അലമാര തുറക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റപ്പോൾ കണ്ടത് കുടവയറുള്ള കള്ളനേയും തടിച്ച ആളിനേയും; നിങ്ങളാരാ.. ഇറങ്ങിപ്പോ എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ സ്വർണ്ണവും പണവും എടുക്കാൻ വന്നതാണെന്നും കിട്ടാതെ പോകില്ലന്നും മറുപടി; ആമാട പെട്ടി കണ്ടപ്പോൾ കവർച്ചക്കാരിൽ കമാന്ററുടെ മുഖത്ത് തെളിഞ്ഞത് സ്വർണ്ണ നിറം; മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസിനും താൽപ്പര്യമില്ല; ചുരീദാറിന്റെ ഷാളിൽ എല്ലാം കൊണ്ടു പോകുന്നത് കണ്ടിരുന്ന രാത്രിയിലെ രക്ഷപ്പെടൽ മറുനാടനോട് പറഞ്ഞ് അത്താണിയിലെ ഡോ ഗ്രേസ് മാത്യൂസ്
പ്രകാശ് ചന്ദ്രശേഖർ
അങ്കമാലി: പ്രതികരിക്കാതിരുന്നതു കൊണ്ട് മാത്രമാണ് അന്ന് ജീവൻ രക്ഷപെട്ടത്. പ്രതികളെ പിടിച്ചിട്ടും പണവും സ്വർണ്ണവും കിട്ടിയില്ലേ എന്ന അടുപ്പക്കാരുടെയും രോഗികളിൽ ചിലരുടെയും ചോദ്യത്തിന് ഉത്തരം പറഞ്ഞ് മടത്തു. എങ്ങോട്ടിറങ്ങിയാലും പരിചയക്കാർക്ക് ചോദിക്കാനുള്ളത് ഇതുമാത്രം. ആദ്യം കാര്യക്ഷമമായി അന്വേഷിച്ചെങ്കിലും ഇപ്പോൾ ഈ കേസ്സിൽ എന്തെങ്കിലും നീക്കം നടക്കുന്നതായി അറിയില്ല. ജീവൻ പോലും നഷ്ടപ്പെടുമെന്ന ഘട്ടത്തോളമെത്തിയ ആ രാത്രിയിലെ സംഭവത്തെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും ഞെട്ടൽ വിട്ടൊഴിയുന്നില്ല.
തന്റെ വീട്ടിൽ നിന്നും 70 പവനിലേറെ സ്വർണ്ണാഭരണങ്ങളും ലക്ഷങ്ങൾ വിലവരുന്ന വജ്രാഭരണങ്ങളും 85000 ത്താളം രൂപയും കവർച്ച ചെയ്യപ്പട്ട കഴിഞ്ഞ ഫെബ്രുവരി 16-ന് പുലർച്ചെ താൻ നേരിട്ട ഭയാനക നിമിഷങ്ങളെക്കുറിച്ചും പിന്നിട് നടന്ന സംഭവം പരമ്പരകളെക്കുറിച്ചും നെടുമ്പാശേരി അത്താണി മാമ്പറ്റത്ത് പറുദീസയിൽ ഡോ. ഗ്രേസ് മാത്യൂസ് മനസ്സുതുറന്നത് ഇങ്ങിനെ. സംസ്ഥാനത്തെ നടുക്കിയ ഈ കവർച്ചകേസ്സിൽ വീടിന് സമീപത്തുനിന്നും ലഭിച്ച മദ്യക്കുപ്പിയെ ചുറ്റിപ്പറ്റി പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
പൊലീസ് പുറത്തുവിട്ട ചിത്രങ്ങൾ എന്ന നിലയിലാണ് കറുത്ത് കഷണ്ടിയുള്ള ഒരാളുടെയും സാമന്യം തടിച്ച ശരീരപ്രകൃതിയുള്ള മറ്റൊരാളുടൈയും ചിത്രങ്ങൾ വാട്സാപ് ഗ്രൂപ്പുകളും ഫെയ്സ് ബുക്ക് പേജുകളിലുമെല്ലാം പ്രചരിച്ചത്. ഇവരെ കണ്ടെത്തുന്നതിന് ഊർജ്ജിത നീക്കം നടക്കുന്നതായിട്ടാണ് ഈ ഘട്ടം മുതൽ പൊലീസ് പ്രതികരിച്ചിരുന്നതെന്നും ഇപ്പോൾ കേസ്സിനെക്കുറിച്ച്് ഒരു വാക്കുപോലും സംസാരിക്കാൻ പൊലീസ് വിളിയിക്കാറില്ലന്നും ഡോക്ടർ ഗ്രേസ്സ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേസിനേക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥരിൽ ഓരാളോട് തിരക്കിയപ്പോൾ ഇലക്ഷനായിരുന്നില്ലേ.., ഉദ്യഗസ്ഥരൊക്കെ സ്ഥലം മാറിപ്പോയി. എന്നൊക്കെയാണ് പ്രതികരിച്ചതെന്നും ഇനി ഇലക്ഷൻ റിസൽട്ട് പുറത്തുവന്ന് തിരക്കൊക്കെ കഴിഞ്ഞ് ഈ കേസ് അന്വേഷിക്കുമായിരിക്കുമെന്നാണ് താൻ കരുതുന്നതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
കള്ളന്മാരെ കണ്ടെത്തിയതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതുമൂലം പണവും സ്വർണ്ണവുമൊക്കെ തിരിച്ചുകിട്ടിയില്ലേ എന്ന് ചോദിക്കുന്നവരുടെ എണ്ണം അടിക്കടി കൂടി വരികയാണെന്നും ഇതാണ് ഇപ്പോൾ വല്ലാതെ വിഷമിപ്പിക്കുന്നതെന്നും ഡോക്ടർ വെളിപ്പെടുത്തി. അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് പുലർച്ചെ എഴുന്നേറ്റതെന്നും തുടർന്ന് നടന്ന സംഭവങ്ങൾ അഭ്രപാളികളിലെന്നപോലെ മനസ്സിലുണ്ടെന്നും ഇവർ പറഞ്ഞു. കുടവയറുള്ള ഒരാളും സാമാന്യം തടിച്ചിട്ട ആളുമാണ് പുലർച്ചെ 2 മണിയോടെ മുറിയിലെത്തിയത്.
