നവോത്ഥാനം പ്രസംഗിക്കുമെങ്കിലും ഇഎംഎസിന്റെയും ജോസഫ് മുണ്ടശ്ശേരിയുടെയും ചുണ പിണറായിക്കില്ല; എയ്ഡഡ് സ്കൂൾ കോളേജ് അദ്ധ്യാപക നിയമനങ്ങളിൽ യുഡിഎഫിനെ പോലെ മാനേജ്മെന്റുകളുടെ താളത്തിന് തുള്ളാൻ എൽഡിഎഫ് സർക്കാരിനും പ്രിയം; നിയമനം പിഎസ്സിക്ക് വിടണോ എന്ന കാര്യത്തിൽ രണ്ടിലൊന്ന് പറയാൻ ഹൈക്കോടതി നിർദ്ദേശിച്ചപ്പോൾ ഒളിച്ചുകളി; കോടതി വടിയെടുക്കുമെന്ന് വന്നപ്പോൾ പിഎസ്സിക്ക് വിടില്ലെന്ന് സത്യവാങ്മൂലം; പുറത്തായത് സർക്കാർ-സ്വകാര്യ മാനേജ്മെന്റ് ഒത്തുകളികൾ
എം മനോജ് കുമാർ
തിരുവനന്തപുരം: എയിഡഡ് സ്കൂൾ-കോളെജ് നിയമനങ്ങൾ പിഎഎസ്സിക്ക് വിടാൻ തയ്യാറല്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം. സർക്കാർ ശമ്പളം നൽകുകയും നിയമനം കോഴ വാങ്ങി മാനേജ്മെന്റുകൾ നടത്തുകയും ചെയ്യുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. വിവരാവകാശ പ്രവർത്തകനായ എം.കെ.സലിം നൽകിയ ഹർജിയെ തുടർന്നാണ് സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തത്. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ പേരിലാണ് ഹൈക്കോടതിയിൽ സലിം റിട്ട് നൽകിയത്. എല്ലാ പൗരന്മാർക്കും തുല്യ നീതിയാണ് വേണ്ടത്. അത് ഭരണഘടനയിലെ ആർട്ടിക്കിൾ 16 പ്രകാരം ഉറപ്പുവരുത്തപ്പെട്ട കാര്യമാണ്. സ്വകാര്യ സ്കൂൾ-കോളേജ് നിയമനങ്ങൾ പിഎസ് സിക്ക് വിടാത്ത കാലത്തോളം ആർട്ടിക്കിൾ 16 നടപ്പിലാക്കപ്പെടുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിലപാടിനെതിരെ സലിം ഹർജിയുമായി മുന്നോട്ടുപോയത്.
കേരളാ എജ്യുക്കേഷൻ ആക്റ്റ് പ്രകാരം ഇത്തരം നിയമനങ്ങൾ നടത്തുന്നതിനു സ്വകാര്യ മാനേജ്മെന്റുകൾക്ക് സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. കഴിഞ്ഞ അറുപത് വർഷമായി തുടരുന്ന പാരമ്പര്യമാണിത്. ഈ പാരമ്പര്യമോ നിയമമോ മാറ്റാൻ സർക്കാരിനു പദ്ധതിയില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് സർക്കാരിനു വേണ്ടി സത്യവാങ്മൂലം ഫയൽ ചെയ്തത്. പിഎസ്സി അല്ല നിയമനം നടത്തുന്നതെങ്കിലും എല്ലാ സർക്കാർ നിയമങ്ങളും പാലിച്ചു കൊണ്ടാണ് എയിഡഡ് സ്കൂൾ-കോളെജുകളിൽ മാനെജ്മെന്റ് നിയമനം നടത്തുന്നത്. എയിഡഡ് സ്കൂൾ-കോളേജുകളിൽ നിയമനം നടത്തുന്നതിനു മാനേജ്മെന്റിന് സർക്കാർ അധികാരം നൽകിയിട്ടുണ്ട്. മാനേജ്മെന്റുകൾ തെറ്റായ തീരുമാനം എടുത്താൽ തിരുത്താൻ സർക്കാരിനു അധികാരമുണ്ട്. ഇതൊക്കെ പരിശോധിക്കാൻ താഴെ തലം മുതൽ സർക്കാർ സംവിധാനമുണ്ട്- സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതിയിൽ വന്ന ഹർജിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കഴിയാതെ സർക്കാർ ഒളിച്ചുകളി തുടരുകയായിരുന്നു. ഒടുവിൽ ഹൈക്കോടതിയിൽ നിന്ന് നടപടി വരും എന്ന് മനസിലാക്കിയാണ് മനസില്ലാ മനസോടെ സർക്കാർ സത്യവാങ്മൂലത്തിനു തയ്യാറായത്. ഒരു വർഷം മുൻപ് ഫയൽ ചെയ്യപ്പെട്ട ഹർജിയിലാണ് ഇപ്പോൾ സത്യവാങ്മൂലം വന്നത്. എയിഡഡ് സ്കൂൾ-കോളെജ് നിയമനങ്ങളുടെ കാര്യത്തിൽ സർക്കാർ മാനേജ്മെന്റുകൾക്ക് അരുനിൽക്കുകയാണെന്നാണ് പുതിയ സത്യവാങ്മൂലത്തിലൂടെ തെളിയുന്നത്. സർക്കാർ നിലപാട് ആർട്ടിക്കിൾ പതിനാറിന്റെ ലംഘനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർക്കാർ പണം നൽകുന്ന സ്ഥാപനങ്ങളിൽ തുല്യനീതി വേണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എയിഡഡ് മാനേജ്മെന്റുകൾ പണം വാങ്ങി നിയമനം നൽകുമ്പോൾ അർഹതയുള്ള ഉദ്യോഗാർത്ഥികൾ പണം കൊടുക്കാൻ കഴിയില്ലെന്ന കാര്യം കൊണ്ട് നിയമനങ്ങളിൽ പിന്നോട്ട് പോവുകയാണ് ചെയ്യുന്നത്. ഇതിനു സർക്കാർ നൽകുന്ന മൗനമായ ഒത്താശയാണ് ഇപ്പോൾ നൽകപ്പെട്ടിരിക്കുന്ന സത്യവാങ്മൂലം.
കേരളത്തിലെ സ്വകാര്യ കോളേജ്-സ്കൂൾ അദ്ധ്യാപക നിയമനങ്ങൾ പിഎസ്സിക്ക് വിടുമെന്ന തീരുമാനമെടുത്തത് ആദ്യത്തെ ഇഎംഎസ് മന്ത്രിസഭയാണ്. അന്നത്തെ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. തുടർന്ന് വന്ന പട്ടം താണുപിള്ള മന്ത്രിസഭയാണ് ഈ തീരുമാനം അട്ടിമറിച്ച് നിയമനം മാനേജ്മെന്റുകൾക്ക് തന്നെ കൈമാറിയത്. കോൺഗ്രസ് സർക്കാർ കൈക്കൊണ്ട നയത്തിൽ നിന്ന് യാതൊരു മാറ്റവും തങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് സത്യവാങ്മൂലത്തിലൂടെ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. നാല്പതും അമ്പതും ലക്ഷങ്ങളും അതിനു മുകളിലും വാങ്ങി സ്വകാര്യ സ്കൂൾ-കോളേജ് മാനേജ്മെന്റുകൾ അദ്ധ്യാപക നിയമനങ്ങൾ സ്വന്തം അഭീഷ്ടമനുസരിച്ച് നടത്തുമ്പോഴാണ് ഈ കാര്യത്തിൽ മാനേജ്മെന്റുകൾക്ക് ഒപ്പമാണെന്ന് പറഞ്ഞു ഹൈക്കോടതിയിൽ സത്യവാങ്മൂലം സർക്കാർ ഫയൽ ചെയ്തിരിക്കുന്നത്.
ഒരു വർഷമായി ഈ കേസ് ഹൈക്കോടതിയിൽ നടന്നുവരുന്നുണ്ടെങ്കിലും ഒരു നിലപാടും സ്വീകരിക്കാതെ കേസ് നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമം നടത്തിയത്. കഴിഞ്ഞ മാർച്ചിൽ ഈ കേസ് കോടതിയിൽ വന്നപ്പോൾ സ്വകാര്യ കോളേജ്-സ്കൂൾ നിയമനങ്ങൾ പിഎസ്സിക്ക് വിടണോ എന്ന കാര്യത്തിൽ സത്യവാങ്മൂലം നല്‍കണമെന്നു ഹൈക്കോടതി അന്ത്യശാസനം നൽകിയിരുന്നു. പക്ഷെ സർക്കാർ മടിച്ചു നിൽക്കുകയായിരുന്നു. സർക്കാർ ശമ്പളം നൽകുന്ന സ്വകാര്യ സ്കൂൾ-കോളേജുകളിൽ നിയമനം നടത്തുന്നത് മാനേജ്മെന്റുകളാണ്. പക്ഷെ ശമ്പളം സർക്കാരാണ് നൽകുന്നത്.
സംസ്ഥാനത്തെ സ്കൂൾ-കോളേജ് അദ്ധ്യാപകരുടെ കാര്യത്തിൽ കഴിഞ്ഞ അറുപത് വർഷങ്ങളായി കേരളത്തിൽ നിലനിൽക്കുന്ന രീതിയാണിത്. വർഷാവർഷമുള്ള ബജറ്റ് തുകയിൽ വലിയൊരു ഭാഗം നീക്കിവയ്ക്കുന്നത് ഈ രീതിയിൽ ശമ്പളം നൽകാനാണ്. 2019-20 വർഷത്തെ കേരള ബജറ്റിൽ സ്വകാര്യ മാനേജ്മെന്റ് നിയമിച്ച സ്കൂൾ കോളേജ് അദ്ധ്യാപകർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകാനായി മാറ്റി വച്ച തുക 12365 കോടി രൂപയാണ്. പ്രൈമറി അദ്ധ്യാപകർക്ക് 4071 കോടി, സെക്കന്ററി 2572 കോടി രൂപ, പ്ലസ് ടു തലത്തിൽ 1575 കോടി രൂപ, കോളേജ് 1177 കോടി, പെൻഷൻ 2970 കോടി രൂപ ആകെ വരുമ്പോൾ 12365 കോടി രൂപയോളം വരും. എക്കണോമിക് റിവ്യൂ പ്രകാരം കേരളത്തിൽ 78 ലക്ഷം കുടുംബങ്ങൾ. 11 ശതമാനം ദരിദ്രരാണ്. ഏകദേശം 8.6 ലക്ഷം ദരിദ്ര കുടുംബങ്ങൾ കേരളത്തിലുണ്ട്.
ഒരു കുടുംബത്തിന് മാസം 12000 രൂപ എന്ന രീതിയിൽ മിനിമം വരുമാനം ഉറപ്പു വരുത്താൻ സർക്കാരിന് പരമാവധി വേണ്ടത് വേണ്ടത് 12400 കോടി രൂപ. കേരളത്തിൽ ദാരിദ്യനിർമ്മാർജ്ജനത്തിനു വേണ്ടി വരുന്ന തുക തന്നെയാണ് സ്വകാര്യ മാനേജ്മെന്റുകൾ നിയമിച്ച അദ്ധ്യാപകർക്ക് വേണ്ടി സർക്കാർ മുടക്കുന്നത്. എന്നിട്ടും സ്വകാര്യ-സ്കൂൾ മാനേജ്മെന്റുകളെ പിണക്കാൻ മടിച്ച് സർക്കാർ സത്യവാങ്മൂലം വൈകിക്കുകയായിരുന്നു. കഴിഞ്ഞ അറുപത് വർഷമായി തുടരുന്ന ഭരണഘടനാ വിരുദ്ധമായ നിലപാടാണ് ഈ കാര്യത്തിൽ സർക്കാർ ഇപ്പോഴും തുടർന്ന് പോരുന്നത്. കേസ് വീണ്ടും ഇനി ഹൈക്കോടതിയുടെ പരിഗണനയിൽ വരും.
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- ഭിന്നശേഷി നിയമനത്തിന് സർക്കാർ സമിതി രൂപീകരിക്കണം: സുപ്രീംകോടതി
- പറഞ്ഞത് യാഥാർത്ഥ്യമെന്ന് എൻ ഇ സുധീർ; കാലം എംടിയോട് കടപ്പെടുമ്പോൾ
- സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കുറഞ്ഞു
- വനിതാ ജീവനക്കാർക്ക് പരിരക്ഷ ഉറപ്പാക്കുന്നതിന് സംവിധാനം വേണം: വനിത കമ്മിഷൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