സ്വന്തം വീട്ടിലേക്കുള്ള വഴിക്കായി സ്ഥലം ചോദിച്ചു തർക്കമായപ്പോൾ പ്രവർത്തകരെ വിട്ട് ഉപദ്രവമായി; വീട്ടിൽ കയറിയുള്ള അക്രമശ്രമത്തിൽ പൊലീസിൽ പരാതി നൽകിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റിനെകൊണ്ട് കള്ളക്കേസു കൊടുപ്പിച്ച് അകത്താക്കി; വ്യാജ പരാതി നൽകിയും തലശ്ശേരി എ.എസ്പി ചൈത്രയെ ഉപയോഗിച്ചും പീഡനം; വഴിക്കായി സ്ഥലം വിട്ടു നൽകാത്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി എ.ജി ഓഫീസ് ജീവനക്കാരനെയും കുടുംബത്തെയും ദ്രോഹിക്കുന്ന കഥയിങ്ങനെ
ആർ പീയൂഷ്
കണ്ണൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലേക്ക് വഴിനൽകാത്തതിനാൽ കള്ളക്കേസു നൽകുകയും വീടുകയറി ആക്രമിക്കുകയും ചെയ്തതായി പരാതി. തലശ്ശേരി മമ്പറം പൊയ്നാട് ശ്രീഹരി ഹൗസിൽ പരിദാസനെയും കുടുബത്തെയുമായാണ് കള്ളപരാതി നൽകുകയും വീടുകയറി അക്രമിക്കുകയും ചെയ്തത്. പൊയ്നാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷൈലേഷിന്റെ നേതൃത്വത്തിലാണ് ആക്രമണവും വ്യാജ പരാതിയും. ഷൈലേഷിന്റെ വീട്ടിലേക്ക് വഴി വീതികൂട്ടാൻ സ്ഥലം വിട്ടു നൽകാത്തിലുള്ള വൈരാഗ്യമാണ് കാരണം. അക്രമണത്തെ പറ്റി പൊലീസിൽ പരാതി പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ല. തലശ്ശേരി എ.എസ്പി ചൈത്ര ഐപിഎസ് ഇതിനെല്ലാം ഒത്താശ ചെയ്യുന്നു എന്നാണ് ഹരിദാസിന്റെയും കുടുംബത്തിന്റെയും ആരോപണം.
ഹരിദാസ് നാഗാലാൻഡ് അക്കൗണ്ട്സ് ജനറൽ ഓഫീസിലെ ഓഫീസറാണ്. ഇപ്പോൾ ഡെപ്യൂട്ടേഷനിൽ തിരുവനന്തപുരം ശ്രീചിത്രാ ഹോസ്പിറ്റലിലെ ഇന്റേണൽ ഓഡിറ്റ് ഓഫീസറാണ്. ജോലി സംബന്ധമായി വീട്ടിൽ നിന്നും അകന്ന് നിൽപ്പാണ് ഹരിദാസ്. ഇദ്ധേഹത്തിന്റെ അയൽവാസിയാണ് മുൻ പിണറായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാമകൃഷ്ണൻ. ഇയാളുടെ മകനാണ് പൊയ്നാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷൈലേഷ്. ഹരിദാസിന്റെ വീടിനോട് ചേർന്നുള്ള ഒരു നടവഴിയിൽ കൂടിയായിരുന്നു ഇവർ നടന്നിരുന്നത്. വഴി വീതി കൂട്ടാനായി ഇവർ സ്ഥലം ചോദിച്ചപ്പോൾ വിട്ടുകൊടുക്കാതിരുന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.
വീടിനോട് ചേർന്ന് വഴി വീതി കൂട്ടിയാൽ ഹരിദാസിന്റെ വീടിനോട് ചേർന്നാകുമെന്നതിനാലും ഇത് വഴി നിരവധി പേർ പോകുന്നത് ശല്യമായതിനാലുമാണ് സ്ഥലം വിട്ടു നൽകാതിരുന്നത്. സ്ഥലം വിട്ടു നൽകാതിരുന്നതോടെ ശത്രുതയായി. ഇതോടെ ഷൈലേഷിന്റെ വീട്ടിൽ പാർട്ടി യോഗങ്ങൾ നടക്കുമ്പോൾ വരുന്ന പ്രവർത്തകരെ കൊണ്ട് അശ്ലീലം പറയിപ്പിക്കുകയും അത് പോലെ ഭാര്യയെ ശല്യം ചെയ്യിപ്പിക്കുകയും പതിവായി. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയപ്പോൾ അന്ന് രാത്രി സിപിഎം പ്രവർത്തകരായ കുനിയിൽ ബാബു, രജീന്ദ്രൻ, സജിതുകൊച്ചാണ്ടി, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർ ചേർന്ന് ഭാര്യയെ അക്രമിക്കാൻ ശ്രമിച്ചു. എന്നാൽ വീടിനുള്ളിൽ കയറി കതകടച്ചതിനാൽ ഭാര്യ അക്രമണത്തിൽ നിന്നും രക്ഷപെട്ടു.
ഈ അക്രമ സംഭവത്തെ പറ്റി പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. തലശ്ശേരി എഎസ്പി ചൈത്രക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും ഒരു ഫലവുമുണ്ടായില്ലെന്ന് ഹരിദാസും ഭാര്യ ശ്രീജാ ഹരിദാസും പറയുന്നു. ഇതിനിടയിൽ വീടിന് ചുറ്രും മതിൽ കെട്ടാൻ അനുമതി ചോദിച്ചിട്ട് വെങ്ങാട് ഗ്രാമ പഞ്ചായത്ത് അനുമതി നൽകിയില്ല. ഇത് സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതയെ ബന്ധപ്പെട്ടപ്പോൾ തർക്കമുണ്ടായി. ഇത് വൈരാഗ്യമാക്കി അനിത ഹരിദാസ് ഫോണിൽ അസഭ്യം പറഞ്ഞു എന്നു കാട്ടി പൊലീസിൽ പരാതി നൽകുകയും ഹരിദാസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇത് വ്യാജ പരാതിയാണ് എന്ന് ഹരിദാസ് പറയുന്നു. അവർ പറയുന്ന സമയത്ത് ഒരു ഫോൺകോളും വിളിച്ചിട്ടില്ല എന്നും രേഖാമൂലം പഞ്ചായത്ത് പ്രസിഡന്റിന്റെ ഫോൺ കോൾ ഡീറ്റെയിൽസ് ശേഖരിച്ച് തെളിവായി വച്ചിട്ടുമുണ്ട് എന്നും പറയുന്നു. ഇതിന് പിന്നിലും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കുടിപ്പക തന്നെയാണ് എന്നാണ് ഇവർ പറയുന്നത്.
വീടിനോട് ചേർന്ന് തന്നെ ഒരു ഇന്റർനെറ്റ് കഫെ നടത്തുകയായിരുന്നു ഹരിദാസിന്റെ ഭാര്യ ശ്രീജ. ഇക്കാരണങ്ങളാൽ ഈ വർഷം പഞ്ചായത്ത് രജിസ്ട്രേഷൻ പുതുക്കി നൽകിയില്ല. കെട്ടിടം അനധികൃതമായി നിർമ്മിച്ചതാണെന്നും അത് ഉടൻ പൊളിച്ചു മാറ്റണമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതോടെ ഹരിദാസും കുടുംബവും ഏറെ പ്രതിരോധത്തിലായി. കൂടാതെ തിരുവനന്തപുരത്ത് നിന്നും ഹരിദാസ് സ്വന്തം വീട്ടിൽ എത്തിയാലുടൻ പൊലീസ് അനാവിശ്യമായി കേസെടുക്കുന്നുവെന്നും പറയുന്നു. പൊലീസിൽ പരാതി പെട്ടിട്ടും കാര്യമില്ലെന്ന് മനസ്സിലാക്കിയ ഹരിദാസ് പാർട്ടീ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നൽകിയിരിക്കുകയാണ്.
ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പരാതി നൽകിയിട്ടും യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. എന്നാൽ പൊലീസ് ബ്രാഞ്ച് സെക്രട്ടറിയുടെ ഒത്താശയോടെ ഇവരെ ദ്രോഹിക്കുകയാണ്. വോങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വ്യാജ പരാതി നൽകി പീഡിപ്പിക്കുന്നു എന്നുകാട്ടി പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്. ഷൈലേഷിന്റെ നേതൃത്വത്തിലുള്ള പാർട്ടീ പ്രവർത്തകരുടെ ഭീഷണിയിൽ കഴിയുന്നതിനാൽ ഏത് നിമിഷലവും ജീവൻ അപകടത്തിലാണ്. തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഷൈലേഷിനും പൊലീസ് അധികാരികൾക്കുമാണെന്ന് ഹരിദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
Stories you may Like
- സുകുമാരൻ നായരുടെ അടിയന്തിര നടപടി; ഈ അപൂർവത എൻഎസ്എസിന്റെ ചരിത്രത്തിലാദ്യം
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- കലഞ്ഞൂർ മധുവുമായി ദീർഘ നേരം സംഭാഷണം നടത്തിയത് പുറത്താക്കലിന് കാരണമോ?
- കെ- മാധ്യമ സ്വതന്ത്ര്യം ഉത്തര കൊറിയൻ മോഡലിലേക്കോ!
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