രാഷ്ട്രീയ പോസ്റ്റർ പതിച്ചവർക്കെതിരെ കേസ് എടുക്കുന്നതല്ലേ ഫാസിസം? കേരളത്തിലെ സാംസ്കാരിക നായകർ പോസ്റ്റർ ഒട്ടിച്ചതിലെ അറസ്റ്റിലും മൗനം തുടരും... നവോത്ഥാന മതിലിൽ അണിചേരാൻ ക്ഷണം കിട്ടാൻ അത് അവർക്കൊരു അനിവാര്യതയാണ്........! കണ്ണൂരിലും എകെജി സെന്ററിലും പതിയാൻ സാധ്യതയുള്ള മുഖ്യമന്ത്രി വിരുദ്ധ പോസ്റ്ററുകളെ ഭയന്നാണോ ആലപ്പുഴയിലെ കേസെടുക്കൽ? കാനത്തെ വിളിക്കൂ... സിപിഐയെ രക്ഷിക്കൂ.. പോസ്റ്ററിലെ കേസെടുക്കൽ അനീതിയോ? ചർച്ച സോഷ്യൽ മീഡിയയിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎമ്മിൽ ഉയരാനിടയുള്ള പ്രതിഷേധം പോസ്റ്ററായി പതിയാതിരിക്കാനാണോ ആലപ്പുഴയിലെ പോസ്റ്റർ വിവാദത്തിൽ പിണറായി വിജയൻ കേസെടുക്കാത്തത്? ഈ ചോദ്യം ചർച്ചയാക്കുകയാണ് യുവമോർച്ചാ നേതാവ് ആർ എസ് രാജീവ്. രാഷ്ട്രീയ പോസ്റ്റർ പതിച്ചവർക്കെതിരെ കേസ് എടുക്കുന്നതല്ലേ ഫാസിസം? എന്ന ചോദ്യമാണ് രാജീവ് ചർച്ചയാക്കുന്നത്. ആലപ്പുഴയിൽ കാനത്തിനെതിരെ പ്രത്യക്ഷപ്പെട്ടതിന്റെ പേരിൽ പോസ്റ്റ് എടുത്തത് വലിയ ചർച്ചയായിരുന്നു. ഇത് സോഷ്യൽ മീഡിയയും ഏറ്റെടുക്കുകയാണ് രാജീവിന്റെ പോസ്റ്റിലൂടെ.
ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവിനെ മാറ്റണമെന്ന് അതേ പാർട്ടിയിലെ മറ്റുള്ളവർ പോസ്റ്റർ ഒട്ടിക്കുന്നു. ഇതിലുള്ളത് വെറും രാഷ്ട്രീയമാണ്. ഈ പ്രശ്നത്തിൽ എങ്ങനെ കേസെടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്തുന്നതിനുള്ള ഭരണകൂട ഭീകരതയാണ് ഈ കേസെന്ന അഭിപ്രായം സജീവമാണ്. രാജ്യത്തൊരിടത്തും ഇത്തരം പോസ്റ്ററുകൾക്ക് നേരത്തെ ഒരു പൊലീസും കേസെടുത്തിട്ടില്ല. കാനത്തിനെതിരെ വ്യക്തിപരമായ വിദ്വേഷമോ കള്ളപ്രചരണമോ ഒന്നും പോസ്റ്ററിൽ ഇല്ല. ഇത്തരത്തിൽ ഒരു പോസ്റ്റർ ഒട്ടിച്ചതിന് കേസെടുക്കുന്നത് ശരിയോ എന്ന സംശയമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതിൽ സാംസ്കാരിക നായർ മൗനം തുടരുകയാണ്.
ശബരിമലയിൽ പിണറായിക്കെതിരെ സിപിഎം അണികൾ പ്രതിഷേധത്തിലാണ്. ഇത് സിപിഎം തന്നെ തിരിച്ചറിഞ്ഞ് കഴിഞ്ഞു. വരുന്ന ആറ് ഉപതെരഞ്ഞെടുപ്പിലെ തോൽവി കൂടിയാകുമ്പോൾ പ്രതിഷേധം അണപൊട്ടിയൊഴുകും. അത് പോസ്റ്ററായി കണ്ണൂരിലും തിരുവനന്തപുരത്തെ എകെജി സെന്ററിലും എത്തുമെന്ന് ഉറപ്പാണ്. അങ്ങനെ എത്തുന്ന പോസ്റ്ററുകളെ ഭയന്നാണോ കാനത്തിനെതിരായ പോസ്റ്ററിലെ നടപടിയെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. രാഷ്ട്രീയ എതിർ ശബ്ദങ്ങൾ പാർട്ടിക്കാരണെങ്കിൽ പോലും അടിച്ചമർത്തുന്ന യഥാർത്ഥ നവോത്ഥാനം!-ഇതാണ് യുവമോർച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ രാജീവ് ഉയർത്തുന്ന ചോദ്യം.
ഈ വിഷയത്തിൽ സാംസ്കാരിക നായകർ പ്രതികരണക്കണമെന്നും രാജീവ് അഭിപ്രായപ്പെടുന്നു. എന്നാൽ അവർക്ക് കഴിയില്ലെന്ന പരിഹാസമാണ് യുവമോർച്ചാ നേതാവ് ചർച്ചയാക്കുന്നത്. കേരളത്തിലെ സാംസ്കാരിക നായകർ പോസ്റ്റർ ഒട്ടിച്ചതിലെ അറസ്റ്റിലും മൗനം തുടരും... നവോത്ഥാന മതിലിൽ അണിചേരാൻ ക്ഷണം കിട്ടാൻ അത് അവർക്കൊരു അനിവാര്യതയാണ്........!-ഇങ്ങനെയാണ് രാജീവിന്റെ പ്രതികരണം. ജയ് ശ്രീറാം വിളിയും ആൾക്കൂട്ട കൊലപാതകവുമെല്ലാം കേരളത്തിൽ ചർച്ചയാക്കിയത് അടൂർ ഗോപാലകൃഷ്ണനാണ്. ഈ വിഷയത്തിൽ അടൂർ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. എന്നാൽ ഇവരൊന്നും പോസ്റ്റർ ഒട്ടിച്ചതിലെ കേസിൽ പോലും പ്രതികരിക്കുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം.
ആലപ്പുഴയിൽ സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ സ്വന്തം പാളയത്തിലെ നേതാക്കൾ തന്നെ പൊലീസ് പിടിയിലായതോടെ കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവർ കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്. പൊലീസ് അതിക്രമത്തിൽ എംഎൽഎ അടക്കമുള്ളവർക്ക് പരിക്കേറ്റിട്ടും പൊലീസ് നടപടി ന്യായീകരിക്കും വിധം വന്ന പ്രസ്ഥാവനയെ തുടർന്നാണ് കാനം രാജേന്ദ്രൻ സ്ഥാനമൊഴിയണമെന്ന് എഴുതിയ പോസ്റ്റർ നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റർ ഒട്ടിച്ചവർ പാർട്ടിക്കാരല്ലെന്ന് കാനം പ്രതികരിക്കുകയും ചെയ്തിരുന്നു. സിപിഐക്ക് അകത്തെ വിഭാഗീയതയുടെ തെളിവാണ് പോസ്റ്റർ എന്നും കാനത്തിനെതിരെ കെഇ ഇസ്മയിൽ പക്ഷത്തിന്റെ നീക്കമാണ് സംഭവത്തിന് പിന്നിലെന്നും വരുത്തിത്തീർക്കാനായിരുന്നു ശ്രമം. ഇസ്മയിൽ പക്ഷ നേതാക്കൾക്കെതിരെ പാർട്ടിക്കകത്ത് കടുത്ത വിമർശനവും ഉയർന്നു.
എന്നാൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ തപ്പിയെടുത്തതോടെയാണ് പോസ്റ്റർ വിവാദം വലിയ വഴിത്തിരിവിലേക്ക് എത്തിയത്. പൊലീസ് പിടികൂടിയവരെല്ലാം കടുത്ത കാനം അനുഭാവികളാണ്. ഇതോടെ തൊടുത്തുവിട്ട ആരോപണങ്ങളെല്ലാം സ്വയം പ്രതിരോധിക്കേണ്ട ഗതികേടിലാണ് കാനം പക്ഷം. കഴിഞ്ഞ ജില്ലാ സമ്മേളനത്തിനു പിന്നാലെയാണ് പാർട്ടിയിൽ വിഭാഗീയത രൂക്ഷമായത്. സംസ്ഥാന ഘടകത്തിന്റെ തീരുമാനപ്രകാരം കഴിഞ്ഞ മെയ് മാസത്തിൽ മണ്ഡലം കമ്മിറ്റികളെ നിയോജകമണ്ഡല അടിസ്ഥാനത്തിൽ വിഭജിച്ചു.പല നേതാക്കളെയും വെട്ടിനിരത്തി കാനം പക്ഷക്കാർ അമ്പലപ്പുഴയിലും ആലപ്പുഴയിലും അരൂരിലും നേതൃസ്ഥാനങ്ങളിലെത്തി. ഇതിൽ പ്രതിഷേധിച്ച് ജില്ലാ കൗൺസിൽ അംഗം രാജിവെച്ച് സിപിഎമ്മിൽ ചേരുകയും ചെയ്തിരുന്നു.
