വലിയ വായിൽ സ്ത്രീശാക്തീകരണം പ്രസംഗിക്കുന്ന യുവ ഐഎഎസുകാരിക്ക് പ്രസവാവധി നിഷേധിച്ചത് മറുനാടന്റെ വ്യാജ വാർത്തയെന്ന് പറഞ്ഞ സൈബർ സഖാക്കൾ അറിയുക; മറുനാടൻ വാർത്ത ഗൗരവമായി എടുത്ത് ഫയൽ വിളിച്ചു വരുത്തി വിശദീകരണം തേടി മുഖ്യമന്ത്രി; പ്രസവാവധി നിയമ പരിഷ്കാരം സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്ക് ബാധകമാണോ എന്ന കാര്യത്തിൽ സംശയം ഉന്നയിച്ചവർക്ക് മുഖ്യമന്ത്രിയുടെ ശകാരം; രണ്ട് മാസത്തെ അനിശ്ചിതത്വത്തിന് ശേഷം അദീലയ്ക്ക് അവധി ലഭിക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഐഎഎസുകാർക്ക് അവധി നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. പിണറായി വിജയന് അതിൽ കാര്യമില്ല. മൂന്നാമത്തെ പ്രസവത്തിന് ആർക്കും പ്രസവവാധി കൊടുക്കാൻ നിയമവുമില്ല.. ഇതൊക്കെയായിരുന്നു അദീല അബ്ദുള്ളയുടെ അവധി നിഷേധത്തിൽ മറുനാടൻ നൽകിയ വാർത്തയോട് സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ ഉയർത്തിയ വാദങ്ങൾ. തീർത്തും വ്യാജമാണെന്നും പ്രചരിപ്പിച്ചു. എന്നാൽ മറുനാടന്റെ വാർത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണു തുറപ്പിച്ചു. ലൈഫ് മിഷന്റെ മുൻ സിഇഒയുടെ അവധിയുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രി നേരിട്ട് പരിശോധിച്ചു. പ്രസവാവധി അനുവദിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അവധി തടഞ്ഞ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ശകാരവും കിട്ടി. ഇതോടെ ഊരാളുങ്കൽ സൊസൈറ്റ് അടക്കമുള്ളവരുടെ അഴിമതിക്ക് കൂട്ടു നിൽക്കാതെ ധീരതയോടെ മുന്നേറിയ ഉദ്യോഗസ്ഥയെ അവധി നൽകാതെ മനപ്പൂർവ്വം പീഡിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചുവെന്നത് ഇതോടെ വ്യക്തമാവുകയാണ്.
ഏതായാലും അദീല അബ്ദുള്ളയ്ക്ക് ഇനി പ്രസവാവധി കിട്ടും. ഇതിന് മുഖ്യമന്ത്രി വേണ്ട നിർദ്ദേശം നൽകി കഴിഞ്ഞു. പ്രസവാവധി നിയമ പരിഷ്കാരം സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്ക് ബാധകമാണോ എന്ന കാര്യത്തിൽ സംശയം ഉന്നയിച്ചവർക്ക് മുഖ്യമന്ത്രിയുടെ ശകാരം കേൾക്കേണ്ടി വന്നു. അദീലയ്ക്ക് പ്രസവാവധി നിഷേധിച്ചത് സർക്കാരിന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉണ്ടാക്കി കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര ഇടപടെൽ നടത്തിയത്. മുസ്ലിം യുവതിയായ ഐഎഎസുകാരിക്ക് മൂന്നാം പ്രവസവത്തിനും അർഹതപ്പെട്ട അവധി ഇതോടെ കിട്ടുകയാണ്. ഈ വാർത്തയുമായി ബന്ധപ്പെട്ട് മറുനാടനെ അപമാനിക്കാൻ സോഷ്യൽ മീഡിയയിൽ ശ്രമിച്ച സൈബർ സഖാക്കൾക്കുള്ള തിരിച്ചടി കൂടിയാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ. അദീല അബ്ദുള്ളയ്ക്ക് പ്രസവാവധി നിഷേധിച്ച പിണറായി സർക്കാരിന്റെ തീരുമാനത്തിന് പിന്നിൽ വ്യക്തി വിരോധം തന്നെയെന്നായിരുന്നു മറുനാടന് വാർത്ത നൽകിയത്.. കേന്ദ്രം പാസാക്കിയ മാതൃത്വ ആനുകൂല്യ നിയമ ഭേദഗതിയോടെ യുവതികൾക്ക് മൂന്നാം പ്രസവത്തിനും ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. പരമാവധി മൂന്ന് മാസം വരെയാണ് ആനുകൂല്യം. തൊഴിലിടങ്ങളിൽ പണിയെടുക്കുന്ന യുവതികൾക്ക് മൂന്നാം പ്രസവത്തിന് ആനുകൂല്യങ്ങൾ നൽകാത്തത് പല കോടതികളും വിമർശന വിധേയമാക്കിയിരുന്നു.
