Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നു കൊല്ലം കൊണ്ട് 1100 കോടി മുടക്കി 15 ലക്ഷം ചതുരശ്ര മീറ്ററിൽ പുത്തൻ അന്താരാഷ്ട്ര ടെർമിനൽ; നിലവിലുള്ള ടെർമിനലുകളുടെയും വലിപ്പം കൂട്ടിച്ചേർക്കുന്നതിന്റെ രണ്ടിരട്ടി; അത്യാധുനിക സൗകര്യങ്ങൾ എല്ലാം ഒരുമിച്ചു കൂട്ടിയിണക്കി നിർമ്മാണം: ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നായി നെടുമ്പാശേരി മാറുമ്പോൾ

മൂന്നു കൊല്ലം കൊണ്ട് 1100 കോടി മുടക്കി 15 ലക്ഷം ചതുരശ്ര മീറ്ററിൽ പുത്തൻ അന്താരാഷ്ട്ര ടെർമിനൽ; നിലവിലുള്ള ടെർമിനലുകളുടെയും വലിപ്പം കൂട്ടിച്ചേർക്കുന്നതിന്റെ രണ്ടിരട്ടി; അത്യാധുനിക സൗകര്യങ്ങൾ എല്ലാം ഒരുമിച്ചു കൂട്ടിയിണക്കി നിർമ്മാണം: ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നായി നെടുമ്പാശേരി മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശേരി: മികച്ച അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ അക്കൂട്ടത്തിൽ ഇന്ത്യയിൽ നിന്നും ഒരു വിമാനത്താവളം ഉണ്ടാകണമെന്ന് ഇന്ത്യക്കാർക്ക് പലപ്പോഴും ആഗ്രഹിക്കാനേ സാധിക്കൂ. എന്നാൽ, ഇനി മുതൽ ആ ആഗ്രഹം സാധ്യമായേക്കും. കാരണം നമ്മുടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ രാജ്യാന്തര ടെർമിനൽ പ്രവർത്തന സജ്ജമാകാൻ ഒരുങ്ങുകയാണ്.

യൂറോപ്യൻ നിലവാരത്തിലുള്ള വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന വിധത്തിൽ അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയാണ് പുതിയ ടെർമിനൽ(ടി- ത്രി) പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്നത്. മാർച്ച് രണ്ടാം വാരം അന്താരാഷ്ട്ര ടെർമിനൽ പ്രവർത്തനമാരംഭിക്കും. 15 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പണിതീർത്ത ടെർമിനലിലെ സുരക്ഷാ പരിശോധനകൾ പൂർത്തിയായി.

ടെർമിനൽ, ഫ്‌ലൈ ഓവർ, ഏപ്രൺ (വിമാനങ്ങൾ എത്തിച്ചേരുന്ന ഇടം) എന്നിവയുൾപ്പെടെ 1,100 കോടി രൂപ മുതൽമുടക്കിലാണു പുതിയ ടെർമിനൽ നിർമ്മിച്ചിത്. 2014 ഫെബ്രുവരിയിൽ തറക്കല്ലിട്ട ടെർമിനൽ റെക്കോർഡ് വേഗത്തിലാണു പൂർത്തിയാക്കിയത്. കേരളത്തിന്റെ തനത് ഭംഗിക്കൊപ്പം മികച്ച അന്താരാഷ്ട്ര വിമാനത്താവളത്ത ടെർമിനലിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.

ആഡംബര കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുമ്പോൾ തന്നെ നിർമ്മാണ ചെലവിന്റെ കാര്യത്തിൽ പിന്നിലാണെന്നത് സിയാലിനെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ കാര്യമാണ്. എയർ കണ്ടീഷനിങ് ഉൾപ്പെടെ ചതുരശ്രഅടിക്ക് 4250 രൂപ മാത്രമാണു നിർമ്മാണച്ചെലവ്. അനുബന്ധ സൗകര്യ വികസനം, വിമാനത്താവള സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ ചെലവ് കൂടി ഉൾപ്പെടുത്തിയാൽ ചതുരശ്ര അടിക്കു 5,700 രൂപ മാത്രം. അതുകൊണ്ട് തന്നെ ഈ നേട്ടം അഭിമാനകരമാണെന്നാണ് സിയാൽ എംഡി കുര്യൻവ്യക്തമാക്കുന്നത്.

അത്യാധുനിക സാങ്കേതിക വിദ്യയും സുരക്ഷാ സൗകര്യങ്ങൾക്കുമൊപ്പം കേരളീയ ശിൽപസൗന്ദര്യവും ഒത്തുനിൽക്കുന്നതാണു പുതിയ ടെർമിനൽ. നിലവിലുള്ള ആഭ്യന്തരരാജ്യാന്തര ടെർമിനലുകളുടെ മൊത്തം വിസ്തൃതിയുടെ രണ്ടര ഇരട്ടിയുണ്ട് മൂന്നാം ടെർമിനലിന്. അടുത്ത 20 വർഷത്തേക്കുള്ള യാത്രക്കാരുടെ വർധന കണക്കിലെടുത്താണ് ഇത്രയേറെ സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്.

ടിത്രി പ്രവർത്തനം ആരംഭിക്കുന്നതോടെ നിലവിലുള്ള ടെർമിനലുകൾ ആഭ്യന്തര സർവീസിനായി മാറ്റിവയ്ക്കും. അതോടെ 21 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ടെർമിനലുകൾ സിയാലിനു ലഭ്യമാകും. നിലവിൽ ഒരുലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പ്രവർത്തിക്കുന്ന ആഭ്യന്തര ടെർമിനലിന് അതോടെ അഞ്ചു ലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ടാകും. നിലവിലുള്ള ആഭ്യന്തര ടെർമിനൽ സ്വകാര്യ ജെറ്റുകളുടെയും ഹെലികോപ്റ്ററുകളുടെയും ടെർമിനലും വാണിജ്യ കേന്ദ്രവുമാക്കി മാറ്റാനാണ് ആലോചന.

പുതിയ ടെർമിനൽ വരുമ്പോഴും പൂർണമായും സൗരോർജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമെന്ന പെരുമ സിയാൽ നിലനിർത്തും. 12 മെഗാവാട്ടിന്റെ സോളർ സംവിധാനം ഉപയോഗിച്ചാണ് ഇപ്പോൾ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഇപ്പോൾ 48,000 യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം വേണ്ടത്. രണ്ടു മാസത്തിനുള്ളിൽ 29 മെഗാവാട്ടിന്റെ സോളർ പ്ലാന്റിലേക്കു മാറും. അതിസുന്ദരമാണ് നിർമ്മാണം പൂർത്തിയായ ഈ ടെർമിനൽ. അന്താരാഷ്ട്ര ടെർമിനലായി മാറ്റിയതിനാൽ കേരളത്തിന്റെ ടൂറിസം രംഗത്തിനും ഏറെ സഹായകമാണ് ഈ സുന്ദര ടെർമിനൽ. അടുത്തിടെയാണ് ഉദ്ഘാടനം പൂർത്തിയാക്കി തുറന്നു കൊടുത്തത്. ടെർമിനൽ പൂർണ്ണമായും പ്രവർത്തിക്കുന്നത് സൗരോർജ്ജം കൊണ്ടാണ്. ഇത് തന്നെ അപൂർവ്വമായ സംഭവമാണ്. ആദ്യ സോളാർ എയർ പോർട്ട് എന്ന് പേരും ഇതോടെ നെടുമ്പാശ്ശേരി എയർപോർട്ടിന് ലഭിച്ചിട്ടുണ്ട്.

പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാണ് ഇന്ന് നെടുമ്പാശ്ശേരി. 45 ഏക്കറിലെ 46,000 സോളാർ പാനലുകൾ 60,000 യൂണിറ്റ് വൈദ്യുതിയാണ് ഒരു ദിവസം ഉത്പാദിപ്പിക്കുന്നത്. 2013 ൽ വിമാനത്താവളത്തിന്റെ മേൽക്കൂരയിൽ 400 സോളാർ പാനലുകൾ സ്ഥാപിച്ചു തുടങ്ങിയ പദ്ധതി വിജയം കണ്ടതോടെയാണ്, സോളാർപ്പാടങ്ങളിലേക്കും സൗരോർജക്കൊയ്ത്തിലെക്കും വ്യാപിപ്പിച്ചത്. ഇതിലൂടെ അടുത്ത 25 വർഷത്തിനുള്ളിൽ 300000 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യം കഴിഞ്ഞുള്ള ഊർജം 'കെഎസ്ഇബി' ക്ക് വിൽക്കുകയും ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ഫയർ എഞ്ചിൻ നെടുമ്പാശ്ശേരി എയർ പോർട്ടിലാണ്. നെടുമ്പാശ്ശേരി വിമാനത്താവളമെന്ന് മലയാളി വിളിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) കേരളത്തിന് അഭിമാനാർഹമായൊരു മാതൃകയാണ്. സ്വകാര്യമൂലധനത്തിനും രാജ്യാതിർത്തികൾ ബാധകമല്ലാത്ത മൂലധന പ്രവാഹത്തിനുമേ വാപാര്യവാണിജ്യവിജയവും വ്യവസായ വികസനവും സാധ്യമാക്കാനാവൂ എന്ന ആഗോളീകരണ വായ്ത്താരിയെ സിയാൽ മാതൃകയുടെ വിജയം അപ്രസക്തമാക്കുന്നു.

പതിമ്മൂന്നുവർഷം മുമ്പ് ആരംഭിച്ച സിയാൽ ഇതുവരെ 153 ശതമാനം ലാഭവിഹിതം നൽകിയിട്ടുണ്ട്. ഇത്തവണത്തേതു കൂടിയാകുമ്പോൾ 178 ശതമാനം. വൻകിട സ്വകാര്യ കേർപ്പറേറ്റുകൾപോലും നിക്ഷേപകർക്ക് നൽകാത്ത ലാഭമാണ് ഒരു സർക്കാർ നിയന്ത്രിതകമ്പനി നൽകുന്നതെന്ന് കാണുമ്പോൾ ഈ സ്ഥാപനത്തിന്റെ വ്യത്യസ്തത ബോധ്യമാവും. സർക്കാറും പതിനെണ്ണായിരത്തിലധികം നിക്ഷേപകരും മുടക്കിയ ഓരോ രൂപയ്ക്കും 1.78 രൂപ ലാഭമായി മാത്രം കിട്ടുകയും മൂലധന നിക്ഷേപത്തുക ശേഷിക്കുകയും ചെയ്യുക എന്നതാണ് സിയാൽ മുന്നോട്ടുെവക്കുന്ന സാമ്പത്തികാശയം. ഒരുതരത്തിൽ പറഞ്ഞാൽ സിയാൽ പൂർണമായും സർക്കാർ സ്ഥാപനമല്ല. സ്വകാര്യസ്ഥാപനവുമല്ല. മറ്റൊരുതരത്തിൽ ഇത് രണ്ടുമാണ്. സർക്കാറിന്റെ സാമൂഹിക പ്രതിജ്ഞാബദ്ധതയ്‌ക്കൊപ്പം ചുവടുെവക്കാനും സ്വകാര്യ മാനേജ്‌മെന്റിന്റെ പ്രൊഫഷണലിസം നടപ്പാക്കാനും ഈ വ്യാപാരമാതൃകയ്ക്ക് കഴിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP