കഴുക്കോൽ ഊരാൻ മുന്നിൽ നിന്നതു എയർ ഇന്ത്യ; ചൂട്ടു കത്തിച്ചു ജെറ്റ് എയർവെയ്സും; പതിവ് പോലെ യാത്രക്കാരോട് ഒപ്പം നിന്ന് ആശ്വാസമേകി കച്ചവടത്തിനൊപ്പം മനുഷ്യത്വവും നിറച്ച് എമിറേറ്റ്സ്; വെള്ളപ്പൊക്കത്തിൽ വിമാന കമ്പനികൾ ചെയ്തതുകൊടു ക്രൂരതകൾ; മനുഷ്യത്വം മരവിച്ച വിമാനക്കമ്പനികൾ ചൂഷകരുടെ വേഷത്തിലെത്തുമ്പോൾ പ്രവാസിയെ പിഴിയാൻ മുന്നിൽ നിൽക്കുന്ന സർക്കാരും ഇതൊന്നും കാണുന്നില്ല
കെ ആർ ഷൈജുമോൻ
ലണ്ടൻ: ഓഫ് സീസൺ സമയത്തു പോലും എമിറേറ്സിൽ യാത്ര ചെയ്യാൻ ശരാശരി 50 പൗണ്ടെങ്കിലും(ഏകദേശം 4600 രൂപ) യുകെ മലയാളികൾ മുടക്കേണ്ടി വരും , അതായതു കുടുംബം ഒന്നിച്ചു യാത്ര ചെയ്യുമ്പോൾ മിനിമം 200 പൗണ്ട്(ഏകദേശം 18000രൂപ) . സീസണിൽ ഈ നിരക്ക് വത്യാസം 50000 രൂപ മുതൽ 75000 രൂപ വരെയായി ഉയരുകയും ചെയ്യാം . എന്നാൽ ഈ പണനഷ്ടം കാര്യമാക്കാതെ ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ ഗുണം യാത്രക്കാർ ശരിക്കറിഞ്ഞത് ഇക്കഴിഞ്ഞ വെള്ളപ്പൊക്ക കാലത്താണ് .
ഇന്ത്യക്കാരുടെ സ്വന്തം എയർ ലൈൻ എന്ന് അഭിമാനത്തോടെ ഓരോ ഇന്ത്യക്കാരനും പറയുന്ന എയർ ഇന്ത്യ അവസരത്തിനൊത്തു പുര കത്തിയപ്പോൾ കഴുക്കോൽ ഊരാൻ ശ്രമിച്ചെങ്കിൽ ജെറ്റ് എയർവേയ്സ് കൊച്ചി യാത്രക്കാരെ തോന്നിയ ഇടങ്ങളിൽ ഇറക്കിവിട്ടു പെരുവഴിലാക്കാനും മിടുക്കു കാട്ടി . എന്നാൽ എമിറേറ്റ്സ് യാത്രക്കാർ അല്പം വൈകിയാണെങ്കിലും സുരക്ഷിതമായി വീടുകളിൽ എത്തി എന്നതാണ് വെള്ളപ്പൊക്ക ശേഷമുള്ള വിമാന യാത്രക്കാരുടെ അനുഭവത്തിൽ ആകാശം മുട്ടെ നിൽക്കുന്ന വികാരം .
വെള്ളപ്പൊക്കം രൂക്ഷമായ ദിവസങ്ങളിൽ എയർ ഇന്ത്യ , ജെറ്റ് എയർവേസ് തുടങ്ങിയ കമ്പനികളിൽ നാട്ടിലേക്കു യാത്ര തിരിച്ച വിദേശ മലയാളികളിൽ നല്ല പങ്കും ഡൽഹി , മുംബൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിൽ കുടുങ്ങുക ആയിരുന്നു . ഡൽഹിയിലും മുംബൈയിലും എത്തിയവർ ബഹളം കൂട്ടിയപ്പോൾ ഒരുവിധം തിരുവനന്തപുരം വരെ എത്തിക്കാൻ രാഷ്ട്രീയ സമ്മർദം വരെ വേണ്ടി വന്നു . എന്നാൽ ജെറ്റ് ബാംഗ്ലൂരിൽ എത്തിച്ച യാത്രക്കാരോട് പറഞ്ഞ ന്യായമാണ് ഏറെ വിചിത്രം , കൊച്ചിക്കു ഏറ്റവും അടുത്തുള്ള വിമാനത്താവളം വരെ എത്തിച്ചു കഴിഞ്ഞു , ഇനി ഉള്ള യാത്രയിൽ തങ്ങൾക്കു പങ്കില്ല എന്ന മറുപടിയാണ് കുഞ്ഞു കുട്ടികളും വൃദ്ധരും അടക്കമുള്ളവർക്കു കേൾക്കേണ്ടി വന്നത് . റോഡ് മാർഗമുള്ള ഗതാഗതം സാധ്യമല്ലാത്ത സാഹചര്യത്തിൽ കൂടിയാണ് ജെറ്റ് എയർവേസ് മനുഷ്യത്വ രഹിതമായ ഈ നടപടിക്കു തയാറായത്.
യാത്രക്കാരുടെ പരാതികൾ കേൾക്കാൻ പോലും ഉത്തരവാദിത്തം ഉള്ള ഒരു ഉദ്യോഗസ്ഥർ പോലും എയർപോർട്ടിൽ ഇല്ലാതിരിക്കെ സഹായം തേടി വ്യോമയാന , വിദേശകാര്യ മന്ത്രിമാർക്ക് ട്വീറ്റ് ചെയ്തും രാത്രിയിൽ പോലും കുഞ്ഞുങ്ങളുമായി വിമാനത്താവളങ്ങളിൽ യാത്രക്കാർ കുത്തിയിരിപ്പു നടത്തേണ്ടി വന്നതും ജെറ്റിന് സൃഷ്ട്ടിച്ച നാണക്കേട് ഏറെ വലുതാണ് . കോടികളുടെ പരസ്യം ചെയ്യുന്നതിനേക്കാൾ ഗുണകരമാണ് ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യത്വപൂർണമായ നിലപാട് സ്വീകരിക്കുന്നതിലൂടെ ലഭിക്കുക എന്ന് അനുഭവങ്ങൾ ഏറെയുണ്ടായിട്ടും പഠിക്കാൻ തയാറാകാത്തത് യാത്രക്കാരോടുള്ള ദാർഷ്ട്യം കൂടിയായാണ് വിലയിരുത്തപ്പെടുന്നത് .
എന്നാൽ യാത്രക്കാരെ എല്ലായ്പ്പോഴും തന്നെ മികച്ച പരിഗണനയിൽ സമീപിക്കുന്ന എമിറേറ്റ്സ് ആകട്ടെ കൊച്ചിക്കു ടിക്കറ്റ് എടുത്തവരെ ലഭ്യമായ വിമാനത്താവളങ്ങൾ വഴി തിരുവനന്തപുരം വരെ എത്തിക്കാൻ ഉള്ള സന്മനസ് കാണിച്ചു . കൊച്ചി വിമാനത്താവളം അടച്ച സാഹചര്യത്തിൽ അവർക്കു അതിനെ കഴിയുമായിരുന്നുള്ളൂ . ഇത് തന്നെ തിരുവനന്തപുരത്തേക്കു നേരിട്ട് പറക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ മുംബൈ വഴിയും തിരുവനന്തപുരത്തെത്തിക്കാൻ എമിറേറ്റ്സ് മിടുക്കു കാട്ടി . കാത്തിരിപ്പു സമയം ഒഴിവാക്കാൻ വേണ്ടിയാണു നഷ്ടം സഹിച്ചും എമിറേറ്റ്സ് ഈ വളഞ്ഞ വഴി സ്വീകരിച്ചത് .
ഇതിലൂടെ ഏതാനും മണിക്കൂർ മാത്രം വൈകി മധ്യ കേരളത്തിലെ യാത്രക്കാർ വെള്ളപൊക്കം രൂക്ഷമായ ആദ്യ ദിനങ്ങളിൽ വീടെത്തുകയും ചെയ്തു . യാത്രക്കാർക്കും അവരെ കാത്തിരുന്ന ബന്ധുക്കൾക്കും ഇതുവഴി കിട്ടിയ ആശ്വാസം പണ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ വലുതാണ് എന്ന പാഠമാണ് എയർ ഇന്ത്യ , ജെറ്റ് തുടങ്ങിയ കമ്പനികൾ പഠിക്കേണ്ടത് .
