അക്ഷയ തൃതീയ ദിവസം സ്വർണം വാങ്ങിയാൽ ധനം കുമിഞ്ഞു കൂടും... ഐശ്വര്യവും വന്നു ചേരും! പിന്നെ എന്തുകൊറോണ? 26ന് ജ്യൂലറികൾ എല്ലാം തുറന്നിരുന്നാൽ കോവിഡ് മാളത്തിൽ ഓടിയൊളിക്കും! മുതലാളിമാരുടെ മനസ്സിലുള്ളത് ഹർത്താലിനു തലേന്നാൾ ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിലുള്ളതിനേക്കാൾ വലിയ ക്യൂ; ലോക് ഡൗണിൽ ഇളവ് നൽകി അക്ഷയ തൃതീയയ്ക്ക് കട തുറക്കാൻ അനുവദിക്കണമെന്ന് സ്വർണ്ണക്കടക്കാർ; സ്വർണ്ണ വില കുതിക്കുമ്പോൾ ലാഭമുണ്ടാക്കാൻ എല്ലാ സാധ്യതയും തേടി കച്ചവടക്കാർ
ആർ പീയൂഷ്
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പ് നടത്താൻ അനുമതി ചോദിച്ചു കൊണ്ട് ഒരു വിഭാഗം മുന്നോട്ട് വന്നിട്ടുണ്ട്. മറ്റാരുമല്ല അത് സ്വർണ്ണക്കട വ്യാപാരികളാണ്. എന്താണ് അവർ നടത്തുന്ന തട്ടിപ്പ് എന്നല്ലേ.. അക്ഷയതൃതീയ എന്ന സ്വർണ്ണ വ്യാപാര തട്ടിപ്പിനാണ് വരുന്ന 26 ന് കേരളത്തിലെ സ്വർണ്ണക്കടകൾ തുറക്കാൻ അനുമതി ചോദിച്ചു കൊണ്ട് സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്. ലോക് ഡൗൺ മൂലം 10% കച്ചവടമാണ് അവർക്ക് കുറഞ്ഞതത്രേ. (പ്രതിവർഷ കച്ചവടം 40000 കോടിയാണ്) അതു പരിഹരിക്കാൻ മലയാളിയെ മണ്ടനാക്കുന്ന അക്ഷയതൃതീയയ്ക്കു കട തുറക്കണമെന്നാണ് ആവശ്യം. ഒരു മാസമായി കൂലിപ്പണിക്കു പോലും പോകാതെ സർക്കാർ റേഷനിൽ കഴിയുന്നവരുടെ മുന്നിലാണ് മനസാക്ഷിയില്ലാത്ത ഈ ആർത്തിപിടിച്ച വ്യാപാരികൾ കുതന്തരവുമായെത്തുന്നത്. ലോകത്തിലെ മൊത്തം സ്വർണകച്ചവടത്തിന്റെ 80 % കേരളത്തിലാണ് നടക്കുന്നത്. അതായത് മഞ്ഞലോഹ ഭ്രാന്തിന് അടിമകൾ മലയാളികളാണെന്നു സാരം. ഇപ്പോൾ സ്വർണ വില പവന് 33600 രൂപയാണ്. അക്ഷയതൃതീയക്ക് മലയാളികളെ പിഴിഞ്ഞെടുക്കാനുള്ള ശ്രമത്തിന് സർക്കാർ കടിഞ്ഞാണിടേണ്ടത് അത്യാവശ്യമാണ്.
സ്വർണ്ണ വ്യാപാരികൾ കേരളത്തിൽ നടത്തുന്ന ഏറ്റവും വലിയ തട്ടിപ്പാണ് 'അക്ഷയതൃതീയ' എന്ന സ്വർണ വ്യാപാരത്തട്ടിപ്പ്. സ്വർണം വാങ്ങിയാൽ ധനം കുമിഞ്ഞു കൂടുമെന്നും ഐശ്വര്യം വന്നു ചേരുമെന്നുമൊക്കെയാണ് സ്വർണ്ണ വ്യാപാരികളുടെ അവകാശ വാദം. എന്നാൽ അത്തരത്തിൽ യാതൊരു വിശ്വാസവും ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് പ്രമുഖ ജ്യോതിഷന്മാരൊക്കെയും വർഷങ്ങളായി പറയുന്നുണ്ട്. ഇത് ജനങ്ങളെ കബളിപ്പിച്ച് സ്വർണം വിൽക്കുവാനുള്ള സ്വർണ്ണ വ്യാപാരികളുടെ മാർക്കറ്റിങ്ങ് തന്ത്രം മാത്രമാണെന്ന് അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. അക്ഷയും തൃതീയയും സ്വർണവുമായി ഒരു ബന്ധവുമില്ലെന്ന എത്രപേർക്ക് അറിയാം കുത്തക സ്വർണവ്യാപാരികൾ ഈ ദിനത്തിന്റെ പേരിൽ നടത്തുന്ന വൻ തട്ടിപ്പാണിത്.
