'നിധി' തേടിയുള്ള ആ പതിഞ്ഞ കീഴോട്ടിറക്കത്തിൽ തികഞ്ഞ ആത്മവിശ്വാസം; 41 നാളുകളുടെ കാത്തിരിപ്പിന് വിരാമമിടുന്നത് ആ 15 മിനിറ്റുകളുടെ ചങ്കിടിപ്പ് മാത്രം; എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെ നടക്കുമെന്ന ധൈര്യം പകർന്ന് ഇസ്രോ ചെയർമാൻ കെ.ശിവൻ; വിക്രം ലാൻഡ് ചെയ്യുന്ന ശുഭമുഹൂർത്തം പുലർച്ചെ 1.53; ദൗത്യം വീക്ഷിക്കാൻ പ്രധാനമന്ത്രിക്കൊപ്പം 70 വിദ്യാർത്ഥികളും; ചാന്ദ്രയാൻ-2 പ്രതീക്ഷകൾ കാത്താൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യക്ക്
മറുനാടൻ ഡെസ്ക്
ബെംഗളൂരു: രാജ്യം ശ്വാസമടക്കി പിടിച്ച് കാത്തിരിക്കുകയാണ്. വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സുരക്ഷിതമായി സോഫ്ററ് ലാൻഡ് ചെയ്യുന്ന ആ കാഴ്ച കാണാൻ. ദൗത്യം വിജയകരമായാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. എല്ലാം പ്ലാൻ ചെയ്ത് പോലെ പുരോഗമിക്കുന്നുവെന്നാണ് ഇസ്രോയുടെ വാക്ക്. ജൂലൈ 28 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ പറഞ്ഞ ഒരുകാര്യമുണ്ട്. ജൂലായ് 22 ന് ചന്ദ്രയാൻ-2 കുതിച്ചുയർന്നപ്പോൾ ഇന്ത്യ രണ്ടുപാഠങ്ങൾ പഠിച്ചു: വിശ്വാസവും ഭയരാഹിത്യവും. 41 ദിവസങ്ങൾ പിന്നിട്ടുകഴിഞ്ഞു. തങ്ങൾ പടുത്തുയർത്തിയ ശാസ്ത്രസംവിധാനങ്ങളിൽ വിശ്വാസമർപ്പിച്ച് ഭയമില്ലാതെ ദൗത്യം തുടരുകയാണ് ഇസ്രോ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രോയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു. ചാന്ദ്രയാൻ-2 ദൗത്യത്തിന്റെ വിജയം 130 കോടി കോടിക്കണക്കിന് ഇന്ത്യാക്കാർക്ക് നേട്ടമാകും. ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിഭകളുടെ പ്രകാശനമാണ് ഈ ദൗത്യം. രാജ്യം മാത്രമല്ല മറ്റു ലോകരാഷ്ട്രങ്ങളും നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ മാതൃകാപരമായ ശേഷി ഒരിക്കൽ കൂടി കാണും, മോദി ഏതാനും ട്വീറ്റുകളിൽ പറഞ്ഞു.
ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആ നിമിഷത്തിനായി. എല്ലാം വിചാരിച്ചത് പോലെ മുന്നേറുന്നു, ഇസ്റോ ചെയർമാൻ കെ.ശിവൻ അറിയിച്ചു. വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് പുലർച്ചെ 1.30 നും 2.30 നും മധ്യേയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പുലർച്ചെ 1.53 നാണ് ഷെഡ്യൂൾഡ് ലാൻഡിങ് സമയം. റോവർ പ്രഗ്യാൻ സഞ്ചാരത്തിനായി ഇറങ്ങുന്നത് 5.30 നും 6.30 നും ഇടയിലും.ചന്ദ്രയാൻ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബെംഗളൂരുവിലെ പീനിയ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് കേന്ദ്രത്തിലെ(ഇസ്ട്രാക്) മിഷൻ കോംപ്ലക്സ് എന്നിവർ അവസാനവട്ട തയ്യാറെടുപ്പിലാണ്. നാലു ലക്ഷം കിലോമീറ്റർ അകലെ നിന്നുള്ള ചന്ദ്രയാൻ 2 ദൗത്യത്തിലെ സന്ദേശങ്ങൾ സെക്കൻഡുകൾക്കുള്ളിൽ ഈ കേന്ദ്രത്തിലെത്തും. ഇരുന്നൂറോളം ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ദ്ധർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 70 വിദ്യാർത്ഥികളും ദൗത്യം വീക്ഷിക്കും
ദൂരദർശൻ 1.10 മുതൽ തൽസമയ സംപ്രേഷണം ചെയ്യും. ഇസ്രോ വെബ്സൈറ്റിലും, യൂടൂബിലും ഫേസ്ബുക്കിലും ട്വിറ്ററിലും ലൈവ് സ്ട്രീമിങ് ഉണ്ടാകും.