നിങ്ങളാരാ.. ഇറങ്ങിപ്പോ എന്ന് ഞാൻ പറഞ്ഞപ്പോൾ ഞങ്ങൾ സ്വർണ്ണവും പണവും എടുക്കാൻ വന്നതാണെന്നും ഇത് കിട്ടാതെ പോകില്ലന്നും പറഞ്ഞു. ഒരുത്തൻ ബെഡിലേയ്ക്ക് തള്ളി വീഴ്ത്തി, പുതപ്പുകൊണ്ട് മൂടാൻ ശ്രമിച്ചെങ്കിലും താൻ സമ്മതിച്ചില്ല. വേണ്ടതെല്ലാം എടുത്തോളു എന്ന് കൈകൂപ്പി പറഞ്ഞതോടെ ഒരാൾ ബെഡിലിരുന്ന തന്റെ കൈയിൽ മുറുകെ പിടിച്ചെന്നും ഈ സമയം മറ്റെയാൾ സ്വർണ്ണവും പണവും മുഴുവൻ വാരിക്കൂട്ടി മുറിയിൽക്കിടന്ന തന്റെ ചുരിദാറിന്റെ ഷാളിൽ പൊതിഞ്ഞെടുക്കുകയുമായിരുന്നു. ആഭരണങ്ങളടങ്ങിയ ആമാടപെട്ടിയും നോട്ടുകെട്ടുകളും കാണുമ്പോൾ കവർച്ചക്കാരിലെ കമാന്റർ എന്നുകരുതുന്ന തടിച്ചയാൾ വല്ലാതെ സന്തോഷിച്ചിരുന്നെന്ന് ഇയാളുടെ ശരീരഭാഷയിൽ നിന്നും വ്യക്തമായെന്നും ഡോക്ടർ പറയുന്നു.
താലിമാലയും മറ്റ് ആഭരണങ്ങളും എവിടെ എന്ന് ചോദിച്ച് വിരട്ടിയപ്പോൾ എല്ലാം ആമാട പെട്ടിയിലുണ്ടെന്ന പറഞ്ഞെന്നും ഇതുമൂലം ഹാളിൽ ഇരിപ്പിടത്തിലെ കുഷ്യനടിയിൽ സൂക്ഷിച്ചിരുന്ന താലിമാലമാത്രം നഷ്ടപ്പെട്ടിട്ടില്ലന്നും ഇവർ അറിയിച്ചു. ലൈറ്റിടാൻ ശ്രമിക്കുകയോ കവർച്ച പ്രതിരോധിക്കുകയോ ചെയ്തിരുന്നെങ്കിൽ താനിപ്പോഴും ജീവനോടെ കാണുമോ എന്ന കാര്യത്തിൽ സംശയമാണ്. ദിവസവും രോഗികളും മറ്റുമായി 150- 200 പേരൊടെങ്കിലും ഇടപെട്ടുവന്നിരുന്നതും നാട്ടിലെ സ്ഥിതിഗതികൾ നേരാംവണ്ണം വിലയിരുത്തി പ്രവർത്തിച്ചതുമാണ് കവർച്ചക്കാർ മുറിയിൽ ചിലവഴിച്ച അരമണിക്കൂർ നേരം ആക്രമണത്തിനിരയാവാതെ കഴിച്ചുകൂട്ടാനായതെന്നും ഡോക്ടർ കരുതുന്നു.
