കണ്ടു പഠിക്കണം പ്രവാസികളുടെ ഈ കരുതൽ! ക്യാൻസർ മൂലം അവശനിലയിലായ യുകെയിലെ മലയാളി ടെക്കിയുടെ ആഗ്രഹം എങ്ങനെയും കേരളത്തിൽ എത്തണമെന്ന്; രോഗം കലശലെങ്കിലും പാച്ചുവിനെ കേരളത്തിലേക്ക് എയർ ആംബുലൻസിൽ എത്തിക്കാൻ കൈകോർത്തത് അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രവാസി സമൂഹം; ഒറ്റദിവസം കൊണ്ടു ഇരുരാജ്യങ്ങളിൽ നിന്നും പിരിച്ചെടുത്തത് 80 ലക്ഷം; ഇത് സമാനതകൾ ഇല്ലാത്ത മലയാളികളുടെ കാരുണ്യസ്പർശം; യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരനായ പാച്ചുവിന് വേണ്ടി കൈകോർത്ത് ആയിരങ്ങൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കോവിഡ് രോഗബാധയോട് പടപൊരുതുകയാണ് ലോകം മുഴുവനും. രോഗത്തിനെതിരെ പോരാട്ടുന്നവരിൽ ലോകത്തിന്റെ പല കോണിലും മലയാളി സമൂഹമാണ് മുന്നിൽ നിൽക്കുന്നത്. കോവിഡിൽ തരിച്ചു നിൽക്കുന്ന ബ്രിട്ടനിലെ ഒരാശുപത്രിയിലും മറ്റു രോഗികൾക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ല എന്ന വാർത്തകളും പുറത്തുവരുന്നതു. ഒരു മലയാളി യുവാവ് ക്യാൻസറിന്റെ കെടുതിയിൽ അവസാന നാളുകളിൽ വലയുമ്പോൾ എത്രയും വേഗം രോഗിയെ എയർലിഫ്റ്റ് ചെയ്യാൻ യുകെയിലെയും അമേരിക്കയിലെയും മലയാളികൾ അടക്കമുള്ള പ്രവാസി ഇന്ത്യക്കാർ ഒരുമിച്ച് വാർത്ത പ്രവാസികളുടെ കരുതലിന് ഉത്തമ മാതൃകയായി മാറുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട യുവാവിനെ കേരളത്തിലേക്ക് ചികിത്സക്കായി എത്തിക്കാൻ വേണ്ടി സുഹൃത്തുക്കളും ഇന്ത്യൻ സമൂഹവും കൈകോർത്തപ്പോൾ അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും ഒറ്റ ദിവസം കൊണ്ടു പിരിഞ്ഞു കിട്ടിയത് 80 ലക്ഷത്തോളം രൂപയാണ്.
ഒരു പക്ഷെ ഇത്തരം ഒരു ശ്രമത്തിൽ ഒറ്റ ദിവസം കൊണ്ട് ആവശ്യമായ 85000 പൗണ്ടിന്റെ തുക കണ്ടെത്താൻ കഴിയുന്നതും മലയാളി പ്രവാസി ചരിത്രത്തിൽ തന്നെ ആദ്യ സംഭവം ആയി മാറിയേക്കാം. കോവിഡ് കാലത്തേ മുഴുവൻ ദുരിതവും മാറ്റിവച്ചു മലയാളി പ്രവാസി ചരിത്രത്തിലെ അത്യപൂർവമായ ഒരു സാഹസത്തിനു മലയാളികൾക്കൊപ്പം യുകെയിലെയും അമേരിക്കയിലെയും ഇന്ത്യൻ സമൂഹം കൈകോർക്കുന്നത്.
ഒറ്റ കേൾവിയിൽ സാധ്യത ഇല്ലാത്ത കാര്യം എന്ന് തോന്നുമ്പോഴും യുവാക്കളായ ടെക്കികളുടെ നിശ്ചയദാർഢ്യം കൊണ്ട് ആ ആശയം സാധ്യമായേക്കാവുന്ന വിധത്തിൽ പണം ഒഴുകിയെത്തുകയാണ്. ഇന്നലെ രാവിലെ പ്രസാദിന്റെ സുഹൃത്തുക്കൾ മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയിൽ ബന്ധപ്പെട്ടു സഹായം ആവശ്യപ്പെട്ടപ്പോൾ യുകെയിൽ ഫണ്ട് റൈസിങ് ആരംഭിച്ചിരുന്നില്ല. മാധ്യമ സഹായം ഉറപ്പു നൽകി മണിക്കൂറുകൾക്കകം ആരംഭിച്ച ക്രൗഡ് ഫണ്ടിങ്ങിൽ ഒരു പകൽ അവസാനിപ്പിച്ചപ്പോഴേക്കും 31000 പൗണ്ട് എത്തിക്കഴിഞ്ഞു. തികച്ചും അവിശ്വസനീയമായ തരത്തിലാണ് പ്രസാദിന്റെ എയർ ആംബുലൻസ് ചെലവിലേക്കായി മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹം പണം നിക്ഷേപിക്കുന്നത്. ഇത്തരത്തിൽ വലിയ തുക സ്വരൂപിക്കപ്പെടുന്നതും അവശനിലയിലായ ഒരാളെ എയർ ആംബുലൻസ് തയാറാക്കി യൂറോപ്പിൽ നിന്നും കേരളത്തിൽ എത്തിക്കുന്നതും ആദ്യമായാണെന്നു കരുതപ്പെടുന്നു.
