Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനക്കൊമ്പു കേസിൽ മോഹൻലാലിനായി ഹൈക്കോടതിയിൽ വാദിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മകളെ എത്തിച്ചത് ദല്ലാൾ നന്ദകുമാറോ? അഡ്വ. രശ്മി ഗൊഗോയി വെണ്ണല ക്ഷേത്രത്തിലെത്തി ദർശനം നടത്തിയപ്പോഴും അനുഗമിച്ചത് ടി ജി നന്ദകുമാർ; സുപ്രീംകോടതിയിലെ വ്യവഹാരങ്ങളുടെ തോഴൻ ആനകൊമ്പിൽ കുരുങ്ങിയ കംപ്ലീറ്റ് ആക്ടറെ രക്ഷിക്കുമോ?

ആനക്കൊമ്പു കേസിൽ മോഹൻലാലിനായി ഹൈക്കോടതിയിൽ വാദിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മകളെ എത്തിച്ചത് ദല്ലാൾ നന്ദകുമാറോ? അഡ്വ. രശ്മി ഗൊഗോയി വെണ്ണല ക്ഷേത്രത്തിലെത്തി ദർശനം നടത്തിയപ്പോഴും അനുഗമിച്ചത് ടി ജി നന്ദകുമാർ; സുപ്രീംകോടതിയിലെ വ്യവഹാരങ്ങളുടെ തോഴൻ ആനകൊമ്പിൽ കുരുങ്ങിയ കംപ്ലീറ്റ് ആക്ടറെ രക്ഷിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആനക്കൊമ്പു കൈവശം വെച്ച കേസിൽ നടൻ മോഹൻലാലിന് വേണ്ടി ഇന്നലെ ഹൈക്കോടതിയിൽ ഹാജരായത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ മകൾ രശ്മി ഗൊഗോയ് ആയിരുന്നു. ആനക്കൊമ്പിന്റെ കൈവശാവകാശം സംബന്ധിച്ച് നൽകിയ ഹർജിയിലാണ് മോഹൻലാലിന് വേണ്ടി രശ്മി ഗൊഗോയ് ഹാജരായത്. കേസിൽ മോഹൻലാലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതോടെയാണ് അഡ്വ. രശ്മി ഗൊഗോയി കംപ്ലീക്ട് ആക്ടറിന് വേണ്ടി കോട്ടണിഞ്ഞെത്തിയത്.

ചീഫ് ജസ്റ്റിസിന്റെ മകൾ മോഹൻലാലിന് വേണ്ടി കേസു വാദിക്കാൻ എത്തിയത് വലിയ വാർത്താ പ്രാധാന്യത്തിനും ഇടയാക്കി. എങ്ങനെയാണ് മോഹൻലാൽ രശ്മി ഗൊഗോയിയിലേക്ക് എത്തിയതെന്ന ചോദ്യമായിരുന്നു ഉയർന്നത്. ലാവലിൻ കേസിൽ അടക്കം ഉയർന്നു കേട്ട വിവാദ ദള്ളാൾ ടി ജി നന്ദകുമാറാണ് രശ്മി ഗൊഗോയി കൊച്ചിയിൽ എത്തിച്ചതെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം കൊച്ചി വെണ്ണല ക്ഷേത്രത്തിൽ അഡ്വ. രശ്മി ദർശനത്തിനായി എത്തിയിരുന്നു. ഈ വേളയിൽ ടി ജി നന്ദകുമാറും ഒപ്പമുണ്ടായിരുന്നു.

ദേവസ്വം സെക്രട്ടറി ടി വിനയകുമാർ, അഡ്വ. ശോഭാ രാമകൃഷ്ണൻ, ഡോ. ലക്ഷ്മി വിവേക് എന്നിവരും രശ്മിക്കൊപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇവർക്കൊപ്പം സുപ്രീംകോടതിയിലെ വ്യവഹാരങ്ങളുമായി ബന്ധമുള്ള ടി ജി നന്ദകുമാർ എത്തിയതും സംശയങ്ങൾക്ക് ഇടയാക്കി. ലാവലിൻ കേസിൽ വിഎസിന് വേണ്ടി ഇടപെട്ടതോടെയാണ് ടി ജി നന്ദകുമാർ എന്ന ദല്ലാളിന്റെ പേര് കേരളത്തിൽ കേൾക്കുന്നത്. അതുകൊണ്ട് തന്നെ സുപ്രധാനമായ ഈ കേസിൽ മോഹൻലാലിന് റിസ്‌ക്കെടുക്കാൻ താൽപ്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് രശ്മി ഗൊഗോയിയെ തന്നെ കേസ് ഏൽപ്പിച്ചത്.

മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയതിനെതിരെ ആലുവ സ്വദേശി എ എ പൗലോസ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് മോഹൻലാലിന് വിനയായത്. ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹർജി സമർപ്പിച്ചത്. അനധികൃതമായി ആനക്കൊമ്പ് കൈവശം വെയ്ക്കുന്നത് 3 വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

നേരത്തേ കേസിൽ മോഹൻലാലിനും തിരുവഞ്ചൂരിനുമെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഴിമതി നിരോധന നിയമം ലംഘിച്ചെന്ന് കാണിച്ചാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് മോഹൻലാൽ ഹൈക്കോടതിയെ ചോദ്യം ചെയ്തു. ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട മൂവാറ്റുപുഴ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. 2012 ജൂണിലാണ് ഇപ്പോൾ ആനക്കൊമ്പ് കേസിന്റെ തുടക്കം. മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽനിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

ആനക്കൊമ്പുകൾ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹൻലാന്റെ വിശദീകരണം. ആനക്കൊമ്പുകൾ കെ കൃഷ്ണകുമാർ എന്നയാളിൽ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നും ലാൽ വ്യക്തമാക്കിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹൻലാൽ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകൾ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്.റെയ്ഡിൽ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടർന്ന് കോടനാട് ഫോറസ്റ്റ് അധികൃതർ കേസെടുത്തു. എന്നാൽ പിന്നീട് കേസ് റദ്ദാക്കി.കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെയ്ക്കാൻ സർക്കാർ അനുമതി നൽകി. മുന്മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശം അനുസരിച്ചാണ് അനുമതി നൽകിയത്.

ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ കുറ്റകൃത്യം നടന്നിരുന്നില്ലേ എന്നും കുറ്റകൃത്യം കണ്ടെത്തിയ ശേഷം എങ്ങനെ നിയമ സാധുത നൽകാനാവുമെന്നും കോടതി ചോദിച്ചിരുന്നു. ആനക്കൊമ്പ് കൈവശം വച്ച നടപടി വനം-വന്യജീവി നിയമത്തിലെ സെക്ഷൻ 31 ന്റെ ലംഘനമാണന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിലുൾപ്പെട്ട ശേഷം ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുഖ്യവനപാലകൻ നിയമസാധുത നൽകിയതിനെ കുറിച്ച് വനം വകുപ്പ് വിശദീകരണം നൽകണം.

2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയും മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP