മാണിക്യക്കല്ല് തേടിപ്പോയി വെന്തുരുകിയ സിനിമാ ജീവിതം; പെരുന്തച്ചൻ എന്ന ക്ലാസിക്ക് ചിത്രത്തിനുശേഷം ഒറ്റപ്പടവുമില്ലാതെ അജയൻ ഒതുങ്ങിപ്പോയതിനുപിന്നിൽ എംടി യുടെ 'മാണിക്യകല്ല്' സിനിമയാക്കാനുള്ള ആഗ്രഹം; തന്റെ ജീവിതം തകർത്തത് ഗുഡ്നൈറ്റ് മോഹനും പ്രിയദർശനുമാണെന്ന് ഒരിക്കൽ തുറന്നടിച്ചു; ഒറ്റ ചിത്രമെടുത്ത് മലയാളികളുടെ മനംകവർന്ന സംവിധായകൻ അജയന്റെ വിയോഗത്തിൽ നടുങ്ങി സഹൃദയർ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഒറ്റപ്പടംകൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കുടിയേറിയ സംവിധായകൻ. മലയാളിക്ക് സുപരിചതനായ തോപ്പിൽഭാസിയുടെ മകൻ അജയന് മലയാള സിനിമാലോകം വിധിച്ചത് ദേശീയ അവാർഡുകൾ ഉൾപ്പെടെ നേടിയ പെരുന്തച്ചൻ എന്ന ഒരേ ഒരു സിനിമയായിരുന്നു. എംടി വാസുദേവൻ നായരുടെ 'മാണിക്യക്കല്ല' എന്ന കുട്ടികൾക്കായുള്ള നോവലിൻെ ചലച്ചിത്രാവിഷ്ക്കാരത്തിനുള്ള ശ്രമത്തിലായിരുന്നു അജയൻ പിന്നീട്. ഹോളിവുഡ്ഡിലും ഡിസ്നിലാൻഡിലുമൊക്കെ സ്പെഷ്യൽ ഇഫക്ടുകൾ അന്വേഷിച്ചു നടന്ന അദ്ദേഹം ചിത്രം നടക്കില്ലെന്ന് അറിഞ്ഞതോടെ കടുത്ത മാനസിക സംഘർഷത്തിലുമായി.
ആദ്യമേതന്നെ പെരുന്തച്ചനെപ്പോലുള്ള ഒരു വലിയ പടം ചെയ്തിനാൽ ചെറിയ പ്രോജക്റ്റുകൾക്ക് അദ്ദേഹത്തെ ആരും വിളിച്ചില്ല. അന്തർമുഖനായ അജയനാവട്ടെ എവിടെയും അവസരം തേടിപോയതുമില്ല. സിനിമാരംഗം അടക്കിഭരിക്കുന്ന ചില പ്രമാണിമാർ തനിക്കെതിരെ സംഘടിതമായ ഗൂഢാലോചന നടത്തിയതായി അജയൻ കരുതിയിരുന്നു. ദുഷ്പ്രചാരണം നടത്തി അവർ ഈ രംഗത്തുനിന്നും തന്നെ അകറ്റിനിർത്തുന്നു. ചുറ്റുംസഹായിവൃന്ദങ്ങളോ ഗോഡ്ഫാദറോ ഇല്ലാത്ത, കഴിവുകൊണ്ട് ശ്രദ്ധിക്കപ്പെടേണ്ട ഒരു നവാഗതന് നേരിടേണ്ടിവന്ന മഹാദുരന്തത്തിന്റെ നേർക്കാഴ്ചയാണ് അജയന്റെ സിനിമാജീവിതം. 1990ൽ ഇറങ്ങിയ പെരുന്തച്ചനുശേഷം ഇതുവരെ ഒരുപടംപോലും അജയന് ചെയ്യാൻ കഴിയാഞ്ഞത് മലയാള ചലച്ചിത്രമേഖലയുടെയും നഷ്ടമാണ്.
