ഗോവിന്ദച്ചാമിയെ പത്രത്തിലൂടെയുള്ള പരിചയം മാത്രം; ആളൂർ എന്ന അഭിഭാഷകനെ കുറിച്ച് കേൾക്കുന്നത് ഈ കോടതി വിധി വന്നപ്പോൾ; മതപരിവർത്തനവും വിദേശ ഫണ്ടും ഞങ്ങളുടെ പരിപാടിയല്ല; ആരുമില്ലാതെ തെരുവിൽ അലയുന്നവർക്ക് ജീവിതം കൊടുക്കുന്നവരോട് ഇത്രയും ദ്രോഹം അരുത്: ആകാശപ്പറവകളുടെ സ്ഥാപകനായ വൈദികന് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തൂക്കു കയറിൽ നിന്നും രക്ഷിച്ചത് ആരാണ്? ഒരു തെരുവ് തെണ്ടിയായ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാൻ അഡ്വ. ആളൂരിന് ലക്ഷങ്ങൾ നൽകിയോ? ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് സ്വന്തം അന്വേഷിച്ച് കണ്ടെത്തിയ ഉത്തരവുമായി പോപ്പുലർ ഫ്രണ്ടിന്റെ തേജസ് ദിനപത്രവും ഒരു വിഭാഗം സംഘപരിവാർ പ്രവർത്തകരും ഏതാനും ദിവസങ്ങളായി രംഗത്തുണ്ട്. ഗോവിന്ദച്ചാമിക്ക് വേണ്ടി ലക്ഷങ്ങൾ ഫീസ് നൽകിയ വക്കീലിനെ വച്ചത് ചാർലി തോമസ് എന്ന പേരിൽ മതം മാറിയ ഗോവിന്ദച്ചാമിക്ക് വേണ്ടിയാണെന്നായിരുന്നു ആരോപണങ്ങൾ. ഇക്കാര്യത്തിന് കൂട്ടു നിന്നത് ആകാശപ്പറവകൾ എന്ന സംഘടനയാണെന്ന ആരോപണമായിരുന്നു കഴിഞ്ഞ ദിവസം തേജസ് ഉന്നയിച്ചത്.
കോയമ്പത്തൂരിൽ വച്ച് ആകാശപ്പറവകൾ എന്ന ക്രിസ്ത്യൻ മിഷിണറി സംഘടനയിലൂടെ ഗോവിന്ദച്ചാമി മതം മാറിയിരുന്നുവെന്നും ഈ പേര് മറച്ചുവച്ചാണ് ചാമിക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കി വക്കീലിനെ ഏർപ്പാടാക്കിയതെല്ലാം ഫാ. ജോർജ് കുറ്റിക്കൽ അച്ചന്റെ നേതൃത്വത്തിലുള്ള സംഘടനയാണെന്നാണ് സംഘപരിവാറുകാരും തീവ്രഇസ്ലാമികവാദികളുടെ തേജസ് പത്രവും ഒരേ സ്വരത്തിൽ ആരോപിച്ചത്. തേജസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അക്കമിട്ട മറുപടിയുമായി ആകാശപ്പറവകൾ രംഗത്തെത്തി.
തേജസ് പത്രവും സംഘപരിവാർ അണികളും നടത്തുന്നത് തികച്ചും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നാണ് സംഘടനയുടെ സ്ഥാപകനായി ഫാ. ജോർജ്ജ് കുറ്റിക്കലച്ചൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഇവർ ഉന്നയിക്കുന്നതെല്ലാം യാതൊരു അടിസ്ഥാനവുമില്ലാത്ത നുണക്കഥകളാണ്. സൗമ്യ വധിക്കപ്പെട്ട വേളയിൽ ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ മറ്റെല്ലാവരെയും പോലെ സന്നദ്ധ പ്രവർത്തനവുമായി ഞങ്ങളുടെ സഭയിലെ വൈദികരും അടക്കമുള്ളവർ രംഗത്തുണ്ടായിരുന്നു. അന്ന് ഷൊർണ്ണൂരിൽ ആകാശപ്പറവകളുടെ നേതൃത്വത്തിൽ ഒരു ശാന്തിയാത്ര നടത്തുകയുമുണ്ടായി. സൗമ്യയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനായി ആ വീട്ടിലും പോയിരുന്നു. ഈ സമയത്താണ് ഗോവിന്ദച്ചാമിക്ക് വേണ്ടിയാണ് രംഗത്തെത്തിയതെന്ന വിധത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണം ഉണ്ടായത്. ഇങ്ങനെയൊരു ആരോപണം ഉണ്ടായ ശേഷം വിവാദങ്ങൾ ഒഴിവാക്കാൻ പിന്നീട് അവിടേക്ക് പോയിട്ടില്ലെന്നും കുറ്റിക്കലച്ചൻ വ്യക്തമാക്കി.