ഇതിലെ നീതി നിഷേധം നിയമപോരാട്ടത്തിലൂടെ പലവട്ടം ചർച്ചയാക്കിയപ്പോഴാണ് കേന്ദ്ര സർക്കാർ നിയമ നിർമ്മാണത്തിന് തയ്യാറായത്. ഇതിനെ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണയ്ക്കുകയും ചെയ്തു. ഇത്തരമൊരു നിയമമുള്ള രാജ്യത്താണ് അദീല അബ്ദുള്ളയ്ക്ക് പ്രസവാവധി നിഷേധിക്കുന്നത്. ഇതിന് പിന്നിൽ അഴിമതിക്ക് കൂട്ടു നിൽക്കാൻ മടിക്കുന്ന ഉദ്യോഗസ്ഥയോടുള്ള പ്രതികാരം തന്നെയാണ് നിഴലിക്കുന്നത്. സിപിഎമ്മിന് ഏറെ അടുപ്പമുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ കണ്ണിലെ കരടായിരുന്നു അദീല അബ്ദുള്ള. ലൈഫ് മിഷന്റെ സിഇഒ സ്ഥാനത്ത് നിന്ന് അദീലയെ പിണറായി സർക്കാർ മാറ്റിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു. മാതൃത്വ ആനുകൂല്യ നിയമ ഭേദഗതിക്കു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് 2017ലാണ്. 55 വർഷം പഴക്കമുള്ള നിയമത്തിൽ ഭേദഗതികൾ വരുത്തിയാണ് 'മാതൃത്വ ആനുകൂല്യ ബിൽ-2017'ന് രാഷ്ട്രപതിയായിരിക്കെ പ്രണബ് മുഖർജി അംഗീകാരം നൽകിയത്. ഇതോടെ വനിതാ ജീവനക്കാർക്ക് ആദ്യത്തെ രണ്ടു പ്രസവത്തിന് 26 ആഴ്ച വീതം ശമ്പളത്തോടെയുള്ള അവധി ലഭിക്കും. ഇന്ത്യയിൽ 1961ൽ നിലവിൽ വന്ന മാതൃത്വ ആനുകൂല്യ നിയമമനുസരിച്ചു 12 ആഴ്ചയാണ് നേരത്തെ പ്രസവാവധി നൽകിയിരുന്നത്. ഇതാണ് 26 ആഴചയിലേക്ക് നീട്ടിയത്. ഇത് ആദ്യ രണ്ട് പ്രസവങ്ങൾക്കാണ്. ഈ നിയമ പ്രകാരം മൂന്നാമത്തെ പ്രസവം മുതൽ 12 ആഴ്ചയേ അവധി കിട്ടൂ. അതായത് മൂന്ന് മാസം. പത്തിലധികം ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇതു ബാധകവുമാണ്. അതുകൊണ്ട് തന്നെ അദില അബ്ദുള്ളയ്ക്കും നിയമ പ്രകാരം മൂന്നാഴ്ചത്തെ അവധിക്ക് നിയമപരമായി അർഹതയുണ്ട്. ഇതാണ് ആദ്യം നിഷേധിച്ചത്.
