കാടിന്റെ തണുപ്പിൽ കല്ലാറിന്റെ കുളിരോളങ്ങളിലൂടെ ഒരു കുട്ടവഞ്ചി യാത്ര; കേരളത്തിന്റെ ഹൊഗനഗൽ എന്ന പേരിൽ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിയ പത്തനംതിട്ട കോന്നിയിലെ അടവിയിലേക്ക് എത്തുന്നത് വിദേശികളടക്കമുള്ളവർ; മറ്റൊരു ഇക്കോ ടൂറിസത്തിനും നൽകാൻ കഴിയാത്ത കാഴ്ച്ചകൾ സമ്മാനിക്കുന്ന പേരുവാലി മുതൽ അടവി വരെയുള്ള അഞ്ച് കിലോമീറ്റർ വഞ്ചിയാത്രയ്ക്ക് കുടുംബത്തോടൊപ്പം തീർച്ചയായും പോകണം
ആർ പീയൂഷ്
പത്തനംതിട്ട: മലനിരകൾക്കിടയിലൂടെയും പാറക്കെട്ടുകൾക്കിടയിലൂടെയും വനഭംഗി ആസ്വദിച്ച് ഒരു കുട്ടവഞ്ചി സവാരി നടത്തിയാൽ എന്ത് രസമായിരിക്കും. ഇങ്ങ് പത്തനംതിട്ടയിൽ കോന്നിക്ക് സമീപം അടവിയിലാണ് സഞ്ചാരികളെ കാത്ത് കുട്ട വഞ്ചികൾ ഉള്ളത്. കാടിനു നടുവിലൂടെ, കല്ലാറിന്റെ കുളിരോളങ്ങളിലൂടെ, പുഴക്ക് നെടുകെയുള്ള തുഴയൽ. ഒരു തുഴക്കാരൻ കൂടെയുണ്ടാവും. സഞ്ചാരികൾക്ക് തനിയേ തുഴയാനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കാനന ഭംഗിയും കല്ലാറിന്റെ കുളിരും മറ്റും ആസ്വദിച്ചൊരു യാത്ര സഞ്ചാരികൾക്ക് നവ്യാനുഭവമേകും. വനത്തിന്റെ വശ്യമനോഹര കാഴ്ചകൾ കണ്ടും ഇടയ്ക്ക് വന്യമൃഗങ്ങളെ കണ്ടും മുന്നോട്ട് പോകാം.
കോന്നി റിസർവ് വനങ്ങളുടെ ഭാഗമായ അടവി നിബിഡ വനങ്ങളാൽ സമ്പന്നമാണ്. കല്ലാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന പേരുവാലി മുതൽ അടവി വരെയുള്ള 5 കിലോമീറ്റർ നദീതീരം മറ്റൊരു ഇക്കോ ടൂറിസം കേന്ദ്രത്തിനും നൽകാൻ കഴിയാത്ത കാഴ്ചകളാണ് സമ്മാനിക്കുന്നത്. കല്ലാറിലൂടെയുള്ള കുട്ടവഞ്ചി സഞ്ചാരമാണ് ഇവിടുത്തെ മുഖ്യ ആകർഷണം. കേരളത്തിൽ ആദ്യമായി കുട്ടവഞ്ചി ടൂറിസം നടപ്പിലാക്കുന്നത് ഇവിടെയാണ്. കർണ്ണാടകയിലെ ഹൊഗനക്കലിൽ പോയിട്ടുള്ളവർ ഇത്തരം കുട്ടവഞ്ചികൾ കണ്ടിട്ടുണ്ടാകും. വളരെ രസകരമാണ് കുട്ടവഞ്ചി യാത്ര. കല്ലാറിൽ മുണ്ടോംമുഴി മുതൽ ഇരട്ടയാർ വരെയുള്ള നാലുകീലോമീറ്റർ ദൂരമാണ് കുട്ടവഞ്ചിയിലുള്ള സാഹസിക യാത്ര.