അനാഥരായവർക്കും തെരുവിൽ അലഞ്ഞു തിരിയുന്നവർക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ആകാശപ്പറവകൾ. തെരുവോരങ്ങളിൽ നിന്നും നിരവധി കുഞ്ഞുങ്ങളെ പുനരധിവസിപ്പിച്ച് വിദ്യാഭ്യാസം നൽകാൻ സാധിച്ചിട്ടുണ്ട്. ഇങ്ങനെ തെരുവിലുള്ളവരെ സഹായിക്കുന്നു എന്ന ഒറ്റക്കാരണം കണ്ടെത്തിയാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി രംഗത്തെത്തിയെന്ന വിധത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇത് തീർത്തും അടിസ്ഥാന രഹിതമാണ്. ഗോവിന്ദച്ചാമിക്ക വേണ്ടി നിയമസഹായം നൽകിയെന്നാണ് മറ്റൊരു ആരോപണം. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതെന്നും ആകാശപ്പറവകൾ ചോദിക്കുന്നു. എന്ത് തെളിവാണ് ഇങ്ങനെ എഴുതുന്നവരുടെ പക്കലുള്ളത്? അതു പോട്ടെ എന്താണ് ഈ വാർത്തകളുടെ സോഴ്സ്? അതൊന്നും വ്യക്തമാക്കാൻ സാധിക്കുമോ?
സൗമ്യ സംഭവം നടന്ന വേളയിൽ 'ദിവ്യകാരുണ്യ ചിരിറ്റബിൾ ട്രസ്റ്റ്' എന്ന പേരിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന 'സ്വർഗ ദ്വാർ ആശ്രമ്' സ്ഥാപകൻ ഫാ.ജോർജ് കുറ്റൂർ എഡിറ്റർ ആയിട്ടുള്ളതാണ് പുസ്തകത്തിൽ എഴുതിയ എഡിറ്റോറിയലിന്റെ പേരിലായിരുന്നു ഇക്കൂട്ടർ തങ്ങളെ പ്രതിക്കൂട്ടിലാകാകിയത്. 'ഗോവിന്ദച്ചാമിയെ നാം കഠിനമായി വെറുത്തതുകൊണ്ടോ അവനെതിരെ കൊലവിളി ഉയർത്തിയതുകൊണ്ടോ വലിയ പ്രയോജനമില്ല'. നാമെല്ലാവരിലും അറിഞ്ഞോ അറിയാതെയൊ ഒരു ഗോവിന്ദച്ചാമി ഒളിഞ്ഞും മറഞ്ഞും കിടക്കുന്നില്ലേ? എന്ന് പരാമർശിച്ചിരുന്നു. എല്ലാവരിലും ഒരു ഗോവിന്ദച്ചാമിയുണ്ടെന്ന കാര്യ പറയാൻ വേണ്ടിയാണ് എഴുതിയത്. എന്നാൽ, ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് വളച്ചൊടിച്ചാണ അന്ന് മാദ്ധ്യമവും തേജസും വാർത്തയെഴുതിയത്. സംഭവത്തെ അപലപിച്ചു കൊണ്ടെഴുതിയ കാര്യം എങ്ങനെ ഗോവിന്ദച്ചാമിയെ അനുകൂലിക്കുന്നതാകുമെന്നാണ് കുറ്റിക്കലച്ചൻ ചോദിക്കുന്നത്.