നിർമ്മാതാവ് ഗുഡ്നൈറ്റ് മോഹനനും സംവിധായകൻ പ്രിയദർശനുമാണ് തന്റെ സിനിമാ ജീവിതം തകർത്തതെന്ന് അദ്ദേഹം ഒരിക്കൽ ആരോപിച്ചുിരുന്നു. 'മാണിക്യക്കല്ലിന് എം ടി എഴുതിയ തിരക്കഥ ഗുഡ്നൈറ്റ് മോഹൻ കരസ്ഥമാക്കുകയായിരുന്നു. ഈ പടം പ്രിയദർശൻ സംവിധാനം ചെയ്യുമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. രണ്ടുവർഷത്തോളം ഇതിനായി ശ്രമിച്ചെങ്കിലും പിന്നീടത് മുടങ്ങിപ്പോവുകയും ചെയ്തു. അന്ന് മാണിക്യകല്ല് യാഥാർഥ്യമാവുകയാണെങ്കിൽ റസൂൽ പൂക്കൂട്ടിക്ക് മുമ്പേ ഓസ്കർ അവാർഡ് കേരളത്തിൽ എത്തുമായിരുന്നു'.
സിനിമയും നാടകവും രാഷ്ട്രീയവുമൊക്കെ ചെറുപ്പകാലത്തുതന്നെ തോപ്പിൽഭാസിയുടെ മകൻ അജയന്റെ മനസ്സിൽ കുടിയേറിയതാണ്. ഒരു പൈലറ്റാകാൻ കൊതിക്കുകയും എന്നാൽ, സംവിധാനസഹായിയായി സിനിമാരംഗത്ത് വരികയും ചെയ്ത അജയൻ പക്ഷേ, മദിരാശി അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും സിനിമാട്ടോഗ്രാഫിയിലാണ് ഒന്നാം റാങ്കോടെ ബിരുദം നേടിയത്. ഏതാനും ഡോക്യുമെന്ററികൾ ചെയ്തുകൊണ്ടാണ് തുടക്കം. തകര, പ്രയാണം, ഒഴിവുകാലം തുടങ്ങിയ എത്രയോ ചിത്രങ്ങളുടെ പണിപ്പുരയിൽ സിനിമാലോകത്തെ പെരുന്തച്ചന്മാരായിരുന്ന ഭരതനും പത്മരാജനുമായുള്ള ദീർഘകാലത്തെ സഹവാസവും തന്റെ കുടുംബത്തിന്റെ കലാപാരമ്പര്യവുമാണ് ഒരു സ്വതന്ത്രസംവിധായകന്റെ മേലങ്കിയണിയാനുള്ള ആത്മധൈര്യം അദ്ദേഹത്തിന് പകർന്നുകൊടുത്തത്.
ഇൻസ്റ്റിറ്റൂട്ടിൽനിന്ന് പഠിച്ചിറങ്ങിയശേഷം ഒരു തിരക്കഥ എഴുതിക്കിട്ടണമെന്ന ആവശ്യവുമായാണ് അജയൻ ആദ്യം എം ടി.യുടെ അടുത്തുചെന്നത്. മാണിക്യക്കല്ല് എന്ന അദ്ദേഹത്തിന്റെ ബാലസാഹിത്യകൃതി സിനിമയാക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ എം ടി.ക്കും വലിയ താത്പര്യം. വലിയ ഹിറ്റുപടങ്ങൾക്കൊന്നും നിൽക്കാതെ ഇതുപോലെ ഒരു സുരക്ഷിതമല്ലാത്ത ഒരു പ്രോജക്റ്റിന് ഈ ചെറുപ്പക്കാരൻ വന്നത് തന്നെ അമ്പരിപ്പിച്ചിരുന്നു എന്ന് എംടി പിന്നീട് എഴുതി. പക്ഷേ, എന്തുകൊണ്ടോ അന്നത് നടന്നില്ല.