രണ്ട് മക്കളുള്ള അദില വീണ്ടും ഗർഭിണിയായി. പ്രസവത്തിന് ആവശ്യമായ അവധിക്ക് അപേക്ഷ നൽകി. എന്നാൽ മൂന്നാം തവണ മെറ്റേണിറ്റി ലീവിന് അർഹതയില്ലെന്നാണ് സർക്കാരിൽ നിന്ന് കിട്ടിയ മറുപടി. മൂന്നാം പ്രസവമായാലും കുട്ടികൾക്ക് പ്രശ്നമുണ്ടാകാതിരിക്കാൻ അമ്മമാർക്ക് മതിയായ അവധി നൽകണമെന്നാണ് സുപ്രീംകോടതി പോലും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് നിയമനിർമ്മാണം കേന്ദ്രം നടത്തിയതും. എന്നാൽ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് സർക്കാരിന്റെ വാദം. ഐഎഎസുകാരുടെ ചട്ടം അനുസരിച്ച് രണ്ട് പ്രസവത്തിന് മാത്രമേ പ്രസവാവധിയുള്ളൂവെന്നും വിശദീകരിക്കുന്നു. എന്നാൽ 2017ൽ നിയമ നിർമ്മാണം നടന്നതോടെ ഐഎഎസുകാർക്കെന്നല്ല എല്ലാ ജീവനക്കാരികൾക്കും ഈ നിയമത്തിന്റെ ആനുകൂല്യം കിട്ടേണ്ടതുണ്ട്. ഇതാണ് അദീലയുടെ കാര്യത്തിൽ പിണറായി സർക്കാർ നിഷേധിക്കുന്നതും. ഇത് മറുനാടൻ വാർത്തയാക്കിയതോടെ നിയമ പ്രകാരം അദീലയ്ക്ക് പ്രസവാവധി കൊടുക്കേണ്ടതില്ലെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ സിപിഎം അനുകൂലികൾ നടത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് പുതിയ നിയമ നിർമ്മാണത്തിലൂടെ മൂന്നാം പ്രസവത്തിനും ശമ്പളത്തോടെ അവധിക്ക് സ്ത്രീകൾക്ക് അർഹയുണ്ടെന്ന് നിയമവിദഗ്ദ്ധർ വിശദീകരിച്ചത്. ഈ വാർത്ത എത്തിയതോടെയാണ് അദീലയുടെ ഫയൽ മുഖ്യമന്ത്രി വിളിച്ചു വരുത്തി പരിശോധിച്ചത്.
നീതി നിഷേധത്തിനെതിരെ ഐഎഎസുകാരുടെ വാട്സാപ്പ് കൂട്ടായ്മയിൽ അദീല കുറിപ്പിടുകയും ചെയ്തു. എന്നാൽ മുതിർന്ന ഐഎഎസുകാർ ആരും അദിലയ്ക്ക് പിന്തുണ നൽകാൻ തയ്യാറായില്ല. എല്ലാവരും പിണറായി സർക്കാരിനെ പേടിച്ച് മൗനത്തിലായി. രണ്ട് മാസമായി പ്രസവത്തിനായി വീട്ടിലുള്ള അദിലയ്ക്ക് സർക്കാർ ഒരു ആനുകൂല്യവും നൽകുന്നില്ല. പഴയ തലമുറയിലെ ഐഎഎസുകാരേക്കാൾ ജോലിയോട് കൂറും രാഷ്ട്രീയക്കാർക്ക് മുമ്പിൽ നട്ടെല്ല് വളയാത്ത നിലപാട് സ്വീകരിക്കുന്നവരാണ് പുതുതലമുറയിലെ ഉദ്യോഗസ്ഥർ. അതിൽ ഏറ്റവും കൈയടി നേടിയ ഉദ്യോഗസ്ഥയായിരുന്നു അദീല അബ്ദുള്ള. ഊരാളുങ്കൽ സൊസൈറ്റുമായി ബന്ധപ്പെട്ട വിഷയത്തോടെ ഇടത് സർക്കാരിന്റെ നമ്പർ വൺ ശത്രുവായി ഈ യുവ ഐഎഎസുകാരി. കൊച്ചി സബ്കലക്ടറായിരിക്കേ തിരിച്ചെടുത്തത് 60 കോടിയിലേറെ വിലവരുന്ന ഭൂമിയായിരുന്നു. പിന്നലെ വമ്പന്മാരുടെ സ്വന്തം ക്ലബ്ബായ കൊച്ചിൻ ക്ലബ്ബിന്റെ പൊന്നും വിലയുള്ള കയ്യേറ്റ ഭൂമിയെ തൊട്ടപ്പോൾ 'ലൈഫ് മിഷനിലേക്ക്' ഒതുക്കുകയാണ് ചെയ്തത്. എന്നാൽ പാവങ്ങൾക്ക് വീട് വയ്ക്കാനുള്ള ടെൻഡറിലെ കള്ളക്കളി കണ്ടെത്തിയപ്പോൾ അവരെ ഒന്നാം നമ്പർ ശത്രുവാക്കി പിണറായി സർക്കാർ. അവധി നിഷേധത്തോടെ ഇതെല്ലാം വീണ്ടും ചർച്ചയായി.
ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി ഭൂമാഫിയ കൈവശം വെച്ച കോടികളുടെ വിലവരുന്ന സർക്കാർ ഭൂമി തിരിച്ചുപിടിച്ച് കൈയടി നേടിയ ഉദ്യോഗസ്ഥയാണ് ആദില. പിന്നീടാണ് ഉരാളുങ്കലുമായി ഉരസുന്നത്. അഞ്ചര ലക്ഷം പാവങ്ങൾക്ക് വീട് നൽകാനുള്ള ലൈഫ്മിഷൻ പദ്ധതിയിൽ കോഴിക്കോട്ടെ സി. പി. എം. ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിക്കായി വമ്പൻ ചരട് വലികൾ നടന്നിരുന്നു. ലൈഫ് മിഷൻ പദ്ധതിയിലെ ഒറ്റ ടെൻഡറിൽ കരാർ നൽകണമെന്ന ചീഫ്സെക്രട്ടറി പോൾ ആന്റണിയുടെ നിർദ്ദേശം പുതിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ചീഫ് സെക്രട്ടറി ശകാരിച്ച മിഷൻ സിഇഒ അദീല അബ്ദുള്ള ദീർഘകാല അവധിയെടുത്ത്, പദവി ഒഴിയുകയാണെന്ന് അന്ന് അറിയിച്ചിരുന്നു. വിയോജനക്കുറിപ്പെഴുതിയ നഗരകാര്യ സെക്രട്ടറി ഡോ.ബി. അശോകിനെ വകുപ്പു മാറ്റി. അശോകും അവധിയിൽ പോയി. ചീഫ്എൻജിനിയർ കെ.സുന്ദരൻ രാജിവച്ചു. ഇങ്ങനെ ഊരാളുങ്കലിന്റെ കള്ളക്കളികൾ കണ്ടെത്തിയത് അദിലായിരുന്നു.
കോഴിക്കോട് കുറ്റ്യാടി നെല്ലക്കണ്ടി അബ്ദുള്ളയുടെയും ബിയ്യാത്തുവിന്റെയും മകളായ അദീല തന്റെ എം.ബി.ബി.എസ് പഠനത്തിനു ശേഷമാണ് ഐ.എ.എസ് എന്ന സ്വപ്നം ലക്ഷ്യം നേടാൻ ഇറങ്ങിത്തിരിച്ചത്. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് നേടിയശേഷം സിവിൽ സർവ്വീസ് രംഗത്തേക്ക് കടന്നുവന്ന അദീല 2012 ൽ ഐ.എ.എസ് സ്വന്തമാക്കി തന്റെ ലക്ഷ്യം നിറവേറ്റി. 2013 മുതൽ കണ്ണൂർ അസിസ്റ്റന്റ് കളക്ടറായിരുന്നു. തിരൂരിന്റെ സബ്കളക്ടർ കസേരയിലെ ആദ്യ വനിതാ ഐ.എ.എസ് സബ്കളക്ടർ എന്ന പദവിയും ഡോ. അദീല അബ്ദുള്ളയ്ക്കായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്