കുഞ്ഞിനു രണ്ട് വയസ്സുള്ളപ്പോൾ ഭർത്താവ് മരിച്ചു; വൃക്ക മാറ്റി വച്ചപ്പോൾ എച്ച്ഐവി ബാധിച്ചു; ചികിത്സിച്ചപ്പോൾ കരൾ നശിച്ചു; ബധിരയായ സഹോദരിയെയും രോഗിയായ അമ്മയേയും കാക്കുമെന്ന് കരുതിയ സഹോദരീ ഭർത്താവ് കെട്ടിടം പണിക്ക് പോയി ലിബിയയിൽ കുടുങ്ങി: മരണം കാത്തിരിക്കുന്ന ഈ യുവതി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനു മുന്നിൽ കൈ നീട്ടുന്നത് മകൻ അനാഥനാകാതിരിക്കാൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കുട്ടിക്കാലം തൊട്ട് തീരാദുഃഖങ്ങൾ മാത്രമായിരുന്നു തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി കിള്ളിമംഗലം സ്വദേശിനിയായ കഴുത്താടിയിൽ വീട്ടിൽ ഷാജി എന്ന യുവതിക്ക് കൂട്ടിനുണ്ടായിരുന്നത്. രാജു എന്ന യുവാവ് ഷാജിയെ വിവാഹ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയത് ഈ ദുരിത ചരിത്രം ഒക്കെ അറിഞ്ഞു കൊണ്ടായിരുന്നു. പക്ഷെ വിധി അവളെ വിട്ടൊഴിഞ്ഞു പോകാൻ എന്നിട്ടും ഒരുക്കമായിരുന്നില്ല. മകന് രണ്ടു വയസുള്ളപ്പോൾ ഷാജിയുടെ ജീവിതം വീണ്ടും മഹാദുരന്തത്തിലേക്കുള്ള നടപ്പാതയായി മാറി. വീടിനരികിൽ ഉള്ള ഒരു കുളത്തിൽ ചൂണ്ടയിട്ടു മീൻ പിടിക്കുന്നതിനിടയിൽ കാൽ വഴുതി വീണ് രാജു മരണപ്പെട്ടു. വിധിക്കു മുന്നിൽ തളരാതെ ജീവിതത്തോട് മല്ലിട്ടു മകനെ വളർത്തുന്നതിന് ഇടയിലാണ് അടുത്ത ദുരന്തം അറിയുന്നത്. രണ്ടു വൃക്കകളും തകരാറിലായ ഷാജിയുടെ മുൻപിൽ ഒരു കുരുന്നിനൊപ്പം ജീവിതവും വഴി മുട്ടി.
വൃക്ക രോഗം മാറ്റാൻ നടത്തിയ ചികിത്സയിലൂടെ, മരുന്നും ഡയാലിസിസും ഒക്കെ ആയി സാമ്പത്തികമായി ഷാജിയും കുടുംബവും എറെ തകർന്നു. ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ പറയുകയും ചെയ്തു. എന്നാൽ അതിനുള്ള സാമ്പത്തിക ശേഷി ഈ നിർധന കുടുംബത്തിന് ഉണ്ടായിരുന്നില്ല. ആ സമയത്താണ് പ്രതീക്ഷയുടെ പൊൻകിരണവുമായി കന്യാസ്ത്രീയായ മെർലിൻ എത്തിയത്. തന്റെ വൃക്ക ദാനമായി നൽകാം എന്ന സിസ്റ്റർ മെർലിന്റെ വാക്കുകൾ അവിശ്വസനീയമായി തോന്നി. പള്ളിയും നാട്ടുകാരും മനുഷ്യ സ്റ്റേഹികളായി ഒത്തൊരുമിച്ചപ്പോൾ ഷാജിയും മകനും വീട്ടുകാരും ഒരേ പേലെ ആശ്വാസം കൊണ്ടു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
ഒരു കന്യാസ്ത്രീ ആദ്യമായി വൃക്ക ദാനം നൽകിയ സംഭവം കേരളത്തിൽ ഏറെ വാർത്തകൾ സൃഷ്ടിച്ചു. മെർലിന്റെ ലാഭേച്ഛയില്ലാത്ത ജീവിത ത്യാഗം ഷാജിക്കു ദുരന്തങ്ങൾക്കിടയിൽ പെയ്ത പെരുമഴ പോലെ ആയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും ഷാജിയെ വെട്ടയാടിയ ദുർവിധി വിട്ടുപോയില്ല. വൃക്ക മാറ്റിവച്ചതിനു ശേഷവും അനുഭവപ്പെട്ട ദേഹാസ്വസ്ഥ്യത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഷാജി എച്ച്ഐവി പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞു. എച്ച്ഐവി പോസിറ്റീവ് ആകാൻ ഒരു സാധ്യതയും ഇല്ലാത്ത ജീവിതം ഇങ്ങനെ ഒക്കെ ആയി തീർന്നത് ആശുപത്രിയുടെ ഭാഗത്തെ പിഴവുകൊണ്ടാകും എന്നാണ് കരുതൽ. വൃക്ക നൽകി കന്യാസ്ത്രീക്ക് അത്തരം ഒരു പ്രശ്നം ഇല്ലായിരുന്നു എന്നു പിന്നീട് പരിശോധനയിൽ കണ്ടെത്തിയതാണ്. വിധിയുടെ വേട്ടയാടൽ അവിടെയും തീർന്നില്ല. പിന്നെ ഷാജിയെ ആക്രമിക്കാൻ എത്തിയത് ഗുരുതരമായ കരൾ രോഗമായിരുന്നു. ഇനി ഒരു വൃക്ക മാറ്റി വെയ്ക്കലോ കരൾ മാറ്റി വയ്ക്കലോ ജീവിതത്തിലേക്കുള്ള മടങ്ങി വരവോ ഈ സഹോദരി സ്വപ്നം കാണുന്നില്ല.
പഠനത്തിൽ സമർത്ഥനായ മകൻ ഷാരോൻ എന്ന പത്താം ക്ലാസുകാരൻ നല്ല മാർക്കോടെ പരീക്ഷകൾ പാസായി ജീവിത വിജയം നേടുന്നത് കാണണമെന്ന് ഷാജി കൊതിക്കുന്നു. തന്റെ ആയുസ്സിൽ അതു സാധിച്ചില്ലെങ്കിലും അവന്റെ പഠനം മുടങ്ങില്ലെന്നും അവന് തന്നെ വേട്ടയാടിയ ദുർവിധിയുടെ ആക്രമണം ഉണ്ടാകില്ലെന്നും അറിഞ്ഞു മരണം വരിക്കാൻ ഷാജി കാത്തിരിക്കുന്നു. ഇതോടൊപ്പം വയോധികയും രോഗിയുമായ അമ്മയും ബധിരയും മൂകയുമായ മൂത്ത ചേച്ചിയും ഷാജിയുടെ തീരാ ദുഃഖമാണ്. ഷാജിയുടെ ഇരട്ട സഹോദരി ലിബിയയിൽ കെട്ടിട നിർമ്മാണ തൊഴിലാളി ആയിരുന്ന ഷിജുവിനെ വിവാഹം കഴിച്ചെങ്കിലും ലിബിയയിൽ ഉണ്ടായ തൊഴിൽ പ്രശ്നങ്ങളിൽ പെട്ട് ഈ സഹോദരിയുടെ കുടുംബവും ഇന്ന് ഏറെ ബുദ്ധിമുട്ടിലാണ്. കന്യാസ്ത്രീയായ മറ്റൊരു സഹോദരി കൂടിയാണ് ഷാജിക്കുള്ളത്. രോഗം ബാധിച്ച് ഷാജിയുടെ പിതാവ് മരണപ്പെടുകയും ചെയ്തു.