തൃതീയയ്ക്ക് ഈശ്വരോപവാസമാണ് വേണ്ടത്. സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങൾ ഈ സമയം ഉപയോഗിക്കുന്നത് നല്ലതല്ല. എന്തുകൊണ്ടെന്നാൽ ഇവയൊക്കെ മനുഷ്യന്റെ ആഗ്രഹങ്ങളെ ഉദ്ദീപിപിക്കുന്നവയാണ്. അതിനാൽ ഈശ്വര വിചാരം ഇല്ലാതെയാവും. അങ്ങനെയുള്ളപ്പോൾ ഇവയെ പറ്റി ചിന്തിക്കുകയോ വാങ്ങുകയോ ചെയ്യരുത്. ഒരു വ്രതം എടുക്കുമ്പോൾ ഈശ്വരനോട് എത്രത്തോളം അടുക്കാമോ അത്രത്തോളം അടുക്കുക. അതിനിടയിൽ ലോഹങ്ങൾക്ക് സ്ഥാനമില്ല. അങ്ങനെയുണ്ടായാൽ ആ വ്രതം എടുക്കുന്നതുകൊണ്ടുള്ള ഫലം കിട്ടാതെ വരും. വൈശാഖം തുടങ്ങി മൂന്നാമത്തെ ദിവസമാണ് ത്രിതീയ. പൊതുവേ ഈശ്വരനോടടുത്തിരിക്കുന്ന സമയം. ക്ഷണികങ്ങളായ ഇത്തരം കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ട് വേണം ഈ ദിവസങ്ങളിൽ വ്രതമെടുത്ത് ഈശ്വര നാമം ചെയ്യേണ്ടത്.
അതേ സമയം അക്ഷയതൃതീയ ബലരാമ ജയന്തിയാണെന്ന് പ്രസിദ്ധ ജ്യോതിഷ പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് പറഞ്ഞു. അന്നത്തെ ദിവസം വിശ്വാസികൾ ബലരാമന് മാങ്ങാപൂണ്ട് നിവേദിക്കുന്നതാണ് ഐശ്വര്യമുണ്ടാകാൻ ഏറ്റവും നല്ല മാർഗം. ബലരാമൻ വൈശാഖ മാസത്തിലെ വെളുത്ത പക്ഷത്തിലെ തൃതീയ ഉള്ള ദിവസത്തിലാണ് ജനിച്ചത്. അന്നത്തെ ദിവസം എന്റെ കുട്ടിക്കാലത്ത് ബലരാമ ജയന്തിക്കാണ് പ്രാധാന്യം നൽകിയിരുന്നത്. ഇല്ലത്ത് മാങ്ങ പൂണ്ടിട്ട് ശ്രീലാകത്ത് നിവേദിക്കും. ഈ നിവേദ്യത്തിന്റെ കൂട്ടത്തിൽ തൈരും ഇഞ്ചിയും ഇട്ട് ഒരു രൂപ വച്ച് കുട്ടികൾക്ക് കൊടുക്കും. വിഷു കൈനീട്ടം പോലെ ഒരു വിശേഷമാണ് ഇത്. ഇങ്ങനെ നിവേദ്യം അർപ്പിക്കുകയും അത് കഴിക്കുകയും ചെയ്താൽ അവിടെ ഐശ്വര്യവും കഴിക്കുന്നവരുടെ വയറിന്റെ അസുഖമൊക്കെ മാറുകയും ചെയ്യും. അല്ലാതെ അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ ഐശ്വര്യമുണ്ടാകുമെന്ന് ആരും പറഞ്ഞിട്ടില്ല. എന്നാൽ സ്വർണം വാങ്ങുന്നതും കൈവശം വയ്ക്കുന്നതും നല്ലതാണ് താനും. അതിന് ഒരു പ്രത്യേക ദിവസമൊന്നുമില്ലാ എന്നും കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് മറുനാടൻ മലയാളിയോട് പറഞ്ഞു.
പണ്ട് കാലത്തെ സമ്പന്നരായ ആളുകൾ അവരുടെ വീടുകളിൽ ജോലി ചെയ്തിരുന്ന പാവപ്പെട്ട ആളുകൾക്ക് വടിയും കുടയും ചെരുപ്പുമൊക്കെ ദാനം ചെയ്തിരുന്ന ദിവസമാണ് അക്ഷയതൃതീയ എന്ന് പ്രമുഖ ജ്യോതിഷി ഹരി പത്തനാപുരം. ദാനം ചെയ്യുന്നതാരാമോ അവർക്ക് പുണ്യം കിട്ടും എന്നതായിരുന്നു അതിന്റെ പിന്നിലെ വിശ്വാസം. വാങ്ങുന്ന ആളുകൾക്കല്ല കൊടുക്കുന്ന ആളുകൾക്കാണ് പുണ്യം ലഭിക്കുന്നത് എന്നാണ് ഐതീഹ്യം. സ്വർണ്ണക്കടകൾ ഈ ദിവസം സ്വർണ്ണവാങ്ങാനായി പരസ്യം നൽകാറുണ്ട്. എന്നാൽ അത് ഈ ഐതീഹ്യവുമായി ബന്ധപ്പെട്ട ഒരു കാര്യമല്ല. ഒരു വിശ്വാസിയായ ഒരാൾ ഇപ്പോൾ ചെയ്യേണ്ടത് ദാനം കൊടുക്കുകയാണ് വേണ്ടത്. കൊറോണയൊക്കെ ബാധിച്ച് ലോക്ക് ഡൗണിൽ കഴിയുന്ന പലരും വലിയ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. അതിനാൽ പ്രധാനമന്ത്രിയുടേയോ മുഖ്യ മന്ത്രിയുടേയോ ദുരിതാശ്വാസ നിധിയിലേക്ക് ദാനം കൊടുക്കുക. അല്ലെങ്കിൽ നമ്മുടെ വീടിന്റെ ചുറ്റുപാടുള്ള ഏതെങ്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തെ സഹായിക്കുക. വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് സ്വർണം വാങ്ങുന്നതെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ദാനം ചെയ്യുകയാണ്. അത് വഴി നിങ്ങൾക്ക് പുണ്യം ലഭിക്കുമെന്നും ഹരി പത്തനാപുരം പറയുന്നു.
ഹൈന്ദവരും ജൈനരും ഒരുപോലെ പവിത്രവും മംഗളകരവുമായി കണക്കാക്കുന്ന ഒരു വിശേഷ ദിവസമാണ് അക്ഷയ തൃതീയ ദിനം. വൈശാഖമാസത്തിലെ (മേടം-ഇടവം) ശുക്ലപക്ഷത്തിൽ വരുന്ന മൂന്നാം തിഥി. ജൈനവിശ്വാസപ്രകാരം ഋഷഭദേവ തീർത്ഥങ്കരനു തന്റെ ഉപവാസമവസാനിപ്പിക്കാനുള്ള ഭക്ഷ്യം ദാനം കിട്ടിയ ദിനമാണ് അക്ഷയ തൃതീയ. ഹിന്ദുവിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ആറാം അവതാരം പരശുരാമന്റെ ജന്മദിനവും. ഭാരതീയസമൂഹത്തെ സംബന്ധിച്ച് ഈ ദിനം അതിവിശിഷ്ടവും മംഗളകരവുമാണെന്നതു പൗരാണിക മതസങ്കൽപ്പം. അക്ഷയ തൃതീയ ദിനത്തിലെ പ്രവൃത്തികളുടെ ഫലവും അന്നു ലഭ്യമാകുന്ന അനുഗ്രഹങ്ങളും ക്ഷയമില്ലാത്തതെന്നും. ഈ വിശ്വാസമാണ്, ഏതു സംരംഭവും തുടങ്ങാൻ ഇതു നല്ല ദിവസമെന്ന സങ്കൽപ്പത്തിലെത്തിയത്. ഇങ്ങനെയൊരു പശ്ചാത്തലം ധാരാളം മതിയായിരുന്നു കൗശലക്കാരായ സ്വർണവ്യാപാരികൾക്ക്. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ അങ്ങേയറ്റം ഐശ്വര്യദായകം എന്ന വിശ്വാസം സ്വർണക്കടക്കാർ നന്നായി പരത്തി. അങ്ങനെ സ്വർണവ്യാപാരം ഉഷാർ കൊള്ളുന്ന നാളായി അക്ഷയ തൃതീയയെ അവർ പ്രചരിപ്പിച്ചു. ഫലം, രാജ്യത്തെവിടെയും അന്നു സ്വർണം ജനങ്ങളെ വശീകരിച്ചു. സ്വർണത്തിന് ഡിമാൻഡ് ഏറി. സ്വാഭാവികമായി വിലയും.
