വിമാനത്തിൽ കൊതുകുണ്ടെന്ന് പരാതിപ്പെട്ട ഡോക്ടറെ തല്ലി ഇറക്കിവിട്ടതായി ആക്ഷേപം; ബംഗളൂരുവിലെ യുവ ഡോക്ടർക്ക് ഇൻഡിഗോ വിമാനത്തിൽ ദുരനുഭവം ഉണ്ടായത് ലഖ്നൗ-ബംഗളൂരു യാത്രയ്ക്ക് ഒരുങ്ങുമ്പോൾ; പി.വി സിന്ധുവിനെതിരെ ഉണ്ടായ മോശം പെരുമാറ്റത്തിനും മധ്യവയ്കനെ മർദ്ദിച്ചതിനും ചീത്തപ്പേരുകേട്ട എയർലൈൻസിനെ വെട്ടിലാക്കി പുതിയ വിവാദം; ഡോക്ടർക്ക് പിന്തുണയുമായി നിരവധിപേർ സോഷ്യൽ മീഡിയയിൽ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കൊതുകുകളുണ്ടെന്ന് പരാതിപ്പെട്ടതിന് ഡോക്ടറെ യാത്രചെയ്യാൻ അനുവദിക്കാതെ ഇറക്കിവിട്ട് ഇൻഡിഗോ എയർലൈൻസിന്റെ പീഡനം. ബംഗളൂരു സ്വദേശിയായ സൗരഭ് ഭായി എന്ന ഡോക്ടർക്കാണ് ഇൻഡിഗോ ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായത്.
വിമാനത്തിൽ കൊതുകുണ്ടെന്ന് പരാതി പറഞ്ഞ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്നും തുടർന്ന് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നും മർദ്ദിച്ചെന്നും സൗരഭ് പിന്നീട് വ്യക്തമാക്കിയതോടെ ഇൻഡിഗോയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലഖ്നൗവിൽ നിന്നും ബംഗളൂരുവിലേക്കുള്ള ഇൻഡിഗോയുടെ 6ഇ 541 എന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു സൗരഭ് റായ്.
മധ്യവയസ്കനായ ഒരു യാത്രികനെ ഇൻഡിഗോ ജീവനക്കാർ സമാനരീതിയിൽ മർദ്ദിക്കുന്നതും പിടിച്ചിറക്കുന്നതും ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവായ ബാഡ്മിന്റൺ താരം പിവി സിന്ധുവിനോട് മോശമായി പെരുമാറിയതും ഉൾപ്പെടെ അടുത്തിടെ നിരവധി പരാതികൾ ഇൻഡിഗോയുടെ ജീവനക്കാർക്കെതിരെ ഉയർന്നിരുന്നു. ഇത്തരത്തിൽ നിരവധി പരാതികളാണ് ഇൻഡിഗോയ്ക്ക് എതിരെ ഉയരുന്നത്. ഇപ്പോൾ ബംഗളൂരുവിലെ ഡോക്ടർക്കെതിരെയും മോശം പെരുമാറ്റം ഉയർന്നതോടെ സോഷ്യൽ മീഡിയയിൽ എയർലൈൻസിനെതിരെ നിരവധി പേർ രംഗത്തുവന്നു.
ലഖ്നൗവിൽ നിന്ന് വിമാനത്തിൽ കയറിയപ്പോഴാണ് സംഭവം. നിറയെ കൊതുകുണ്ടായിരുന്നു വിമാനത്തിൽ. ഇക്കാര്യം സ്റ്റാഫിനെ വിളിച്ച് ചൂണ്ടിക്കാട്ടിയപ്പോൾ തന്നെ യാത്രചെയ്യാൻ അനുവദിക്കാതെ പുറത്താക്കിയെന്നും തന്നോട് മോശമായി പെരുമാറിയെന്നും മർദ്ദിച്ചെന്നും ഹാർട്ട് സർജനായ സൗരഭ് റായ് ആരോപിച്ചു. പരാതിപ്പെട്ടതോടെ തന്നെ ക്രൂരമായി മർദ്ദിച്ച് വിമാനത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. സൗരഭ് റായ്യുടെ ആരോപണത്തെ അനുകൂലിച്ച് നിരവധി സഹയാത്രികരും ട്വിറ്ററിൽ പ്രതികരിച്ചിട്ടുണ്ട്. ഇതോടെ വിഷയം വലിയ ചർച്ചയാവുകയാണ്.
അതേസമയം, വിമാനത്തിൽ പ്രവേശിച്ചയുടനെ അകത്തുകൊതുകുണ്ടെന്ന് പറഞ്ഞ് സൗരഭ് ക്ഷുഭിതനായി സംസാരിച്ചെന്നും മോശമായ വാക്കുകളുപയോഗിച്ചെന്നും ആണ് പ്രതികരണമായി ഇൻഡിഗോ എയർലൈൻസ് ട്വിറ്ററിൽ കുറിച്ചത്. വിമാനത്തിന് കേടുപാട് വരുത്താൻ സൗരഭ് റായ് മറ്റ് യാത്രക്കാരെ പ്രേരിപ്പിച്ചുവെന്നും ഇയാൾ 'ഹൈജാക്ക്' എന്ന വാക്കുപയോഗിച്ചതോടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ജീവനക്കാർ സംഭവം പൈലറ്റിനെ അറിയിക്കുകയായിരുന്നു എന്നുമാണ് അവരുടെ വിശദീകരണം. പൈലറ്റാണ് അദ്ദേഹമാണ് സൗരഭിനെ പുറത്താക്കാൻ തീരുമാനിച്ചതെന്നും ഇൻഡിഗോ ട്വിറ്ററിലൂടെ പറയുന്നു.
@IndiGo6E @ZeeNews @TimesNow @republic @timesofindia I don't know #sauravRai. I was traveling with family on Sunday8th Apr by @IndiGo6E & yes definitely there were mosquitoes in flight.We even complained to crews but didn't get any help from them. Sorry Indigo for speaking truth. pic.twitter.com/as0RwzHF1z
— Sumit Kumar Singh (@sumit35_adv) April 10, 2018
യാത്രക്കാരെ മർദ്ദിക്കുന്നതിനും ഇറക്കിവിടുന്നതിനും മോശം പെരുമാറ്റത്തിനും നിരവധി തവണ ആരോപണം നേരിട്ട എയർലൈൻസ് ആണ് ഇൻഡിഗോ. കഴിഞ്ഞ വർഷം ഇൻഡിഗോയുടെ ജോലിക്കാർ ചേർന്ന് മധ്യവയസ്കനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പുറത്തുവന്നതോടെ എയർലൈൻസിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
Hi, Sumit! Apologies for the experience. As per NGT regulation, fumigation can be done only when passengers are not on-board. We comply with that and would like to clarify that while we have defined procedures to avoid such instances, 1/3
— IndiGo (@IndiGo6E) April 10, 2018
മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ഇൻഡിഗോ 6ഇ 608 വിമാനത്തിൽ വച്ചാണ് ഗ്രൗണ്ട് സ്റ്റാഫായ അജിതേഷ് എന്ന വ്യക്തിയിൽ നിന്ന് മോശമായ പെരുമാറ്റമുണ്ടായി എന്ന് മുമ്പ് പിവി സിന്ധു ആരോപിച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു സംഭവം. ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ അനുഭവം സിന്ധു പങ്കു വെച്ചത്. അജിതേഷ് എന്നയാൾ വളരെ മോശമായും പരുക്കനായുമാണ് തന്നോട് പെരുമാറിയതെന്ന് മറ്റൊരു പോസ്റ്റിൽ സിന്ധു കുറിച്ചു.
അജിതേഷിന്റെ പെരുമാറ്റം കണ്ട് അഷിത എന്ന എയർഹോസ്റ്റസ് ഇയാളോട് മാന്യമായി പെരുമാറാൻ ആവശ്യപ്പെട്ടെങ്കിലും അഷിതയോടും അയാൾ ദേഷ്യപ്പെടുകയായിരുന്നുവെന്നും സിന്ധു വെളിപ്പെടുത്തിയതോടെ വിഷയം വലിയ ചർച്ചയായി. സിന്ധുവിനെപ്പോലെ രാജ്യത്തിന് അഭിമാനമായ ഒരാൾക്ക് നേരെ ഇങ്ങനെയുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ സാധാരണക്കാരോടുള്ള പെരുമാറ്റം എങ്ങനെയായിരിക്കും എന്നും പലരും ചോദിച്ചു. ട്വീറ്റ് വൈറലാവുകയും കമന്റുകളും ചോദ്യങ്ങളും വർദ്ധിക്കുകയും ചെയ്തതോടെ എയർഹോസ്റ്റ്സ് അഷിതയോട് ചോദിച്ചാൽ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയുമെന്ന് വ്യക്തമാക്കി സിന്ധു മറ്റൊരു സ്റ്റാറ്റസ് കൂടി പോസ്റ്റ് ചെയതിരുന്നു.
ഇത്തരത്തിൽ നിരവധി സന്ദർഭങ്ങളിൽ തങ്ങൾക്ക് ഇൻഡിഗോ ജീവനക്കാരിൽ നിന്ന് മോശം പെരുമാറ്റം നേരിടുന്നതായി പ്രമുഖരുൾപ്പെടെ ഒട്ടേറെപ്പേർ സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ ഇടുകയും ചെയ്തിരുന്നു.
we are sure that you will understand that entry of insects or flies cannot be completely guarded against. However, your feedback is valuable to us and we're sharing the same with the concerned team to avoid such instances in future. 2/3
— IndiGo (@IndiGo6E) April 10, 2018
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