Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തന്തയില്ലാത്തവർ ഇവിടെ മാത്രമല്ല ഗൾഫിലും ഉണ്ടെന്നു മനസിലായി; കരാമയിൽ പോയതു സംഘികളുടെ പരിപാടിയിൽ പങ്കെടുക്കാനല്ല; ചോരച്ചാലുകൾ നീന്തിയിട്ടൊന്നും അല്ലല്ലോ ഷംസീറേ നീ നേതാവായത് എന്നു പറഞ്ഞതു മലയാളിയുടെ ചായക്കടയിൽ വച്ച്; അഡ്വ. ജയശങ്കറിനു പറയാനുള്ളത്

തന്തയില്ലാത്തവർ ഇവിടെ മാത്രമല്ല ഗൾഫിലും ഉണ്ടെന്നു മനസിലായി; കരാമയിൽ പോയതു സംഘികളുടെ പരിപാടിയിൽ പങ്കെടുക്കാനല്ല; ചോരച്ചാലുകൾ നീന്തിയിട്ടൊന്നും അല്ലല്ലോ ഷംസീറേ നീ നേതാവായത് എന്നു പറഞ്ഞതു മലയാളിയുടെ ചായക്കടയിൽ വച്ച്; അഡ്വ. ജയശങ്കറിനു പറയാനുള്ളത്

കൊച്ചി: 'ചോരച്ചാലുകൾ നിന്തിയിട്ടൊന്നും അല്ലലോ ഷംസീറേ നീ നേതാവായത്'. ഏഷ്യാനെറ്റിലെ ചാനൽ ചർച്ചയിൽ പറയാത്തത് ഗൾഫിൽ വച്ച് സ്വകാര്യ സംഭാഷണത്തിൽ അഡ്വ ജയശങ്കർ ആവേശത്തോടെ പറഞ്ഞതു സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു. സിപിഎമ്മിനെ ചർച്ചകളിൽ വിമർശിക്കുന്ന ജയശങ്കർ ആർഎസ്എസ് ഓഫീസിന്റെ മുന്നിൽ നിന്ന് പാർട്ടി നേതാക്കൾ അടക്കമുള്ളവരെ കളിയാക്കുന്ന വീഡിയോ എന്ന് പറഞ്ഞാണ് വീഡിയോ ദൃശ്യങ്ങൾ വാട്സ് ആപ്പ് വഴിയും ഫേസ്‌ബുക് വഴിയും കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഇതിന്റെ സത്യാവസ്ഥ എന്താണെന്നു അഡ്വ ജയശങ്കർ തന്നെ മറുനാടനോട് വിശദീകരിച്ചു.

കഴിഞ്ഞ മാസം 25നു കോടിയേരി ബാലകൃഷ്ണന്റെ 'വയലിൽ ജോലി വരമ്പത്തു കൂലി' എന്ന വിവാദമായ പയ്യന്നൂർ പ്രസംഗത്തെ കുറിച്ചുള്ള ചർച്ച നടന്നിരുന്നു. എ എൻ ഷംസീർ, കെ സുരേന്ദ്രൻ, ടി സിദ്ദിഖ്, അഡ്വ ജയശങ്കർ തുടങ്ങിയവർ ആയിരുന്നു ചർച്ചയിലെ അതിഥികൾ. ഇതിൽ കോടിയേരിയുടെ പ്രസ്താവന തികച്ചും അനുചിതമാണെന്നും, ഭരിക്കുന്ന പ്രധാന പാർട്ടിയുടെ പ്രധാന നേതാവ് ഇങ്ങനെയൊരു പ്രസംഗം നടത്തിയത് തെറ്റായ സന്ദേശമാണ് കൊടുക്കുക എന്ന് അഭിപ്രായമാണ് താൻ പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി. ഇതേ അഭിപ്രായം തന്നെയാണ് കെ സുരേന്ദ്രനും, ടി സിദ്ദിഖും അടക്കമുള്ള ചർച്ചയിൽ ഉണ്ടായിരുന്നവർ പറഞ്ഞതെന്നും ഇതിനു മറുപടി പറയാൻ ഒന്നും കിട്ടാത്തതിനാൽ ഷംസീർ വ്യക്തിപരമായി തന്നെ ആക്ഷേപിക്കാൻ ശ്രമിച്ചു എന്നും ജയശങ്കർ പറയുന്നു.

