Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ പേര് ആദിൽ..ഒരുവർഷത്തിന് മുമ്പാണ് ഞാൻ ജെയ്‌ഷെ മുഹമ്മദിൽ ചേർന്നത്; നീണ്ട കാത്തിരിപ്പിന് ശേഷം എന്റെ ദൗത്യം സഫലമാക്കാൻ ഒരുഅവസരം കിട്ടിയിരിക്കുകയാണ്; ഈ വീഡിയോ നിങ്ങൾ കാണുമ്പോഴേക്കും ഞാൻ സ്വർഗ്ഗത്തിലെത്തിയിരിക്കും; ഇത് കശ്മീരികളോടുള്ള എന്റെ അവസാന സന്ദേശം: സിആർപിഎഫ് ജവാന്മാർക്ക് നേരേ ചാവേറാക്രമണം നടത്തിയ ഭീകരൻ ആദിൽ അഹമ്മദ് ധറിന്റെ അവസാന വീഡിയോ സന്ദേശം പുറത്ത്

എന്റെ പേര് ആദിൽ..ഒരുവർഷത്തിന് മുമ്പാണ് ഞാൻ ജെയ്‌ഷെ മുഹമ്മദിൽ ചേർന്നത്; നീണ്ട കാത്തിരിപ്പിന് ശേഷം എന്റെ ദൗത്യം സഫലമാക്കാൻ ഒരുഅവസരം കിട്ടിയിരിക്കുകയാണ്; ഈ വീഡിയോ നിങ്ങൾ കാണുമ്പോഴേക്കും ഞാൻ സ്വർഗ്ഗത്തിലെത്തിയിരിക്കും; ഇത് കശ്മീരികളോടുള്ള എന്റെ അവസാന സന്ദേശം: സിആർപിഎഫ് ജവാന്മാർക്ക് നേരേ ചാവേറാക്രമണം നടത്തിയ ഭീകരൻ ആദിൽ അഹമ്മദ് ധറിന്റെ അവസാന വീഡിയോ സന്ദേശം പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കശ്മീരിൽ സിആർപിഎഫ് സൈനികരുടെ വാഹനവ്യൂഹത്തിന് നേരേയുള്ള ചാവേറാക്രമണം നയിച്ച ഭീകരവാദി ആദിൽ അഹമ്മദ് ധർ ജയ്‌ഷെ മുഹമ്മദിൽ ചേർന്നത് കഴിഞ്ഞ വർഷം. ആദിൽ അഹമ്മദ് ഗാദി തക്രനേവാല, ഗുണ്ടിബാഗിലെ വഖ്വാസ് കമാൻഡോ എന്നീ പേരുകളിലും അറിയപ്പെടുന്നു. 350 കിലോ സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപിയോ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ക്രൂരമായ ആക്രമണം കഴിഞ്ഞയുടൻ തന്നെ ഇയാളുടെ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നു. ജെയ്ഷ് തന്നെയാണ് ആക്രമണത്തിന് തൊട്ടുമുമ്പുള്ള ഇയാളുടെ സന്ദേശമുള്ള വീഡിയോ പുറത്തുവിട്ടത്.

ജയ്‌ഷെ മുഹമ്മദിന്റെ ബാനറിന് കീഴിൽ റൈഫിളുമേന്തി നിൽക്കുന്ന വീഡിയോ ആണ് പുറത്തു വന്നത്. വീഡിയോയിൽ ആദിൽ പറയുന്നത് ഇങ്ങനെ: ' എന്റെ പേര് ആദിൽ, ഞാൻ ഒരുവർഷം മുമ്പാണ് ജയ്‌ഷെ മുഹമ്മദിൽ ചേർന്നത്. ഒരുവർഷത്തെ കാത്തിരിപ്പിന് ശേഷം ജെയ്ഷിലെ എന്റെ ദൗത്യം സഫലമാക്കാൻ ഒരുഅവസരം ലഭിച്ചിരിക്കുകയാണ്. ഈ വീഡിയോ നിങ്ങളിൽ എത്തുമ്പോഴേക്കും ഞാൻ സ്വർഗ്ഗത്തിലെത്തിയിരിക്കും. ഇത് കശ്മീരികളോടുള്ള എന്റെ അവസാന സന്ദേശം'.

2018 ൽ കശ്മീരിനെ അശാന്തമാക്കിയ ഒളിയാക്രമണങ്ങളുടെ തലവനായ
മുഹമ്മദ് ഉസ്മാനെ വകവരുത്തിയത് വൻവിജയമായി സുരക്ഷാസേന അവകാശപ്പെട്ടിരുന്നു. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ അനന്തരവനായിരുന്നു ഉസ്മാൻ. അതിന് മുമ്പ് 2017ൽ സുരക്ഷാസേന ബാരാമുള്ളയിൽ ജയ്ഷിന്റെ ആക്രണങ്ങൾ ഏകോപിപ്പിച്ചിരുന്ന മേധാവി ഖാലിദിനെയും വകവരുത്തിയിരുന്നു. എന്നാൽ, 2016 ൽ 19 സൈനികരുടെ മരണത്തിന് ഇടയാക്കിയ ഉറി ആക്രമണത്തിന് ശേഷമുള്ള ഏറ്റവും ആഘാതമാണ് ഇപ്പോൾ ജെയ്‌ഷെ മുഹമ്മദ് ഏൽപ്പിച്ചിരിക്കുന്നത്. ജെയ്ഷിന്റെസുപ്രധാന നേതാക്കളെയെല്ലാം വകവരുത്തിയെന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് ഞെട്ടിക്കുന്ന ഈ ചാവേറാക്രമണം.