തുടങ്ങിയ നാൾ മുതൽ ഇവിടെ തുഴച്ചിൽകാരനാണ് വിൽസൺ. മികച്ചൊരു ഗൈഡ് തന്നെയാണ് ഇദ്ദേഹം. വിൽസൺ മാത്രമല്ല മറ്റുള്ളവരും ഒന്നിനൊന്ന് മികച്ചതാണ്. എങ്കിലും ഏറ്റവും നന്നായി ഇവിടുത്തെ ഭൂമി ശാസ്ത്രം വിൽസൺ ചേട്ടന് അറിയാം. പതിനഞ്ചാം നമ്പർ തുഴച്ചിൽകാരനാണ് അദ്ദേഹം. എല്ലാ വിവരങ്ങളും പറഞ്ഞു തരാൻ മിടുക്കനാണ് എന്ന് പറഞ്ഞ് മാനേജർ കുറിപ്പ് എഴുതി തന്നത് വിൽസൺ ചേട്ടനാണ്. അങ്ങനെ ഞങ്ങൾ വഞ്ചിയിലേക്ക് കയറി. വഞ്ചിയിൽ കയറുന്നതിന് മുൻപ് ചെരുപ്പുകൾ അഴിച്ചു വയ്ക്കണം. പിന്നെ ചെറിയ കുഷ്യൻ വഞ്ചിയിൽ നിരത്തി വച്ചിട്ടുണ്ട്. അതിലേക്ക് ഓരോരുത്തരായി കയറി ഇരിക്കണം. ഇരുന്നു കഴിയുമ്പോൾ അവർ നമ്മുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി തരും. പിന്നീട് തുഴച്ചിൽ തുടങ്ങുകയായി.
തുഴച്ചിലിനിടയിൽ അവിടുത്തെ ഭൂപ്രകൃതിയെപറ്റിയും മറ്റും വിൽസൺ ചേട്ടൻ വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. ഒപ്പം രസിപ്പിക്കാനായി കുസൃതി ചോദ്യങ്ങളും. ആനകൾ വെള്ളം കുടിക്കാനും കുളിക്കാനും വരുന്ന സ്ഥലങ്ങളും മറ്റുമൊക്കെ കാട്ടിതന്നു. ഇതിനിടയ്ക്ക് എത്തുന്ന സഞ്ചാരികൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളും പറഞ്ഞു. ഒരു റൗണ്ട് പൂർത്തിയാക്കി തിരികെ കേറിയിടത്ത് തന്നെ ഇറങ്ങി. പിന്നെ മടക്കം. അടൂർ പ്രകാശ് റവന്യൂ മന്ത്രിയായിരിക്കുമ്പോഴാണ് അടവിയിൽ കുട്ടവഞ്ചി യാത്ര തുടങ്ങിയത്. ഇന്നിപ്പോൾ അടവിയിലെ കുട്ടവഞ്ചി യാത്രയുടെ ഖ്യാതി സ്വദേശത്തും, വിദേശത്തും വരെ എത്തിക്കഴിഞ്ഞു. പരിമിതികൾക്കിടയിൽ ആശങ്കകളോടെ ആരംഭിച്ച കുട്ടവഞ്ചി സവാരി കേന്ദ്രം ഇന്നു വിനോദ സഞ്ചാരികളെക്കൊണ്ടു നിറഞ്ഞ അവസ്ഥയിലാണ്. പൂന്തോട്ടത്തിനിടയിലെ പാതയിലൂടെ നടന്നാണു വിനോദ സഞ്ചാരികൾ സവാരി കേന്ദ്രത്തിലെത്തേണ്ടത്. പഴയ കുട്ടവഞ്ചികൊണ്ട് മേൽക്കൂര തീർത്ത് നിരവധി ഇരിപ്പിടങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
ഇതിനു സമീപത്തായി മുളകൊണ്ടു നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ കോട്ടേജുകളിൽ കാന്റീൻ, ടിക്കറ്റ് കൗണ്ടർ, സന്ദർശക മുറി, സ്റ്റോർ റൂം, ടോയ്ലറ്റ് എന്നിവ പൂർത്തിയായിട്ടുണ്ട്. അടവിയുമായി ബന്ധപ്പെടുത്തി 2016 ൽ പേരു വാലിയിൽ ആരംഭിച്ച ബാംബൂഹട്ടിൽ താമസിക്കാൻ നിരവധി പേർ കുടുംബമായി എത്തുന്നു. ആറു ഹട്ടുകളിൽ ഒന്ന് ആഹാരം കഴിക്കാനും മറ്റും ഉപയോഗിക്കുന്നു. കല്ലാറിന്റെ തീരത്തെ ഹട്ടിൽ അന്തിയുറങ്ങുന്നതും, രാത്രി വന്യജീവികളുടെ ശബ്ദം കേൾക്കുന്നതും അവയെ കാണുന്നതും സഞ്ചാരികൾക്ക് ആകർഷകമാണ്.
ഇതിനു സമീപം വനിതാ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കഫേ യൂണിറ്റ് പ്രവർത്തിക്കുന്നു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കഫേയിൽ വിനോദ സഞ്ചാരികൾക്ക് ഇഷ്ടപ്പെടുന്ന ഭക്ഷ്യവസ്തുക്കളും, പാനീയങ്ങളും ലഭിക്കും. ഇതിനോടകം നിരവധി സിനിമ, സീരിയൽ ചിത്രീകരണവും ഇവിടെ നടന്നിട്ടുണ്ട്. ഇക്കോ- ടൂറിസം പദ്ധതിയിൽ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ഇടമായി അടവി കുട്ടവഞ്ചി സവാരി കേന്ദ്രം മാറിയിട്ടുണ്ട്. ഒരോ വർഷവും പിന്നിടുമ്പോഴും വരുമാനം വർധിച്ചു വരികയാണ്.