വർഷങ്ങൾക്കുശേഷം പെരുന്തച്ചന്റെ കഥ സിനിമയാക്കണമെന്ന ആവശ്യവുമായി അദ്ദേഹം വീണ്ടും എം ടി.യെ തേടിച്ചെന്നു. 'ആലോചിക്കാം' എന്നുമാത്രമാണ് എം ടി. അപ്പോൾ പറഞ്ഞത്. ഇരുവരും പിരിഞ്ഞു. തിരക്കൊഴിഞ്ഞ സമയത്ത് അജയനുവേണ്ടി എം ടി. പെരുന്തച്ചൻ എഴുതാൻ തുടങ്ങി. വാസ്തുശാസ്ത്രപാരമ്പര്യം ഇന്നും നിലനിൽക്കുന്ന മംഗലാപുരത്തെ കുന്ദാപുരം എന്ന ഗ്രാമത്തിൽ നാലുമാസം താമസിച്ച് പഴങ്കഥകളും ഐതിഹ്യങ്ങളും തച്ചുശാസ്ത്രഗ്രന്ഥങ്ങളും ആഴത്തിൽ പഠിച്ചശേഷമാണ് എം ടി. തിരക്കഥ പൂർത്തിയാക്കിയത്. നായകനായി തിലകൻ മതിയെന്ന് നിർദ്ദേശിച്ചതും എം ടി.തന്നെ.
ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിയിരുന്ന തിലകൻ അത് മാറ്റിവെച്ചിട്ടാണ് പടവുമായി സഹകരിച്ചത്. കേവലം 57 ദിവസംകൊണ്ട് ചിത്രീകരണം പൂർത്തിയായി. ഒരു സിനിമയ്ക്ക് 50-60 ലക്ഷം രൂപ വേണ്ടിവരുമായിരുന്ന അക്കാലത്ത് പെരുന്തച്ചന് ചെലവായത് വെറും 32 ലക്ഷം.
1990ൽ ഭാവചിത്രയുടെ ബാനറിൽ ജയകുമാർ നിർമ്മിച്ച് തിയേറ്ററുകളിലെത്തിച്ച പെരുന്തച്ചൻ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി. ഏറ്റവും മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്കാരം അജയന് ഈ ചിത്രം നേടിക്കൊടുത്തു. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആദ്യമായി തിലകന് ലഭിക്കുന്നത് ഈ ചിത്രത്തിനാണ്. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച കലാസംവിധാനം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം വാരിക്കൂട്ടി.
പെരുന്തച്ചൻ നൂറും നൂറ്റിഅൻപതും ദിവസം പിന്നിട്ട് കേരളത്തിലങ്ങോളമിങ്ങോളം നിറഞ്ഞ സദസ്സുകളിൽ തകർത്തോടുമ്പോൾ പഴയ മാണിക്യക്കല്ല് അജയൻ വീണ്ടും പൊടിതട്ടിയെടുത്തു. തുടർന്നുള്ള രണ്ടുരണ്ടര വർഷക്കാലം അതിന് ദൃശ്യഭാഷ്യം ഒരുക്കുന്നതിനുള്ള തീവ്രയജ്ഞത്തിലായിരുന്നു. കമ്പ്യൂട്ടർ ആനിമേഷനും അനുബന്ധ സാങ്കേതികവിദ്യകളും സാർവത്രികമല്ലാതിരുന്ന അക്കാലത്ത് സ്പെഷൽ ഇഫക്ടുകളെപ്പറ്റി പഠിക്കാൻ അമേരിക്കയിലും യൂറോപ്പിലുമുള്ള ധാരാളം സ്ഥാപനങ്ങൾ അദ്ദേഹം പലതവണ സന്ദർശിച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ള വിദഗ്ധരുമായി ആശയവിനിമയം നടത്തി. ഈ തരത്തിൽപ്പെട്ട ധാരാളം ക്ളാസിക് സിനിമകൾ കണ്ടു. ഊണും ഉറക്കവുമുപേക്ഷിച്ചുള്ള ഓട്ടത്തിനിടെ സ്വന്തം കാര്യങ്ങൾപോലും മറന്നു.