ആദിൽ അഹമ്മദ് ധറിന്റെ വീഡിയോയ്‌ക്കൊപ്പം ജെയ്ഷിന്റെ വക്താവ് മുഹമ്മദ് ഹസന്റെ സന്ദേശവുമുണ്ട്. ആക്രമണം കനത്ത നാശം വിതച്ചുവെന്നും, നിരവധി വാഹനങ്ങൾ നാമാവശേഷമായെന്നുെ ഇയാൾ പറയുന്നു. അഹമ്മദ് ധർ അഥവാ വഖ്വാസ് ഇതിന് മുമ്പ് ഇന്ത്യക്കെതിരെ നടന്ന ആക്രമണങ്ങളെ കുറിച്ചു വീഡിയോയിൽ സംസാരിക്കുന്നുണ്ട്. 2001 ലെ പാർലമെന്റ് ആക്രമണം, നഗ്രോട്ട ആക്രമണം, ഉറി ആക്രമണം, പത്താൻകോട്ട് ആക്രമണം, ഐസിഎ 18 വിമാന ഹൈജാക്ക്, എന്നിവയെല്ലാം ആദൽ പരാമർശിക്കുന്നു. ഇതുകൂടാതെ അടുത്തിടെ കശ്മീരിൽ സുരക്ഷാസേനയ്‌ക്കെതിരെ നടന്ന സ്‌പൈപ്പർ, ഇംപ്രൊവൈസ്ഡ് ഡിവൈസ് ആക്രമണങ്ങളെ കുറിച്ചും സംസാരിക്കുന്നുണ്ട്.

അവന്തിപ്പോരയിൽ ശ്രീനഗർ-ജമ്മുഹൈവേയിലായിരുന്നു ആക്രമണം.സ്‌ഫോടനത്തിന് പിന്നാലെ വെടിയൊച്ചകളും കേട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗർ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ച കാർ സൈനികവാഹന വ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. 2000ത്തോളം ജവാന്മാർ അടങ്ങുന്ന വാഹനവ്യൂഹം പോകുന്ന വഴിയിലാണ് ആക്രമണമുണ്ടായത്. രിക്കേറ്റ പതിനഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടയാണ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിനു ശേഷം ഭീകരർ വാഹനവ്യൂഹത്തിനു നേരെ വെടിയുതിർക്കുകയും ചെയ്തു. സ്ഫോടനത്തിൽ തകർന്ന ബസിൽ മുപ്പത്തഞ്ചു സൈനികരായിരുന്നു ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനവും ഭീകരവാദികൾക്കു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. 2019ൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

വാഹനങ്ങളിലായി 2500 ലേറെ സൈനികരുണ്ടായിരുന്നു. രണ്ടു ബസിനെയാണ് ആക്രമികൾ ഉന്നമിട്ടതെന്നാണു പ്രാഥമിക റിപ്പോർട്ട്. പുൽവാമ സ്വദേശി ആദിൽ അഹമ്മദ് ആണു ചാവേറാക്രമണം നടത്തിയതെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു. 2018 ൽ ജയ്‌ഷെ മുഹമ്മദ് സംഘടനയിൽ ചേർന്നു പ്രവർത്തിച്ചു തുടങ്ങിയ വ്യക്തിയാണ് പുൽവാമയിലെ കാകപോറയിൽ നിന്നുള്ള ആദിൽ അഹ്മ്മദ്. ഉഗ്രശേഷിയുള്ള ഐഇഡി ബോംബ് (ഇംപ്രവൈസ്ഡ് എക്സ്പ്‌ളോസീവ് ഡിവൈസ്) ഉപയോഗിച്ചായിരുന്നു സ്ഫോടനം. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വെടിവയ്പിന്റെയും സ്ഫോടനത്തിന്റെയും വലിയ ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു

സംഭവത്തെ കുറിച്ച് ജമ്മു കശ്മീർ പൊലീസ് അന്വേഷണം ആരംഭിച്ചതായി സി ആർ പി എഫ് ഐജി(ഓപ്പറേഷൻസ്) സുൾഫിക്കർ ഹസൻ പറഞ്ഞു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഭീരുത്വം നിറഞ്ഞ പ്രവർത്തിയാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആദാര്ഞജലി അർപ്പിച്ചു കൊണ്ടും നിരവധി പേർ രംഗത്തെത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സംഭവസ്ഥലം നാളെ സന്ദർശിക്കും. സാഹചര്യങ്ങളെ കുറിച്ച് റിപ്പോർട്ടു നൽകാൻ ഗവർണറോടും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്തുനിന്നുള്ള സഹായമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് ഗവർണര് സത്യപാൽ മാലിക്ക് വ്യക്തമാക്കിയത്. 350 കിലോഗ്രാം വരുന്ന സ്ഫോടക വസതുക്കളാണ് ഉപയോഗിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ജിഹാദി ബോംബറുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കാശ്മീരിലെ രാഷ്ട്രീയ നേതാക്കളായ ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും ദാരുണ സംഭവത്തെ അപലപിച്ചു കൊണ്ട് രംഗത്തുവന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP