തസ്തിക നഷ്ടപ്പെടുന്നവരെ അദ്ധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി സർക്കാർ ശമ്പളം നൽകണം; ഒഴിവുള്ളിടത്തേക്ക് നിയമിച്ചാൽ മാനേജ്മെന്റുകൾ അംഗീകരിക്കില്ല; ന്യൂനപക്ഷ അവകാശം പറഞ്ഞ് കാണാൻ ചെന്ന മെത്രാന്മാരെ മുഖ്യമന്ത്രിയും മൈൻഡ് ചെയ്തില്ല; പിണറായി സർക്കാറിനെതിരെ മെത്രാന്മാരും വൈദികരും രണ്ടാം വിമോചന സമരത്തിന് കോപ്പു കൂട്ടുന്നുവോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ക്രൈസ്തവ മാനേജ്മന്റുകളിലെ കൊള്ളരുതായ്മകൾ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ എടുത്തുപറയുകയുണ്ടായി. ലാഭം മാത്രം ലക്ഷ്യമിട്ടാണ് ക്രൈസ്തവ മാനേജ്മെന്റുകൾ പോലും പ്രവർത്തിക്കുന്നതെന്ന വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ സഭാനേതൃത്വവും രംഗത്തുവന്നു. ഇതിന് പിന്നാലെ കെഇആർ ഭേദഗതി വിഷയത്ിലും സർക്കാറും ക്രൈസ്തവ മാനേജ്മെന്റുകളും തമ്മിൽ യുദ്ധം തുടങ്ങി. എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ നിയന്ത്രണം കൊണ്ടുവരാനുള്ള ഭേദഗതിവിജ്ഞാപനത്തിന് പിന്നാലെയാണ് എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ എതിർപ്പുമായി രംഗത്തുവന്നിരിക്കുന്നത്. ഈ എതിർപ്പിന്റെ മുൻപന്തിയിൽ നിൽക്കുന്നത് കത്തോലിക്കാ സഭയാണ് എന്നതിനാൽ തന്നെ വൈദികരും മെത്രാന്മാരും ചേർന്ന് പിണായി വിജയൻ സർക്കാറിനെതിരെ രണ്ടാം വിമോചന സമരത്തിന് കോപ്പു കൂട്ടുകയാണോ എന്ന സന്ദേഹമാണ് ഉണ്ടായിരിക്കുന്നത്.
സർക്കാറിന്റെ നീക്കത്തോടുള്ള എതിർപ്പെന്നോണം അദ്ധ്യാപക ബാങ്കിൽ നിന്നും സ്കൂളുകളിലേക്ക് എസ്എസ്എ അയച്ച കലാ-കായിക അദ്ധ്യാപകരെ ജോലിയിൽ പ്രവേശിപ്പിക്കാതെ മാനേജ്മെന്റുകൾ കൂട്ടത്തോടെ തിരിച്ചയച്ചു. മാനേജർമാർക്ക് അറിയിപ്പ് പോലും നൽകാതെ അദ്ധ്യാപകരെ അയച്ചത് തങ്ങളുടെ നിയമനാവകാശത്തിലുള്ള സർക്കാറിന്റെ കടന്നുകയറ്റമാണെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. എസ്.എസ്.എ ഫണ്ട് ഉപയോഗിച്ചാണ് കലാകായിക അദ്ധ്യാപകരെ നിയമിക്കുന്നത്. 18 പീരിയഡുണ്ടെങ്കിൽ മാത്രമാണ് നിയമനം. പല സർക്കാർ സ്കൂളുകളിലും ആവശ്യമായ പീരിയഡ് ഇല്ലാതെ വന്നതോടെയാണ് പരിസരത്തെ എയ്ഡഡ് സ്കൂളുകളെക്കൂടി ചേർത്ത് അദ്ധ്യാപകരെ നിയമിക്കുന്നത്. നിയമനഉത്തരവുമായി വരുന്നവരെ സ്കൂളുകളിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് മാനേജർമാരുടെ തീരുമാനം. നിയമനാധികാരമുള്ള തങ്ങളെ അറിയിക്കാതെ നടത്തുന്ന നിയമനത്തിലൂടെ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾക്ക് തങ്ങൾക്ക് ഉത്തരവാദിത്തമില്ളെന്നും ഈ സാഹചര്യത്തിൽ കൂടിയാണ് തീരുമാനമെന്നും മാനേജർമാർ പറയുന്നു.
എയ്ഡഡ് സ്കൂൾ നിയമനാധികാരത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിനെ ഇന്റർ ചർച്ച് കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ മെത്രാന്മാർ എത്തിക്കണ്ടു. സർക്കാർ നീക്കം ന്യൂനപക്ഷ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന ആരോപണമാണ് ഇവർ ഉന്നയിച്ചത്. എന്നാൽ, സർക്കാർ നിയോഗിച്ചവരെ തിരിച്ചയച്ച മാനേജ്മെന്റ് നീക്കത്തിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി മെത്രാന്മാർക്ക് യാതൊരു ഉറപ്പു നൽകിയില്ല. മറിച്ച് വിഷയം പഠിക്കാമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. 2012-13 കാലയളവിൽ എയ്ഡഡ് കോളേജുകൾക്ക് അനുവദിച്ച കോഴ്സുകൾക്ക് തസ്തിക സൃഷ്ടിച്ചില്ലെന്ന കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിലും മുഖ്യമന്ത്രി മെത്രാന്മാരുടെ സംഘത്തിന് കൃത്യമായ യാതൊരു ഉറപ്പും നൽകിയില്ല.
വിദ്യാഭ്യാസ ചട്ട ഭേദഗതിയോടെ 1979 ന് ശേഷം നിലവിൽവന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളിലെ എല്ലാ ഒഴിവുകളിലേക്കുമുള്ള നിയമനം അദ്ധ്യാപകബാങ്കിൽ നിന്ന് സർക്കാർ നടത്തുമെന്ന നിർദേശമാണ് മാനേജ്മെന്റുകളെ ചൊടിപ്പിച്ചിരിക്കുന്നത്. 1979 ന് മുമ്പുള്ള സ്കൂളുകളിൽ വരുന്ന രണ്ട് അധിക തസ്തികകളിൽ ആദ്യത്തേതിലേക്കും നിയമനം അദ്ധ്യാപകബാങ്കിൽ നിന്നാവും. നിയമനാധികാരത്തിൽ നിയന്ത്രണം കൊണ്ടുവരുന്ന ഭേദഗതിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ന്യൂനപക്ഷ മാനേജ്മെന്റുകൾ തീരുമാനിച്ചിട്ടുണ്ട്. എൻ.എസ്.എസും എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ട്.
കഴിഞ്ഞദിവസം ഇന്റർചർച്ച് കൗൺസിലും യോഗം ചേർന്ന് തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കിയിരുന്നു. വിവിധ മാനേജ്മെന്റുകൾ സർക്കാർനടപടിക്കെതിരെ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. കേസ് ഈമാസം 30ന് കോടതിയുടെ പരിഗണനക്ക് വരും. അതേസമയം, അധ്യയനവർഷം പൂർത്തിയാകാൻ ഒന്നരമാസം മാത്രം ശേഷിക്കെയുള്ള കലാകായിക അദ്ധ്യാപക നിയമനം വഴിപാടാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. യോഗ്യരായ ഒട്ടേറെപ്പേരെ തഴഞ്ഞ് തയാറാക്കിയ പട്ടികക്കെതിരെ മിക്കയിടത്തും കേസുകളും നിലവിലുണ്ട്. ചില ജില്ലകളിൽ നിയമനം കോടതി സ്റ്റേ ചെയ്തിട്ടുമുണ്ട്.
അതിനിടെ കെഇആർ ചട്ടഭേദഗതിയിൽ സർക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഭേദഗതിക്കെതിരെ ഒരുകൂട്ടം മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചപ്പോഴാണ് കോടതി സർക്കാറിന്റെ വിശദീകരണം തേടിയത്. ഹർജിയിൽ വീണ്ടും ഈമാസം 30ന് കോടതി പരിഗണിക്കും. വിദ്യാഭ്യാസത്തെ ലാഭക്കണ്ണോടെ കാണുന്ന പ്രവണത ക്രൈസ്തവ മാനേജ്മെന്റ് സ്ഥാപനങ്ങളിലേക്കും വ്യാപിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ അതൃപ്തിയും സഭ നേതൃത്വത്തിനുണ്ട്.
പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങളിലെ അതൃപ്തിയും സഭ നേതൃത്വം ബുധനാഴ്ച മുഖ്യമന്ത്രിയെ അറിയിച്ചു. അദ്ധ്യാപക ബാങ്കിൽ നിന്നും നിയമനം നടത്തുമ്പോൾ ലക്ഷങ്ങൾ കോഴവാങ്ങി അദ്ധ്യാപക നിയമനം നടത്താൻ സാധിക്കില്ലെന്നതാണ് മാനേജ്മന്റുകൾ പ്രധാനമായും ഇടയാൻ കാരണമാകുന്നത്. സ്വാശ്രയഎയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കാത്തതിലും നേരത്തേ അനുവദിച്ച കോഴ്സുകൾക്ക് അദ്ധ്യാപക നിയമന നടപടികൾ വൈകുന്നതിലും കത്തോലിക്കാ സഭയ്ക്ക് പ്രതിഷേധം ഉണ്ട്.