മൈസൂരിലെ ലളിതമഹാൾ എന്ന പുരാതനമായ കൊട്ടാരമാണ് ചിത്രീകരണത്തിനായി അജയൻ മനസ്സിൽ കണ്ടുവെച്ചത്. ബെംഗളൂരുവിലുള്ള ഏതാനും കുട്ടികളെ അഭിനേതാക്കളായി തീരുമാനിച്ചു. അഭിനേതാക്കൾ, സാങ്കേതിക വിദഗ്ദ്ധർ, ലൊക്കേഷൻ എന്നിങ്ങനെയുള്ള
പല കാര്യങ്ങളിലും ഏകദേശ ധാരണയായി. പക്ഷേ, അവിടെനിന്ന് പിന്നെ ഒന്നും മുന്നോട്ടുപോയില്ല. ആദ്യചിത്രത്തിന് നവാഗതസംവിധായകനുള്ള ദേശീയ അവാർഡ് നേടിയ ആൾക്ക് രണ്ടാമത്തെ ചിത്രം ഒരിക്കലും ചെയ്യാൻ കഴിഞ്ഞില്ല! ഒന്നുരണ്ട് ഡോക്യുമെന്ററികൾ ചെയ്തെങ്കിലും അടുത്ത സിനിമ എന്ന ആഗ്രഹം കൈയെത്താദൂരത്ത് തുടർന്നു. ഒരു സിനിമ സ്വന്തമായി നിർമ്മിച്ച് സംവിധാനം ചെയ്യാനുള്ള ശ്രമങ്ങൾ ഇദ്ദേഹം ഇടയ്ക്ക് നടത്തിയെങ്കിലും വിജയിച്ചില്ല. അജയൻ അതോടെ ഏകാന്തതയിൽ ഒതുങ്ങിക്കൂടി.
തന്റെ കൈയിൽനിന്ന് ഗുഡ്നൈറ്റ് മോഹനും പ്രിയദർശനും ചേർന്ന് തിരക്കഥ തട്ടിയെടുത്തതായും ചില പ്രമാണിമാർ തന്റെ പടം മുടക്കാൻ ശ്രമിക്കുന്നുവെന്നും അജയൻ നിരന്തരം ആരോപിച്ചിരുന്നു. തനിക്ക് എന്ത് പ്രോജക്ടുകൾ വന്നാലും അയാൾ വലിയ സിനിമകൾ മാത്രമേ ചെയ്യൂവെന്ന് പറഞ്ഞ് അവസരം ഇവർതട്ടിക്കളയുമെന്ന് അദ്ദേഹം പറയുന്നു. അജയനായിട്ട് എവിടെയും അവസരങ്ങൾ തേടിപോയില്ല. ഇടക്കാലത്ത് അതിഭീകരമായ മദ്യപാനവും അജയനുണ്ടായി. എംടിക്കുമുന്നിൽവെച്ചുപോലും ഒരിക്കൽ താൻ മദ്യപിച്ചിരുന്നെന്നും പിന്നീട് കുറ്റബോധം കാരണം മദ്യപാനം പൂർണ്ണമായും നിർത്തിയെന്ന് തുറന്നടിക്കാനും അജയന് മാത്രമേ കഴിഞ്ഞിട്ടുള്ള. പിന്നീടുള്ള ദീർഘകാലത്തെ വിസ്മൃതിക്കുശേഷമാണ് തന്റെ പിതാവിന്റെ അത്മകഥയായ 'ഒളിവിലെ ഓർമ്മകൾ' സിനിമയാക്കണമെന്ന ആഗ്രഹം അജയൻ മുന്നോട്ടുവെച്ചത്. പക്ഷേ കാലം അതിന് അനുവദിച്ചില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