സൂര്യനും ചന്ദ്രനും ഉജ്ജ്വലമായി പ്രകാശിച്ചു നിൽക്കുന്ന അക്ഷയ തൃതീയ മേടമാസത്തിലെ വെളുത്ത പക്ഷത്തിൽ വരുന്ന മൂന്നാമത്തെ തിഥിയാണ്. ഈ ദിവസം എന്തു ശുഭകർമ്മങ്ങൾക്കും വളരെ ശ്രേഷ്ഠമാണ്. പ്രത്യേകിച്ചും മുഹൂർത്തം നോക്കേണ്ടതില്ല. അക്ഷയതൃതീയ പ്രഭാതത്തിൽ ആദ്യമായി ചെയ്യേണ്ട കർമം സ്വന്തം ഗൃഹത്തിൽ ലക്ഷ്മീസമേതനായ മഹാവിഷ്ണുവിനെ തുളസിയും പുഷ്പങ്ങളും കൊണ്ട് പൂജിക്കുക എന്നതാണ്. മഹാവിഷ്ണു പൂജയ്ക്ക് ഇത്രയും ശ്രേഷ്ടമായ മറ്റൊരു ദിനമില്ല. ദിവസം വാങ്ങുന്നതിനെക്കാൾ ഗുണം ദാനം ചെയ്യുന്നതിനാണ്. ദാനങ്ങളിൽ വച്ച് ശ്രേഷ്ഠമായ അന്നദാനമാണ് അക്ഷയതൃതീയയിൽ കൂടുതൽ പുണ്യം തേടിതരുന്നത്. ഭഗവാൻ ശ്രീകൃഷ്ണൻ പാഞ്ചാലിക്കു അക്ഷയപാത്രം ദാനം ചെയ്തത് അക്ഷയതൃതീയയിലായിരുന്നു. അക്ഷയം എന്ന വാക്കിനർത്ഥം ഒരിക്കലും ക്ഷയിക്കാത്തത് എന്നാണ്. വിഷ്ണുധർമസൂത്രത്തിലാണ് അക്ഷയതൃതീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം കാണുന്നത്. അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണമെന്ന് അതിൽ പ്രസ്താവിച്ചിട്ടുണ്ട്. സർവപാപ മോചനമാണു ഫലം. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മത്സ്യപുരാണത്തിലും (അധ്യാ. 65) നാരദീയപുരാണത്തിലും (അധ്യാ. 1) അക്ഷയതൃതീയയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഭവിഷ്യോത്തരത്തിലും (അധ്യാ. 30: 2-3) അന്നു ചെയ്യപ്പെടുന്ന സ്നാനം, ദാനം, ജപം, ഹോമം, സ്വാധ്യായം, പിതൃതർപ്പണം എന്നീ കർമങ്ങൾ അക്ഷയഫലപ്രദമാണെന്നു പറഞ്ഞിരിക്കുന്നു. അതായത് അക്ഷയതൃതീയ ദിവസം ദാനധർമ്മങ്ങൾക്കുള്ള ദിവസമാണ്. അല്ലാതെ സ്വർണമോ മറ്റേതെങ്കിലും തരത്തിലോ ഉള്ള സ്വത്ത് സമ്പാദിക്കുന്നതിനുള്ള ദിവസമല്ല. വിശ്വാസ പ്രകാരം അന്ന് നടത്തുന്ന ദാനംമൂലം ഉളവാകുന്ന പുണ്യമാണ് അക്ഷയമായുള്ളത്, അല്ലാതെ അന്ന് വാങ്ങുന്ന സ്വർണമോ രത്നമോ ഒന്നുമല്ല. എന്നിട്ടും നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു വിശ്വാസം കടന്നു വന്നതെങ്ങനെയാണ്?
ശിവക്ഷേത്രദർശനമോ അന്നപൂർണേശ്വരി ക്ഷേത്ര ദർഷനമോ നടത്തുന്നതും ഉത്തമമായിരിക്കും. കൃതായുഗത്തിന്റെ ആരംഭം അക്ഷയ തൃതീയയിലായിരുന്നു. മഹാവിഷ്ണുവിന്റെ അവതാരങ്ങളായ ബലരാമൻ, പരശുരാമൻ, നരസിംഹം അവതാരങ്ങൾ അവതരിച്ച ജന്മദിനം. ബലരാമ ജയന്തി പരശുരാമജയന്തിയായും ആഘോഷിച്ചുവരുന്നു. ഈ ദിവസങ്ങളിൽ പുണ്യ പ്രവർത്തികളാണ് ചെയ്യേണ്ടത്. അല്ലാതെ വൻകിട മുതലാളിമാരുടെ തട്ടിപ്പിനിരയാകരുത്. അക്ഷയതൃതീയയെ സ്വർണവുമായി ബന്ധിപ്പിച്ചത് ഏതോ കൈശലക്കാരനായ സ്വർണ്ണ വ്യാപാരിയാണ്. അതെന്തായാലും വിജയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണക്കച്ചവടം നടക്കുന്ന രാജ്യം ആണ് ഇന്ത്യ. ഇന്ത്യയിൽ സ്വർണം കൂടുതൽ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനം കേരളവുമാണ്. അതുകൊണ്ട് തന്നെ അക്ഷയതൃതീയയുടെ കെണിയിൽ വീണു കിടക്കുന്നവരിൽ കൂടുതലും കേരളീയരും ആയിരിക്കാം. അതിനാൽ തട്ടിപ്പിൽ വീഴാതെ സൂക്ഷിക്കുക.
ഹർത്താലിനു തലേന്നാൾ ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിലുള്ളതിനേക്കാൾ വലിയ ക്യൂ അക്ഷയ തൃതീയ നാളിൽ സ്വർണ്ണക്കടകൾക്കു മുന്നിലുണ്ടാകും എന്നു പറഞ്ഞാൽ കാര്യം കൂടുതൽ വ്യക്തമാകും. ഒന്ന് ആണുങ്ങളുടെ ക്യൂ ആണെങ്കിൽ മറ്റേത് സ്ത്രീകളുടേത്.-അക്ഷയ തൃതീയ ദിവസത്തെ സ്വാമി ചിദാനന്ദപുരി പോലും വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ദാനം നൽകുവാൻ ഏറ്റവും പവിത്രമെന്ന് വിശ്വസിക്കുന്ന ഈ ദിവസമാണ് സ്വർണം വാങ്ങാൻ ഏറ്റവും പുണ്യദിനമെന്ന് പരസ്യം ചെയ്ത്, കഴിഞ്ഞ കുറേ വർഷങ്ങളായി, സ്വർണ്ണക്കച്ചവടക്കാർ മലയാളിയെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. ഏതു പറ്റിക്കലും കാന്തം വച്ചുപിടിച്ചെടുക്കുന്ന മലയാളി ഈ പറ്റിക്കലിനും വർഷങ്ങളായി പണം മുടക്കിപ്പോരുന്നു. അത്രമാത്രം. നാളെയും അത് തുടരും. അതുകൊണ്ടാണ് ഇന്ന് വമ്പൻ ബ്രാൻഡുകളെല്ലാം പരസ്യവുമായെത്തുന്നത്.
ഇല്ലാത്ത വാഗ്ദാനങ്ങൾ നൽകി ഒരാളെ പറ്റിക്കുന്നത് നിയമ വിരുദ്ധമാണെങ്കിൽ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട സ്വർണക്കച്ചവടം ശിക്ഷാർഹമാണ്. വിശ്വാസപരമായോ അല്ലാതെയോ നിലവിലില്ലാത്ത ഒരു കഥ പടച്ചുണ്ടാക്കി ഉപഭോക്താവിനെ ചൂഷണം ചെയ്യുന്ന ഒരു ഹീനപ്രവൃത്തിയാണത്. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ അത് പൊലിക്കുമെന്നും (പലമടങ്ങ് വർദ്ധിക്കും) ഐശ്വര്യം കൈവരുമെന്നും അവകാശപ്പെട്ടാണ് സ്വർണക്കച്ചവടക്കാർ ഈ ദിവസത്തെ ഒരു സ്വർണം വാങ്ങൽ ദിനമാക്കി മാറ്റിയത്. അവധി ദിവസത്തിനു മുമ്പ് ബിവറേജസ് കോർപ്പറേഷന്റെ മദ്യഷോപ്പിനു മുന്നിൽ കാണുന്ന അതേ ക്യൂ ആഭരണ ശാലകൾക്ക് മുന്നിലും കാണുന്ന അപൂർവ്വ സുന്ദര ദിവസം. അന്നേ ദിവസം സ്വർണം വാങ്ങാൻ പുലർച്ചെ തുടങ്ങുന്ന കാത്തിരിപ്പ് പാതിരാവരെ നീളും. ഒരു തരി പൊന്നെങ്കിലും സ്വന്തമാക്കിയവർ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങും. ഒരു വർഷത്തെ മുവുവൻ ഐശ്വര്യം പേഴ്സിലാക്കിയ സന്തോഷവുമായി. എന്നാൽ ഇപ്രകാരമുള്ള ഒരു വിശ്വാസമോ ആചാരമോ നിലവിലില്ലായിരുന്നു എന്നതാണ് വാസ്തവം. എന്നിട്ടും ഇന്ന് നാട്ടിലുള്ള സാധാരണക്കാരോട് അക്ഷയ തൃതീയ എന്താണെന്നു ചോദിച്ചാൽ സ്വർണം വാങ്ങാനുള്ള ദിവസം എന്നായിരിക്കും ഉത്തരം തരിക. അത്രമാത്രം പ്രചരണം ഈ ദിവസത്തിനുണ്ടാക്കാൻ കച്ചവടക്കാർക്ക് സാധിച്ചു.
