നട്ടെല്ലുള്ള ഒരു ഉദ്യോഗസ്ഥൻ എങ്കിലും സെക്രട്ടറിയേറ്റിൽ ഇരിക്കുന്നത് നന്നായി; ഇഷ്ടക്കാരായതുകൊണ്ട് തിരുകി കയറ്റിയ ആയിരങ്ങളെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടഞ്ഞ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്; തിരുകി കയറ്റിയവർ തന്നെ അനുഭവിച്ചോളാൻ മുന്നറിയിപ്പ് നൽകിയതോടെ നേതാക്കളുടെ ധൃതിപിടിച്ചുള്ള നീക്കങ്ങൾ നിലച്ചു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മന്ത്രിസഭയ്ക്ക് ഇനി ആഴ്ചകളുടെ ഭരണമേ ബാക്കിയുള്ളൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ പിന്നെ കാവൽ മന്ത്രസഭയ്ക്ക് തുല്യമാകും കാര്യങ്ങൾ. അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യത വിരളവും. ബാർ മുതലാളിമാരെ മദ്യനയത്തിൽ പിണക്കിയതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഫണ്ട് പോലും കണ്ടെത്താൻ ബുദ്ധിമുട്ട്. ഈ സാഹചര്യത്തിൽ എന്തും ഏതും നടത്തികൊടുക്കാൻ പ്രത്യേക ഏകജാലക സംവിധാനങ്ങൾ സജീവമാക്കുകയും ചെയ്തു. കാശു കൊടുത്താൽ എന്തും ഏതും നടക്കുന്ന സംവിധാനം. പണമുണ്ടാക്കാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്ന കള്ളക്കളി. ഇതിലൂടെ സ്ഥിരപ്പെടുന്നവരിൽ നിന്ന് കോടികൾ പിരിച്ചെടുക്കാനായിരുന്നു നീക്കം. എന്നാൽ ഇത് പൊളിയുന്നതായാണ് സൂചന.
കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി പുറംലോകത്ത് എത്തുന്നത് ഒരു ഉദ്യോഗസ്ഥന്റെ ഇച്ഛാശക്തി കൊണ്ടുമാത്രമാണ്. നട്ടെല്ലുള്ള ഈ ഉദ്യോഗസ്ഥനെ അപമാനിച്ച് ഒതുക്കാനും ശ്രമമുണ്ടായി. എന്നാൽ അതൊന്നും വിലപ്പോയില്ല. ഇതുതന്നെയാണ് സർക്കാരിന് പുതിയ നീക്കത്തിലും തിരിച്ചടിയാകുന്നത്. മന്ത്രിസഭയുടെ അവസാനകാലത്ത് ഇഷ്ടക്കാരായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തിയ മന്ത്രിമാർക്കെതിരേ ധനകാര്യ അഡീ. ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം രംഗത്ത് എത്തി. ഇതോടെ ഈ നീക്കം ഉപേക്ഷിക്കാൻ മന്ത്രിമാർക്കും ഇടനിലക്കാരും തയ്യാറാവുകയാണ്. അവിഹിത നിയമനം സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർ തന്നെ ശമ്പളം കൊടുക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നു കെ.എം. ഏബ്രഹാം ഗവ. സെക്രട്ടറിമാർക്കു നൽകിയ പ്രത്യേക കുറിപ്പിൽ വ്യക്തമാക്കി.
താൽക്കാലിക നിയമനങ്ങൾ ക്രമവൽക്കരിക്കുന്നത് ഒരിക്കലും സ്ഥിരം നിയമനങ്ങൾ ആവില്ലെന്നായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചിരുന്നത്. സ്ഥിരം തസ്തികയിൽ നിയമനം നടത്തുന്നത് എങ്ങനെയെന്ന് ഭരണഘടനാ വകുപ്പുകൾ അനുശാസിക്കുന്നുണ്ട്. ഇത്തരം തസ്തികയിൽ സ്വന്തക്കാരെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്നും അഡീ. ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. താൽക്കാലിക നിയമനം ലഭിക്കുന്നവർ തങ്ങളെ തൽക്കാലത്തേക്കു മാത്രമാണ് നിയമിച്ചിരിക്കുന്നതെന്നു അറിഞ്ഞുകൊണ്ടാണു സർവീസിൽ പ്രവേശിക്കുന്നത്. അതുകൊണ്ടു മാനുഷിക പരിഗണന അർഹിക്കുന്നില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവരേയും പി.എസ്.സി. വഴി പരീക്ഷ എഴുതിയും കാത്തിരിക്കുന്നവരേയും മറക്കരുതെന്നും മാനുഷിക പരിഗണന ഇവർക്കാണ് നൽകേണ്ടതെന്നും അഡീ. ചീഫ് സെക്രട്ടറിയുടെ കുറിപ്പിൽ സൂചിപ്പിക്കുന്നു.
