ശബരിമല യുവതീപ്രവേശന വിഷയം കത്തിനിൽക്കുന്നതിനിടെ സർക്കാരിന് തലവേദനയായി അഗസ്ത്യാർകൂട സ്ത്രീപ്രവേശന തർക്കവും; ഹൈക്കോടതി വിധി അനുകൂലമായതോടെ യുവതികൾ മല കയറാൻ ഒരുങ്ങുന്നതിനിടെ എതിർപ്പുമായി ആദിവാസി വിഭാഗമായ കാണികൾ; പാർശ്വവൽകരിക്കപ്പെട്ടവരുടെ പക്ഷത്തെന്ന് ആണയിടുന്ന പിണറായി സർക്കാർ ആദിവാസികളുടെ വിശ്വാസം സംരക്ഷിക്കുമോ? അതിരുമല കടന്ന് ചരിത്രം കുറിക്കാൻ ഇത്തവണ സ്ത്രീകൾക്കാവുമോ? പുതിയ വിവാദം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയം കത്തി നിൽക്കുന്ന സമയത്ത് തന്നെ പിണറായി സർക്കാരിന് പുതിയ തലവേദനയായി മാറുകയാണ് സ്ത്രീകളുടെ അസ്ത്യാർകൂട മലകയറ്റം. ജനുവരി 14 മുതൽ മാർച്ച് 1 വരെയാണ് അഗസ്ത്യാർകൂട യാത്ര. സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് വനം വകുപ്പിന്റെ ഉത്തരവ് നേരത്തയുണ്ടായിരുന്നെങ്കിലും ഹൈക്കോടതി ഉത്തരവോടെയാണ് അത് നീങ്ങിയത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കും മലകയറാമെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് ഓൺലൈൻ രജിസ്ട്രേഷൻ നടത്തി. കഴിഞ്ഞ കുറേ വർഷങ്ങളായി സ്ത്രീ സംഘടനകൾ നടത്തിയ നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവിനിടാക്കിയത്. എന്നാൽ, അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെ ആദിവാസി വിഭാഗമായ കാണികൾ രംഗത്തെത്തി. അഗസ്ത്യമുനിയുടെ ആരാധനാലയത്തിൽ യുവതികൾ കയറിയാൽ അശുദ്ധമാകുമെന്നാണ് കാണി ഗോത്രവർഗ്ഗ വിഭാഗത്തിന്റെ ആരോപണം. യുവതികൾ പ്രവേശിച്ചാൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ആദിവാസി മഹാസഭ വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശനം വലിയ വിവാദമായിരിക്കെയാണ് അഗസ്ത്യാർമല കയറാൻ സ്ത്രീകളെ അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സർക്കാരിനെയാണ് വെട്ടിലാക്കിയത്. എൻഎസ്എസും, ബിജെപിയും ആർഎസ്എസുമടക്കം ഇടതുസർക്കാരിനെതിരെ രണ്ടാം വിമോചന സമരത്തിന് തന്നെ കോപ്പുകൂട്ടുന്ന രാഷ്ട്രീയപശ്ചാത്തലത്തിലാണ് അഗസ്ത്യാർകൂട യാത്രയും വിവാദത്തിലാകുന്നത്. ശബരിമലയിൽ കർമസമിതിയും, ബിജെപിയും ആർഎസ്എസുമാണ് ശക്തമായ പ്രതിരോധം ഉയർത്തിയതെങ്കിൽ, അഗസ്ത്യാർകൂടത്തിൽ ആദിവാസി വിഭാഗമായ കാണികളാണ് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അഗസ്ത്യാർകൂടത്തിലേക്കുള്ള വഴിയിൽ സ്ത്രീകൾ അതിരുമല കടക്കാൻ പാടില്ലെന്നാണ് കാണികളുടെ വിശ്വാസം. അഗസ്ത്യമുനി ബ്രഹ്മചാരിയാണെന്നും സ്ത്രീകളുടെ സാന്നിധ്യം അദ്ദേഹത്തിന് അഹിതകരമാണെന്നുമാണ് കാണികളുടെ വിശ്വാസം. അതേസമയം, ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം വനംവകുപ്പ് അഗസ്ത്യാർകൂടത്തിന്റെ ബേസ് ക്യാമ്പായ അതിരുമലവരെ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകി ഉത്തരവിറക്കി. തുടർച്ചയായ സ്ത്രീകളുടെ ആവശ്യത്തെത്തുടർന്നാണ് വനംവകുപ്പ് ഇത്തരത്തിൽ ഉത്തരവ് ഇറക്കാൻ തയ്യാറായത്. എന്നാൽ, അഗസത്യാർകൂട മലയുടെ ഏറ്റവും മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരേ കാണി വിഭാഗം എതിർപ്പുയർത്തിയതോടെ വനം വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഗസ്ത്യാർകൂട യാത്രയ്ക്ക് ഇത്തവണ മുതൽ സ്ത്രീകൾക്കും വനംവകുപ്പ് അനുമതി നൽകിയിരുന്നു. നിരവധി സ്ത്രീകൾ രജിസ്റ്റർ ചെയ്തിരിക്കെയാണ് എതിർപ്പുമായി കാണി വിഭാഗം രംഗത്തെത്തിയത്.