ഉത്തരേന്ത്യയിലെ ഹിന്ദുക്കളും ജൈന മതവിശ്വാസികളും ആഘോഷിച്ചുവരുന്ന ഒരു വിശേഷ ദിവസമാണ് അക്ഷയതൃതീയ. അന്നേദിവസം അവർ ദാനധർമ്മങ്ങൾ നടത്തുന്നു. ചിലയിടങ്ങളിൽ ശൈശവ വിവാഹം പോലെയുള്ള അനാചാരങ്ങളും നടക്കുന്നു. ഒരു 10 കൊല്ലം മുമ്പ് ഇപ്പറഞ്ഞ ദിവസത്തെപ്പറ്റി മലയാളികൾക്ക് അറിവുണ്ടായിരുന്നില്ല. ശകവർഷത്തിലെ രണ്ടാം മാസമായ വൈശാഖത്തിലെ കറുത്തവാവിനുശേഷം വരുന്ന മൂന്നാം ദിവസമാണ് അക്ഷയ തൃതീയ. ഒരു വാവ് കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം പ്രഥമ, രണ്ടാം ദിവസം ദ്വിതീയ, മൂന്നാം ദിവസം തൃതീയ, നാലാം ദിവസം ചതുർത്ഥി എന്നിങ്ങനെ പതിനാലാം ദിവസമായ ചതുർദശി വരെ ദിവസങ്ങൾ എണ്ണുന്നതിനെയാണ് തിഥികൾ എന്നുപറയുന്നത്. തിങ്കൾ, ചൊവ്വ എന്ന് പേരിട്ട് വിളിക്കുന്നതിനോ, മാസത്തിലെ ഓന്നാം തീയതി, രണ്ടാം തീയതി എന്ന് നമ്പരിട്ട് വിളിക്കുന്നതിനോ മുമ്പ് ഒരു പ്രകൃതി പ്രതിഭാസത്തെ അടിസ്ഥാനമാക്കി ദിവസങ്ങൾക്ക് പേരുകൊടുത്തിരുന്ന ഒരു സമ്പ്രദായമാണിത്. ആധുനിക കാലത്തെ കലണ്ടറിലും ഈ തിഥികൾ ഇടംപിടിച്ചിട്ടുണ്ട്. ഒരു വാവ് കഴിഞ്ഞ് അടുത്ത പതിനഞ്ചാം ദിവസം അടുത്ത വാവാണ്. പിന്നെ വീണ്ടും പ്രഥമ, ദ്വിതീയ, തൃതീയ എന്ന് എണ്ണിത്തുടങ്ങും. കറുത്തവാവ് മുതൽ വെളുത്തവാവ് വരെയുള്ള തിഥികൾ ചേർന്ന് വെളുത്ത പക്കവും (ശുക്ല പക്ഷം) വെളുത്ത വാവ് മുതൽ കറുത്തവാവ് വരെയുള്ള തിഥികൾ ചേർന്ന് കറുത്ത പക്കവും (കൃഷ്ണ പക്ഷം) ഉണ്ടാകുന്നു. ഇങ്ങനെ രണ്ട് പക്കങ്ങൾ ചേർന്നതാണ് ഒരു ചാന്ദ്രമാസം. വൈശാഖത്തിലെ ശുക്ലപക്ഷം മൂന്നാം തിഥിയാണ് അക്ഷയതൃതീയ. ഇതൊന്നും സാധാരണ മലയാളികൾക്ക് അറിയില്ല. അവരുടെ അറിവ് വച്ച് സ്വർണം വാങ്ങാനുള്ള ഏറ്റവും നല്ല ദിവസമാണ് ഇന്ന് അക്ഷയതൃതീയ.
