വീടുകളിൽ നിന്ന് 5 മീറ്റർ വിട്ട് പണിയേണ്ടിയിരുന്ന ഫ്ളാറ്റ് പണിതിരിക്കുന്നത് വെറും 2 മീറ്റർ അകലത്തിൽ; ഫയർ എഞ്ചിനുവരാൻപോലും സ്ഥലമില്ല; നടന്നിരിക്കുന്നത് പ്ലാനിൽ കാണിച്ചിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായ നിർമ്മാണരീതി; കെട്ടിടമായി മാറിയത് കളിസ്ഥലം പോലും; താമസക്കാരുടെ ഗ്യാസ് കുറ്റികൾ വെയ്ക്കുവാനായി പണിത കോൺക്രീറ്റ് സ്ട്രക്ച്ചർ ഉയർത്തുന്നത് വൻ ഭീതി; അഡ്മിറൽ ഫ്ളാറ്റ് മറ്റൊരു മരട് ആവുമെന്ന് ചൂണ്ടിക്കാട്ടി ശക്തമായ സമരവുമായി നാട്ടുകാർ
സുവർണ്ണ പി എസ്
കൊച്ചി: മരട് ഫ്ളാറ്റിന് പിന്നാലെ തൃക്കാക്കരയിലുള്ള അഡ്മിറൽ ടവർ ഫ്ളാറ്റ് സമുച്ചയത്തിനെതിരെ ഗുരുതരമായ ആരോപണവുമായി പരിസരവാസികൾ. നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടം തങ്ങൾക്ക് ഭീഷണിയാണെന്ന് കാണിച്ച് നാട്ടുകാർ തൃക്കാക്കര മുൻസിപ്പാലിറ്റി തൊട്ട് മുഖ്യമന്ത്രിവരെയുള്ളവർക്ക് പരാതി നൽകി കാത്തിരിക്കുകയാണ്. 2004ൽ നിർമ്മാണം ആരംഭിച്ച ഫ്ളാറ്റിന്റെ പണി ഇടയ്ക്ക് കുറെക്കാലം നിന്ന് പോയിരുന്നു. ഫ്ളാറ്റിന്റെ ഒറിജിനൽ കൺസ്ട്രെക്ഷൻ നടത്തിയ കോൺട്രാക്ടർ, പണം തട്ടിച്ച് മുങ്ങിയതായിരുന്നു കാരണം. പിന്നീട് ഫ്ളാറ്റിന്റെ ഉടമകൾ എല്ലാവരും ചേർന്ന് പണി തുടരുകയായിരുന്നു. എന്നാൽ നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടുള്ള നിർമ്മാണ രീതിയാണ് പിന്നീട് അവിടെ ഉണ്ടായത് എന്നാണ് ദൃക്സാക്ഷികളായ നാട്ടുകാർ പരാതിപ്പെടുന്നത്. അശാസ്ത്രീയമായി നിർമ്മാണം പൂർത്തിയാക്കി, ആളുകളെ താമസിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ നിൽക്കുന്ന ഫ്ളാറ്റ് തങ്ങൾക്ക് ഭീതി ഉയർത്തിയിരിക്കുകയാണെന്നാണ് തദ്ദേശവാസികൾ പറയുന്നത്.
പ്രണവ എന്ന ഫ്ളാറ്റിന് ഒരു വർഷം മുമ്പാണ് അഡ്മിറൽ എന്ന പേര് നൽകിയത്. അഡ്മിറൽ ഫ്ളാറ്റിന്റെ തൊട്ട് പുറകിലുള്ള തന്റെ വീട്ടിൽ നിന്നും മിനിമം 5 മീറ്റർ എങ്കിലും അകലം വെച്ചുകൊണ്ട് വേണം ഫ്ളാറ്റ് പണിയേണ്ടിയിരുന്നതെന്നും എന്നാൽ 2 മീറ്റർ മാത്രം അകലം നൽകിയാണ് ഫ്ളാറ്റ് പണിത് ഉയർത്തിയിരിക്കുന്നതെന്നും ഒരു പരിസരവാസി മറുനാടൻ മലയാളിയോട് പറഞ്ഞു. എറണാകുളം തൃക്കാക്കര അമ്പലത്തിന് അടുത്തായി പതിനേഴ് നിലകളിലുള്ള ഫ്ളാറ്റാണ് അഡ്മിറൽ ടവർ. രണ്ട് ബ്ലോക്കായിട്ടുള്ള കെട്ടിടത്തിൽ 147 ഫ്ളാറ്റുകൾ ഉണ്ട്. കുറച്ച് നാളുകൾ പണി നിന്നുപോയ ഫ്ളാറ്റിന്റെ പണി പിന്നീട് പൂർത്തീകരിച്ചത് നിയമവിരുദ്ധമായ നിർമ്മാണത്തിലൂടെയായിരുന്നു. പിന്നീട് എക്സ്ട്രാ വർക്കുകളും വന്നിട്ടുണ്ടെന്ന് പരിസരവാസികൾ പറയുന്നു. കുടാതെ ഫ്ളാറ്റിന്റെ തൊട്ടടുത്ത് താമസിക്കുന്നയാളുടെ വീടിന്റെ മതിലിനോട് ചേർന്ന് തന്നെ ഒരു കോൺക്രീറ്റ് സ്ട്രക്ച്ചറും പണിത് വെച്ചിട്ടുണ്ട്. താമസക്കാരുടെ പാചകവാതക സിലിണ്ടറുകൾ വെയ്ക്കുവാനാണ് അതെന്നും അത് പൊട്ടിത്തെറിച്ചാൽ എല്ലാം തീരുമെന്നും പരിസരവാസികൾ ഭയപ്പെടുന്നു. ഇത്രയും പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഫ്ളാറ്റിന്റെ ഭാഗത്ത് നിന്നും പുതിയൊരു നീക്കം കൂടി ഉണ്ടായപ്പോൾ നിയമപരമായി ഇതിനെതിരെ പോരാടാൻ തീരുമാനിച്ചിരിക്കുകയാണ് പരിസരവാസികൾ.
