരുന്നു. തങ്ങളുടെ ചെലവിൽ മോദി ഞെളിയണ്ട എന്ന മനോഭാവമായിരുന്നു സംസ്ഥാന സർക്കാരിന്. എന്നാൽ, ഈ പദ്ധതിയുടെ വിവരം സമൂഹ മാധ്യമങ്ങളിലൂടെയും പത്രവാർത്തകളിലൂടെയും കേരളത്തിലെ ജനങ്ങളും അറിഞ്ഞതോടെ അത് ഇവിടെ നടപ്പാക്കാൻ കഴിയാതെ വന്നു സംസ്ഥാന സർക്കാരിന്. എന്നിട്ടും പദ്ധതിയുടെ പേരു മാറ്റി സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യയിൽ ലയിപ്പിക്കുകയായിരുന്നു.
ഇങ്ങനെ മാറ്റം വരുത്തി ലയിപ്പിച്ചതു കൊണ്ടാണോ മറ്റു കാരണങ്ങൾ കൊണ്ടാണോ എന്ന് അറിയില്ല, പദ്ധതിയുടെ പ്രയോജനം പൂർണമായും പൊതുജനത്തിന് ലഭിക്കുന്നില്ല. നവീകരിച്ച പദ്ധതി നടപ്പാക്കാൻ കാലതാമസം വരുമെന്ന പേരിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കി നൽകുന്നതിലും ചികിസാ സൗജന്യം നൽകുന്നതിലും സർക്കാരും നിർവഹണ ഏജൻസിയും പിശുക്ക് കാണിക്കുകയാണ്. ഇതു കാരണം പട്ടിണിപ്പാവങ്ങളായ നിരവധിപ്പേരാണ് ചികിൽസ കിട്ടാതെ വലയുന്നത്. സംസ്ഥാന സർക്കാരിന്റെ നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായ ഏതൊരാൾക്കും അവർക്ക് നൽകിയിട്ടുള്ള കാർഡ് പുതുക്കുന്നതിലൂടെ ചികിൽസാ സൗജന്യം ലഭിക്കുമെന്നാണ് അറിയിപ്പ്.
എന്നാൽ, കുടുംബത്തിൽ ഒരാൾക്ക് മാത്രമാണ് ഇപ്പോൾ കാർഡ് പുതുക്കി നൽകുന്നത്. കാർഡ് പുതുക്കിയ ആളിനല്ലാതെ കുടുംബത്തിൽ വേറൊരാൾക്ക് അസുഖം വന്നാൽ സൗജന്യ ചികിൽസ ലഭിക്കണമെങ്കിൽ അയാൾ നേരിട്ട് തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ പോയി കാർഡ് പുതുക്കി കൊണ്ടു വരണം. റിലയൻസ് കമ്പനിയുമായി ചേർന്നാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. 1675 രൂപ വാർഷിക പ്രീമിയം നിരക്കിൽ ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ വരെ സൗജന്യ ചികിൽസ സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ലഭിക്കും. പദ്ധതി നടത്തിപ്പിനായി സർക്കാർ ചിയാഗ് എന്ന പേരിൽ ഏജൻസി രൂപീകരിച്ചിട്ടുണ്ട്.
നേരത്തേയുണ്ടായിരുന്ന പദ്ധതി പ്രകാരം ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് 30,000 രൂപയുടെ ചികിൽസാ സഹായമായിരുന്നു ലഭിച്ചിരുന്നത്. ഇത് സംസ്ഥാന സർക്കാരിന്റെ മാത്രം പദ്ധതിയായിരുന്നു. ഇതിനിടെയാണ് ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം ചികിൽസാ സൗജന്യം ലഭിക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതി മോദി സർക്കാർ കൊണ്ടു വന്നത്. പദ്ധതി അതേ രീതിയിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറായില്ല. ആയുഷ്മാൻ ഭാരത് എന്ന പേര് മാറ്റി സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ പദ്ധതിയിൽ ലയിപ്പിക്കുകയാണ് ചെയ്തത്. ഇക്കാരണം കൊണ്ടാണ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി നടപ്പാക്കിയില്ലെന്ന് സംസ്ഥാന സർക്കാരിനെതിരേ വിമർശനം ഉന്നയിച്ചത്.