കെ.സിബി.സി അധ്യക്ഷൻ ആർച്ച് ബിഷപ് സൂസെപാക്യം, മാർ ആൻഡ്രൂസ് താഴത്ത്, കർദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ എന്നിവരും മുഖ്യമന്ത്രിയെ കാണാനത്തെിയിരുന്നു. ഇടതു സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങളിൽ ക്രൈസ്തവ സഭകൾക്ക് പുറമെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എൻ.എസ്.എസിനും കടുത്ത അതൃപ്തിയുള്ളതായാണ് വിവരം. എന്നാൽ, നായർ സർവിസ് സൊസൈറ്റി പ്രതിഷേധം മുഖ്യമന്ത്രിയെയോ വിദ്യാഭ്യാസ മന്ത്രിയെയോ നേരിട്ട് അറിയിച്ചിട്ടില്ല. എൻഎസ്എസിന് ഇക്കാര്യത്തിലുള്ള അതൃപ്തി മന്നം ജയന്തി സമ്മേളനത്തിൽ പ്രമേയത്തിലൂടെ പ്രകടിപ്പിച്ചിരുന്നു.
ക്രൈസ്തവ മാനേജ്മെന്റുകളും സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമർശനം ആത്മവിമർശനത്തോടെ കാണാൻ ക്രൈസ്തവ മതമേലധ്യക്ഷന്മാർ തയാറാകണമെന്ന് ജോയന്റ് ക്രിസ്ത്യൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവിലും അഡൈ്വസറി ബോർഡ് ചെയർമാൻ ലാലൻ തരകനും പ്രസ്താവനയിൽ ആവശ്യപ്പെടുകയുണ്ടായി.ണമെന്നും ഇവർ ആവശ്യപ്പെട്ടു.
1979നു മുമ്പ് ആരംഭിച്ച സ്കൂൾ ആണെങ്കിൽ ഇവിടെ രണ്ട് അധിക തസ്തികകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ആദ്യ തസ്തികയിൽ അദ്ധ്യാപക ബാങ്കിൽ നിന്നായിരിക്കണം നിയമനം. കോർപറേറ്റ് മാനേജ്മെന്റുകൾ അദ്ധ്യാപക ബാങ്കിൽനിന്ന് നിയമിക്കുന്ന സംരക്ഷിത അദ്ധ്യാപകരെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മുൻകൂർ അനുമതിയില്ലാതെ സ്ഥലംമാറ്റാൻ പാടില്ല. സംരക്ഷിത അദ്ധ്യാപകരുടെ നിയമനം, പുനർവിന്യാസം എന്നിവ സംബന്ധിച്ച നിയമങ്ങൾ യോജിച്ച മാറ്റങ്ങളോടെ എയ്ഡഡ് സ്കൂളുകളിലെ അനധ്യാപകരുടെ കാര്യത്തിലും ബാധകമായിരിക്കുമെന്നും തുടങ്ങിയവയാണ് കെഇആർ ഭേദഗതിയിൽ പ്രധാനമായും ഉള്ളത്.
ഈ ഭേദഗതി തങ്ങളുടെ കച്ചവടത്തെ സാരമായി ബാധിക്കും എന്നു കണ്ടാണ് ക്രൈസ്തവ മാനേജ്മെന്റുകൾ ഇപ്പോൾ പ്രതിഷേധിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഇഎംഎസ് സർക്കാറിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാൻ തുടങ്ങിയപ്പോഴാണ് വിമോചന സമരത്തിന് കോപ്പു കൂട്ടിയത്. സമാനമായ മാർഗ്ഗത്തിലാണ് ഇപ്പോൾ സർക്കാർ വഴങ്ങിയില്ലെങ്കിൽ വിപുലമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ തന്നെയാണ മാനേജ്മെന്റുകളുടെ നീക്കവും.
Stories you may Like
- ജൂനിയർ ഇംഗ്ലീഷ് അദ്ധ്യാപകർക്ക് പുനർനിയമനം നൽകി സർക്കാർ ഉത്തരവ്
- നഴ്സിങ് ഓഫീസർ പി ബി അനിതയ്ക്ക് കോഴിക്കോട് മെഡി.കോളേജിൽ തന്നെ നിയമനം
- മന്ത്രിമാർക്ക് ധൂർത്ത്; സാധാരണക്കാർക്ക് കണ്ണീരും
- മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രന് നിയമ കുരുക്ക് മുറുകുന്നു
- ഏഷ്യൻ ഗെയിംസ് ജേതാക്കളെ അവഗണിച്ചെന്ന വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്