താൻ ആർ എസ് എസുകാരൻ ആണെന്നും ട്രൗസർ ഇട്ടു കൈയിൽ രാഖി കെട്ടി കൊടുക്കുന്നത് താൻ അടക്കം കണ്ടിട്ടുണ്ട് എന്നും ചില വിചിത്ര വാദങ്ങൾ ഉന്നയിച്ചു. എന്നുമാത്രമല്ല ഈ സർക്കാരിന്റെ ആനുകൂല്യം പിടിച്ചു സർക്കാരിനെ എതിർക്കുന്ന ആളാണെന്നുമുള്ള അടിസ്ഥാന രഹിതമായ കാര്യങ്ങളും ഷംസീർ ഉന്നയിച്ചു. സ്ഥാനങ്ങൾ ഒന്നും താൻ സീകരിക്കാത്തത് സർക്കാരിനെ വിമർശിക്കാനുള്ള സ്വതന്ത്ര്യത്തിനായി ആണ് എന്നും പറഞ്ഞു. എന്നാൽ അപ്പോൾ മറുപടി കൊടുത്തില്ല. ചർച്ച വഴിതെറ്റിക്കാൻ ഷംസീർ ശ്രമിച്ചതാണ് എന്ന് മനസിലായതിനാലാണ് അപ്പോൾ മറുപടി കൊടുക്കാത്തത്. ചർച്ച നടത്തിയ രജനി വാര്യർ തന്നെ വ്യക്തിപരമായി പരാമർശങ്ങൾ നടത്തുന്നത് ശരിയല്ല എന്ന് പറഞ്ഞതായും ജയശങ്കർ വ്യക്തമാക്കുന്നു.

എന്നിട്ടും അരിശം തീരാത്ത ഷംസീർ തന്നെ ചിതവിളിക്കുന്ന ഭാഗം തനിക്കു മറുപടി പറയാൻ ഇല്ല എന്ന് കാണിക്കാനും ഇദ്ദേഹമൊരു വീര വിപ്ലവകാരിയാണ് എന്ന് കാണിക്കാനുമായി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു എന്നും ജയശങ്കർ ആരോപിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ദുബായിലെ കരാമയിൽ സിപിഐയുടെ യുവ കലാസാഹിതിയുടെ മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തി. അതിനു ശേഷം ഇത് നടന്ന സ്ഥലത്തിന്റെ എതിർ വശത്തായി അന്ന് ഉദ്ഘാടനം ചെയ്ത മലയാളിയുടെ തന്നെ മാപ്പിള കട ഭക്ഷണ ശാലയിൽ അതിന്റെ സംഘാടകർക്കൊപ്പം ചായ കുടിക്കാൻ കയറി. ഉദ്ഘാടന ദിവസം ആയതുകൊണ്ട് അവിടെ പൂക്കൾ വച്ച് അലങ്കരിച്ചിരുന്നു.

പിന്നീട് അവിടന്ന് ഇറങ്ങി പുറത്ത് എത്തിയപ്പോൾ അവിടെ ചില പൊന്നാനി , മലപ്പുറംകാരായ സിപിഎമ്മുകാർ ചർച്ചയെ കുറിച്ച് ആരാഞ്ഞപ്പോൾ താൻ പറഞ്ഞ കാര്യമാണ് വീഡിയോയിൽ വന്നത്. വ്യക്തിപരമായ അഭിപ്രായം ആണ് ഇതിൽ പറഞ്ഞതെന്നും ജയശങ്കർ പറയുന്നു. എന്നാൽ സ്വകാര്യ സംഭാഷണം താൻ അറിയാതെ പ്രസിദ്ധീകരിച്ചത് രണ്ടാംതരം പരിപാടി ആണെങ്കിലും പരാതിയുമില്ല. പക്ഷെ താൻ ഇത് പറഞ്ഞത് ചാനൽചർച്ചക്ക് ശേഷം പൂമാല കെട്ടിയ സംഘികളുടെ ഓഫീസിൽ പോയി ആണെന്ന് പറഞ്ഞു പ്രചരിപ്പിച്ചത് ശുദ്ധ തെമ്മാടിത്തരവും, തന്തയിലായ്മയുമാണ് എന്ന് ജയശങ്കർ പറയുന്നു.

തന്തയിൽ ഇല്ലാത്തവർ ഇവിടെമാത്രമല്ല ഗൾഫിലും ഉണ്ടെന്നു തനിക്കു മനസിലായി. ഇത് സംഘികൾക്കൊപ്പം ആക്കി മാറ്റിയവൻ കാണിച്ചത് ഗൾഫിലെ സിപിഎമ്മുകാരുടെ തന്ത ഇല്ലായ്മതരം ആണെന്നും വിശദീകരിക്കുന്നു. താൻ ഈ പറഞ്ഞതിന് മനോവിഷമം ഉള്ളവർ മാനനഷ്ട കേസ് കൊടുക്കട്ടെ എന്നും ഇനി അതില്ലെങ്കിൽ 51 വെട്ടു വെട്ടി തന്നേ കൊല്ലിക്കട്ടെ എന്നും ജയശങ്കർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP