മൂന്നു കൊല്ലം കൊണ്ട് 1100 കോടി മുടക്കി 15 ലക്ഷം ചതുരശ്ര മീറ്ററിൽ പുത്തൻ അന്താരാഷ്ട്ര ടെർമിനൽ; നിലവിലുള്ള ടെർമിനലുകളുടെയും വലിപ്പം കൂട്ടിച്ചേർക്കുന്നതിന്റെ രണ്ടിരട്ടി; അത്യാധുനിക സൗകര്യങ്ങൾ എല്ലാം ഒരുമിച്ചു കൂട്ടിയിണക്കി നിർമ്മാണം: ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നായി നെടുമ്പാശേരി മാറുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
നെടുമ്പാശേരി: മികച്ച അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ അക്കൂട്ടത്തിൽ ഇന്ത്യയിൽ നിന്നും ഒരു വിമാനത്താവളം ഉണ്ടാകണമെന്ന് ഇന്ത്യക്കാർക്ക് പലപ്പോഴും ആഗ്രഹിക്കാനേ സാധിക്കൂ. എന്നാൽ, ഇനി മുതൽ ആ ആഗ്രഹം സാധ്യമായേക്കും. കാരണം നമ്മുടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ രാജ്യാന്തര ടെർമിനൽ പ്രവർത്തന സജ്ജമാകാൻ ഒരുങ്ങുകയാണ്.
യൂറോപ്യൻ നിലവാരത്തിലുള്ള വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന വിധത്തിൽ അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയാണ് പുതിയ ടെർമിനൽ(ടി- ത്രി) പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്നത്. മാർച്ച് രണ്ടാം വാരം അന്താരാഷ്ട്ര ടെർമിനൽ പ്രവർത്തനമാരംഭിക്കും. 15 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പണിതീർത്ത ടെർമിനലിലെ സുരക്ഷാ പരിശോധനകൾ പൂർത്തിയായി.
ടെർമിനൽ, ഫ്ലൈ ഓവർ, ഏപ്രൺ (വിമാനങ്ങൾ എത്തിച്ചേരുന്ന ഇടം) എന്നിവയുൾപ്പെടെ 1,100 കോടി രൂപ മുതൽമുടക്കിലാണു പുതിയ ടെർമിനൽ നിർമ്മിച്ചിത്. 2014 ഫെബ്രുവരിയിൽ തറക്കല്ലിട്ട ടെർമിനൽ റെക്കോർഡ് വേഗത്തിലാണു പൂർത്തിയാക്കിയത്. കേരളത്തിന്റെ തനത് ഭംഗിക്കൊപ്പം മികച്ച അന്താരാഷ്ട്ര വിമാനത്താവളത്ത ടെർമിനലിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.
ആഡംബര കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുമ്പോൾ തന്നെ നിർമ്മാണ ചെലവിന്റെ കാര്യത്തിൽ പിന്നിലാണെന്നത് സിയാലിനെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ കാര്യമാണ്. എയർ കണ്ടീഷനിങ് ഉൾപ്പെടെ ചതുരശ്രഅടിക്ക് 4250 രൂപ മാത്രമാണു നിർമ്മാണച്ചെലവ്. അനുബന്ധ സൗകര്യ വികസനം, വിമാനത്താവള സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ ചെലവ് കൂടി ഉൾപ്പെടുത്തിയാൽ ചതുരശ്ര അടിക്കു 5,700 രൂപ മാത്രം. അതുകൊണ്ട് തന്നെ ഈ നേട്ടം അഭിമാനകരമാണെന്നാണ് സിയാൽ എംഡി കുര്യൻവ്യക്തമാക്കുന്നത്.
അത്യാധുനിക സാങ്കേതിക വിദ്യയും സുരക്ഷാ സൗകര്യങ്ങൾക്കുമൊപ്പം കേരളീയ ശിൽപസൗന്ദര്യവും ഒത്തുനിൽക്കുന്നതാണു പുതിയ ടെർമിനൽ. നിലവിലുള്ള ആഭ്യന്തരരാജ്യാന്തര ടെർമിനലുകളുടെ മൊത്തം വിസ്തൃതിയുടെ രണ്ടര ഇരട്ടിയുണ്ട് മൂന്നാം ടെർമിനലിന്. അടുത്ത 20 വർഷത്തേക്കുള്ള യാത്രക്കാരുടെ വർധന കണക്കിലെടുത്താണ് ഇത്രയേറെ സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്.
ടിത്രി പ്രവർത്തനം ആരംഭിക്കുന്നതോടെ നിലവിലുള്ള ടെർമിനലുകൾ ആഭ്യന്തര സർവീസിനായി മാറ്റിവയ്ക്കും. അതോടെ 21 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ടെർമിനലുകൾ സിയാലിനു ലഭ്യമാകും. നിലവിൽ ഒരുലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പ്രവർത്തിക്കുന്ന ആഭ്യന്തര ടെർമിനലിന് അതോടെ അഞ്ചു ലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ടാകും. നിലവിലുള്ള ആഭ്യന്തര ടെർമിനൽ സ്വകാര്യ ജെറ്റുകളുടെയും ഹെലികോപ്റ്ററുകളുടെയും ടെർമിനലും വാണിജ്യ കേന്ദ്രവുമാക്കി മാറ്റാനാണ് ആലോചന.
പുതിയ ടെർമിനൽ വരുമ്പോഴും പൂർണമായും സൗരോർജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമെന്ന പെരുമ സിയാൽ നിലനിർത്തും. 12 മെഗാവാട്ടിന്റെ സോളർ സംവിധാനം ഉപയോഗിച്ചാണ് ഇപ്പോൾ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഇപ്പോൾ 48,000 യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം വേണ്ടത്. രണ്ടു മാസത്തിനുള്ളിൽ 29 മെഗാവാട്ടിന്റെ സോളർ പ്ലാന്റിലേക്കു മാറും. അതിസുന്ദരമാണ് നിർമ്മാണം പൂർത്തിയായ ഈ ടെർമിനൽ. അന്താരാഷ്ട്ര ടെർമിനലായി മാറ്റിയതിനാൽ കേരളത്തിന്റെ ടൂറിസം രംഗത്തിനും ഏറെ സഹായകമാണ് ഈ സുന്ദര ടെർമിനൽ. അടുത്തിടെയാണ് ഉദ്ഘാടനം പൂർത്തിയാക്കി തുറന്നു കൊടുത്തത്. ടെർമിനൽ പൂർണ്ണമായും പ്രവർത്തിക്കുന്നത് സൗരോർജ്ജം കൊണ്ടാണ്. ഇത് തന്നെ അപൂർവ്വമായ സംഭവമാണ്. ആദ്യ സോളാർ എയർ പോർട്ട് എന്ന് പേരും ഇതോടെ നെടുമ്പാശ്ശേരി എയർപോർട്ടിന് ലഭിച്ചിട്ടുണ്ട്.
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാണ് ഇന്ന് നെടുമ്പാശ്ശേരി. 45 ഏക്കറിലെ 46,000 സോളാർ പാനലുകൾ 60,000 യൂണിറ്റ് വൈദ്യുതിയാണ് ഒരു ദിവസം ഉത്പാദിപ്പിക്കുന്നത്. 2013 ൽ വിമാനത്താവളത്തിന്റെ മേൽക്കൂരയിൽ 400 സോളാർ പാനലുകൾ സ്ഥാപിച്ചു തുടങ്ങിയ പദ്ധതി വിജയം കണ്ടതോടെയാണ്, സോളാർപ്പാടങ്ങളിലേക്കും സൗരോർജക്കൊയ്ത്തിലെക്കും വ്യാപിപ്പിച്ചത്. ഇതിലൂടെ അടുത്ത 25 വർഷത്തിനുള്ളിൽ 300000 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യം കഴിഞ്ഞുള്ള ഊർജം 'കെഎസ്ഇബി' ക്ക് വിൽക്കുകയും ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ഫയർ എഞ്ചിൻ നെടുമ്പാശ്ശേരി എയർ പോർട്ടിലാണ്. നെടുമ്പാശ്ശേരി വിമാനത്താവളമെന്ന് മലയാളി വിളിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) കേരളത്തിന് അഭിമാനാർഹമായൊരു മാതൃകയാണ്. സ്വകാര്യമൂലധനത്തിനും രാജ്യാതിർത്തികൾ ബാധകമല്ലാത്ത മൂലധന പ്രവാഹത്തിനുമേ വാപാര്യവാണിജ്യവിജയവും വ്യവസായ വികസനവും സാധ്യമാക്കാനാവൂ എന്ന ആഗോളീകരണ വായ്ത്താരിയെ സിയാൽ മാതൃകയുടെ വിജയം അപ്രസക്തമാക്കുന്നു.
പതിമ്മൂന്നുവർഷം മുമ്പ് ആരംഭിച്ച സിയാൽ ഇതുവരെ 153 ശതമാനം ലാഭവിഹിതം നൽകിയിട്ടുണ്ട്. ഇത്തവണത്തേതു കൂടിയാകുമ്പോൾ 178 ശതമാനം. വൻകിട സ്വകാര്യ കേർപ്പറേറ്റുകൾപോലും നിക്ഷേപകർക്ക് നൽകാത്ത ലാഭമാണ് ഒരു സർക്കാർ നിയന്ത്രിതകമ്പനി നൽകുന്നതെന്ന് കാണുമ്പോൾ ഈ സ്ഥാപനത്തിന്റെ വ്യത്യസ്തത ബോധ്യമാവും. സർക്കാറും പതിനെണ്ണായിരത്തിലധികം നിക്ഷേപകരും മുടക്കിയ ഓരോ രൂപയ്ക്കും 1.78 രൂപ ലാഭമായി മാത്രം കിട്ടുകയും മൂലധന നിക്ഷേപത്തുക ശേഷിക്കുകയും ചെയ്യുക എന്നതാണ് സിയാൽ മുന്നോട്ടുെവക്കുന്ന സാമ്പത്തികാശയം. ഒരുതരത്തിൽ പറഞ്ഞാൽ സിയാൽ പൂർണമായും സർക്കാർ സ്ഥാപനമല്ല. സ്വകാര്യസ്ഥാപനവുമല്ല. മറ്റൊരുതരത്തിൽ ഇത് രണ്ടുമാണ്. സർക്കാറിന്റെ സാമൂഹിക പ്രതിജ്ഞാബദ്ധതയ്ക്കൊപ്പം ചുവടുെവക്കാനും സ്വകാര്യ മാനേജ്മെന്റിന്റെ പ്രൊഫഷണലിസം നടപ്പാക്കാനും ഈ വ്യാപാരമാതൃകയ്ക്ക് കഴിയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