ഉത്തരേന്ത്യയിൽ ശൈശവ വിവാഹം നടക്കുന്ന ദിവസമാണല്ലോ അക്ഷയ തൃതീയ. സ്വാഭാവികമായും ആ ദിവസങ്ങളിൽ വലിയ സ്വർണക്കച്ചവടവും നടന്നിരുന്നു. വിശ്വാസങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത് കച്ചവടമാണല്ലോ. എന്നാൽ ശൈശവ വിവാഹം നിരോധിച്ചതോടെ ആ ദിവസങ്ങളിൽ നടന്നുവന്ന സ്വർണക്കച്ചവടത്തിലും ഇടിവു വന്നു. ഇതു മറികടക്കാനായി ചില ഉത്തരേന്ത്യൻ സ്വർണ വ്യാപാരികൾ വ്യാപക പരസ്യം നൽകി. അക്ഷയതൃതീയയ്ക്ക് പുണ്യം പൊലിക്കും എന്ന വിശ്വാസത്തെ സ്വർണം പൊലിക്കും എന്നാക്കി തിരുത്തി. കേരളത്തിലെ ഒരു സ്വർണവ്യാപാരി കുറച്ച് വർഷങ്ങൾക്കുമുമ്പ് ഈ വിദ്യ ഇവിടെയും പരീക്ഷിച്ചു. സ്വർണ വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള പല ആലോചനകൾ നടത്തിയതിന്റെ ഭാഗമായി അയാൾ ഒരു പരസ്യം നൽകി. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യം വർദ്ധിപ്പിക്കും എന്നായിരുന്നു അത്. ആ വർഷം പക്ഷേ അത് വലിയ ഫലം കണ്ടില്ല. തൊട്ടടുത്ത വർഷം ഈ മേഖലയിലെ ചില വൻകിടക്കാർ കൂടി ഇത് ഏറ്റുപിടിക്കുകയും പത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും വ്യാപക പ്രചരണം നൽകുകും ചെയ്തു.
എന്തായാലും സംഭവം ഏശി. വലംപിരി ശംഖിന്റെയും മദനകാമാക്ഷി യന്ത്രത്തിന്റെയും പിന്നാലെ ഓടുന്ന മലയാളി സ്വർണക്കടകളിൽ കൂട്ടമായെത്തി സ്വർണം വാങ്ങി. തുടർന്നുള്ള വർഷങ്ങളിൽ സ്വർണക്കടക്കാരെപോലും അമ്പരപ്പിക്കുന്ന വിധത്തിലായിരുന്ന കച്ചവടം. കഴിഞ്ഞ വർഷം മാത്രം 500 കോടി രൂപയുടെ സ്വർണക്കച്ചവടം നടന്നതായാണ് കണക്ക്. ഇനി ''ശരിക്കും ബിരിയാണി കിട്ടുന്നുണ്ടോ'' എന്ന് വ്യാപാരികൾക്ക് പോലും സംശയം തോന്നിയെന്നതാണ് സത്യം. പണയം വച്ചും കടം വാങ്ങിയും മലയാളി സ്വർണം വാങ്ങാൻ മത്സരിച്ചു. ചിലർ ആഭരണശാലകളിൽ പുരോഹിതന്മാരെ വരെ ഇരുത്തി കച്ചവടം പൊലിപ്പിച്ചു. അഡ്വാൻസ് ബുക്കിംഗും ആരംഭിച്ചു.. പോരേ. അക്ഷയതൃതീയ ദിവസത്തെ മുന്നോട്ടും പിന്നോട്ടും നീട്ടാൻ ഇതിലൂടെ കഴിഞ്ഞു. അക്ഷയതൃതീയ ആദ്യദിവസം രണ്ടാംദിവസം, അക്ഷയതൃതീയ മൂന്നാം ദിവസം എന്നിങ്ങനെ. തൃതീയയുടെ അടുത്ത ദിവസം ചതുർത്ഥിയാണ്. ഹിന്ദു വിശ്വാസപ്രകാരം ചതുർത്ഥി മോശം ദിവസവും. എന്നിട്ടും അക്ഷയതൃതീയയുടെ അടുത്ത ദിവസമായ ചതുർത്ഥിക്ക് സ്വർണം വാങ്ങി സായൂജ്യമടയുന്ന വിശ്വാസികളെയും നമ്മൾ കണ്ടു.
സ്വർണം വാങ്ങൽ പ്രോത്സാഹിപ്പിക്കാവുന്ന ഒന്നല്ല. സ്വർണം ആഭരണമാക്കുമ്പോൾ വരുന്ന അധിക വില, അത്തരത്തിൽ കൂടിയ വില നൽകി വാങ്ങിയ സ്വർണം വീണ്ടും വിൽക്കാൻ ശ്രമിക്കുമ്പോൾ നഷ്ടമാകുന്ന മൂല്യം ഇങ്ങനെ പലതരം നഷ്ടങ്ങളാണ്, ഐശ്വര്യമല്ല, സ്വർണം വാങ്ങുന്നതിലൂടെ ഉണ്ടാകുന്നത്. കൂടാതെ അക്ഷയതൃതീയയ്ക് ഐശ്വര്യമാണെന്ന് പറഞ്ഞ് ആളുകൾ വാങ്ങുന്ന സ്വർണ്ണനാണയങ്ങളും സ്വർണ്ണ ലോക്കറ്റ്, ബിസ്‌കറ്റ് മുതലായവയും പിന്നെ ബാദ്ധ്യതയായി മാറും. അവ പണയം വെയ്ക്കുന്നത് ആർ.ബി.ഐ വിലക്കിയിട്ടുണ്ട്. അവ ആഭരണമാക്കി മാറ്റാമെന്ന് വച്ചാൽ അത് കനത്ത നഷ്ടവുമാകും.
സ്വർണം വാങ്ങൽ ഒരു സമ്പാദ്യമല്ലേ എന്ന് വാദിക്കാം. പക്ഷേ വാങ്ങുന്നവന്റെ കീശ കൊള്ളയടിക്കുന്ന ഇത്രയും വലിയ ഒരേർപ്പാട് വേറെയില്ല. ഒരു പവൻ സ്വർണത്തിന്റെ വില 36,000 രൂപയാണെങ്കിൽ അത്രയും സ്വർണത്തിന്റെ ആഭരണം വാങ്ങുമ്പോൾ 41,000 രൂപയെങ്കിലും മുടക്കണം. പണിക്കൂലി, പണിക്കുറവ്, ടാക്സ് എന്നിങ്ങനെ സാധാരണക്കാരന് മനസ്സിലാകാത്ത ചില പേരുകളിൽ പോലും വ്യാപാരി പണം വസൂലാക്കും. മറ്റൊരു സംഗതി മുന്തിയ സ്വർണക്കടക്കാർ നൽകുന്ന സ്വർണം പോലും ഗുണനിലവാരമില്ലാത്തതാണ് എന്നുള്ളതാണ്. ഇത്തരത്തിലും നല്ല ഒരു തുക വാങ്ങുന്നവന് നഷ്ടമാകും. ഇനി ഈ 4125000 രൂപ മുടക്കിയ സ്വർണം വില്ക്കുകയാണെങ്കിൽ സ്വർണവിലയായ 36,000 രൂപയിൽ നിന്നും പണിക്കൂലി, പണിക്കുറവ്, മാറ്റ് കുറവ് എന്നൊക്കെ പറഞ്ഞ് നല്ലൊരു തുക കുറവ് വരുത്തും. ഇത് ശരാശരി 3000 രൂപ എങ്കിലും വരും. സ്വർണത്തിന് നിലവാരമില്ലങ്കിൽ ഈ കിഴിക്കൽ 5000 രൂപ വരെ ആകും. അതായത് 41,000 രൂപ മുടക്കി വാങ്ങിയ സ്വർണം വിൽക്കുമ്പോൾ കിട്ടുന്നത് 30,000 രൂപ. നഷ്ടം 40 ശതമാനം വരെ.
മുന്തിയ പല സ്വർണ മുതലാളിമാരും തങ്ങൾ വിറ്റ ആഭരണം പോലും നിലവിലെ വിലയ്ക്ക് തിരിച്ചെടുക്കാറില്ല. സ്വർണഭ്രമത്തിൽ അഭിരമിക്കുന്ന മലയാളി പക്ഷേ ഇതൊന്നും ആലോചിക്കാറില്ല. വിവാഹത്തിനും മറ്റും ലക്ഷങ്ങൾ മുടക്കി സ്വർണം വാങ്ങുന്ന മലയാളിയെ ഇപ്രകരം ഊറ്റിപ്പിഴിഞ്ഞെടുക്കുന്ന കാശുകൊണ്ടാണ് വ്യാപാരികൾ നാൾക്കുനാൾ മുപ്പതും നാൽപതുമൊക്കെ ഷോറൂമുകൾ പണിതുകൊണ്ടിരിക്കുന്നത്. അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾക്കോ, തുച്ഛശമ്പളത്തിനു പുറമെ മൂത്രമൊഴിക്കാൻ പോലും സമരം ചെയ്യേണ്ടി വരുന്ന അവസ്ഥയും. ശാസ്ത്രസാങ്കേതിക വിദ്യകളുടെ വളർച്ചയ്ക്കൊപ്പം അന്ധവിശ്വാസങ്ങളും തട്ടിപ്പുകളും പുതുരൂപത്തിൽ പ്രചരിപ്പിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ് അക്ഷയ തൃതീയ എന്ന് ചുരുക്കിപ്പറയാം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