രോഗക്കിടക്കയിൽ കിടക്കുമ്പോഴും വയോധികയും രോഗിയും ആയ അമ്മ തെരുവിൽ കിടന്നു മരിക്കരുതേ എന്നും ഊമയും ബധിരയും ആയ ചേച്ചിയുടെ ഭാഗദേയത്തെ പറ്റിയും ഒക്കെ ഷാജി ഏറെ വ്യാകുല ആണ്. നിലവിൽ നടത്തിവരുന്ന ഡയാലിസിസിനും ചികിത്സയ്ക്കുമായി ഏറെ പണം ചെലവാകുന്നുണ്ട്. വിധവാ പെൻഷൻ ലഭിക്കുന്ന ആയിരം രൂപയും മന്ത്രിയുടെ ഫണ്ടിൽ നിന്നും ലഭിച്ച 50, 000 രൂപയും ഒക്കെ ചെലവഴിച്ചു കൊണ്ടാണ് ഇതുവരെ ചികിത്സകൾ നടത്തിപ്പോന്നത്. ഹെർമോ ഡയാലിസിസും മറ്റു ചികിത്സകളും ഒക്കെ നടത്തിവരുന്നതിനായി വേണ്ടി വരുന്ന സാമ്പത്തികം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്ന സാഹചര്യത്തിലാണ് ഷാജി തന്റെ കുടുംബത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നത്.
ഈ കഥ ഞങ്ങളാട് പറഞ്ഞത് ഒരു കത്തോലിക്കാ വൈദികൻ ആണ്. ഫാദർ ജോർജ് നിരപ്പുകാലായിൽ അസംഘടിത തൊഴിലാളി മേഖലകളിൽ സജീവ സാന്നിധ്യമായ വർഷങ്ങളായി വിഷ രഹിത കൃഷി ഉത്പന്നങ്ങൾക്കായും കൾസ്റ്റർ കൃഷിക്കായും നിരന്തരം പ്രവർത്തിക്കുന്ന പുരോഹിതൻ. പഠിക്കാൻ അതിസമർത്ഥയായിരുന്ന ഷാജി എന്ന സഹപാഠിയെ പറ്റി ദുഃഖത്തോടെയാണ് അച്ചൻ സംസാരിച്ചത്. നാല് പെൺമക്കൾ ഉള്ള കുടുംബത്തിലെ രണ്ടാമത്തെ മകൾ ആണ് ഷാജി.
നമ്മുടെ അറിവുകൾ മിഥ്യയും ബിരുദങ്ങൾ കപടവും ആണന്ന് തിരിച്ചറിയുന്നത് ചില ദുരിത ജന്മങ്ങളുടെ നേർകാഴ്ചകളിലേക്ക് എത്തപ്പെടുമ്പോൾ മാത്രമാണ്, ചുറ്റുപാടുകൾ ഒട്ടും അനുകൂലം അല്ലാഞ്ഞിട്ടും അറിവിന്റെ അക്ഷയഖനി തേടി ഇറങ്ങിയിട്ടും എങ്ങും എത്തപ്പെടാതെ ദുരിത കയങ്ങളിൽ അകപ്പെട്ട് ജന്മം നൽകിയവർക്കായും താൻ ജനിപ്പിച്ചവർക്കായും ഒന്നും തുടർന്നു നൽകാൻ ഇല്ല എന്ന ബോധം ഉണ്ടായിട്ടും ഈ ഭൂമിയിൽ ഒരു ഇത്തിരി ക്കാലം കൂടി ജീവിക്കണം എന്ന് ഏറെ ആഗ്രഹിക്കുന്ന ഷാജി പോലെയുള്ളവരോട് മുഖം തിരിക്കാൻ നമുക്ക് ആവുമോ? നന്മയുടെയും ആർദ്രതയുടെയും കണിക വറ്റാത്ത സുമനസ്സുകൾ ഷാജിയെ സഹായിക്കാൻ വേണ്ടിയാണ് മറുനാടൻ വാർത്ത നിങ്ങൾക്ക് മുമ്പിൽ വെക്കുന്നത്.
മറുനാടൻ മലയാൡയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴിയും ഇവരെ സഹായിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്മസ് അപ്പീലിനോടനുബന്ധിച്ചു തെരഞ്ഞെടുക്കപ്പെട്ട പത്തു കേസുകളിൽ ഒന്നാണ് ഷാജിയുടേത്.
