കയ്യേറ്റക്കാരെ തുണയ്ക്കാൻ നടത്തിയ ശ്രമം പൊളിഞ്ഞിട്ടും മന്ത്രി അടൂർ പ്രകാശ് വെറുതെ ഇരിക്കുന്നില്ല; ഏലക്കാടുകളുടെ മറവിൽ പുൽമേടുകൾക്കും കരിങ്കാടുകൾക്കും പട്ടയം നൽകാൻ ഉത്തരവ് പുറത്തിറങ്ങി; മന്ത്രി ലക്ഷ്യം ഇടുന്നത് ഇടുക്കിയിലെ വൻകിട പാറമടകൾക്ക് നിയമസാധുത നൽകൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നാല് ഏക്കർ വരെയുള്ള കൈവശ ഭുമിക്ക് പട്ടയം നൽകാനുള്ള വിവാദ ഉത്തരവ് പിൻവലിച്ചതിനു തൊട്ടു പിന്നാലെ മറ്റൊരു വിവാദ നീക്കവുമായി റവന്യൂ മന്ത്രി അടൂർ പ്രകാശ്. കോൺഗ്രസിനുള്ളിൽ ഇതും കടുത്ത എതിർപ്പ് ക്ഷണിച്ചു വരുത്തും. ഉടുമ്പൻചോലയിലെ ഏലമലക്കാടുകൾക്ക് പട്ടയം നൽകാനാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. പുൽമേടുകൾക്കും കരിങ്കാടുകൾക്കും പട്ടയം നൽകാനുള്ള വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയ ഉത്തരവ് പാറമടകൾക്കാണ് ഏറെ സഹായകമാകുക. വനമേഖലയിൽ നിരവധി അനധികൃത പാറമടകളുണ്ട്. സർക്കാർ വസ്തു കൈയേറിയാണ് ഇവ പ്രവർത്തിക്കുന്നത്. ഇവയ്ക്ക് പട്ടയം കൊടുത്ത് പാറമടകളെ നിയമവിധേയമാക്കാനാണ് നീക്കം. ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കാനാണ് കോൺഗ്രസിലെ പരിസ്ഥിതി പ്രേമികളുടെ നീക്കം.
വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഏലമലക്കാടുകളിലെ ഉത്തരവ് ഇറക്കിയത്. റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ജൂൺ 11ന് ചേർന്ന യോഗത്തിന്റെ തുടർച്ചയായിട്ടാണ് ഏലമലക്കാടുകൾക്ക് പട്ടയം നൽകാനുള്ള ഉത്തരവ്. റീസർവേ ലാൻഡ് രജിസ്റ്റർ അനുസരിച്ച് ഏലം കൃഷി ചെയ്യാത്ത ഭൂമി പട്ടയം നൽകാൻ യോഗ്യതയുള്ളതാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ കള്ളക്കളികൾക്ക് സാധ്യതകളെല്ലാം തുറന്നിട്ടിട്ടുമുണ്ട്. ഏലം കൃഷി ചെയ്യാത്ത പുറമ്പോക്ക്, തരിശ്, പുൽമേടുകൾ, റിസർവ് വനം, കരിംകാട് എന്നിവ റവന്യൂ വകുപ്പിന് കൈമാറും. കേന്ദ്രത്തിന് അയച്ചുകൊടുത്ത പട്ടയം നൽകേണ്ട ഭൂമിയുടെ പട്ടികയിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെയാണ് റവന്യൂ വകുപ്പ് കള്ളത്തരം ഒളിപ്പിച്ചു വയ്ക്കുന്നത്. അടുത്ത ഘട്ടത്തിൽ ഈ ഭൂമിയിൽ പട്ടയം നൽകും. കരിങ്കാടുകൾക്ക് പട്ടയം ലഭിക്കുന്നതോടെ പാറമടകൾക്ക് യഥേഷ്ടം പ്രവർത്തിക്കാൻ കഴിയും.
കേരളത്തിലെ വനത്തിനുള്ളിൽ ഭൂമി കൈയേറി നിരവധി പാറമടകളുണ്ട്. ഏലമലക്കാടുകൾ കൈവശം വച്ചിരിക്കുന്നവരുടെ ഒത്താശയോടെയാണ് ഇവ പ്രവർത്തിക്കുന്നത്. ഇത്തരം പാറമടകൾ പിടിച്ചെടുക്കുന്നുവെന്ന വ്യാജേന അത് പാറമടക്കാർക്ക് തന്നെ നൽകാനാണ് നീക്കം. കർഷകരെ മറയാക്കി വൻ മാഫിയയ്ക്ക് ഭൂമി നൽകാനുള്ള സാഹചര്യമാണ് ഇവിടെ ഒരുക്കുന്നത്. ഇതിനൊപ്പം വനം കൊള്ളക്കാർക്കും ഗുണകരമാകും കാര്യങ്ങൾ. ഏലമലക്കാടുകളിൽ ഏലം കൃഷിക്ക് മാത്രമാണ് അനുവാദമുള്ളത്. ഇവിടെയുള്ള മരം മുറിക്കാൻ അനുമതിയില്ല. എന്നാൽ ഏലക്കാടുകളിലെ അനേകം ഏക്കർ മരങ്ങൾ വെട്ടിയിവർ കടത്തിയിട്ടുമുണ്ട്. പുതിയ ഉത്തരവിലൂടെ ഏലപ്പാടങ്ങൾ കൃഷി ഭൂമിയാകും. അപ്പോൾ ഇനി ബാക്കിയുള്ള മരങ്ങളും മുറിച്ചു മാറ്റാൻ കഴിയും. ഇതിലൂടെ വലിയ പരിസ്ഥിതി നാശവും ഉണ്ടാകും.
ഉടുമ്പൻചോലയിൽ പട്ടയത്തിന് അവകാശമുള്ള നിരവധി കർഷകരുണ്ട്. പട്ടയത്തിന് ഇവരെല്ലാം അപേക്ഷ നൽകിയിട്ടുണ്ട്. കർഷകർക്ക് പട്ടയം നൽകാൻ കേന്ദ്ര സർക്കാർ അനുവാദം നൽകിയിട്ടുള്ള പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ് ഇറക്കിയത്. എന്നാൽ, തരിശുഭൂമിക്കും പട്ടയം നൽകാൻ ഉത്തരവിൽ ഉള്ള പശ്ചാത്തലത്തിൽ ക്വാറി മാഫിയകൾക്ക് ഇവിടെ ഒരുപാടു സ്ഥലം ലഭിക്കാനുള്ള സാധ്യതയാണുള്ളത്. ഭൂ പതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി മലയോരമേഖലയിൽ നാല് ഏക്കർ വരെ കൈവശഭൂമിക്ക് പട്ടയം നൽകാൻ സർക്കാർ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2005 ജൂൺ ഒന്നു വരെ ഭൂമി വൈകശം വച്ചവർക്ക് ഭൂമി ലഭ്യമാക്കാനായിരുന്നു ഈ കള്ളക്കളി. വിവാദമായതോടെ സർക്കാർ വിജ്ഞാപനം പിൻവലിച്ചു.
എന്നാൽ, ഇതിന് തൊട്ടുപിന്നാലെയാണ് ഉടുമ്പൻചോലയിൽ ഏലമലക്കാടുകൾക്കും കരിംകാടുകൾക്കും പട്ടയം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇടുക്കിയിലെ ഏലമലക്കാടുകൾ ലക്ഷ്യം വച്ചാണ് സർക്കാർ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതെന്നാണ് ആരോപണം. ഇടുക്കിയിലെ ഏലമലക്കാടുകൾ ലക്ഷ്യം വച്ചാണ് സർക്കാർ ഭൂമി പതിച്ചുനൽകൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. ഏലമലക്കാടുകൾ റവന്യൂ ഭൂമിയാണെന്നും വനഭൂമിയല്ലെന്നും മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുകയായിരുന്നു. ഈ കാലയളവിലെ കയ്യേറ്റങ്ങളെ കുറിച്ച് എഡിജിപി രാജൻ മധേക്കറുടെ റിപ്പോർട്ടും തുടർന്നുള്ള സുപ്രീംകോടതി വിധിയും അവഗണിച്ചുകൊണ്ടാണ് 2005 വരെയുള്ള കയ്യേറ്റങ്ങളെ സാധൂകരിക്കുന്ന നിയമഭേദഗതി സർക്കാർ കൊണ്ടുവന്നത്.