ആയുഷ്മാൻ ഭാരത് കാരുണ്യയാക്കി മാറ്റി നടപ്പാക്കാനുള്ള സർക്കാരിന്റെ നീക്കം പൊളിഞ്ഞുവെന്നാണ് സൂചന. ഇക്കാരണം കൊണ്ടാണ് കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രം കാർഡ് പുതുക്കി നൽകുന്നത്. ഇങ്ങനെ കാർഡ് പുതുക്കി നൽകിയ കുടുംബത്തിലെ മറ്റൊരാൾക്കാണ് അസുഖം ബാധിക്കുന്നതെങ്കിൽ അവർ അഞ്ചു ദിവസത്തിനകം തൊട്ടടുത്ത ജില്ലാ/ജനറൽ ആശുപത്രികളിൽ ആധാർ കാർഡുമായി ചെന്ന് ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കണമെന്ന് ചിയാഗിലെ ഉദ്യോഗസ്ഥർ പറയുന്നു. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് ഐ.സി.യുവിൽ കഴിയുന്ന രോഗിയാണെങ്കിൽ പോലും അഞ്ചു ദിവസത്തിനുള്ളിൽ ആധാർ കാർഡുമായി നേരിട്ടെത്തി കാർഡ് പുതുക്കിയെങ്കിൽ മാത്രമേ ചികിൽസാ സൗജന്യത്തിന് അർഹതയുള്ളൂ.
ഇവിടെയാണ് ഈ പദ്ധതിയിലെ വഞ്ചനയും തട്ടിപ്പും പുറത്താകുന്നത്. ആരോഗ്യ ഇൻഷ്വറൻസ് കാർഡുള്ളവർ സാധാരണ മെച്ചപ്പെട്ട ചികിൽസാ സൗകര്യങ്ങൾ ഉള്ള സ്വകാര്യ ആശുപത്രികളെയാണ് സമീപിക്കുന്നത്. ഹൃദയ സ്തംഭനം പോലെയുള്ള ഗുരുതര രോഗം ബാധിക്കുന്നവരെ ബന്ധുക്കൾ ആദ്യം കൊണ്ടു പോകുന്നതും ഇവിടേക്ക് ആയിരിക്കും. സൗജന്യ ചികിൽസ കിട്ടുമെന്ന വിശ്വാസത്തിൽ രോഗികളെ എത്തിച്ച് ഐ.സി.യുവിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിൽസ നൽകി കഴിയുമ്പോഴാകും ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കിയിട്ടില്ലെന്ന വിവരം മനസിലാകുന്നത്. ഇതുമായി പുതുക്കാൻ ബന്ധുക്കൾ ചെന്നാൽ നടക്കില്ലെന്നത് വേറെ കാര്യം. ഇതോടെ രോഗിയെ ഡിസ്ചാർജ് ചെയ്യാൻ ബന്ധുക്കൾ പണത്തിന് നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.
നേരത്തേ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കാൻ കുടുംബത്തിലെ ആരെങ്കിലും ഒരാൾ പോയാൽ മതിയായിരുന്നു. ഇപ്പോൾ കുടുംബത്തിൽ എത്ര പേരുണ്ടോ അവരെല്ലാം പ്രത്യേകം കാർഡ് പുതുക്കാൻ ചെല്ലണമെന്നാണ് വ്യവസ്ഥ. പഴയ കാർഡ് പ്രകാരം കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്ക് വരെ മാത്രമാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിച്ചിരുന്നത്. പുതിയ പദ്ധതി പ്രകാരം കുടുംബത്തിൽ എത്ര പേരുണ്ടോ അവർക്കെല്ലാം ആനുകൂല്യം ലഭിക്കും. പരമാവധി സൗജന്യം അഞ്ചു ലക്ഷം വരെ മാത്രമായിരിക്കും.
പുതിയ പദ്ധതിയിലേക്ക് കാർഡ് പുതുക്കേണ്ട സമയത്താണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും അന്ന് അത്യാവശ്യക്കാർക്ക് പുതുക്കാൻ വേണ്ടി സർക്കാർ ആശുപത്രികളിൽ സൗകര്യമൊരുക്കിയിരുന്നുവെന്നും ചിയാഗിലെ ഉദ്യോഗസ്ഥർ പറയുന്നു. അടുത്ത വർഷം മുതലാകും പദ്ധതി പൂർണമായ തോതിൽ നടപ്പിലാക്കുക. അതുവരെ ആവശ്യക്കാർക്ക് കാർഡ് പുതുക്കി നൽകുന്ന രീതിയാകും അവലംബിക്കുക. കാർഡ് പുതുക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആനുകൂല്യം സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തന്ത്രം സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്നാണ് ആരോപണം.
ചികിൽസ ഇനത്തിൽ സ്വകാര്യ ഇൻഷ്വറൻസ് കമ്പനിക്ക് വൻ തോതിൽ വരുന്ന ബാധ്യത ഒഴിവാക്കുക എന്ന ഗൂഢോദ്ദേശ്യവും ഇതിന് പിന്നിലുണ്ട്. ഇതേപ്പറ്റി ചോദിച്ചാൽ ചിയാഗിലെ ഉദ്യോഗസ്ഥർക്ക് മറുപടിയുമില്ല. ഫലത്തിൽ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഉണ്ടെങ്കിലും പട്ടിണിപ്പാവങ്ങൾക്ക് പ്രയോജനമില്ലാത്ത അവസ്ഥയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