സിപിഐയിലെ ഉൾപാർട്ടി പ്രശ്നങ്ങളാണ് പോസ്റ്റർ വിവാദത്തിന് കാരണം എന്ന് വ്യക്തമാണ്. അങ്ങനെയാണെങ്കിൽ പോലും വ്യക്തിപരമായി കടന്നാക്രമിക്കാത്ത രാഷ്ട്രീയ പോസ്റ്റർ പതിക്കുന്നത് എങ്ങനെ ക്രിമിനൽ കുറ്റമാകുമെന്ന ചോദ്യമാണ് രാജീവിന്റെ പോസ്റ്റ് ഉയർത്തുന്നത്.
ആർ എസ് രാജീവിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
രാഷ്ട്രീയ പോസ്റ്റർ പതിച്ചവർക്കെതിരെ കേസ് എടുക്കുന്നതല്ലേ ഫാസിസം?
CPl MLA യ്ക്കെതിരെയും, കഴിഞ്ഞ മൂന്ന് വർഷമായി CPl യിലെ പ്രവർത്തകരെയും CPM ഉം പൊലീസും വേട്ടയാടുമ്പോൾ പാർട്ടി സെക്രട്ടറി മൗനം ഭജിക്കുന്നതിനെതിരെ CPl പ്രവർത്തകർ അവരുടെ വികാരം പോസ്റ്ററിലൂടെ പ്രകടിപ്പിച്ചപ്പോൾ അവർക്കെതിരെ പിണറായി പൊലീസ് കേസ് എടുത്തത് സർക്കാരിന്റെ ഫാസിസ്റ്റ് മുഖം പ്രകടമാക്കുന്നതാണ്. പർട്ടി വിരുദ്ധ നടപടിക്ക് പാർട്ടി നടപടിയെടുക്കുക സ്വാഭാവികം. അഭിപ്രായ സ്വാതന്ത്ര്യം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഫാസിസം തന്നെയാണ്. CPM നേതാക്കൾക്കെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങൾ പാർട്ടി അന്വേഷിക്കും എന്നാണ് CPM നിലപാട്. ഈ വിഷയത്തിൽ എന്തേ ഈ നിലപാട് സ്വികരിക്കാത്തത്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ കഴിയുമ്പോൾ പിണറായ്ക്കെതിരെ CPM ൽ നിന്നും ഉണ്ടാകാൻ ഇടയുള്ള പ്രതികരണങ്ങൾക്ക് മുതിരുന്നവർക്കും ഈ ഗതിയുണ്ടാകും എന്ന താക്കീതാണോ ഈ നടപടികൾ എന്നും സംശയിക്കേണ്ടിരിക്കുന്നു. സംസ്കാരിക ബോധം ഉണരേണ്ടത് ഇത്തരം ഫാസിസ്റ്റ് നടപടികൾക്കെതിരെയാണ്.
ശബരിമലയിൽ പിണറായിക്കെതിരെ സിപിഎം അണികൾ പ്രതിഷേധത്തിലാണ്. ഇത് സിപിഎം തന്നെ തിരിച്ചറിഞ്ഞ് കഴിഞ്ഞു. വരുന്ന ആറ് ഉപതെരഞ്ഞെടുപ്പിലെ തോൽവി കൂടിയാകുമ്പോൾ പ്രതിഷേധം അണപൊട്ടിയൊഴുകും. അത് പോസ്റ്ററായി കണ്ണൂരിലും തിരുവനന്തപുരത്തെ എകെജി സെന്ററിലും എത്തുമെന്ന് ഉറപ്പാണ്. അങ്ങനെ എത്തുന്ന പോസ്റ്ററുകളെ ഭയന്നാണോ കാനത്തിനെതിരായ പോസ്റ്ററിലെ നടപടിയെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. രാഷ്ട്രീയ എതിർ ശബ്ദങ്ങൾ പാർട്ടിക്കാരണെങ്കിൽ പോലും അടിച്ചമർത്തുന്ന യഥാർത്ഥ നവോത്ഥാനം!
കേരളത്തിലെ സാംസ്കാരിക നായകർ പോസ്റ്റർ ഒട്ടിച്ചതിലെ അറസ്റ്റിലും മൗനം തുടരും... നവോത്ഥാന മതിലിൽ അണിചേരാൻ ക്ഷണം കിട്ടാൻ അത് അവർക്കൊരു അനിവാര്യതയാണ്........!
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്