അഡ്വ. ആളൂർ എന്ന മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകനെ നിയോഗിച്ചത് ആകാശപ്പറവകൾ ആണെന്നായിരുന്നു തേജസ് ഉന്നയിച്ച മറ്റൊരു ആരോപണം. ഈ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. ഇത് തീർത്തും തെറ്റാണ്. അങ്ങനെ ലക്ഷങ്ങൾ മുടക്കി നിയമസഹായം നൽകിയെന്ന് പറയുന്നവർ അത് തെളിയിക്കെട്ടെ. ആളൂരിനെ കുറിച്ച് അറിയുന്നത് പത്രങ്ങൾ വായിച്ചാണെന്നും കുറ്റിക്കലച്ചൻ വ്യക്തമാക്കുന്നു. അന്നന്ന് കഴിഞ്ഞു കൂടാനുള്ള വക മാത്രമേ ഈ സംഘടനയ്ക്കുള്ളൂ. അടുത്തിടെ ഡൽഹിയിലെ ചിരിറ്റി പ്രവർത്തനങ്ങൾക്ക് തന്നെ വേണ്ടത്ര പണം കണ്ടെത്താൻ വിഷമിക്കുന്ന അവസ്ഥയാണുള്ളതെന്ന്. ഇങ്ങനെയുള്ളപ്പോൾ ഗോവിന്ദച്ചാമിയെ പോലൊരാൾക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കിയെന്ന ആരോപണം എങ്ങനെ വിശ്വസനീയമാകും?
വൻതോതിൽ വിദേശഫണ്ട് പറ്റുന്ന ആഗോള സംഘടനയൊന്നുമല്ല ആകാശപ്പറവകളെന്നും കുറ്റിക്കലച്ചൻ വ്യക്തമാക്കി. വിദേശ ക്രിസ്ത്യൻ മിഷിണറി സംഘടനകൾ ഞങ്ങൾക്ക് ഫണ്ട് നല്കാറില്ല. സഹായം നൽകുന്നത് വിദേശത്തെ പ്രവാസികൾ അടക്കമുള്ളവരാണ്. കല്യാണ വീടുകളിൽ നിന്നും മറ്റുമാണ് പലപ്പോഴും ആകാശപ്പറവകളിലെ അന്തേവാസികൾക്ക് ഭക്ഷണം എത്തിക്കുന്നത്. യാചകർക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനയെന്ന നിലയിൽ വലിയൊരു ദൗത്യമാണ് തങ്ങൾ ഏറ്റെടുത്തിരിക്കുന്നതെന്നും അച്ചൻ വ്യക്തമാക്കുന്നു.
മതം മാറ്റുന്ന സംഘടനയല്ല ആകാശപ്പറവകളെന്നും അച്ചൻ പറഞ്ഞു. മതം നോക്കാതെയാണ് തെരുവിൽ നിന്നും ദത്തെടുത്തവരെ ആ സംഘടന പരിപാലിക്കുന്നത്. ഇങ്ങനെയുള്ളവർ മരിക്കുമ്പോൾ പലപ്പോഴും ഏത്് മതാചാര പ്രകാരം അടക്കണം എന്നത് പോലും വിവാദ വിഷയമായി മാറാറുണ്ട്. ഈ സാഹചര്യത്തിൽ കേരളം മുഴുവൻ ചർച്ച ചെയ്ത കൊലപാതക കേസിലേക്ക് അനാവശ്യമായി ആകാശപ്പറവകളെ വലിച്ചിഴച്ചത്. കുപ്രചരണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ അന്ന് തന്നെ ഈ ആരോപണങ്ങൾക്ക് മറുപടി നൽകിയതാണ്. ഇപ്പോൾ വീണ്ടും അടിസ്ഥാനമില്ലാത്ത പ്രചരണം നടത്തുന്നതു കൊണ്ടാണ് പ്രതികരിക്കുന്നതെന്നും ഫാദർ. ജോർജജ് കുറ്റിക്കൽ വ്യക്തമാക്കി. ഈ വിഷയത്തിൽ അടിസ്ഥാനമില്ലാത്ത വാർത്തൾ നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് സംഘടനയുടെ ഇപ്പോഴത്തെ നടത്തിപ്പുകാർ.
