എന്റെ പേര് ആദിൽ..ഒരുവർഷത്തിന് മുമ്പാണ് ഞാൻ ജെയ്ഷെ മുഹമ്മദിൽ ചേർന്നത്; നീണ്ട കാത്തിരിപ്പിന് ശേഷം എന്റെ ദൗത്യം സഫലമാക്കാൻ ഒരുഅവസരം കിട്ടിയിരിക്കുകയാണ്; ഈ വീഡിയോ നിങ്ങൾ കാണുമ്പോഴേക്കും ഞാൻ സ്വർഗ്ഗത്തിലെത്തിയിരിക്കും; ഇത് കശ്മീരികളോടുള്ള എന്റെ അവസാന സന്ദേശം: സിആർപിഎഫ് ജവാന്മാർക്ക് നേരേ ചാവേറാക്രമണം നടത്തിയ ഭീകരൻ ആദിൽ അഹമ്മദ് ധറിന്റെ അവസാന വീഡിയോ സന്ദേശം പുറത്ത്
മറുനാടൻ മലയാളി ബ്യൂറോ
ശ്രീനഗർ: കശ്മീരിൽ സിആർപിഎഫ് സൈനികരുടെ വാഹനവ്യൂഹത്തിന് നേരേയുള്ള ചാവേറാക്രമണം നയിച്ച ഭീകരവാദി ആദിൽ അഹമ്മദ് ധർ ജയ്ഷെ മുഹമ്മദിൽ ചേർന്നത് കഴിഞ്ഞ വർഷം. ആദിൽ അഹമ്മദ് ഗാദി തക്രനേവാല, ഗുണ്ടിബാഗിലെ വഖ്വാസ് കമാൻഡോ എന്നീ പേരുകളിലും അറിയപ്പെടുന്നു. 350 കിലോ സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ക്രൂരമായ ആക്രമണം കഴിഞ്ഞയുടൻ തന്നെ ഇയാളുടെ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നു. ജെയ്ഷ് തന്നെയാണ് ആക്രമണത്തിന് തൊട്ടുമുമ്പുള്ള ഇയാളുടെ സന്ദേശമുള്ള വീഡിയോ പുറത്തുവിട്ടത്.
ജയ്ഷെ മുഹമ്മദിന്റെ ബാനറിന് കീഴിൽ റൈഫിളുമേന്തി നിൽക്കുന്ന വീഡിയോ ആണ് പുറത്തു വന്നത്. വീഡിയോയിൽ ആദിൽ പറയുന്നത് ഇങ്ങനെ: ' എന്റെ പേര് ആദിൽ, ഞാൻ ഒരുവർഷം മുമ്പാണ് ജയ്ഷെ മുഹമ്മദിൽ ചേർന്നത്. ഒരുവർഷത്തെ കാത്തിരിപ്പിന് ശേഷം ജെയ്ഷിലെ എന്റെ ദൗത്യം സഫലമാക്കാൻ ഒരുഅവസരം ലഭിച്ചിരിക്കുകയാണ്. ഈ വീഡിയോ നിങ്ങളിൽ എത്തുമ്പോഴേക്കും ഞാൻ സ്വർഗ്ഗത്തിലെത്തിയിരിക്കും. ഇത് കശ്മീരികളോടുള്ള എന്റെ അവസാന സന്ദേശം'.
2018 ൽ കശ്മീരിനെ അശാന്തമാക്കിയ ഒളിയാക്രമണങ്ങളുടെ തലവനായ
മുഹമ്മദ് ഉസ്മാനെ വകവരുത്തിയത് വൻവിജയമായി സുരക്ഷാസേന അവകാശപ്പെട്ടിരുന്നു. ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ അനന്തരവനായിരുന്നു ഉസ്മാൻ. അതിന് മുമ്പ് 2017ൽ സുരക്ഷാസേന ബാരാമുള്ളയിൽ ജയ്ഷിന്റെ ആക്രണങ്ങൾ ഏകോപിപ്പിച്ചിരുന്ന മേധാവി ഖാലിദിനെയും വകവരുത്തിയിരുന്നു. എന്നാൽ, 2016 ൽ 19 സൈനികരുടെ മരണത്തിന് ഇടയാക്കിയ ഉറി ആക്രമണത്തിന് ശേഷമുള്ള ഏറ്റവും ആഘാതമാണ് ഇപ്പോൾ ജെയ്ഷെ മുഹമ്മദ് ഏൽപ്പിച്ചിരിക്കുന്നത്. ജെയ്ഷിന്റെസുപ്രധാന നേതാക്കളെയെല്ലാം വകവരുത്തിയെന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് ഞെട്ടിക്കുന്ന ഈ ചാവേറാക്രമണം.