കൊല്ലത്തുനിന്നും കൊട്ടാരക്കരയിൽ നിന്നുമെല്ലാം കെഎസ്ആർടിസി അടക്കം ധാരാളം ബസ് സർവീസ് കോന്നിയിലേക്കുണ്ട്. കടുത്ത വേനൽകാലത്ത് അടവി ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടുന്നതിനാൽ യാത്ര ഒഴിവാക്കാം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തന സമയം. കോന്നി ആനക്കൂട് കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ് അടവി ഇക്കോ ടൂറിസം കേന്ദ്രവും പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് അടവി ഇക്കോ ടൂറിസം ഓഫീസുമായോ കോന്നി ഇക്കോ ടൂറിസം ഓഫിസുമായോ ബന്ധപ്പെടാം.
കോന്നിയിൽ നിന്ന് പതിനാറ് കിലോമീറ്റർ സഞ്ചരിച്ചാൽ അടവിയിലെത്താം. കാറിൽ ആണ് എങ്കിൽ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ടെങ്കിലും ബസ്സിൽ ആണ് എങ്കിൽ ബസ് ഇറങ്ങി മുന്നോട്ടു നടക്കണം, റോഡിൽ നിന്നും താഴോട്ട് ഇറങ്ങി വന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ രണ്ടു കുടിലുകൾ കാണാം. സംശയങ്ങൾ അവിടെ തീർക്കാം. രണ്ടു തരത്തിൽ ഉള്ള കുട്ട വഞ്ചി സവാരി ആണ് ഉള്ളത്. ഒന്ന് 500 രൂപയുടെ ഹ്രസ്വ സവാരിയും രണ്ട് ദീർഘ 900 രൂപയുടെ ദീർഘസവാരിയുമാണ് അവ.
മുതിർന്നവരും ഒരു കുട്ടിയുമുൾപ്പെടെ പരമാവധി അഞ്ചു പേർക്കാണ് കുട്ടവഞ്ചിയിൽ സഞ്ചരിക്കാൻ കഴിയുന്നത്. ആദ്യ സവാരി, അരമണിക്കൂർ നേരം ആണ് ഉള്ളത് അര മണിക്കൂർ കൊണ്ട് ഒന്ന് ചുറ്റി കറങ്ങും. ഇതിൽ ഏറ്റവും ആകർഷണം രണ്ടാമത്തെ സവാരിയാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2014ന്റെ ആദ്യപകുതിയിൽ പത്തനംതിട്ട അടവി ടൂറിസം പദ്ധതിയുടെ ഭാഗമായി മുണ്ടവൻ മൂഴിയിൽ കുട്ടവഞ്ചിയിറക്കിയത്. പത്തനംതിട്ട വനംവകുപ്പിന്റെ മേൽനോട്ടത്തിൽ കോന്നി ഇക്കൊടൂറിസം കേന്ദ്രത്തിൽ നിർമ്മിച്ച ഏഴ് വട്ടവള്ളങ്ങളുമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഹൊഗനക്കൽ ടൂറിസ്റ്റ് കേന്ദ്രത്തിലെ പ്രധാന തുഴച്ചിൽക്കാരനായ പെരുമാൾ കോന്നിയിലെത്തി എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതിയിലെ 20 പേർക്കു തുഴച്ചിലിൽ പരിശീലനം നൽകുകയായിരുന്നു. പെരുമാളാണ് 13 കുട്ടവഞ്ചികൾ നിർമ്മിച്ചതും. തിരക്കേറിയതോടെ ഹൊഗനക്കലിൽനിന്നു പുതിയ കുട്ടവഞ്ചികൾകൂടി എത്തിച്ച് വിപുലമായ രീതിയിലാണ് പ്രവർത്തനം.
മുന്നറിയിപ്പ് : 1 ലൈഫ് ജാക്കെറ്റ് നിർബന്ധമായും ധരിക്കണം .
2 . ദീർഘ സവാരിക്കായി പോകുമ്പോൾ ക്യാമറ , ഫോൺ എന്നിവ വെള്ളം കയറാതെ സൂക്ഷിക്കണം , ഒന്ന് രണ്ടു ഇടങ്ങളിൽ ഓളം അടിച്ചു വെള്ളം കയറും തുണി നനയും അതിനുള്ള മുൻകരുതൽ കൂടി എടുത്തോണം
ജില്ലാ ടൂറിസം ഇൻഫോർമേഷൻ ഓഫീസ് : 0468 2326409
കോന്നി ഇക്കോ ടൂറിസം ഓഫീസ് : 0468 2247645
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