അതേസമയം ഗോവിന്ദച്ചാമി തൂക്കുമരത്തിൽനിന്നു രക്ഷപ്പെട്ടതിന്റെ ഉപകാര സ്മരണയ്ക്കായി നാളെ ആകാശപ്പറവകൾ എന്ന ക്രിസ്ത്യൻ മിഷനറി സംഘടന ശാഖകളിൽ പ്രത്യേക പ്രാർത്ഥന നടത്തുമെന്ന വിധത്തിൽ ഇന്നും തേജസം വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ രണ്ടായിരത്തോളം വരുന്ന ശാഖകളിലാണ് പ്രാർത്ഥനകൾ നടക്കുമെന്നാണ് പത്രവാർത്തയിൽ പറയുന്നത്. വിധി അനുകൂലമാവുന്നതിനുവേണ്ടി കഴിഞ്ഞ ഞായറാഴ്ചയും ശാഖകളിൽ പ്രാർത്ഥനകൾ നടന്നിരുന്നിരുന്നുവെന്നുമാണ് ആരോപണം.
ആകാശപ്പറവകൾ എന്താണ്? എങ്ങനെ പ്രവർത്തിക്കുന്നു?
വീടുകളില്ലാത്തവർ.. ബനധുക്കളില്ലാത്തവർ..സുഹൃത്തുക്കളില്ലാത്തവർ.. റേഷൻകാർഡുകളോ തിരഞ്ഞെടുപ്പുകാർഡുകളോ ഇല്ലാത്തവര്..വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തവർ..ഇങ്ങനെ ആർക്കു വേണ്ടാത്തവർക്ക് വേണ്ടിയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. ഇങ്ങനെയുള്ള വരാണ് ആകാശപ്പറവകളിലെ അന്തേവാസികൾ. യാചകരെ പുനരധിവസിപ്പിക്കുന്നതിൽ ഏറെ സ്തുത്യർഹമായ സേവനമാണ് ഈ സംഘടന പലപ്പോഴും കാഴ്ച്ചവെക്കുന്നത്. ദിവ്യകാരുണ്യ മിഷനറി സമൂഹത്തിന് കീഴിലാണ് ആകാശപ്പറവകളുടെ പ്രവർത്തനം.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1983 ൽ ഹെയ്ത്തിയിൽ വച്ചായിരുന്നു ജോൺ പോൾ ആഹ്വാനം നടത്തിയത്. പുതിയ രീതിയിലും പുതിയ ഭാവത്തിലും സുവിശേഷവൽക്കരണം നടത്തുക. ആ ആഹ്വാനത്തിന്റെ പിന്നാലെയാണ് ഫാദർ. ജോർജ്ജ് കുറ്റിക്കലച്ചന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിനായി ആകാശപ്പറവകൾ തുടങ്ങിയത്.
1994 ൽ മദർ തെരേസ തൃശൂരിനടുത്തുള്ള ചെന്നായ്പ്പാറയിൽ ആകാശപ്പറവകളുടെ ആദ്യ ഭവനം ഉദ്ഘാടനം ചെയ്തു. രാജസ്ഥാനിലെ ഭാരത്പ്പൂർ പക്ഷി സങ്കേതം സന്ദർശിച്ചതാണ് തന്റെ ശുശ്രൂഷയ്ക്ക് ആകാശപ്പറവകൾ എന്ന് പേരിടാൻ കാരണമായതെന്ന് അച്ചൻ പറയുന്നു. സൈബീരിയയിൽ നിന്ന് ദേശാടനത്തിനെത്തുന്ന പക്ഷികളെക്കുറിച്ച് കേന്ദ്രത്തിൽ കൃത്യമായ ഫയൽസൂക്ഷിക്കുന്നുണ്ടായിരുന്നു. അവയുടെ പേരും വിവരങ്ങളും അടങ്ങുന്ന ഫയൽ. കാലാവധിക്ക് ശേഷം കിളികൾ മാതൃരാജ്യത്തിലേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പായി ആ രാജ്യത്തിലേക്ക് അവ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇപ്രകാരം ചേക്കേറുകയും മടങ്ങിപ്പോകുകയും ചെയ്യുന്ന പക്ഷികൾ പോലെതന്നെയല്ലേ തെരുവുജീവിതങ്ങളും? അത്തരമൊരു ചിന്തയാണ് ആകാശപ്പറവകളിലേക്ക് വെളിച്ചം വീശിയത്. ഫ്രണ്ട്സ് ഓഫ് ദ ബേർഡ്സ് ഓഫ് ദ എയർ എന്ന സമൂഹം രൂപപ്പെട്ടത് ഇങ്ങനെയായിരുന്നു.
ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആകാശപ്പറവകളുടെ പ്രസ്ഥാനം പ്രവർത്തിക്കുന്നു. കേരളത്തിൽ മാത്രമായി 26 സ്ഥാപനങ്ങളുണ്ട്. ഡൽഹി, ജമ്മുകാശ്മീർ,പഞ്ചാബ് എന്നിവിടങ്ങളിലായി വേറെയും. ദിവ്യകാരുണ്യത്തിന് മുമ്പിലുള്ള പ്രാർത്ഥനയാണ് തങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള ശക്തി നല്കുന്നതെന്ന് അച്ചൻ പറയുന്നു. സമൂഹം ഉപേക്ഷിച്ചവരെ സംരക്ഷിക്കുന്നതിന് കുറ്റിക്കലച്ചന്റെ നേതൃത്വത്തിൽ ആകാശപ്പറവകളുടെ പ്രസ്ഥാനം തുടങ്ങിയിട്ട് 24 വർഷം കഴിയുന്നു.
ആദ്യ ആശ്രമം തൃശൂർ ചെന്നായ്പാറയിലാമ് തുടങ്ങിയത്. ഡൽഹി, ജമ്മുകാശ്മീർ, പഞ്ചാബ്, ബീഹാർ, ബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ്, തെലുങ്കാന, ബാംഗ്ലൂർ, ചെന്നൈ, കേരളം തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 120ഓളം സ്ഥാപനങ്ങൾ കുറ്റിക്കലച്ചന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ മാത്രം 26 സ്ഥാപനങ്ങൾ. ജോർജ് കുറ്റിക്കലച്ചൻ എം.സി.ബി.എസ് സഭാംഗമായിട്ട് 38 വർഷമാകുന്നു. ആലപ്പുഴ പുക്കാട് പരേതരായ കുറ്റിക്കൽ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും ഏഴുമക്കളിൽ രണ്ടാമനാണ് അദ്ദേഹം. താൻ തുടങ്ങിയ സ്ഥാപനം നല്ലരീതിയിൽ പ്രവർത്തിക്കണമെന്നാണ് വാർദ്ധക്യത്തിന്റെ അവശതയിൽ കഴിയുന്ന കുറ്റിക്കലച്ചന്റെ ആഗ്രഹം. അതിനിടയിൽ അനാവശ്യ ആരോപണങ്ങൾ ഉയരുമ്പോഴും പൊറുക്കുക എന്ന ദൈവസന്ദേശത്തെയാണ് ഇവർ ഉയർത്തിപ്പിടിക്കുന്നത്.
Stories you may Like
- 'നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് കുടുംബാംഗങ്ങൾക്ക് അയച്ചു, ബ്ളാക്ക് മെയിൽ ചെയ്തു'
- ബംഗളൂരുവിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്തുകൊന്നത് പ്രണയപ്പകയിൽ
- തേജസിൽ പറന്ന് പ്രധാനമന്ത്രി
- എന്താണ് അടുത്തത്, മുങ്ങിക്കപ്പലാണോ? നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രകാശ് രാജ്
- 2021ൽ പിണറായിയേയും സഖാവ് ജോസഫൈനേയും കുറ്റപ്പെടുത്തിയ മയൂഖാ ജോണി 2023ൽ പറയുന്നത് മറുനാടൻ ഗൂഢാലോചന
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്