ഫ്ളാറ്റ് സമുച്ചയത്തിന്റെ താഴത്തെ രണ്ട് നിലകൾ ഏകദേശം 10,000 ചതുരശ്ര അടി വീതമുള്ള രണ്ട് കാർ പാർക്കുകളാണ്. ഇവിടെ കാർ പാർക്കുകളിൽ നിന്നുള്ള പുക നീക്കം ചെയ്യുന്നതിനായി വലിയ എക്സ്ഹോസ്റ്റ് ഫാനുകൾ ഘടിപ്പിച്ചിട്ടുണ്ട്. അതേസമയം ഇവ തന്റെ വീട്ടിലേക്കാണ് തിരിഞ്ഞിരിക്കുന്നതെന്നും, ഇത് തങ്ങൾക്ക് ഒരു വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഭയപ്പെടുന്നുണ്ടെന്നും പരിസരവാസികളിൽ ഒരാൾ പറയുന്നു. എന്നാൽ തൃക്കാക്കര മുൻസിപ്പാലിറ്റി എൻ.ഒ.സി കൊടുത്തിട്ടില്ലെന്നും ഫ്ളാറ്റിന്റെ മറ്റ് പണികൾ ശരിയാക്കിയിട്ടേ കൊടുക്കുകയുള്ളൂവെന്നും, എന്നാൽ ഫ്ളാറ്റ് ഉടമകൾ പണം കൊടുത്ത് എല്ലാം ശരിയാക്കി കഴിഞ്ഞാൽ പിന്നീട് തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നും പരിസരവാസികൾ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുൻസിപ്പാലിറ്റിയിൽ പരാതി നൽകിയിട്ടുണ്ട്. പക്ഷെ ഫ്ളാറ്റ് ഉടമകൾ വലിയ പിടിപാടുള്ള ആളുകളായതുകൊണ്ട് തന്നെ അവർ അതിൽ നിന്നും ഊരി പോവാൻ സാധ്യതയുണ്ടെന്നും ഇവർക്ക് അറിയാം.
ഒരു ഫ്ളാറ്റ് പണിയുമ്പോൾ പാലിക്കേണ്ട പല കാര്യങ്ങളും അഡ്മിറൽ ഫ്ളാറ്റിന്റെ നിർമ്മാണ സമയം പാലിച്ചിട്ടില്ല. ഒരു വീട് ഇരിക്കുന്ന സ്ഥലത്ത് നിന്ന് എത്ര അകലം പാലിക്കണമെന്നത് ഇത്തരം ഫ്ളാറ്റ് ഉടമകൾ അറിഞ്ഞിരിക്കേണ്ടതാണ്. കാരണം ഒരു തീപിടുത്തം ഉണ്ടായാൽ അഗ്നിശമന സേനയ്ക്ക് പോലും വരാൻ കഴിയാത്ത അവസ്ഥയാണ്. അതേസമയം ഇവരുടെ ഒറിജിനൽ പ്ളാനിൽ വലിയൊരു പാർക്കിങ്ങ് സ്ഥലവും വലിയൊരു കളി സ്ഥലവുമെല്ലാം ഉൾപ്പെടുത്തിയായിരുന്നു അനുമതി വാങ്ങിയിരുന്നത്. എന്നാൽ അനുമതി കിട്ടി കഴിഞ്ഞപ്പോൾ കളി സ്ഥലം മാറ്റി വേറെ പ്ലോട്ടാക്കി മാറ്റിയെന്നും കുര്യൻ പറയുന്നു. പല രീതിയിലും ക്രമക്കേട് കാണിച്ച് അനുമതി വാങ്ങുന്നുണ്ടെന്നാണ് ഇവർ വ്യക്തമാക്കുന്നത്. എന്തായാലും ഇതിനെതിരെ ഇനി മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ലെന്നാണ് പരിസരവാസികളുടെ പക്ഷം.
അതേസമയം പണി പൂർത്തിയാക്കിയ ഫ്ളാറ്റിൽ താമസക്കാരെ കയറ്റി താമസിപ്പിക്കുന്നതിനുള്ള അനുമതി നേടാനുള്ള തിരക്കിലാണ് ഫ്ളാറ്റ് അധികൃതർ ഇപ്പോൾ. പരിസരവാസികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ ഇവർ തയ്യാറാവുന്നില്ല. പണി നിന്നപോയപ്പോൾ ഫ്ളാറ്റിന് അഡ്വാൻസ് നൽകിയവരെല്ലാം ചേർന്ന് നിർമ്മാതാക്കൾക്കെതിരെ കേസ് കൊടുത്തിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി ഒരു അഡ്മിനിസ്ട്രേറ്ററിനെ വെച്ചു. ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് ഫ്ാളാറ്റിന്റെ നിർമ്മാണം തീർത്തത്. അതായത് മരടിൽ നിയമലംഘനങ്ങളുടെ പേര് പറഞ്ഞ് ഫ്ളാറ്റുകൾ പൊളിക്കാൻ പറയുമ്പോൾ ഇവിടെ ഹൈക്കോടതി നിയമിച്ച അഭിഭാഷകന്റെ നേതൃത്വത്തിൽ നിയമലംഘനങ്ങൾ നടക്കുകയാണെന്നും പരിസരവാസികൾ പറയുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് നിർമ്മാതാക്കൾ ചെയ്തത്്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി തങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം നടത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