ആ 15 മിനിറ്റ് നിർണായകമെന്ന് ഇസ്രോ
ചന്ദ്രന്റെ 30 കിലോമീറ്റർ ഉപരിതലത്തിൽനിന്നാണ് പേടകത്തിന്റെ സോഫ്ട് ലാൻഡിങ് ആരംഭിക്കുന്നത്. ഇതിന് 15 മിനിട്ടോളം സമയമെടുക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ.ശിവൻ വ്യക്തമാക്കി. ഈ 15 മിനിട്ടുകൾ നിർണായകമാണ്. ആദ്യമായാണ് ഇത്തരമൊരു ദൗത്യം ഐ.എസ്.ആർ.ഒ ഏറ്റെടുക്കുന്നത്. അന്തരീക്ഷമില്ലാത്തതിനാൽ പ്രൊപ്പൽഷൻ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ലാൻഡർ സുരക്ഷിതമായി ഇറക്കേണ്ടത്. ഇതു സാധിക്കണമെങ്കിൽ ഗുരുത്വാകർഷണവും അതിനെതിരായ ബലവും തുല്യമാക്കണം.
ഇതിനായി പേടകത്തിൽ നിന്നും ഗുരുത്വാകർഷണത്തിനെതിരായ ഊർജ്ജം വർധിപ്പിക്കും. സുരക്ഷിതമായി പേടകം ചന്ദ്രോപരിതലത്തിൽ ഇറക്കിയ ശേഷം രാവിലെ 5.30 മുതൽ 6.30 വരെയുള്ള സമയത്തിനിടെ വിക്രം ലാൻഡറിനുള്ളിലുള്ള പ്രഗ്യാൻ റോവറും ചന്ദ്രേപരിതലത്തിലേക്കിറങ്ങുമെന്ന് ശിവൻ വ്യക്തമാക്കി.
ഒരു ചന്ദ്ര ദിവസം അതായത് 14 ദിവസം പ്രഗ്യാൻ ചന്ദ്രേപരിതലത്തിൽ പരീക്ഷണങ്ങൾ നടത്തുമ്പോൾ പ്രധാന ഭ്രമണപഥം ഒരു വർഷത്തേക്ക് അതിന്റെ ദൗത്യം തുടരും. രാജ്യത്തിന്റെ ചിഹ്നങ്ങൾ വഹിക്കുന്ന ലാൻഡറും റോവറും വളരെക്കാലം ചന്ദ്രനിൽ നിലനിൽക്കുമെന്നതും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്.978 കോടി രൂപ ചെലവുള്ള ആളില്ലാ ചാന്ദ്ര ദൗത്യത്തിലൂടെ ഇതുവരെ പര്യവേഷണത്തിനു വിധേയമാകാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കുറിച്ച് കൂടുതൽ അറിയാനാകും. ഇതുവരെ ഒരു രാജ്യവും ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്തിയിട്ടില്ലെന്നും ശിവൻ പറഞ്ഞു. അതുകൊണ്ടു തന്നെ ലോകം ഒന്നാകെ ഇന്ത്യയുടെ ഈ ദൗത്യത്തിനായി കാത്തിരിക്കുകയാണ്. ദക്ഷിണധ്രുവത്തിൽ വെള്ളത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന പ്രതീക്ഷയും ഇസ്രോയ്ക്കുണ്ട്.
ചന്ദ്രയാനും ദക്ഷിണ ധ്രുവവും
വിക്രം ലാൻഡർ വിജയകരമായി ചന്ദ്രനിൽ ഇറക്കാനായാൽ റഷ്യ, യു.എസ്, ചൈന എന്നീ രാജ്യങ്ങൾക്കു പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അതേസമയം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ
ദക്ഷിണ ധ്രുവത്തിൽ 'ഒളിച്ചിരിക്കുന്ന' ധാതുക്കളും ജലസാന്നിധ്യവുമാണ് ഇതിനു കാരണം. കോടിക്കണക്കിനു വർഷങ്ങളായി ഒരു തരി സൂര്യപ്രകാശം പോലുമേൽക്കാത്ത ഭാഗങ്ങളുണ്ട് ദക്ഷിണ ധ്രുവത്തിലെ പല വിള്ളലുകളിലും. സൗരയൂഥം രൂപീകരിക്കപ്പെട്ട കാലത്തുള്ള ഘടന അതേപടി നിലനിർത്തിയ ഇടങ്ങൾ പോലുമുണ്ട്. ഗവേഷകരെ സംബന്ധിച്ചിടത്തോളം ചന്ദ്രനിലെ യഥാർഥ 'നിധി' കാത്തിരിക്കുന്നത് ദക്ഷിണ ധ്രുവത്തിലാണെന്നു ചുരുക്കം. രാജ്യാന്തര ബഹിരാകാശ കരാറിനെ വരെ മാറ്റിമറിക്കാവുന്ന വിധം വിവിധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഭാവിയിൽ ശക്തമാകാനും ദക്ഷിണധ്രുവം കാരണമായേക്കാവുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.
ചന്ദ്രനിലെ ഏറ്റവും മോശം കാലാവസ്ഥയുള്ള മേഖലയാണ് ദക്ഷിണ ധ്രുവം. സൂര്യപ്രകാശമേൽക്കാത്തതിനാൽത്തന്നെ പലപ്പോഴും മൈനസ് 233 ഡിഗ്രി സെൽഷ്യസ് വരെയാണ് പലയിടത്തും താപനില. ഉൽക്കകളും മറ്റും വന്നു പതിച്ച് ഒട്ടേറെ വമ്പൻ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ചൂടേറിയ സൗരവാതത്തിന്റെ പ്രശ്നവുമുണ്ട്. ഭൂമിയേക്കാളും കനംകുറഞ്ഞ ചന്ദ്രന്റെ അന്തരീക്ഷത്തിൽ സഞ്ചാരവും വെല്ലുവിളിയാണ്. ദക്ഷിണ ധ്രുവത്തിലെ വിള്ളലുകളിൽ സൂര്യപ്രകാശം പതിക്കാത്തതിനാൽ അതിലും മഞ്ഞ് നിറഞ്ഞിരിക്കുകയാണെന്നതിന്റെ സൂചനകൾ നേരത്തേ ലഭിച്ചിട്ടുണ്ട്. ഇവ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.
ചന്ദ്രനിലേക്ക് മനുഷ്യനെത്തിയാൽ ഭാവിയിൽ വെള്ളം മാത്രമല്ല 'ഇന്ധനവും' ഒരുക്കാനാകുമെന്നാണ് ദക്ഷിണ ധ്രുവം നൽകുന്ന പ്രതീക്ഷ. ഉത്തരധ്രുവത്തിലും ഐസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പക്ഷേ അളവിൽ കൂടുതൽ ദക്ഷിണ ധ്രുവത്തിലാണ്. ഏകദേശം 10 കോടി ടൺ ജലം വിള്ളലുകളിൽ മാത്രമുണ്ടെന്നാണു കരുതുന്നത്. ഇത്തരത്തിൽ. വായുവില്ലാതെ തരിശായി കിടക്കുന്ന പ്രദേശമെന്ന ദുഷ്പേര് മാറി ചന്ദ്രൻ വാസയോഗ്യമാണെന്നു തെളിഞ്ഞതിനു പിന്നിൽ ദക്ഷിണധ്രുവം നൽകുന്ന സംഭാവന ചെറുതല്ല.