എന്നാൽ അങ്ങോട്ടുള്ള യാത്രയേക്കാൾ ക്രൂരമായാണ് ഈ രണ്ടു സർവീസുകളും തിരിച്ചുള്ള യാത്രയിൽ കസ്റ്റമേഴ്സിനോട് പെരുമാറിയത് . മടക്കയാത്രയ്ക്ക് തിയതി മാറ്റി എടുക്കാൻ എയർ ഇന്ത്യ അടക്കമുള്ളവർ അധിക പണം ആവശ്യപ്പെട്ട നെറികേടും വെള്ളപ്പൊക്ക ദുരിതത്തിനൊപ്പം യാത്രക്കാർക്ക് നേരിടേണ്ടി വന്നു . എന്നാൽ ലഭ്യമായ ഏതു വിമാനത്തിലും യാത്ര തരപ്പെടുത്തി കൊടുക്കാൻ തയ്യാറായി സർവ സഹായവുമായി മടക്കയാത്രയിലും എമിറ്ററേറ്സ് വേറിട്ട് നിന്നു . മിക്കവർക്കും യാത്രക്കാർ ആവശ്യപ്പെട്ട തീയതികൾ തന്നെ മടക്കയാത്രയ്ക്ക് നല്കാൻ എമിരേറ്റ്സ് തയ്യാറായി എന്നതും ദുരന്തത്തെ മികച്ച മാനേജ്മെന്റ് വൈഭവത്തിൽ കൈകാര്യം ചെയ്യാൻ എമിറേറ്റിസിന് സാധിച്ചു എന്നതിന്റെ തെളിവായി അവശേഷിക്കുകയാണ് . പുര കത്തുമ്പോൾ കഴുക്കോൽ ഊരുക എന്ന പ്രയോഗം ഓർമ്മിപ്പിച്ചു യാത്രക്കാരെ പിഴിയാൻ ഇറങ്ങിയ എയർ ഇന്ത്യക്കെതിരെ ഔദ്യോഗിക തലത്തിൽ പരാതി നൽകേണ്ട ഗതികേടും പലർക്കും ഉണ്ടായി .
എന്നാൽ മടക്കയാത്രയ്ക്ക് തിരക്കുണ്ടായിരുന്നവർ പലരും ആവശ്യപ്പെട്ട പണവും നൽകിയാണ് ടിക്കറ്റ് തരപ്പെടുത്തിയത് . ഈ നെറികേടിനു ടിക്കറ്റിങ് ഏജൻസികളെ കുറ്റപ്പെടുത്താൻ ഉള്ള മിടുക്കും എയർ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായി . കൊച്ചിക്കു പകരം തിരുവനന്തപുരത്തു നിന്ന് ആദ്യം ചാർട്ടർ ചെയ്ത ഫ്ളൈറ്റുകളിൽ പറക്കാൻ അവസരം നോക്കിയവർക്കാണ് അധികമായി പണം മുടക്കേണ്ടി വന്നത് . ഇതാകട്ടെ ടിക്കറ്റ് ഇഷ്യു ചെയ്ത ഏജൻസികളും ഉപയോക്താക്കളും തമ്മിലുള്ള ബന്ധം വഷളാക്കാനും കാരണമായി . എന്നാൽ ഇതൊക്കെ ബിസിനസിന്റെ ഭാഗമാണ് എന്ന അഴകൊഴമ്പൻ സമീപനമാണ് എയർ ഇന്ത്യ സ്വീകരിച്ചത് . ഇതാണ് അനുഭവമെങ്കിൽ ഭാവിയിൽ എങ്ങനെ കമ്പനിയെ വിശ്വസിച്ചു ടിക്കറ്റ് വിൽക്കും എന്ന ഏജൻസികളുടെ ചോദ്യത്തിനും വെക്തമായ ഉത്തരം നല്കാൻ എയർ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല .
അതേസമയം എന്തിനും ഏതിനും പ്രവാസി സമൂഹത്തെ പിഴിയുന്ന കേന്ദ്ര , കേരള സർക്കാരുകൾ ഈ അനീതി കണ്ടിട്ടും അതിനെതിരെ ശബ്ദിക്കുന്നില്ല എന്നതാണ് അതിശയം . വെള്ളപ്പൊക്ക കെടുതിയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ പ്രവാസികൾ കനിയണമെന്നു നാഴികക്ക് നാൽപതു വട്ടം മൊഴിയുന്ന മുഖ്യമന്ത്രിയുടെ കണ്ണിൽ ഈ വിവരം എത്തിയിട്ടില്ല എന്ന് വിശ്വസിക്കാൻ പ്രയാസമാണ് . വെള്ളപൊക്കം രൂക്ഷത കാട്ടിയ ഓഗസ്റ്റ് 20 നു തന്നെ അതിനേക്കാൾ രൂക്ഷതയിൽ യാത്രക്കാരെ പിഴിയാൻ മിടുക്കു കാട്ടിയ എയർ ഇന്ത്യയുടെ നടപടി ചോദ്യം ചെയ്യാൻ കേരളത്തിൽ ഒരു രാഷ്ട്രീയക്കാരനും സമയം ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
പ്രവാസികൾ ദുരന്തം നേരിടാൻ നൽകിയത് പോരാതെ ഇനി മന്ത്രികൂട്ടം വിദേശങ്ങളിലേക്ക് പറക്കാൻ തയ്യാറെടുക്കുന്ന അവസരത്തിലും പ്രവാസിയുടെ പ്രശ്നനങ്ങളിൽ കണ്ണ് വയ്ക്കാൻ കേരള രാഷ്ട്രീയം ഇനിയും തയാറല്ല എന്നതിന്റെ ഉത്തമ തെളിവ് കൂടിയാണ് വെള്ളപ്പൊക്കം നേരിട്ട പ്രവാസി മലയാളികൾ നേരിടുന്ന ഈ ഇരുട്ടടി തെളിയിക്കുന്നത്. അവധിക്കലത്തെ തിരക്കിൽ അൽപ ലാഭം നോക്കിയവർക്കും പേരും ചേതം എന്നത് അന്വര്ഥമാക്കിയാണ് എയർ ഇന്ത്യ , ജെറ്റ് അയർവേസ് തുടങ്ങിയ കമ്പനികൾ വെള്ളപ്പൊക്കത്തെ കൈകാര്യം ചെയ്തത് . അതേസമയം ഉപയോക്താക്കളുടെ ഭാഗത്തു നിന്നും പരമാവധി പരാതികൾ ഇല്ലാത്ത തരം സമീപനം സ്വീകരിക്കണം എന്നാണ് എമിരേറ്റ്സ് കോര്പറേറ് വിഭാഗം കീഴ്ഘടകങ്ങൾക്കു നൽകിയ നിർദ്ദേശം .
കച്ചവട താല്പര്യങ്ങൾക്കൊപ്പം ഉപഭോക്ത്ര താത്പര്യത്തിലും മുൻതൂക്കം നല്കുന്നതിലാണ് തങ്ങൾ ലോകോത്തര വിമാന സർവീസായി നിലനിൽക്കുന്നത് എന്ന് ഒരിക്കൽ കൂടി തെളിയിക്കാൻ ഉള്ള അവസരമായാണ് കേരളത്തിലെ വെള്ളപ്പൊക്കത്തെ എമിരേറ്റ്സ് കൈകാര്യം ചെയ്തത് . വെള്ളപ്പൊക്കം രൂക്ഷമായപ്പോൾ അടിയന്തര ക്രൈസിസ് വിഭാഗം സജ്ജമാക്കിയാണ് ഈ ഘട്ടങ്ങൾ എമിരേറ്റ്സ് തരണം ചെയ്തതും . കൊച്ചി വിമാനത്താവളം തുറന്നിട്ടും തിരുവനന്തപുരത്തു നിന്ന് പറക്കാൻ ടിക്കറ്റ് നൽകിയവർക്ക് ആ സൗകര്യം ഉപയോഗപ്പെടുത്താമെന്നും എമിരേറ്റ്സ് അറിയിച്ചിട്ടുണ്ട് .
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്