കോവിഡ് നിയന്ത്രണം ചൂണ്ടിക്കാട്ടി പ്രസാദിന്റെ ഭാര്യയ്ക്കും കുഞ്ഞിനും പോലും സന്ദർശനാനുമതി നൽകുന്നില്ലെന്ന പരാതിയും സുഹൃത്തുക്കൾ പങ്കിടുന്നു. മാത്രമല്ല ചെറുകുടലിൽ ക്യാൻസർ ബാധിച്ച പ്രസാദിന് മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയാൽ കുറച്ചു കാലം കൂടി ജീവിച്ചിരിക്കാൻ ഉള്ള സാധ്യതയും ഡോക്ടർമാർ തന്നെ പറയുന്നു. എന്നാൽ അത്തരം ശസ്ത്രക്രിയ ഇനി ആവശ്യമില്ലെന്ന നിലപാടാണ് എൻഎച്ച്എസ് സ്വീകരിച്ചിരിക്കുന്നതെന്നും സുഹൃത്തുക്കൾ പറയുന്നു. ഈ സാഹചര്യത്തിലാണ് പ്രസാദിനെ കുടുംബത്തിനൊപ്പം മെച്ചപ്പെട്ട ചികിത്സ കിട്ടാൻ വേണ്ടി
അടിയന്തരമായി നാട്ടിൽ എത്തിക്കാൻ ഉള്ള വഴി കൂടെ ജോലി ചെയ്യുന്നവരും മറ്റും ആലോചിച്ചത്. വളരെ ഭരിച്ച തുക വേണ്ടിവരും എന്നറിഞ്ഞിട്ടും ഉറ്റ സുഹൃത്തുക്കൾ തങ്ങളുടെ ഉദ്യമത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ല. ഏകദേശം 85000 പൗണ്ട് വാടകയിലാണ് പ്രസാദിനെ നാട്ടിൽ എത്തിക്കാൻ ഉള്ള ചാർട്ടർ വിമാനം കരാറായിരിക്കുന്നതെന്നു സൂചനയുണ്ട്. വിമാനത്താവളങ്ങൾ അടച്ചിരിക്കുക ആണെങ്കിലും അടിയന്തിര സേവനം എന്ന നിലയിൽ ഇത്തരം അവസരങ്ങളിൽ നിയമത്തിന്റെ നൂലാമാലകൾ മറികടക്കാൻ കഴിയും എന്നാണ് ഏവരുടെയും പ്രതീക്ഷ.
പ്രസാദിന് വേണ്ടി സുഹൃത്തുക്കൾ കണ്ടെത്തിയ മാർഗത്തിനു ഉറ്റ സുഹൃത്ത് ഷമീജ് ആണ് നേതൃത്വം നൽകുന്നത്. അമേരിക്കയിൽ നിന്നും പ്രസാദിന്റെ സഹോദരൻ കൂടിയായ പ്രജീഷ് ദാസിന്റെ അഭ്യർത്ഥനയിൽ രാകേഷ് കെ എന്ന സുഹൃത്തുമാണ് ഫണ്ട് റൈസിങ് നടത്തുന്നത്. പ്രസാദും പ്രജീഷും ജോലി ചെയുന്ന യുഎസ് ടി വലിയൊരു തുക സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെയുള്ള തുകയാണ് അമേരിക്കൻ മലയാളികളും യുകെ മലയാളികളും അടക്കമുള്ള ഇന്ത്യൻ സമൂഹം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. ഏകദേശം 85000 പൗണ്ട് വാടകയിലാണ് സ്വകാര്യ ജെറ്റ് വിമാനം എയർ ആംബുലൻസ് സൗകര്യത്തിൽ പ്രസാദിനെയും കൊണ്ട് പറക്കാൻ തയാറാകുന്നത്.
ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാൻ എംബസിയും നോർക്കയും കേരള സർക്കാരും ഒക്കെ കൂടെയുണ്ടെന്നാണ് ലഭ്യമായ വിവരം. യുകെയിലെ ലോക് കേരള സഭ അംഗമായ ടി ഹരിദാസും ആവശ്യമായ സഹായ നിർദ്ദേശങ്ങളുമായി പ്രസാദിന്റെ കുടുംബത്തെ സഹായിക്കാൻ ശ്രമിക്കുന്നു. ഇതിനിടയിൽ ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് രേഖകളും മറ്റും അതിവേഗത്തിൽ തയാറായിക്കൊണ്ടിരിക്കുകയാണ്. യാത്രക്കാവശ്യമായ ഇൻഷുറൻസ് അടക്കമുള്ള രേഖകളും ഉടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രസാദിന്റെ പത്നിയെ ഏൽപ്പിക്കാൻ ഉള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കുകയാണ്.
ത്രില്ലർ സിനിമകളെ വെല്ലും വിധമാണ് മലയാളികളുടെ മനസാക്ഷി അത്യപ്പൂർവ്വമായ ഒരു ജീവകാരുണ്യത്തിന്റെ കൈപിടിച്ച് പ്രസാദിനെ ജീവനോടെ പിറന്ന നാട്ടിൽ എത്തിക്കാൻ തയാറാകുന്നത്. തന്റെ ജീവിതത്തിൽ ഇനി അധികനാളുകൾ ബാക്കിയില്ലെന്നു പ്രസാദ് തിരിച്ചറിഞ്ഞ വേളയിലാണ് കോവിഡ് നിയന്ത്രങ്ങൾ ലോകമെങ്ങും ശക്തമായത്. ഇതോടെ അവസാന നാളുകൾ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും അടുത്തകണാമെന്ന ഈ യുവാവിന്റെ മോഹത്തിനും കരിനിഴൽ വീഴുക ആയിരുന്നു. എന്നാൽ ഇത് തിരിച്ചറിഞ്ഞ സുഹൃത്തുക്കളാണ് ഏതു വിധേനെയും പ്രസാദിനെ ജന്മനാട്ടിൽ തിരിച്ചെത്തിക്കണം എന്ന് ദൃഢ നിശ്ചയം ചെയ്തത്. സി ഇ ഓ അടക്കം ഇന്ത്യക്കാരനായ യുഎസ് ടി ഗ്ലോബലിലെ 24000 ജീവനക്കാരുടെ സാന്നിധ്യവും ഈ ഉദ്യമത്തിന് ശരവേഗത്തിൽ ഫലപ്രാപ്തി ഉണ്ടക്കാൻ സഹായകമായി. തുടക്കത്തിൽ ഫണ്ട് കണ്ടെത്താനുള്ള പ്രയാസം പലരും ചൂൺടികാട്ടിയെങ്കിലും പ്രസാദിന്റെ സുഹൃത്തുക്കളും മറ്റും നൂറിന്റെ ഗുണിതങ്ങളായി തുക കൈമാറിയതോടെ ഓരോ നിമിഷത്തിലും പണം പെരുകി കയറുകയായിരുന്നു.
ആയിരം പൗണ്ട് വരെ നൽകിയവരും കൂട്ടത്തിലുണ്ട്. അമേരിക്കയിൽ നിന്നും പാതി തുക കണ്ടെത്താം എന്നാണ് കരുതിയതെങ്കിലും അതിനേക്കാൾ കൂടുതൽ തുകയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം യുകെയിൽ കോവിഡ് രോഗം മൂലം മരിച്ച റെഡ് ഹിൽ മലയാളി സിന്റോക്ക് വേണ്ടി 70000 പൗണ്ടോളം നൽകിയ യുകെ മലയാളികളെ വീണ്ടും ഞെട്ടിച്ചാണ് ദിവസങ്ങളുടെ അകാലത്തിൽ വീണ്ടും 30000 പൗണ്ടിലേറെ ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചു വീണ്ടും പ്രവാസി ലോകത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.
പ്രവാസിക്ക് ഒരു ദുരിതം സംഭവിച്ചാൽ അതിനെ താങ്ങിയെടുക്കാൻ മറ്റാരും വേണ്ട, പ്രവാസി തന്നെ മതിയാകും എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് പ്രസാദിന്റെ ജീവന് തുണയായി മാറുന്ന യുകെയിലെയും അമേരിക്കയിലെയും പ്രവാസി സമൂഹം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്