സൗരയൂഥം എങ്ങനെ രൂപപ്പെട്ടു എന്നതിന്റെ തെളിവുകൾ വരെ കോടിക്കണക്കിനു വർഷങ്ങളായി 'അനക്കം തട്ടാതെ' ഈ വിള്ളലുകളിൽ ഒളിച്ചിരിപ്പുണ്ട്. പക്ഷേ ദുർഘടമായ ഈ പ്രദേശത്തേക്ക് മനുഷ്യന് എത്തിപ്പെടുക നിലവിലെ സാഹചര്യത്തിൽ അസാധ്യമാണ്. അതിനാലാണ് റോബോട്ടിക് റോവറുകൾ പരീക്ഷിക്കുന്നത്. ചന്ദ്രയാനിൽ നിന്നും പ്രഗ്യാൻ എന്ന റോവർ ദക്ഷിണധ്രുവത്തിലിറങ്ങുന്നുണ്ട്. അതീവ ദുഷ്കരമായ സാഹചര്യങ്ങളിൽ ഇത്തരം റോവറുകൾ എത്രകാലം പ്രവർത്തിക്കുമെന്നും മനസ്സിലാക്കേണ്ടതുണ്ട്.
ഓഗസ്റ്റ് 20നു രാവിലെ 8.34നും 9.02നും ഇടയിലായിരുന്നു ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ 2 കടന്നത്. 28 മിനിറ്റു നേരം പേടകത്തിലെ എൻജിൻ ജ്വലിപ്പിച്ചായിരുന്നു ആ പ്രക്രിയ. ആ സമയത്ത് നെഞ്ചിടിപ്പു നിലച്ച അവസ്ഥയിലായിരുന്നെന്ന് ഇസ്രൊ ചെയർമാൻ ഡോ.കെ.ശിവൻ പറഞ്ഞതിനു പിന്നിലും കാരണമുണ്ട്. അടുത്തിടെ ദക്ഷിണ ധ്രുവം ലക്ഷ്യമിട്ടു പറന്ന ചാങ് ഇ 4ന് ഇറങ്ങാനായത് ചന്ദ്രന്റെ മധ്യരേഖയ്ക്കു സമീപമായിരുന്നു. ഇസ്രയേലിന്റെ പേടകം തകർന്നുവീഴുകയും ചെയ്തു.
ചന്ദ്രനു ചുറ്റും 90 ഡിഗ്രി ചെരിവോടെ ഭ്രമണപഥം സാധിച്ചെടുത്തില്ലായിരുന്നെങ്കിൽ ചന്ദ്രയാനും ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാൻ സാധിക്കില്ലായിരുന്നു. ഭ്രമണപഥം മാറുന്ന പ്രക്രിയയ്ക്കിടെ 10 സെന്റിമീറ്ററിന്റെ വ്യത്യാസം വന്നിരുന്നെങ്കിൽ പോലും അതു ഭ്രമണപഥത്തെയും അതുവഴി ചന്ദ്രയാൻ 2 ലാൻഡർ ഇറങ്ങേണ്ടയിടത്തെയും ബാധിക്കുമായിരുന്നു. എന്നാൽ ഇതെല്ലാം കൃത്യമാക്കിയായിരുന്നു ഇസ്രൊയുടെ കൺട്രോൾ റൂമിൽ നിന്നുള്ള നീക്കങ്ങൾ. ഇനി എല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യത്തെ പേടകമായി സെപ്റ്റംബർ ഏഴിന് ഇന്ത്യയുടെ ചന്ദ്രയാൻ 2 മാറും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്