പ്രതിസന്ധിയിൽ ആകുന്ന യുകെയിലെ മലയാളികളെ സഹായിക്കാനും നാട്ടിലെ ദരിദ്ര രോഗികളെ ചികിത്സിക്കുന്നതിനുമായാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആരംഭിച്ചത്. ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളും യുകെയിലെ സാമൂഹ്യ പ്രവർത്തകരും ട്രസ്റ്റികളായ 13 അംഗ ട്രസ്റ്റിയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. ടോമിച്ചൻ കൊഴുവനാൽ ചെയർമാനും സൈമി ജോർജ് സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ വൈസ് ചെയർമാൻ കെഡി ഷാജിമോൻ, ട്രഷറർ ഷൈനു ക്ലെയർ മാത്യൂസ്, ജോയിന്റ് സെക്രട്ടറി ഷാജി ലൂക്കോസ് എന്നിവരാണ്. സിബി മേപ്രത്ത്, ജോർജ് എടത്വാ, കെആർ ഷൈജുമോൻ, സാം തിരുവാതിലിൽ, സോണി ചാക്കോ ഷാജൻ സ്കറിയ എന്നിവരാണ് ഫൗണ്ടേഷനിലെ മറ്റു അംഗങ്ങൾ.
ഒരു നേരം ആഹാരം കഴിക്കാൻ പോലും നിവർത്തിയില്ലാത്തവരും ചികിത്സിക്കാൻ പണമില്ലാത്തതിനാൽ ചികിത്സ തേടാത്തവരുമായ അനേകം പേർ നമുക്കു ചുറ്റും ഉണ്ട്. അവരിൽ കുറച്ചു പേരെ എങ്കിലും സഹായിക്കാൻ ആണ് ഈ ചാരിറ്റിയിലൂടെ ശ്രമിക്കുന്നത്. ലഭിക്കുന്നതും ചെലവാക്കിയതുമായ ഓരോ തുകയുടേയും കണക്കുകൾ അടങ്ങിയ ബാങ്ക് സ്റ്റേറ്റ്മെന്റ് ഫൗണ്ടേഷൻ വെബ്സൈറ്റിലും ബ്രിട്ടീഷ് മലയാളിയും പ്രസിദ്ധീകരിച്ചു പൂർണമായും സുതാര്യമായുമാണ് ഈ ട്രസ്റ്റ് നടത്തുന്നത്. ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്നും പണം ശേഖരിച്ചു അത് മുഴുവൻ കൈമാറുകയാണ് ഫൗണ്ടേഷന്റെ രീതി. ഫൗണ്ടേഷൻ പ്രവർത്തന ചെലവുകൾ ട്രസ്റ്റികൾ സ്വന്തം പോക്കറ്റിൽ നിന്നും എടുക്കുകയാണ് പതിവ്.
യുകെയിലെ ഒരു മലയാളി മരണം അടഞ്ഞാൽ മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കുന്നതിന്റെ ചെലവ് വഹിക്കുന്നത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ്. മരിച്ചയാളുടെ പങ്കാളിയോ മാതാപിതാക്കളോ അവരുടെ പ്രദേശത്തെ മലയാളി അസോസിയേഷൻ ഭാരവാഹികളോ ഔദ്യോഗികമായി അപേക്ഷ നൽകിയാൽ മൂന്നു ദിവസത്തിനകം മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നാലു ലക്ഷം രൂപ ബ്രിട്ടീഷ് മലയാളി നൽകാറുണ്ട്. ബ്രിട്ടീഷ് മലയാളിയും മറുനാടൻ മലയാളിയും ഒന്നിച്ചുള്ള ഈ സംരംഭത്തിലൂടെ ഇതിനകം മൂന്നു കോടിയിലേറെ രൂപ കൊടുത്തിട്ടുണ്ട്. ഇതിന് പുറമേയാണ് മറുനാടൻ വായനക്കാർക്ക് ഷാജിയെ നേരിട്ട് സഹായിക്കാൻ അവസരം ഒരുക്കുന്നത്.
ഷാജിയെ സഹായിക്കാൻ തൽപ്പര്യമുള്ളവർക്ക് ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ട് വഴി പണം അയക്കാം:
Mrs. Shaji Raju
A/C No:- 0015053000037773
Bank :- South Indian Bank
Branch:- Chelakkara
IFSC Code : SIBL0000015
Stories you may Like
- നഴ്സുമാരെ ബക്കിങ്ഹാം കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ച് ചാൾസ് രാജാവ്
- ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സമാഹരിച്ച 24 ലക്ഷം മുതുകാടിന് കൈമാറി
- ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ളൈറ്റ് ആവിയായോ?
- അടിച്ചു പൂസായ മലയാളി വനിത കെയർ ജീവനക്കാരിക്ക് ജോലി നഷ്ടമായി
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്