നിയമന അഴിമതിയും മറ്റും മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പണമുണ്ടാക്കാനുള്ള കോൺഗ്രസുകാരുടെ നീക്കമായിരുന്നു ഇതിന് കാരണം. ഓരോ നിയമനവും സ്ഥിരപ്പെടുത്താൻ പത്ത് ലക്ഷം രൂപവരെ കോഴ കൊടുക്കേണ്ട അവസ്ഥയുണ്ട്. പലരും അഡ്വാൻസും നൽകിക്കഴിഞ്ഞു. ഇത്തരക്കാരുടെ പിൻവാതിൽ നിയമന മോഹങ്ങളാണ് കെ എം എബ്രഹാമിന്റെ ഇടപെടലോടെ പൊളിയുന്നത്. സാധാരണ ഐ എ എസ് ഉദ്യോഗസ്ഥരൊന്നു ഇത്തരം ഇടപെടലുകൾ നടത്താറില്ല. വിരമിച്ച ശേഷം പുതിയ തസ്തികകളിലേക്കാകും ഇവരുടെ കണ്ണ്. ഈ പതിവാണ് കെ എം എബ്രഹാം പൊളിച്ചെഴുതുന്നത്. എന്തായാലും പിഎസ് സി പരീക്ഷ എഴുതി ജോലി മോഹിച്ചിരിക്കുന്നവർക്ക് പ്രതീക്ഷാണ് എബ്രഹാമിന്റെ നടപടി. അനധികൃത നിയമനങ്ങൾക്ക് സെക്രട്ടറിമാർ വലിയ വില നൽകേണ്ടി വരുമെന്ന സൂചനയാണ് അസാധാരണ കുറിപ്പിലൂടെ ധനവകുപ്പ് അഡീഷണൽ സെക്രട്ടറി നൽകിയത്. മുഖ്യമന്ത്രിയോട് പോലും ആലോചിക്കാതെയാണ് നിയമമുയർത്തിയുള്ള നടപടി.
ഇതോടെ അനധികൃത നിയമനങ്ങൾക്ക് പണികിട്ടുമെന്നായി. അവിഹിത ശുപാർശകളിൽ തീരുമാനം എടുക്കാൻ സെക്രട്ടറിമാർക്ക് പേടി. ഇതോടെ വഴിവിട്ട നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം മന്ത്രിമാരെ അറിയിച്ചു. ഇതുസംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ലംഘിച്ച് സ്ഥിരം നിയമനം നടത്തുകയാണെങ്കിൽ മന്ത്രിമാർക്കും അതത് വകുപ്പു സെക്രട്ടറിമാർക്കും മാത്രമായിരിക്കും ഉത്തരവാദിത്വമെന്നു അസാധാരണമായ കുറിപ്പിൽ കെ.എം. ഏബ്രഹാം വ്യക്തമാക്കി. ദിവസവേതനത്തിലും കരാർ അടിസ്ഥാനത്തിലും നിയമിതരായ അരലക്ഷത്തോളം പേർ സംസ്ഥാനത്തുണ്ടെന്നാണു കണക്ക്. ഖജനാവിന് ഉണ്ടാകാനിടയുള്ള വലിയ സാമ്പത്തിക ബാധ്യതയാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഇടപെടലിലൂടെ ഇല്ലാതാകുന്നത്. ഇതിനൊപ്പം അർഹതപ്പെട്ടവർക്ക് സർക്കാർ ജോലി ലഭിക്കാനുള്ള സാഹചര്യവുമുണ്ടായി.
കോർപ്പറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് നിയമനം സ്ഥിരമാക്കൽ അഴിമതിക്ക് കളമൊരുങ്ങിയത്. ഓരോ മന്ത്രിസഭയുടെയും അവസാനകാലത്തു രാഷ്ട്രീയ താൽപ്പര്യമനുസരിച്ചു കുറെപ്പേരെ സ്ഥിരപ്പെടുത്തും. 2006 ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു ഈ താൽക്കാലിക നിയമനങ്ങൾ പലതും സ്ഥിരപ്പെടുത്തിയിരുന്നത്. ഈ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഇത്തരം നിയമന നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി ആയിരത്തോളം ഇനങ്ങളാണ് അജൻഡയിൽ ഉൾപ്പെടുത്താതെ കൊണ്ടുവന്നത്.
അഞ്ചു വർഷത്തിൽ കൂടുതൽ സർവീസുള്ളവരെ സ്ഥിരപ്പെടുത്താനായിരുന്നു നീക്കം. 2006 ൽ ഒരു കേസ് പരിഗണിക്കവെ സുപ്രീം കോടതി ഉത്തരവിട്ടത് ഒറ്റത്തവണയായി 10 വർഷത്തിൽ കൂടുതൽ സർവീസുള്ളവരെ സ്ഥിരപ്പെടുത്താമെന്നായിരുന്നു.
ഈ ഉത്തരവിന്റെ മറ പിടിച്ചാണ് അവിഹിത നിയമനങ്ങൾക്കു സാധുത നൽകാൻ മന്ത്രിമാർ ശ്രമിച്ചത്. വലിയൊരു വിഭാഗം താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ധന അഡീ. ചീഫ് സെക്രട്ടറി തടഞ്ഞത്. കെ.എം. ഏബ്രഹാമിന്റെ കുറിപ്പ് എല്ലാ സെക്രട്ടറിമാർക്കും ലഭിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. ഓരോ സർക്കാരും അധികാരത്തിലെത്തുമ്പോൾ തുടക്കത്തിൽ തന്നെ ഇഷ്ടക്കാരെ കോർപ്പറേഷനിലും ബോർഡുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തിരുകി കയറ്റും. താൽക്കാലികാടിസ്ഥാനത്തിലുള്ള നിയമനങ്ങൾ ഭരണകാലാവധി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് സ്ഥിരമാക്കുകയും ചെയ്യും. ഇതിനെയാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഇത്തവണ തുറന്നെതിർത്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