ആദിൽ അഹമ്മദ് ധറിന്റെ വീഡിയോയ്ക്കൊപ്പം ജെയ്ഷിന്റെ വക്താവ് മുഹമ്മദ് ഹസന്റെ സന്ദേശവുമുണ്ട്. ആക്രമണം കനത്ത നാശം വിതച്ചുവെന്നും, നിരവധി വാഹനങ്ങൾ നാമാവശേഷമായെന്നുെ ഇയാൾ പറയുന്നു. അഹമ്മദ് ധർ അഥവാ വഖ്വാസ് ഇതിന് മുമ്പ് ഇന്ത്യക്കെതിരെ നടന്ന ആക്രമണങ്ങളെ കുറിച്ചു വീഡിയോയിൽ സംസാരിക്കുന്നുണ്ട്. 2001 ലെ പാർലമെന്റ് ആക്രമണം, നഗ്രോട്ട ആക്രമണം, ഉറി ആക്രമണം, പത്താൻകോട്ട് ആക്രമണം, ഐസിഎ 18 വിമാന ഹൈജാക്ക്, എന്നിവയെല്ലാം ആദൽ പരാമർശിക്കുന്നു. ഇതുകൂടാതെ അടുത്തിടെ കശ്മീരിൽ സുരക്ഷാസേനയ്ക്കെതിരെ നടന്ന സ്പൈപ്പർ, ഇംപ്രൊവൈസ്ഡ് ഡിവൈസ് ആക്രമണങ്ങളെ കുറിച്ചും സംസാരിക്കുന്നുണ്ട്.
അവന്തിപ്പോരയിൽ ശ്രീനഗർ-ജമ്മുഹൈവേയിലായിരുന്നു ആക്രമണം.സ്ഫോടനത്തിന് പിന്നാലെ വെടിയൊച്ചകളും കേട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗർ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച കാർ സൈനികവാഹന വ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. 2000ത്തോളം ജവാന്മാർ അടങ്ങുന്ന വാഹനവ്യൂഹം പോകുന്ന വഴിയിലാണ് ആക്രമണമുണ്ടായത്. രിക്കേറ്റ പതിനഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടയാണ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിനു ശേഷം ഭീകരർ വാഹനവ്യൂഹത്തിനു നേരെ വെടിയുതിർക്കുകയും ചെയ്തു. സ്ഫോടനത്തിൽ തകർന്ന ബസിൽ മുപ്പത്തഞ്ചു സൈനികരായിരുന്നു ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനവും ഭീകരവാദികൾക്കു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. 2019ൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
വാഹനങ്ങളിലായി 2500 ലേറെ സൈനികരുണ്ടായിരുന്നു. രണ്ടു ബസിനെയാണ് ആക്രമികൾ ഉന്നമിട്ടതെന്നാണു പ്രാഥമിക റിപ്പോർട്ട്. പുൽവാമ സ്വദേശി ആദിൽ അഹമ്മദ് ആണു ചാവേറാക്രമണം നടത്തിയതെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു. 2018 ൽ ജയ്ഷെ മുഹമ്മദ് സംഘടനയിൽ ചേർന്നു പ്രവർത്തിച്ചു തുടങ്ങിയ വ്യക്തിയാണ് പുൽവാമയിലെ കാകപോറയിൽ നിന്നുള്ള ആദിൽ അഹ്മ്മദ്. ഉഗ്രശേഷിയുള്ള ഐഇഡി ബോംബ് (ഇംപ്രവൈസ്ഡ് എക്സ്പ്ളോസീവ് ഡിവൈസ്) ഉപയോഗിച്ചായിരുന്നു സ്ഫോടനം. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വെടിവയ്പിന്റെയും സ്ഫോടനത്തിന്റെയും വലിയ ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു
സംഭവത്തെ കുറിച്ച് ജമ്മു കശ്മീർ പൊലീസ് അന്വേഷണം ആരംഭിച്ചതായി സി ആർ പി എഫ് ഐജി(ഓപ്പറേഷൻസ്) സുൾഫിക്കർ ഹസൻ പറഞ്ഞു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഭീരുത്വം നിറഞ്ഞ പ്രവർത്തിയാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആദാര്ഞജലി അർപ്പിച്ചു കൊണ്ടും നിരവധി പേർ രംഗത്തെത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സംഭവസ്ഥലം നാളെ സന്ദർശിക്കും. സാഹചര്യങ്ങളെ കുറിച്ച് റിപ്പോർട്ടു നൽകാൻ ഗവർണറോടും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്തുനിന്നുള്ള സഹായമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് ഗവർണര്‍ സത്യപാൽ മാലിക്ക് വ്യക്തമാക്കിയത്. 350 കിലോഗ്രാം വരുന്ന സ്ഫോടക വസതുക്കളാണ് ഉപയോഗിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ജിഹാദി ബോംബറുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കാശ്മീരിലെ രാഷ്ട്രീയ നേതാക്കളായ ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും ദാരുണ സംഭവത്തെ അപലപിച്ചു കൊണ്ട് രംഗത്തുവന്നു.
Stories you may Like
- ജീവനക്കാർക്ക് സ്വർണ നാണയം സമ്മാനമായി നൽകുന്ന മുതലാളി യുകെയിലുമുണ്ട്
- ഷെയ്ഖ് ആദിൽ മുഷ്താഖ് തീവ്രവാദ ബന്ധത്തിൽ അകത്താകുമ്പോൾ
- ഇസ്ലാം സ്വീകരിച്ചെന്ന് പറഞ്ഞ നടി രാഖി സാവന്ത് മലക്കം മറിഞ്ഞു
- കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവം കൊലപാതകം
- പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