സംസ്ഥാന സർക്കാർ പലതവണ വനഭൂമിയാണെന്നു കോടതികളിൽ സത്യവാങ്മൂലം നൽകിയ ഭൂമി പൊടുന്നനെ റവന്യൂ ഭൂമിയായിമാറി. പുറത്താരും അറിയാതെ ജൂൺ ഒന്നിന് റവന്യൂ, റവന്യൂ പുറമ്പോക്ക് ഭൂമികളിലെ 2005 വരെയുള്ള കൈയേറ്റങ്ങൾക്കു പട്ടയം നൽകാനുള്ള നിയമ ഭേദഗതിയും സർക്കാർ തയാറാക്കിവച്ചു. ഈ ചട്ടഭേദഗതി വിവാദമായില്ലായിരുന്നെങ്കിൽ, ഏലമലക്കാടുകളിലെ നൂറുകണക്കിനു കയ്യേറ്റങ്ങൾ നിയമസാധുത നേടുമായിരുന്നു. മൂന്നാർ, ദേവികളും, കണ്ണൻദേവൻ മലനിരകൾ എന്നിവിടങ്ങളിൽ 3000 വ്യജ പട്ടയങ്ങളെങ്കിലും ഉണ്ടെന്നും സർക്കാർഭൂമി വൻതോതിൽ കൈയേറപ്പെട്ടിട്ടുണ്ടെന്നുമാണ് എഡിജിപി 2004 ൽ എഡിജിപി രാജൻ മധേക്കർ മൂന്നാറിനെ കുറിച്ച് നൽകിയ റിപ്പോർട്ടിൽ സർക്കാരിനെ അറിയിച്ചത്. ഇതിന് പിന്നിൽ രാഷ്ട്രീയക്കാർ, മതസംഘടനകൾ, വ്യവസായികൾ എന്നിവരുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ഒരു പാർലമെന്റ് അംഗവും മന്ത്രിമാരുടെ ബന്ധുക്കളും കൈയേറ്റത്തിൽ ഉൾപ്പെട്ടതിനെ കുറിച്ച് സുപ്രീം കോടതി പരാമർശിക്കുകയും ചെയ്തു. 2005 വരെയുള്ള കയ്യേറ്റങ്ങളെ കുറിച്ചുള്ള ഈ വിവരങ്ങളെല്ലാം അവഗണിച്ചുകൊണ്ടാണ് ഏലമലക്കാടുകളെ റവന്യൂ ഭൂമിയാണെന്നു കാണിച്ചു പതിച്ചു നൽകാനുള്ള നീക്കം നടത്തിയതും ചട്ടഭേദഗതി കൊണ്ടു വന്നതും. ഏലമലക്കാടുകൾ റവന്യൂ ഭൂമിയായി കാണാനുള്ള സർക്കാരിന്റെ നീക്കം വലിയ നിയമ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ. കയ്യേറ്റക്കാർക്ക് സാധുത നല്‍കുന്നതാണ് സർക്കാരിന്റെ പുതിയ നീക്കമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഏലമലക്കാടുകൾ വനഭൂമിയല്ലെന്ന സർക്കാരിന്റെ പുതിയ നിലപാട് പശ്ചിമഘട്ട സംരക്ഷണത്തിനെ തന്നെ അട്ടിമറിക്കുമെന്ന് ഉറപ്പാണ്.
തിരുവിതാകൂർ മഹാരാജാവാണ് 2,10,000 ഏക്കർ ഏലമലക്കാടുകൾ വനഭൂമിയാണെന്ന് 1896 ൽ വിജ്ഞാപനമിറക്കിയത്. പിന്നീട് ഏലമലക്കാടുകളിൽ കയ്യേറ്റം വ്യാപകമായതോടെ 93 ൽ ആന്റണി സർക്കാർ 1977 ജനുവരി വരേയുള്ള കയ്യേറ്റങ്ങൾ സാധൂകരിച്ച് പട്ടയം നല്കി. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ 50000 ഏക്കർ വനഭൂമിയാണ് ഇത്തരത്തിൽ കൈമാറിയത്. പിന്നീട് സുപ്രീം കോടതിയിൽ സർക്കാർ സത്യവാങ്മൂലത്തിലൂടെയും ഏലമലക്കാടുകൾ വനഭൂമിയാണെന്ന് സമ്മതിച്ചിരുന്നു. സുപ്രീം കോടതിയുടെ ഉന്നതാധികാര സമിതിയുടെ പരിശോധനയിലും ഇക്കാര്യം സ്ഥിരികരിച്ചു.
ഇതിനെ മറികടന്നാണ് ഇപ്പോൾ ഏലമലക്കാടുകൾ റവന്യൂ ഭൂമിയാണെന്ന് സർക്കാർ പുതിയ നിലപാട് എടുത്തിരിക്കുന്നത്. 77 ന് ശേഷമുള്ള കയ്യേറ്റങ്ങൾ സാധൂകരിക്കാനുള്ള സർക്കാരിന്റെ നീക്കം വലിയ നിയമപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
Stories you may Like
- നെടുമല ഗുഹാ സമുച്ചയം തകർക്കുന്ന പാറമട ലോബിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
- പാറമട ഉടമയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവും യുവതിയും അറസ്റ്റിൽ
- ശങ്കരപാണ്ഡ്യമേട് ഭാഗത്ത് അരിക്കൊമ്പനെ കണ്ടെത്തി; നാളെ ദൗത്യം തുടരും
- പ്രകാശ് കുഴിക്കാലായ്ക്ക് ഇത് അപൂർവ ഭാഗ്യം: എതിർപ്പുമായി സിപിഐ
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