അതേസമയം പ്രതിഷേധങ്ങളെ ഭയന്ന് പിന്മാറില്ലെന്ന് യുവതികൾ വ്യക്തമാക്കിയിട്ടുണ്ട്. അഗസ്ത്യാർകൂടത്തിലെ സ്ത്രീകളുടെ യാത്രയ്ക്കെതിരെ നേരത്തെ കാണി വിഭാഗം രംഗത്തു വന്നതിനു പിന്നാലെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകൾക്കും മറ്റ് യാത്രക്കാരെ പോലെ മലകയറാൻ കോടതി അനുമതി നൽകിയത്. ഇതോടെ വനംവകുപ്പും വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു. 14 വയസ്സിന് മുകളിൽ പ്രായവും കായികകക്ഷമതയുമുള്ള ആർക്കുവേണമെങ്കിലും അപേക്ഷിക്കാം.
എന്നാൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടാകില്ലെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. സ്ത്രീകൾ വരുന്ന പശ്ചാത്തലത്തിൽ യാത്ര തുടങ്ങുന്ന ബോണക്കാടും ബേസ് ക്യാമ്പായ അതിരുമലയിലും ഫോറസ്റ്റിന്റെ വനിതാ ഗാർഡുമാർ ഉണ്ടാകുമെന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ഷാജികുമാർ പറഞ്ഞു. ബേസ് ക്യാമ്പിൽ സ്ത്രീകൾക്ക് താമസസൗകര്യം ഒരുക്കുന്നുണ്ട്. ട്രക്കിങ്ങിന് സർക്കാർ തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശം അതേപടി പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
വ്യത്യസ്തമായ രണ്ടു ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ട്രെക്കിങിനായി സ്ത്രീകളെ അനുവദിക്കരുതെന്നായിരുന്നു കാണി ആദിവാസി വിഭാഗത്തിന്റെ ആവശ്യം, ട്രക്കിങ് അനുവദിക്കണമെന്നായിരുന്നു വിവിധ വനിതാ സംഘടനകളുടെ ഹർജി. വർഷത്തിൽ ഒരുമാസം മാത്രമാണ് അഗസ്ത്യമല സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. സ്ത്രീകൾക്കും 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പോകാനാവില്ലെന്നായിരുന്നു വനംവകുപ്പ് ഉത്തരവ്.ട്രക്കിങ്ങ് അനുവദിച്ചിരിക്കുന്ന അഗസ്ത്യാർകൂടത്തിൽ ലിംഗ വിവേചനം പാടില്ലെന്ന നിരീക്ഷണത്തോടെ ജസ്റ്റിസ് അനു ശിവരാമനാണ് വിലക്ക് നീക്കിയത്.
നേരത്തെ വനംവകുപ്പായിരുന്നു അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയിരുന്നത്. അപകടസാധ്യത മുന്നിൽ കണ്ടാണ് സ്ത്രീകളെ ഒഴിവാക്കുന്നതെന്നായിരുന്നു ഉയർന്നിരുന്ന വാദങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 1868 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യമല. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്നു. യുനെസ്കോയുടെ സംരക്ഷിത ജൈവമണ്ഡലപദവി ലഭിച്ച ഈ മലനിരകൾ ലോക പൈതൃക പട്ടികയിലേക്കും പരിഗണിക്കപ്പെട്ടിരിക്കുന്നു. ചെന്തുരുണി, പേപ്പാറ, നെയ്യാർ, തമിഴ്നാട്ടിലെ കളക്കാട്, മുണ്ടൻതുറ കടുവസങ്കേതം എന്നീ വനമേഖലകൾ അതിരിടുന്ന പ്രദേശമാണ്.
ട്രക്കിങ് അപകടം പിടിച്ചത്
ഒരുദിവസം പരമാവധി 100 പോരെയാണ് ട്രക്കിങ്ങിന് അനുവദിച്ചിരിക്കുന്നത്. 14 വയസിന് മുകളിലുള്ളവർക്കാണ് ട്രക്കിങ്ങിന് അനുമതി. നല്ല ശാരീരികക്ഷമതയുള്ളവർ മാത്രമേ ട്രക്കിങ്ങിന് പോകാവൂയെന്ന് വനം വകുപ്പ് ശുപാർശ ചെയ്യുന്നുണ്ട്. ആചാരപരമായ കാര്യങ്ങളേക്കാൾ സ്ത്രീകളുടെ സുരക്ഷയാണ് വനംവകുപ്പിനെ അലട്ടുന്നത്. വനത്തിൽ ടൊയ്ലറ്റ് സൗകര്യങ്ങൾ അടക്കമുള്ളവ ഉണ്ടാകില്ലെന്ന കാര്യം അവർ ശ്രദ്ധയിൽ പെടുത്തുന്നുണ്ട്. എന്നാൽ, തങ്ങൾക്ക് പ്രത്യേക ടൊയ്ലറ്റ് സൗകര്യങ്ങൾ ആവശ്യമില്ലെന്നാണ് വിവിധ വനിതാഗ്രൂപ്പുകൾ പറയുന്നത്.കാട്ടിൽ പുരുഷന്മാർക്ക് പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങളില്ല. അതുകൊണ്ട് തന്നെ തങ്ങൾക്കും അത്തരം പ്രത്യേക സൗകര്യങ്ങൾ ഒരുക്കേണ്ട ആവശ്യമില്ലെന്നും സംഘടനകൾ പറയുന്നു.
തങ്ങൾ ആദിവസികളുടെ പൂജ നടക്കുന്ന സ്ഥലത്തേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ആരാധനയല്ല തങ്ങളുടെ ലക്ഷ്യമെന്നും അവർ പറയുന്നു. മല കയറ്റത്തിന് എന്തെങ്കിലും മാനദണ്ഡം പാലിക്കേണ്ടതുണ്ടെങ്കിൽ അത് ശാരീരിക ക്ഷമത മാത്രമായിരിക്കണമെന്ന് പൊലീസ് ഓഫീസറും വിമൻ ഇന്റഗ്രേഷൻ ആൻഡ് ഗ്രോത്ത് ത്രൂ സ്പോർട്സ് ഭാരവാഹിയുമായ വിനയ പറയുന്നു. അന്വേഷി (കോഴിക്കോട്), വിമെൻ ഇന്റഗ്രേഷൻ ആൻഡ് ഗ്രോത്ത് ത്രൂ സ്പോർട്സ് (മലപ്പുറം), പെണ്ണൊരുമ (കണ്ണൂർ) തുടങ്ങിയ സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് ദിവസംവരെ വനത്തിലൂടെ യാത്ര ചെയ്താൽ മാത്രമേ അഗസ്ത്യാർകൂടത്തിലെത്താൻ സാധിക്കൂ. ദുർഘടമായ പാതയാണ്
കഴിഞ്ഞ തവണ അഗസ്ത്യാർകൂട സന്ദർശനത്തിന് സ്ത്രീകൾക്ക് അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് വനിതാസംഘടനകൾ അഗസ്ത്യാർകൂടം കയറുമെന്ന് പറഞ്ഞിരുങ്കിലും പിൻവാങ്ങുകയായിരുന്നു. എന്നാൽ, എത്തിയാൽ തടയാൻ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ബോണക്കാട് ചെക്ക് പോസ്റ്റിൽ ആദിവാസികൾ സജ്ജരായി എത്തുകയും ചെയ്തു. അഗസ്ത്യാർകൂട സന്ദർശനത്തിന് സ്ത്രീകൾക്കും അവസരം നൽകണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ നടക്കകുകയും ചെയ്തു. എന്നാൽ, അതിരുമല വരെ പോകാൻ മാത്രമേ കോടതി അനുമതി നൽകിയിരുന്നുള്ളു. അഗസ്ത്യാർ കൂടത്തിന്റെ നെറുകയിലേക്ക് കയറാൻ അനുമതി ലഭിക്കുന്ന അവസ്ഥയിൽ മാത്രമേ തങ്ങൾ അഗസ്ത്യാർകൂടം കയറൂ എന്നായിരുന്നു വനിതാ സംഘടനകളുടെ നിലപാട്. ഏതായാലും ഇത്തവണ കോടതി വിധി അനുകൂലമാണ്. എന്നാൽ, ആദിവാസി മഹാസഭ പ്രതിഷേധവുമായി രംഗത്തെത്തിയത് മലകയറ്റത്തിന് തടസ്സമാകുമോയെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, ആദിവാസി മഹാസഭയ്ക്ക് ബിജെപിയും ആർഎസ്എസും പിന്തുണ നൽകിയേക്കും. സർക്കാരിനെ അടിക്കാനുള്ള വടിയായി ഈ വിഷയം ഉപയോഗിക്കാനായിരിക്കും ബിജെപി ശ്രമിക്കുക. ആദിവാസികളുടെ വിശ്വാസാചാരത്തെ ബാധിക്കുന്ന വിഷയമായതിനാൽ സർക്കാരിനും സൂക്ഷമതയോടെ മാത്രമേ ഇടപെടാൻ കഴിയുകയുള്ളു. എന്നാൽ, ശബരിമല വിധി നടപ്പാക്കാൻ കച്ചകെട്ടിയിറങ്ങിയ സർക്കാരിന് അഗസ്ത്യാർകൂട പ്രവേശനം അനുവദിച്ച കോടതി വിധി കണ്ടില്ലെന്ന് നടിക്കാനുമാവില്ല.
- TODAY
- LAST WEEK
- LAST MONTH
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- കാട്ടന ഇറങ്ങിയത് കേട്ട് ഓടിയെത്തിയ ക്യാമറമാൻ; സാഹസികമായി കാട്ടന പുഴ കടക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ദുരന്തം; മാതൃഭൂമി ചാനൽ ക്യാമറാമാൻ എവി മുകേഷിന് ദാരുണാന്ത്യം; എ വി മുകേഷ് അതിജീവനമെന്ന കോളത്തിലൂടെ ഹിറ്റായ ക്യാമറാമാൻ; മലയാള മാധ്യമ ലോകത്തെ നടുക്കി കൊട്ടെക്കാട്ടെ ദുരന്തം
- വീട്ടിലേക്കുള്ള വഴി മുടക്കി സിപിഎമ്മിന്റെ കൊടിമരം; 8 മാസം പുറകേ നടന്നിട്ടും പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല; വഴിമുടക്കിയ കൊടിമരം പിഴുതെറിഞ്ഞ് സ്ത്രീകൾ; സിപിഎമ്മുകാരുടെ ദുർവാശിയിൽ വശം കെട്ടതോടെ ചേർത്തലയിലെ 136 സിപിഎം അനുഭാവികൾ ബിജെപിയിൽ
- സുധാകരനോട് കാട്ടുന്നത് അനീതിയെന്ന് ഖാർഗെയോട് പറഞ്ഞത് എകെ; മുതിർന്ന പ്രവർത്തക സമിതി അംഗത്തിന്റെ ഇടപെടൽ ഹസനെ കസേരയിൽ നിന്നും എണീപ്പിച്ചു! കെസിയുടെ അട്ടിമറി നീക്കം പൊലിച്ചത് അഞ്ജനത്തിൽ ഇരുന്ന് എകെ ആന്റണി; കെപിസിസിയുടെ താക്കോൽ കസേരയിൽ സുധാകരൻ വീണ്ടും മടങ്ങി എത്തുമ്പോൾ
- മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു; മുംബൈയിൽ ചികിത്സയിൽ കഴിയവേ അന്ത്യം; വിട പറഞ്ഞത് മലയാളത്തിന്റെ പ്രിയങ്കര ചിത്രം യോദ്ധയും ഗാന്ധർവ്വവും അടക്കം ഒരുക്കിയ സിനിമാപ്രതിഭ; എ ആർ റഹ്മാനെ മലയാള സിനിമയിൽ എത്തിച്ച സിനിമാപ്രവർത്തകൻ
- ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ മെത്രാപ്പൊലീത്ത അന്തരിച്ചു; അന്ത്യം ഡലാസിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ; ചികിത്സക്കിടെ ഹൃദയാഘാതം ഉണ്ടായത് മരണത്തിന് ഇടയാക്കി; അടിയന്തര ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
- കർക്കറെ കൊല്ലപ്പെട്ടത് ആർഎസ്എസുമായി ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റോ? ബുള്ളറ്റ് പ്രൂഫ് കാണാതായത് എങ്ങനെ? മൃതദേഹത്തിൽനിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ എവിടെ? ഭീകരർ മറാത്തയിൽ സംസാരിച്ചിരുന്നോ? മുംബൈ രാഷ്ട്രീയത്തിൽ നീറിപ്പുക്കഞ്ഞ് ഹേമന്ദ് കർക്കറെ വീണ്ടും!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്