പലപ്പോഴായി വിവാഹത്തിന് ലഭിച്ചതടക്കമുള്ള പഴയ ആഭരണങ്ങൾ മാറി പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങൾ വാങ്ങിയിരുന്നു. ഇതുമുഴുവനും കവർച്ചക്കാർ കൊണ്ടുപോയി. പൊലീസിൽ പറഞ്ഞത് ഓർമ്മയിലുണ്ടായിരുന്ന ആഭരണങ്ങളെക്കുറിച്ചുള്ള കണക്കുകൾ മാത്രമാണ്. സ്വർണ്ണ-വജ്രാ ആഭരണണങ്ങളും വിലപിടിപ്പുള്ള വാച്ചുമടക്കം നഷ്ടപ്പെട്ട സാധനങ്ങളുടെ മൂല്യം കണക്കുകൂട്ടുമ്പോൾ നഷ്ടം വളരെ വലുതാണ്. ഇതുവരെ പണിയെടുത്തുണ്ടാക്കിയ സമ്പാദ്യം ഏറെക്കുറെ മൊത്തമായും നഷ്ടമായി. അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ മുതലാണെന്നും ഇതു കൊണ്ടു പോയാൽ നിങ്ങൾക്ക് ഉപകരിക്കില്ലന്നും പറഞ്ഞപ്പോൾ ഡോക്ടറല്ലെ. ഇനിയും വാങ്ങാമല്ലോ എന്നായിരുന്നു കവർച്ചക്കാരിൽ ഒരാൾ പറഞ്ഞെതെന്നും ഡോക്ടർ തുടർന്നു പറഞ്ഞു.
അരമണിക്കൂറിലേറെ സമയം കവർച്ചക്കാർ മുറിയിൽ ചിലവഴിച്ചെന്നും ഇവർ മുറിക്ക് പുറത്തിറങ്ങിയ ഉടൻ വിവരം പൊലീസിൽ അറിയിച്ചെന്നും സ്റ്റേഷനിൽ നിന്നെത്തിയ ആദ്യ പൊലീസ് സംഘം വേണ്ടവണ്ണം ഉണർന്ന് പ്രവർത്തിക്കാതിരുന്നത് കവർച്ചക്കാർക്ക് രക്ഷപെടാൻ അവസരം ഒരുക്കിയോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ബർമ്മൂട മാത്രം ധരിച്ച് ,തലയും മുഖവും മറച്ചാണ് കവർച്ചക്കാരെത്തിയതെന്നും ഇവർ വേഷം മാറിപ്പോകാനുള്ള സമയം വീടിന്റെ പരിസരത്ത് തന്നെ ചിലവഴിച്ചിരിക്കാമെന്നും ആദ്യമെത്തിയ പൊലീസ് സംഘം ലൈറ്റുകളും മറ്റും ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചിരുന്നെങ്കിൽ ഒരു പക്ഷേ മോഷ്ടാക്കൾ വലയിലാവുമായിരുന്നെന്നുമാണ് ഇവരുടെ കണക്കുകൂട്ടൽ.
പൊലീസ് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും വീട്ടിൽ ജോലിക്കെത്തിയിരുന്നവരെയും ബന്ധുക്കളെയും അടക്കം നിരവധിപോരെ ചോദ്യം ചെയ്തതായി അറിഞ്ഞെന്നും കവർച്ചക്കാർ താമസിയാതെ പിടിയിലാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ.ഗ്രേസ്സ് പറഞ്ഞു. ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറാണ് ഗ്രേസ്. വീടിന്റെ പിൻവശത്തെ കതകിന്റെ മുകൾഭാഗത്തെ കുറ്റി ഇളക്കി മാറ്റി അടുക്കളയിൽ പ്രവേശിച്ച കവർച്ചക്കാർ ഇവിടെ നിന്നും ഹാളിലേയ്ക്കും ഹാളിൽ നിന്നും ഡോക്ടറുടെ മുറിയിലേയ്ക്കുള്ള കതകുകളുടെ കുറ്റിയും ഇതേ രീതിയിൽ ഇളക്കിമാറ്റിയാണ് കവർച്ച നടത്തിയത്.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും മുൾപ്പെടെ മുഴുവൻ സന്നാഹങ്ങളുമുപയോഗിച്ചാണ് പൊലീസ് അന്വേഷണം ആദ്യഘട്ടത്തിൽ പുരോഗമിച്ചിരുന്നത്. റൂറൽ എസ് പി രാഹുൽ ആർ നായർ ,ആലുവ ഡി വൈ എസ് പി ജയരാജ് ,സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി റാഫി ,ചെങ്ങമനാട് എസ് ഐ എ കെ സൂധീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പലവഴിക്കായി തിരിഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കാര്യമായ പ്രയോജനമുണ്ടാതായുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Stories you may Like
- ഇനി ഗ്രേസ് മാർക്കിൽ എ പ്ലസില്ല; ശിവൻകുട്ടിയുടേത് നിർണ്ണായക ഇടപെടൽ
- ഫാ.മാത്യൂസ് വാഴക്കുന്നത്തിന് എതിരെ കർശന നടപടിക്ക് സമ്മർദ്ദം
- 'ഡാഷ് മോൻ' വിളി; ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടി
- ടൈംഡ് ഔട്ട് വിവാദത്തിൽ തെളിവ് പുറത്തുവിട്ട് ഏയ്ഞ്ചലോ മാത്യൂസ്
- ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് ഓർത്തഡോക്സ് സഭാധ്യക്ഷൻ വിശദീകരണം തേടി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്